Thrickodithanam Temple-108 Divya Desam - തൃക്കൊടിത്താനംമഹാക്ഷേത്രം

  • Home
  • India
  • Changanacherry
  • Thrickodithanam Temple-108 Divya Desam - തൃക്കൊടിത്താനംമഹാക്ഷേത്രം

Thrickodithanam Temple-108 Divya Desam - തൃക്കൊടിത്താനംമഹാക്ഷേത്രം Welcome to Thrickodithanam Vaishnava Mahakshethram also known as Athpudha Narayanan Temple. Page by devotee One of 108 Divya desam.

"Thrickodithanam Mahakshetram is one of the five Pandava temples by Sahadeva, one of the Malainadu temples, and one of the 108 divine lands. Welcome to Thrickodithanam Vaishnava Mahakshethram
Thrickodithanam Vaishnava Mahakshethram is one of the ancient, most revered, reputed Panchapandava temple in Central Travancore. The temple is blessed with ancient stone carving, wall inscriptions, hymns, mu

ral wall paintings, highly decorated wood carvings of deities, especially Dasavatharams. The temple claims its heritage dated from 7th century AD, who reigned Nantuzhai Nadu, Thrickodithanam was the capital of Nantuzhai Nadu. The usage ‘Thirukkadithanam’ later evolved into Thrickodithanam.

23/05/2026

🕉️ഇന്ന് നീരെഴുന്നള്ളത്ത്🕉️

വൈശാഖോത്സവത്തോടനുബന്ധിച്ചുള്ള ദൈവത്തെകാണൽ, പ്രക്കൂഴം (മേടത്തിലെ വിശാഖംനാളിൽ) എന്നീ രണ്ടു ചടങ്ങുകൾക്കുശേഷം പിന്നെ നടക്കുന്നത് നീരെഴുന്നള്ളത്താണ്. മകംനാളിലാണ് നീരെഴുന്നള്ളത്ത് എന്ന ചടങ്ങ് കൊട്ടിയൂരിൽ നടക്കുന്നത്.ആദ്യമായി സ്ഥാനികരും,അവകാശികളും അക്കരെ പ്രവേശിക്കുന്നത് നീരെഴുന്നള്ളത്തിൻനാളിലാണ്.തണ്ണീർകുടി എന്ന ചടങ്ങ് നടക്കുന്നതും ഈ ദിവസംതന്നെയാണ്. കൊട്ടിയൂരിലെ ജന്മസ്ഥാനികരായ ഒറ്റപ്പിലാൻപണിക്കർ, ( കുറിച്യസ്ഥാനികൻ,) ജന്മആശാരി , കാടൻ, പുറങ്കലയൻ എന്നിവരാണ് തണ്ണീർകുടി എന്ന ഈ ചടങ്ങ് നടത്തുന്നത്. ഇക്കരെക്ഷേത്രനടയിൽ വെച്ചും, മന്ദഞ്ചേരി വെച്ചുമാണ് തണ്ണീർകുടി എന്ന ചടങ്ങ് നടത്തുന്നത്.
കിള്ളിവരവ് എന്ന ചടങ്ങ് നടക്കുന്നതും നീരെഴുന്നള്ളത്ത്നാളിലാണ്.കൂത്തുപറമ്പ് പുറക്കുളം തിരൂർ ഗണപതിതെരുക്ഷേത്രത്തിൽനിന്നാണ് ഈദിവസം മണിയൻ ചെട്ട്യാന്റെ നേതൃത്വത്തിലുള്ള വിളക്കുതിരിസംഘം കാൽനടയായിട്ട് ഇക്കരെ സന്നിധിയിൽ എത്തുന്നത്.
പ്രക്കൂഴംനാൾ മുതൽ വ്രതംനോൽക്കുന്ന ഈ സംഘമാണ് ഒൻപതുദിവസം കൊണ്ട് ഉത്സവാവശ്യത്തിനു വേണ്ട വിളക്കുതിരികൾ, കൂത്തിരി ,കിള്ളിശീല,തലപ്പാവ്, ഉത്തരീയം എന്നിവ നിർമ്മിച്ചുകൊണ്ടുവരുന്നത്.

