Islamic Proofs

Islamic Proofs സംവാദങ്ങൾക്ക് വേണ്ട പ്രൂഫുകൾ

https://youtu.be/7AQGxgRqn5sNahv class part : 8dars : 17-18 ,CP Shafeek Markaz sanabilul uloom calicut batch. Areekad, c...
18/10/2018

https://youtu.be/7AQGxgRqn5s

Nahv class part : 8
dars : 17-18 ,

CP Shafeek

Markaz sanabilul uloom calicut batch. Areekad, calicut. 9895071138.

Second semester part : 8

Nahv class part : 8 dars : 17-18 , CP Shafeek Markaz sanabilul uloom calicut batch. Areekad, calicut. 9895071138. Second semester part : 8

https://youtu.be/wtgkFYERj9ANahv class part : 7dars : 15 - 16 ,CP Shafeek Markaz sanabilul uloom calicut batch. Areekad,...
18/10/2018

https://youtu.be/wtgkFYERj9A

Nahv class part : 7
dars : 15 - 16 ,

CP Shafeek

Markaz sanabilul uloom calicut batch. Areekad, calicut. 9895071138.

Second semester part : 7

Nahv class part : 7 dars : 15 - 16 , CP Shafeek Markaz sanabilul uloom calicut batch. Areekad, calicut. 9895071138. Second semester part : 7

https://youtu.be/3EvanvGrArkNahv class part : 6, dars 14,CP Shafeek Markaz sanabilul uloom calicut batch. Areekad, calic...
09/09/2018

https://youtu.be/3EvanvGrArk

Nahv class part : 6,
dars 14,

CP Shafeek

Markaz sanabilul uloom calicut batch. Areekad, calicut. 9895071138.

Second semester part : 6,

Nahv class part : 6, dars 14, CP Shafeek Markaz sanabilul uloom calicut batch. Areekad, calicut. 9895071138. Second semester part : 6,

https://youtu.be/OOUVszu5m6oNahv class part : 3, dars 7-10,CP Shafeek Markaz sanabilul uloom calicut batch. Areekad, cal...
20/08/2018

https://youtu.be/OOUVszu5m6o

Nahv class part : 3,
dars 7-10,

CP Shafeek

Markaz sanabilul uloom calicut batch. Areekad, calicut. 9895071138.

Second semester part : 3,

Nahv class part : 3, dars 7-10, CP Shafeek Markaz sanabilul uloom calicut batch. Areekad, calicut. 9895071138. Second semester part : 3,

https://youtu.be/ZqGTYu6QXScNahv class part : 2, dars 4-6,CP Shafeek Markaz sanabilul uloom calicut batch. Areekad, cali...
13/08/2018

https://youtu.be/ZqGTYu6QXSc

Nahv class part : 2,
dars 4-6,

CP Shafeek

Markaz sanabilul uloom calicut batch. Areekad, calicut. 9895071138.

Second semester part : 2,

CP Shafeek

https://youtu.be/aLVjcHolEE4Nahv class part : 1, CP Shafeek Markaz sanabilul uloom calicut batch. Areekad, calicut. 9895...
13/08/2018

https://youtu.be/aLVjcHolEE4

Nahv class part : 1,

CP Shafeek

Markaz sanabilul uloom calicut batch. Areekad, calicut. 9895071138.

Second semester part : 1.

