06/07/2024
ഹര ഹരോ ഹര ഹര
*ഈ കഴിഞ്ഞ സപ്താഹത്തിന് മുൻപ് ചെറിയനാട് ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുരത്തിൻ്റെ സമീപം ക്ഷേത്രത്തിൽ വന്ന ഒരു ഭക്തൻ്റെ സ്വർണ്ണ ഉരുപ്പിടി നഷ്ടപ്പെട്ടു. ഈ സ്വർണ്ണം ക്ഷേത്രത്തിൽ നിന്നും തൊഴുത് ഇറങ്ങിയ തോനയ്ക്കാട് സ്വദേശി ശ്രുതിയുടെ കൈവശം ലഭിച്ചു. ശ്രുതി അമ്മയുമായി ഹോസ്പ്പിറ്റലിൽ പോകാൻ ധൃതിയിൽ ആയതിനാൽ കിഴക്കേ നടയിൽ കടയുടെ സമീപം നിന്ന വാലിൽ സോമൻ എന്ന ആളുടെ കൈവശം ഏൽപ്പിക്കുകയും സ്വർണ്ണം ഉപദേശതക സമിതിയൊ ദേവസ്വം മാനേജരേയോ ഏൽപ്പിക്കണം എന്ന് പറഞ്ഞു ഏൽപ്പിച്ച് ശ്രുതി ഹോസ്പ്പിറ്റലിൽ പോയി.
ബാഗ്ലൂരുവിൽ താമസം ഉള്ള ശ്രുതി ഈ സ്വർണ്ണത്തിൻ്റെ കാര്യം അറിയാനായി ഉപദേശക സമിതിയെ സമീപിച്ചു. അപ്പോൾ ആണ് ഈ കാര്യം ഉപദേശക സമതിയും, മാനേജറും അറിയുന്നത്. അറിഞ്ഞ ദിവസി തന്നെ കമ്മറ്റി ഈ ആളിനോട് സ്വർണ്ണത്തിൻ്റെ കാര്യം ചോദിച്ചപ്പോൾ ശ്രുതി വന്ന് ചോദിച്ചാൽ പോലും ഈ സ്വർണ്ണം തരില്ല എന്നും നഷ്ടപ്പെട്ട ആൾ നേരിട്ട് വന്ന് അടയാള സഹിതം പറഞ്ഞാൽ മാത്രമേ സ്വർണ്ണം തിരികെ നൽക്കുക എന്ന് ഉറപ്പിച്ച് പറഞ്ഞു.
ഈ സ്വർണ്ണം കളഞ്ഞ് കിട്ടിയ വ്യക്തിയോട് വിശ്വാസവഞ്ചന കാണിച്ചതിനാൽ ആ വ്യക്തിക്ക് ഇത് പുള്ളിയുടെ കൈവശം വെയ്ക്കുന്നതിനു ഒരു താല്പര്യം ഇല്ല എന്നും ഉത്തിരവാദിത്വപെട്ടവരെ ഏൽപ്പിക്കണം എന്നും കമ്മറ്റിയോട് ആവിശ്യപ്പെട്ട പ്രകാരം സ്വർണ്ണം ദേവസ്വം മാനേജറെ ഏൽപ്പിക്കണ്ണം എന്ന് 13 കരയുടെ പ്രതിനിധികൾ സോമൻ്റെ വീട്ടിൽ എത്തി ആവിശ്യപ്പെട്ടു. എന്നാൽ സോമൻ അതിനു തയ്യാറായില്ല . പകരം ഇത്രയും നാളും ഈ സ്വർണ്ണം കൈവശം വെയ്ക്കുകയും കമ്മറ്റി കാർ നിരന്തരം ഈ ആവിശ്യമായി പുള്ളിയെ സമീപിച്ചത് മൂലം പുള്ളി ഈ സ്വർണ്ണം പോലിസ് സ്റ്റേഷനിൽ എൽപ്പിക്കുയും ചെയ്തു. ആയതിനാൽ നിങ്ങളുടെ അറിവിൽ ആരുടെ എങ്കിലും സ്വർണ്ണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ചെങ്ങന്നൂർ പോലിസ് സ്റ്റേഷനിൽ പോയി ബന്ധപ്പെടണം എന്ന് അറിയിക്കുന്നു.
ഭക്തജനങ്ങൾക്ക് വേണ്ടി
Note :- *കമ്മിറ്റിയും നാട്ടുകാരും അറിഞ്ഞത് കൊണ്ട് മാത്രം ആണ് 1 മാസത്തിനു മുകളിൽ ഈ സ്വർണ്ണം കൈവശം വെച്ച വ്യക്തി സ്റ്റേഷനിൽ ഏൽപ്പിക്കുന്നത്*
*ഇത് നേരത്തെ എന്തുകൊണ്ട് ഏൽപ്പിച്ചില്ല*
*കരക്കാർ പ്രശ്നം ഉണ്ടാക്കിയപ്പോൾ ആണോ സ്റ്റേഷൻ്റെ കാര്യം ഓർമ്മ വന്നത്*
ഹര ഹരോ ഹര ഹര