ആദ്യമായി അക്കരെ ക്ഷേത്രസന്നിധിയിലേക്ക് കടക്കുന്നതിനും ഉണ്ട് പ്രത്യേകം ചിലചിട്ടകൾ. ഇക്കരെക്ഷേത്രത്തിൽ
നിന്നും പടിഞ്ഞീറ്റനമ്പൂതിരിയുടെയും, സമുദായിയുടെയും നേതൃത്വത്തിൽ ജന്മസ്ഥാനീകരും, മറ്റു അവകാശികളും അക്കരയ്ക്ക് പുറപ്പെടും. സംഘം കാട്ടുവഴികളിലൂടെ സഞ്ചരിച്ച് മന്ദഞ്ചേരിയിലെത്തി, ഉരുളിക്കുളത്തിൽ നിന്ന് കൂവയില പറിച്ചെടുക്കും. ഇവരെയും കാത്ത് ഒറ്റപ്പിലാൻപണിക്കർ , ജന്മാശാരി, പുറങ്കലയൻ ഇവർ ബാവലിക്കരയിൽ കാത്തു നിൽക്കും. പറിച്ചെടുത്ത കൂവയിലയിൽ ജലംശേഖരിച്ച് ആദ്യം ഒറ്റപ്പിലാനും, തുടർന്ന് പടിഞ്ഞീറ്റയും സ്വയംഭൂ മൂടിക്കിടക്കുന്ന സ്ഥാനത്ത് തീർത്ഥാഭിഷേകം നടത്തുന്നു. ആശാരി മുഴക്കോലുകൊണ്ട് മണിത്തറ അളന്നു തിട്ടപ്പെടുത്തുകയും, പുറങ്കലയൻ ചുറ്റുപാടും വൃത്തിയാക്കുകയും ചെയ്യുന്നു. അതിനുശേഷം എല്ലാവരും തിരിച്ച് ഇക്കരെയെത്തുന്നു. ഐതിഹ്യപ്രകാരം സ്വയംഭൂവിൽനിന്ന് രക്തം ഒഴുകുന്നതുകണ്ട കുറിച്യൻ, പടിഞ്ഞീറ്റയെ വിവരമറിയിച്ച്,തീർത്ഥാഭിഷേകം നടത്തിയതിന്റെ പ്രതീകമായിട്ടു് നടക്കുന്ന ചടങ്ങാണിത്.വാവലിക്കെട്ട് എന്ന ചടങ്ങ് നടക്കുന്നതും നീരെഴുന്നള്ളത്തിനോടനുബന്ധിച്ചാണ്.സന്നിധിയിൽ കയ്യാലകളുടെ നിർമ്മാണവും,തിരുവഞ്ചിറ ശുചിയാക്കൽ മുതലായ പ്രവർത്തികളും നീരെഴുന്നള്ളത്തിന്റെ പിറ്റേന്നാളാണ് ആരംഭിക്കുന്നത്.

ഇക്കരെക്ഷേത്രത്തിലെ
ആയില്യാർകാവിൽ രണ്ടാമത് പൂജയും, അപ്പട നിവേദ്യവും നടക്കുന്നത് നീരെഴുന്നള്ളത്തിൻനാളിലാണ്. മറ്റെവിടെയും കാണാത്തതരത്തിലുള്ള ഒരു പ്രത്യേകപ്രസാദമാണ് പ്രക്കൂഴംനാളിലും, നീരെഴുന്നള്ളത്ത്നാളിലും ആയില്യാർകാവിൽ നിവേദിക്കുന്ന അപ്പട. അരിപ്പൊടിയും, മഞ്ഞളും ചേർത്ത് കനലിൽ ചുട്ടെടുക്കുന്ന ഈ വിശിഷ്ടപ്രസാദം ആയില്യാർകാവിൽവെച്ച് ഭൂതഗണങ്ങൾക്ക്
വേണ്ടിനടത്തുന്ന പൂജയോടനുബന്ധിച്ച് ലഭിക്കുന്ന പ്രസാദമാണ്.