Second semester part 1, CP SHAFEEK

21/01/2018

فتاوى اللجنة الدائمة
ലജനതുദ്ദാഇമയുടെ ഫതാവ
السؤال الثالث من الفتوى رقم ( 6280 )
6280 മത്തെ ഫതാവയിൽ പെട്ട മൂന്നാമത്തെ ചോദ്യം
:س3: من ينكر بعض الأحاديث الصحيحة الواردة في الصحيحين مثل حديث عذاب القبر ونعيمه والمعراج والسحر والشفاعة والخروج من النار، ما الحكم فيهم هل يصلى وراءهم أو يتبادل معهم السلام أو يعتزلوا؟
ചോദ്യം3: ബുഖാരിയിലും മുസ്ലിമിലും വന്നിട്ടുള്ള സ്വഹീഹായ ഹദീഥുകളെ, ഉദാഹരണത്തിന്‌,
ഖബറിലെ രക്ഷാശിക്ഷകൾ, മിഅ്റാജ്‌ , സിഹ്‌റ്‌, ശഫാഅത്ത്‌ , അതു മുഖേനയുള്ള നരകമോചനം പോലെയുള്ള വിഷയങ്ങൾ പരാമർശിക്കുന്നഹദീഥുകൾ‚ ഇവ നിഷേധിക്കുന്നവരുടെ മതവിധിയെന്താണ്‌? അവരുടെ പിന്നിൽ നമസ്ക്കരിക്കുവാൻ പാടുണ്ടോ? അവരോട്‌ പരസ്പരം സലാം പറയുവാൻ പാടുണ്ടോ? അതോ, അത്തരക്കാരിൽ നിന്നും വിട്ടു നിൽക്കുകയാണോ വേണ്ടത്‌?
ج3: يبحث معهم أهل العلم بالحديث رواية ودراية ليعرفوهم بصحتها وبمعانيها، فإن أصروا بعد ذلك على إنكارها أو تحريف نصوصها عن معناها الصحيح تبعًا لهواهم وتنزيلاً لها على رأيهم الباطل فهم فسقة، ويجب اعتزالهم وعدم مخالطتهم؛ اتقاءً لشرهم، إلاَّ إذا كان الاتصال بهم من أجل النصح لهم
وإرشادهم، أما الصلاة وراءهم فحكمها حكم الصلاة وراء الفاسق، والأحوط: عدم الصلاة خلفهم؛ لأن بعض أهل العلم كفرهم.وبالله التوفيق. وصلى الله على نبينا محمد،
ഉത്തരം3: ഇത്തരക്കാർക്ക്‌ ഈ വിഷയത്തിൽ വന്ന സ്വീകാര്യതയും ആശയവും
വ്യക്തമാക്കിക്കൊടുത്തു കൊണ്ട്‌ ഇൽമിന്റെയാളുകൾ ഇവരുമായി ഹദീഥിന്റെ സനദും ആശയവും മുന്നിൽ വെച്ച്‌ ചർച്ച
നടത്തണം. ഇത്തരം ചർച്ചകൾക്ക്‌ ശേഷവും തങ്ങളുടെ ദേഹേച്ഛകളെ പിന്തുടർന്നു കൊണ്ടും
അവരുടെ സ്വാഭിപ്രായങ്ങളെ നിലനിർത്തുവാനായും ഹദീഥുകളെ നിഷേധിക്കുകയും
അതിന്റെ ആശയത്തെ ദുർവ്യാഖ്യാനിക്കുകയുമാണെങ്കിൽ അവർ തെമ്മാടികളാണ്‌.
അവരിൽ നിന്ന്‌ അകലം പാലിക്കൽനിർബന്ധമാണ്‌. അത്തരക്കാരുടെ
തിൻമകൾ തങ്ങളെയും ബാധിക്കുമെന്നതിനാൽ അവരോട്‌ കൂടിക്കലരാൻ
പാടുള്ളതല്ല. ഫാസിഖിന്റെ പിന്നിൽ നിന്ന്‌ നമസ്ക്കരിക്കുന്നവന്റെ വിധിയാണ്‌ അവരുടെ
വിഷയത്തിലുമുള്ളത്‌.
സൂക്ഷ്മതയ്ക്ക്‌ വേണ്ടി പിന്നിൽ
നമസ്ക്കരിക്കുന്നത് ഉപേക്ഷിക്കലാണ്‌ ഏറ്റവും ഉത്തമം. കാരണം ചില പണ്ഡിതൻമാർ
ഇത്തരക്കാരെ ‘കാഫിർ’ എന്ന്‌ വിലയിരുത്തിയിട്ടുണ്ട്‌. തൗഫീഖ്‌ അല്ലാഹുവിങ്കലാണ്‌.
നബി(സ്വ)യുടെ മേലുംഅവിടുത്തെ കുടുംബത്തിന്റെയും സ്വഹാബികളുടെയും മേലും
അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടാകുമാറാകട്ടെ.

(സൗദി ഉന്നത പണ്ഡിതസഭ: ഫതാവാ 6280/3)