നീരെഴുന്നള്ളത്ത് കഴിഞ്ഞ് അഞ്ചാംനാൾ മഹാദേവന് നെയ്യാട്ടം. നെയ്യാട്ടത്തിനായുള്ള നെയ്യമൃത് വ്രതക്കാർ പ്രക്കൂഴംനാൾ മുതൽ തന്നെ വ്രതംആരംഭിച്ചു.
വ്രതത്തിന്റെ മൂന്നാംഘട്ടമായി തങ്ങളുടെ വീടുകളിൽ നിന്ന്മാറി പ്രത്യേകമായുള്ള
മഠങ്ങളിൽ താമസമാരംഭിച്ചു.
ഇനിയുള്ള ദിവസങ്ങളിൽ വ്രതക്കാർ ഒത്തുചേർന്ന് മഠങ്ങളിൽ
നെയ്യാട്ടത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയായി.....

ഗോവിന്ദാ ഹരിഗോവിന്ദാ.....
കടപ്പാട്
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

22/05/2026

മലയാലപ്പുഴ അമ്മേ ശരണം...


നിയുക്ത ദേവസ്വം മന്ത്രിശ്രീ കെ മുരളീധരൻ അവറുകൾക്ക് അഭിനന്ദനങ്ങൾ 🙏
18/05/2026

നിയുക്ത ദേവസ്വം മന്ത്രി
ശ്രീ കെ മുരളീധരൻ
അവറുകൾക്ക് അഭിനന്ദനങ്ങൾ 🙏


17/05/2026

Ettumanoor Mahadeva Temple-ഏറ്റുമാനൂര് മഹാദേവക്ഷേത്രം
സഹസ്രകലശം..


തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ  സ്വർണ്ണകൊടിമരത്തിനെ 25 വർഷം (11 6 2001) കൊല്ലവര്‍ഷം 1052ല്‍ കൊണ്ടൂര്‍ കൊച്ചുക്യഷ്ണപിള്ള...
17/05/2026

തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ സ്വർണ്ണകൊടിമരത്തിനെ 25 വർഷം (11 6 2001)
കൊല്ലവര്‍ഷം 1052ല്‍ കൊണ്ടൂര്‍ കൊച്ചുക്യഷ്ണപിള്ള പണികഴിപ്പിച്ച ഓട്ടു
പറയില്‍ നിര്‍മ്മിച്ച കൊടിമരത്തിന് ചരിവ് കണ്ടതിനെ തുടര്‍ന്നെ ദേവസ്വം ബോര്‍ഡ് കൊടിമരം പുനഃപ്രതിഷ്ഠ നടത്താന്‍ തേക്കുതടിയില്‍ നിര്‍മ്മിച്ച പഴയ ഓട്ടുപറ അഴിച്ചുതാഴെയിറക്കി കോണ്‍ക്രിറ്റ് പില്ലര്‍ സ്ഥാപിച്ചു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം 1992 ജൂലൈ 6ന് പുനപ്രതിഷ്ഠിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയപ്പോള്‍ കോണ്‍ക്രിറ്റ് പില്ലറിന് വണ്ണം കൂടിയതിനു കാരണം ഓട്ടൂപറ ഇറങ്ങാതെ വരുകയും കൊടിമര പുന പ്രതിഷ്ഠ മുടങ്ങുകയും തദവസരത്തില്‍ സന്നിഹിതനായിരുന്ന ബഹു. ദേവസ്വം ബോര്‍ഡ് മെമ്പര്‍ വി എസ് മാധവന്‍നായര്‍ സംഭവിച്ച ദുരന്തത്തിന് പരിഹാരമായി ക്ഷേത്രത്തില്‍ സ്വര്‍ണ്ണധ്വജം നല്‍കാമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു തുടര്‍ന്ന് അപ്രതീക്ഷിതമായി ഉണ്ടായകോടതി നടപടികള്‍ മുലം സ്വര്‍ണ്ണ ധ്വജ നിര്‍മ്മാണത്തിനു കാലതാമസം നേരിട്ടു ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ ശോകമുകമായി മാറിയ ക്ഷേത്രാന്തരീഷം വര്‍ഷങ്ങളോളം( 9 വര്‍ഷം ) ദീപമഹോത്സവം മുടങ്ങി ധ്വജ പ്രതിഷ്ഠ മുടങ്ങിയതിനെ തുടര്‍ന്ന് നടത്തപ്പെട്ട ദേവപ്രശ്നത്തില്‍ പരിഹാരമായി നരസിംഹമൂര്‍ത്തിക്കുകൂടി കോടിമരം നി ര്‍മ്മീക്കുകയുംചെ യ്തു 2001ജൂണ്‍ 11ന് കിഴക്കേനടയിലെ സ്വര്‍ണ്ണധ്വജ പ്രതിഷ്ഠയും പടിഞ്ഞറേ നടയില്‍ പുതീയതായി നിര്‍മ്മിച്ച ഓട്ടുപറയില്‍ തീര്‍ത്ത ധ്വജപ്രതിഷ്ഠയും നടന്നു
ഭക്തജനവിഹിതമായ 6 ലക്ഷം രൂപ ദേവസ്വം ബോര്‍ഡിന് നല്‍കിക്കൊണ്ട് ദേവസ്വം ലോക്കറില്‍ നിന്നും എടുത്ത 9 കിലോ സ്വര്‍ണ്ണം ഉപയോഗിച്ചാണെ സ്വര്‍ണ്ണധ്വജപ്രതിഷ്ഠ നടന്നത്,,,,,