21/01/2018

മുഹമ്മദ് ബ്നു അബ്ദില് വഹാബിന്റെ കുടുംബ പരബര
👇👇👇
1⃣ സുലൈമാനി ബ്നു അലിയ്യ്
2⃣ മുഹമ്മദ് ബ്നു അഹമ്മദ്
3⃣ റാഷിദ് ബ്നു ബുറൈദ്
4⃣മുഹമ്മദ് ബ്നു ബുറൈദ്
5⃣ മുശ്രഫ് ബ്നു ഉമർ
6⃣മഅളാദ് ബ്നു റൈസ്
7⃣സാഹിറ് ബ്നു മുഹമ്മദ്
8⃣ ഉലുവ്വ് ബ്നു വുഹൈബ്
9⃣ഖാസിമ് ബ്നു മൂസ
🔟മസ്ഊദ് ബ്നു ഉഖുബ
1⃣1⃣ സനീഅ ബ്നു നഹ്ഷല്
1⃣2⃣ശദാദ് ബ്നു സുഹൈർ
1⃣3⃣ ശിഹാബ് ബ്നു റബീഅ
1⃣4⃣ അബീ സൗദ് ബ്നു മാലിക്
1⃣5⃣ ഹന്ളലത് ബ്നു മാലിക്
1⃣6⃣ സൈദ് ബ്നു മനാത്
1⃣7⃣ തമീം ബ്നു മുറ്ർ
1⃣8⃣ അദ്ദ് ബ്നു ത്വാബിഹ
1⃣9⃣ ഇല്യാസ് ബ്നു മുളറ്ർ
2⃣0⃣ നിസാറി ബ്നു മഅദ്
2⃣1⃣ ഇബ്നു അദ്നാന്

ഇതാണ് മുഹമ്മദ്ർബ്നു അബ്ദുല് വഹാബിന്റെ യതാർത്ഥ കുടുംബ പരബര.എന്നാല് ഇപ്പോള് നെറ്റ് മാധ്യമങ്ങളിലൂടെ അദ്ദേഹത്തിനെ മോശമാക്കി കാണിക്കാന് സമസ്ഥക്കാർ ശ്രമിച്ച് കൊണ്ടിരിക്കുകയാണ് . കാരണം സമസ്ഥക്കാർ തോളിലേറ്റി നടക്കുന്ന സർവ്വ ശിയാക്കളുടെ ആശയാദർശങ്ങളേയും ആചാരങ്ങളേയും പ്രമാണങ്ങളിലൂടെ തകർത്തെറിഞ്ഞതിന്റെ പേരില് അദ്ദേഹത്തെ സമൂഹത്തില് മോശവത്കരിക്കുന്ന അഭിനവ ശിയാക്കള് ലോകം കണ്ട ഏറ്റവും വലിയ നബി നിന്ദ്യതയുടെ വാക്താക്കളാണ് .അഥവാ നബി(സ) യുടെ മുടിയന്ന് പറഞ്ഞ് കളള മുടിയും കളള സനദും മെഞഞ്ഞുണ്ടാക്കിയ ഈ ജൂത അനുയായികള്കാണോ ഇബ്നു അബ്ദുല് വഹാബിന്റെ പേരില് കളവ് നിർമിച്ചുണ്ടാക്കി വിടാന് പ്രയാസം. ചുരുക്കത്തില് ഇബ്നു അബ്ദുല് വഹാബ് (റഹ് )യുടെ യതാർത്ഥ സനദാണ് മുകളില് കൊടുത്തത് .
യതാർത്ഥത്തില് ജൂതന്മാർകും ശിയാക്കള്കും വേണ്ടി പണിയെടുക്കുന്ന കേരള സമസ്തക്കാരുടെ തെറ്റിദ്ധരിപ്പിക്കലാണ് ശൈഖിന്റെ പാരമ്പര്യം ദുൽകുവൈസിറയിലെത്തിയത് . യഥാർത്തത്തിൽ ബനൂ തമീം എന്ന പ്രശസ്തമായ ഗോത്രത്തിലാണു ശൈഖിന്റെ ജനനം. ഇത് ചരിത്രകാരന്മാർ രേഖപ്പെടുത്തിയതാണു. നബി (സ) ബനൂതമീം ഗോത്രത്തെപ്പറ്റി ധാരാളം പ്രശംസിച്ചിട്ടുണ്ട്. ഉദാ: എന്റെ ഉമ്മത്തിൽ ദജ്ജാലിനോട് ശക്തമായിഎതിരിടുന്നവർ ബനൂതമീം ഗോത്രക്കാരാണ് എന്ന് പറഞ്ഞിട്ടുണ്ട്. മറ്റൊരിക്കൽ ബനൂതമീം ഗോത്രക്കാരുടെ സകാത് വന്നപ്പോൾ നബി (സ) ഇത് നമ്മുടെ ആളുകളുടേതാണു എന്ന് പ്രശംസിച്ച് പറഞ്ഞു.
ഈ ഉമ്മത്തിലെ കള്ളന്മാരായ ദജ്ജാലുകളാണന്ന് സമസ്തക്കാർ തെളിയിച്ച് കൊണ്ടിരിക്കുകയാണ് .