1992 സെപ്റ്റബർ 29-ന് ശ്രീ. എൻ. ഭാസ്ക്കരൻ നായർ അധ്യക്ഷനായ ദേവസ്വം ബോർഡ് തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ സ്വർണ്ണ ധ്വജം നിർമ്മിക്കാൻ ഔപചാരികമായി
തിരുമാനിക്കുകയും ആവശ്യമായ നടപടികൾ ആരംഭിക്കുകയും ചെയ്‌തു
എന്നാൽ ബഹു കേരള ഹൈക്കോടതി TDB-90/92-ലായി രജിസ്റ്റര്‍ ചെയ്ത കേസില്‍ ബോർഡിന്റെ കൈവശമുള്ള സ്വർണ്ണത്തിന്റെ കണക്ക് കോടതി മുൻപാകെബോധിപ്പിക്കുവാൻനിർദ്ദേശിക്കുകയുംഅതിനുമുൻപ്എന്ത് ആവശ്യ ത്തിനും സ്വർണ്ണംഎടുക്കുന്നതിൽ നിന്നും ബോർഡി നെ തടയുകയും ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവ് മൂലം തുറവൂർ, ശ്രീവരാഹം, എന്നീക്ഷേത്രങ്ങൾക്കൊപ്പം തൃക്കൊടിത്താനം ക്ഷേത്രത്തിൻറെയും സ്വർണ്ണന നിർമ്മാണ നീക്കം തടസ്സപ്പെട്ടു. ഹൈക്കോടതിയിൽ കണക്കു നല്‌കുകയും കൈവശമുള്ള സ്വർണ്ണം ശുദ്ധികരിക്കുകയും എല്ലാം ചെയ്‌തു കഴിഞ്ഞപ്പോഴേക്കും പിന്നിട്ടവർഷങ്ങൻ തൃക്കൊടിത്താനത്ത് ദുഖത്തിൻ്റെ കരിനിഴൽ
മാത്രമാണ്സമ്മാനിച്ചത്

വിണ്ടും ദേവസ്വം ബോർഡ് ഭരണത്തിൽ മാറ്റം - 50% നാട്ടുകാരുടെ വിഹിതമുണ്ടങ്കിലേ സ്വർണ്ണ ധ്വജം അനുവദിക്കു എന്ന കർക്കശ നിലപാട് -തൃക്കൊടിത്താനം കുരിരുട്ടിലേക്ക് നീങ്ങും. എന്ന തോന്നൽ -
ശ്രീശങ്കരനാരായണപണിക്കരേയും പാല ത്താനത്ത് ജയചന്ദ്രനേയും ഭക്തജനപ്രതി നിധികളാക്കി ഹൈക്കോടതിയെ സമീപിക്കാൻ നമ്മെ നിർബന്ധിതരാക്കി

അഡ്വ.ഗോവിന്ദഭരതനും,അഡ്വ.പരമേശ്വരപണിക്കരും അഡ്വ. ശിവശങ്കരനും, നമ്മുടെ മനസ്സ് കോടതിയെ ബോധ്യപ്പെടുത്തി.

കടുംപിടിത്ത സമീപനത്തിലായിരുന്ന ബോർഡു പ്രസിഡൻ്റ" ശ്രീ. വി.ജി.കെ. മോനോനെ കാര്യങ്ങൾ ബോധ്യമാക്കുന്ന ദൗത്യം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഉണ്ണികൃഷ്ണ‌നും ചീഫ് എഞ്ചിനീയർ സദാശിവൻ നായരും ചേർന്ന് നിർവഹിക്കുന്നതു കണ്ടപ്പോൾ അവിടെയെല്ലാം നമുക്ക് കാണാൻ കഴിഞ്ഞത് ഭഗവാൻ്റെ അദ്യശ്യ കരങ്ങളായിരുന്നു.

1999- ഒക്ടോബർ 6-ാം തീയതി ബഹു. കേരള ഹൈക്കോടതി ജഡ്‌ജിമാരായ ജസ്റ്റിസ് ലക്ഷ്‌മണൻ, ജസ്റ്റിസ് ശങ്കരസുബ്ബൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് പുറപ്പെടുവിച്ച വിധി ന്യായം നമ്മുടെ പ്രശ്നം പര്യവസാനിപ്പിക്കുന്നതിൻ്റെ തുടക്കമായി.

കോടതിയുടെ നിബന്ധനയായ 6 ലക്ഷ ത്തിൻ്റെ കടമ്പ കടക്കാൻ നമ്മുക്കാവശ്യം വന്നത് അൻപത്തഞ്ച് ദിവസം മാത്രമായിരുന്നു എന്നത് മറ്റൊരത്ഭുതമായി നമ്മുക്കു തോന്നുന്നു.

ധ്വജപ്രതിഷ്‌ഠ മുടങ്ങിയതുമായി ബന്ധ പ്പെട്ടു നടത്തിയ ദേവപ്രശ്‌ന പരിഹാര ക്രിയകൾ പൂർണ്ണമായി പൂർത്തിയാക്കാൻ കഴിഞ്ഞതും, ഇടയ്ക്കിടെ ഉയർന്നു വന്ന പുതിയ പ്രശ്‌നങ്ങളേയും പ്രതിസന്ധികളേയും യഥാസമയം അതിജീവിക്കാൻ കഴിഞ്ഞതും ഈശ്വര നിശ്ചയമെന്നേ നമുക്ക് പറയാൻ സാധിക്കു.