മാത്രവുമല്ല അദ്ദേഹത്തെ പിന്പറ്റാനിവിടെ ആരും പറഞ്ഞിട്ടുമില്ല.സത്യം മനസ്സിലാക്കുകയും അത് സമൂഹത്തില് എത്തിക്കുകയും ചെയ്യുക.
ഇത് പരമാവധി ശേർ ചെയ്യുക.

നജ്ദും , "നജ്ദിലെ പിശാചിന്റെ കൊമ്പും "എന്നത് ഇറാഖ് ആണ് എന്ന ഹദീസുകൾ മറച്ചു വെച്ചു അവരും അവരുടെ പിൻമുറക്കാരും ഇന്നത്തെ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുമ്പോൾ എന്താണ് അതിന്റെ സത്യാവസ്ഥ എന്ന് ഉമ്മത്തിനെ അറിയിക്കേണ്ട ബാധ്യത എനിക്ക് ഉണ്ട്....

ﺃﻥَّ ﺭﺳﻮﻝَ
ﺍﻟﻠﻪِ ﺻﻠَّﻰ ﺍﻟﻠﻪُ ﻋﻠﻴﻪِ ﻭﺳﻠَّﻢَ ﻗﺎﻝ : ﺭﺃﺱُ ﺍﻟﻜﻔﺮِ ﻧﺤﻮُ ﺍﻟﻤﺸﺮﻕِ ،
“കുഫ്റിന്റെ കേന്ദ്രം കിഴക്ക് ഭാഗമാകുന്നു.
(ബുഖാരി. 3501, മുസ്ലിം 75) ഈ
രൂപത്തിലുള്ള ഹദീഥുകൾ ഹദീഥ്
ഗ്രന്ഥങ്ങളിൽ
ധാരാളം വന്നതായി കാണാം.
എങ്കിൽ ഏതാണ് ഈ കിഴക്ക് ഭാഗം.
വെറുമൊരു
ഭൂപടം മാത്രം മതിയല്ലോ ഇത്
കണ്ടുപിടിക്കാൻ. നബി (സ) തങ്ങൾ
മദീനയിൽനിന്നാണ് ഇത് പറയുന്നത്.
അതും അവിടുത്തെ മിമ്പറിൽവെച്ച്
എന്നും മിമ്പറിന്റെ സമീപ
ത്തുവെച്ച്എന്നുമൊക്കെ ഹദീഥിൽ
വന്നിട്ടുണ്ട്. (ഉദാഹരണം. ബുഖാരി 3511
അഹ്മദ് 5758, 5968) മദീനയിലെ കിഴക്ക്
ഭാഗമെന്നത് കൂഫാ, ബാഗ്ദാദ്, ബസറ
എന്നിവ ഉൾകൊള്ളുന്ന ഇറാഖ് ആണ്
എന്നത് ഭൂപടത്തിൽ
നിന്നുതന്നെ വളരെ വ്യക്തമാണ്.
എന്നാൽ ഹദീഥുകളും ഇക്കാര്യങ്ങൾ
വ്യക്തമാക്കിത്തരുന്നത് കാണാം.
ഇമാം മുസ്ലിം (റ) തന്റെ സ്വഹീഹിൽ
റിപ്പോർട്ട് ചെയ്ത ഒരു ഹദീഥ്
ഇപ്രകാരമാണ്.