ദേവപ്രശ്‌നപരിഹാര ക്രീയകളുടെ ഭാഗ മായി നിർമ്മിക്കപ്പെട്ട ദേവീക്ഷേത്രത്തിന് നടപ്പന്തലും ചുറ്റുമതിലും, നിർമ്മിക്കാൻ കഴി ഞ്ഞതും, നാലമ്പലം, ഗോപുരങ്ങൾ കച്ചേരി ബിൽഡിംങ്ങ് ഇവയുടെ മെയിൻ്റനൻസ് പൂർണ്ണമായി നിർവ്വഹിക്കാൻ കഴിഞ്ഞതും, തിരുമുറ്റം വീതി കൂട്ടി ചരൽ വിരിക്കുന്ന പ്രവർത്തികൾ ആരംഭിച്ചതും, കിഴക്കു വശത്തെ ചിരപുരാതനമായ പ്ലാവിന് തറകെട്ടി സഹദേവപീഠപ്രതിഷ്ഠ നടത്തിയതും പൊട്ടിപ്പൊളിഞ്ഞ ബലിക്കല്ലുകൾ എല്ലാം മാറ്റിസ്ഥാപിക്കാൻ കഴിഞ്ഞതും, ഉപദേവന്മാരായ അയ്യപ്പനും, ഗണപതിക്കും പീഠങ്ങൾ നിർമ്മി ക്കുകയും ക്ഷേത്രത്തിന് ഓവ് നിർമ്മിക്കുകയും ചെയ്‌ത്‌ പുനപ്രതിഷ്‌ഠനടത്തിയതും ക്ഷേത്രം പൂർണ്ണമായും റീവയറിങ്ങ് നടത്തി 3-ഫേസ് കണക്ഷൻ എടുത്തതും CFL - ലാമ്പുകൾ സ്ഥാപി ച്ചതും അടുക്കള ഇലക്ട്രിഫിക്കേഷൻ ജോലികൾ പൂർത്തീകരിച്ചതും, ക്ഷേത്രക്കുള നവീകരണ കാര്യത്തിന് തുടക്കം കുറിച്ചതും, ആർ. ദിനകർ രൂപ കല്പ‌ന ചെയ്ത്‌ തൃക്കൊടിത്താനം ക്ഷേത്രത്തിൻ്റെ പ്രധാന്യം ന്യക്തമാക്കിക്കൊണ്ടുളള വെബ്സൈറ്റ് ഇന്റർനെറ്റിലൂടെ ലോകശ്രദ്ധയ്ക്കായി സമർപ്പി ച്ചതുമെല്ലാം കിഴക്കേ നടയിലെ സ്വർണ്ണ ധ്വജസ്തംഭത്തിനും, പടിഞ്ഞാറെ നടയിലെ ഓട്ടു പറകളാൽ നിർമ്മിച്ച ധ്വജസ്‌തംഭത്തിനും പുറമേ ഭഗവാൻറെ അനുഗ്രഹം കൊണ്ടു നമുക്ക് സാധ്യമായ ചിലകാര്യങ്ങളാണ്.

ഒരു നിയോഗമായി കാര്യങ്ങൾ ഏറ്റെടുത്ത ഒട്ടനവധി ആളുകളുടെ കൂട്ടായ പരിശ്രമവും തീവ്രമായ പ്രാർത്ഥനയും കഴിവിൽക്കവിഞ്ഞ സഹായവും അത്ഭുതനാരായണൻ്റെ പിൻബല വുമായി നാം നടത്തിയ പരിശ്രമത്തിൽ ദേവസ്വം സെക്രട്ടറി രാമാനുജം ചീഫ് എഞ്ചിനിയർ സദാശിവൻ നായർ എക്‌സിക്യൂട്ടീവ് എഞ്ചിനിയർ രാജഗോപാലൻ ഏ.ആർ. സുരേഷ് ബാബു എന്നി വരോടും നിർമ്മാണ പ്രക്രിയക്ക് നേതൃത്വം കൊടുത്ത മാന്നാർ വെങ്കിടാചലം സ്വാമിയോടും പളനി സ്വദേശി താജുദീനോടുമെല്ലാം നമുക്ക് നന്ദിയും കടപ്പാടും വളരെയുണ്ട്. ദേവപ്രശ്‌ന പരിഹാരക്രിയകൾക്ക് തുടക്കമിടുകയും കുറെ യേറെ പരിശ്രമം നടത്തുകയും ചെയ്‌ത Prof. V.N. നാരായണപിളള നേതൃത്വം നല്‌കിയ മുൻ ഉപദേശക സമതിയുടെ പ്രവർത്തനവും ഈയവസരത്തിൽ നന്ദിയോടെ സ്‌മരിക്കുന്നു.

ദേവസ്വം ഭരണത്തിന് നേതൃത്വം കൊടുത്തിരുന്ന ശ്രീ. വി.എസ്. മാധവൻ നായരും, ശ്രീ. വി.ജി.കെ മോനോനും, Dr. N. ബാബുവും, Prof. ശശിധരനും, - ശ്രീ. ചാരുപാറ രവിയുമെല്ലാം നമ്മെ സഹായിച്ച വരാണെന്ന കാര്യം ഈയവസരത്തിൽ നന്ദിപൂർവ്വം - സ്‌മരിക്കുന്നു
എന്ന് ബീ രാധാകൃഷ്ണ മേനോൻ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റെ 2001.(സ്വര്‍ണ്ണധ്വജപ്രതിഷ്ഠ സ്മരണികല്‍ നിന്ന്)
അന്തരിച്ച താജുദിന്റെ നേതൃത്വത്തിൽ ക്ഷേത്രാങ്കണത്തിൽ വെച്ചാണ് സ്വർണ്ണം പൂശിയത്തിന്റെ മുഴുവൻ പണികളും നടന്നത് മറ്റുപല ക്ഷേത്രങ്ങളിലും സ്വർണം പൂശിയത് വിവാദമായപ്പോൾ തൃക്കൊടിത്താനത്ത് സ്വർണ്ണക്കൊടിമരം ഇപ്പോഴും മങ്ങൽ ഏൽക്കാതെ നിലനിൽക്കുന്നു

ഏറ്റുമാനൂര് മഹാദേവക്ഷേത്രത്തിൽ ബ്രഹ്മശ്രീ കണ്ഠരര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ നടന്ന സഹസ്രകലശ പൂജ...
16/05/2026

ഏറ്റുമാനൂര് മഹാദേവക്ഷേത്രത്തിൽ ബ്രഹ്മശ്രീ കണ്ഠരര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ നടന്ന സഹസ്രകലശ പൂജ...

16/05/2026
14/05/2026

ഏറ്റുമാനൂരപ്പന്റെ പ്രദോഷം...

12/05/2026

ഗ്രാമം മേടമാസത്തിന്റെ ചൂടേറ്റും ചെറുചാറ്റൽ മഴ നനഞ്ഞു ഗജവീരന്മാരുടെ പുറത്ത് ഭഗവാൻ എഴുന്നള്ളിവരുന്നതും കണ്ടു തൊഴുതു താള മേളങ്ങളിൽ ലയിച്ചു നിന്ന വലിയ കാഴ്ചശ്രീബലി ,ഒപ്പം ഭഗവതശീലുകളിൽ നിറഞ്ഞ ശ്ലോകങ്ങളും കഥാമൃതങ്ങളും ആചാര്യനിലൂടെ ശ്രവിച്ചും വൈശാഖമാസത്തിലെ പുണ്യവും ഏറ്റുവാങ്ങി ഈ വർഷത്തെ നരസിംഹജയന്തി ദിനവും, ദശവതാര ചാർത്തും പര്യവസാനിച്ചിരിക്കുന്നു.

ഇനി നമ്മുടെ ദേശം മുഴുവൻ കാത്തിരിക്കുന്നത്
" ദീപ " മഹോത്സവത്തിനായി...
കാത്തിരിക്കാം വൃശ്ചികമാസത്തിലെ തിരുവോണനാളിനായി...

ഓം നമോ: നാരായണായ 🙏🙏🙏

Address

Thrickodithanam Temple Road
Changanacherry
686105

Opening Hours

Monday 5am - 11:30am
5pm - 8pm
Tuesday 5am - 11:30am
5pm - 8pm
Wednesday 5am - 11:30am
5pm - 8pm
Thursday 5am - 11:30am
5pm - 8pm
Friday 5am - 11:30am
5pm - 8pm
Saturday 5am - 11:30am
5pm - 8pm
Sunday 5am - 11:30am
5pm - 8pm

Telephone

+919847461860

Website

Alerts

Be the first to know and let us send you an email when Thrickodithanam Temple-108 Divya Desam - തൃക്കൊടിത്താനംമഹാക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Thrickodithanam Temple-108 Divya Desam - തൃക്കൊടിത്താനംമഹാക്ഷേത്രം:

Share

Category