(7297) ﻩ ﻗﺎﻝ ﺳﻤﻌﺖ ﺳﺎﻟﻢ ﺑﻦ ﻋﺒﺪﺍﻟﻠﻪ ﺑﻦ ﻋﻤﺮ ﻳﻘﻮﻝ : ﻳﺎﺃﻫﻞ ﺍﻟﻌﺮﺍﻕ
ﻣﺎﺃﺳﺄﻟﻜﻢ ﻋﻦ ﺍﻟﺼﻐﻴﺮﺓ ،ﻭﺃﺭﻛﺒﻜﻢ ﻟﻠﻜﺒﻴﺮﺓ ﺳﻤﻌﺖ ﺃﺑﻲ ﻋﺒﺪﺍﻟﻠﻪ ﺑﻦ ﻋﻤﺮ
ﻳﻘﻮﻝ ﺳﻤﻌﺖ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻳﻘﻮﻝ ﺇﻥ ﺍﻟﻔﺘﻨﺔ ﺗﺠﻲﺀ ﻣﻦ
ﻫﻬﻨﺎ ﻭﺃﻭﻣﺄ ﺑﻴﺪﻩ ﻧﺤﻮ ﺍﻟﻤﺸﺮﻕ ﻣﻦ ﺣﻴﺚ ﻳﻄﻠﻊ ﻗﺮﻧﺎ ﺍﻟﺸﻴﻄﺎﻥ
ﻣﺴﻠﻢ
സാലിംബ്നു അബ്ദുല്ലാഹ് (റ) പറയുന്നു:
“അല്ലയോ ഇറാഖ്കാരേ,
ചെറിയകാര്യങ്ങളെക്കുറിച്ചുപോലും
നിങ്ങൾ ചോദിച്ചറിയുന്നു. എന്നാൽ
വലിയ വലിയ കാര്യങ്ങൾ (തിന്മകൾ)
നിങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ കാര്യം എത്ര ആശ്ചര്യം!
എന്റെ പിതാവ് അബ്ദുല്ലാഹിബ്നു ഉമർ
(റ) കിഴക്കുഭാഗത്തേക്ക് ചൂണ്ടികകൊണ്ട്
പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്
തീർച്ചയായുംകുഴപ്പങ്ങളെല്ലാം
ഇവിടെനിന്നാണ്. അതായ ത്,
പിശാചിന്റെ കൊമ്പ്
പ്രത്യക്ഷപ്പെടുന്നിടത്തുനിന്ന്.
മൂസാ നബി ഫിർഔൻ കുടുംബത്തിൽ
പെട്ടവ നെ അബദ്ധത്തിൽ
കൊലചെയ്തതിനെക്കുറിച്ചുപോലും
ക്വുർആൻ പറഞ്ഞത്
“നീ ഒരാളെ കൊല്ലുകയു
ണ്ടായി (ത്വാഹാ 40) എന്നാണ്.
നിങ്ങളാകട്ടെ പരസ്പരം
കൊന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന
(മുസ്ലിം 5172) ഇബ്നു അബീ നുഐം(റ)
പറയുന്നു: “ഞാൻ ഇബ്നു ഉമർ
(റ)വിന്റെ കൂടെ നിൽക്കുമ്പോൾ ഒരാൾ
അദ്ദേഹത്തോട്
കൊതുകിന്റെ രക്തത്തെക്കുറിച്ച്
(കൊതുകിനെ കൊല്ലുന്നത്/
കൊതുകുരക്തം വസ്ത്രത്തിലാ യാലുള്ള
വിധി സംബന്ധിച്ച്)
ചോദിക്കുകയുണ്ടായി. അപ്പോൾ ഇബ്നു
ഉമർ(റ) ചോദിച്ചു.
നീ ഏതുനാ ട്ടുകാരനാണ്.
അദ്ദേഹം പറഞ്ഞു. ഇറാഖിയാണ്. ഇബ്നു
ഉമർ(റ)പറഞ്ഞു.
ഇവരുടെ കാര്യം നിങ്ങൾ ഒന്ന് നോക്കൂ.
ഇവർ ഒരു കൊതുകിന്റെ രക്തത്തിന്റെ
കാര്യത്തിലാണ് എന്നോട്
ചോദിക്കുന്നത്. അവരാകട്ടെ നബി(സ)
യുടെ പേരക്കുട്ടിയെ കൊന്നവരാണ്
താനും. (ബുഖാരി 5994, തിർമുദി3703,
അഹ്മദ് 5417) ഇപ്പോൾ
വളരെ വ്യക്തമായി. കിഴക്ക്കൊണട്
നബി(സ) ഉദ്ദേശിച്ചത് ഇറാഖ് ആണെന്ന്
ഇമാം അഹ്മദ് ഉദ്ധ രിച്ച ഒരു ഹദീഥിൽ
ഇതൊന്നുകൂടി വ്യക്തമാക്കുന്നത്
കാണാം. അതിപ്രകാരമാണ്. “ഇബ്നു ഉമർ
(റ) പറയുന്നു. നബി(സ)
തന്റെ കൈ കൊണ്ട്
ഇറാഖിനുനേരെ ചൂണ്ടിക്കൊണട് പറഞ്ഞു.
ഇതാ അവിടെനിന്നാണ് കുഴപ്പ ങ്ങൾ
ഇതാ അവിടെനിന്നാണ് കുഴപ്പങ്ങൾ
എന്ന് മൂന്നുതവണ പറഞ്ഞു.
പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടു
ന്നത് അവിടെനിന്നാകുന്നു. (അഹ്മദ് 6020)

سم الله الرحمن الرحيم
الحمد لله حمدا كثيرا طيبا مباركا فيه كما يحب ربنا ويرضى , واشهد ان لا اله الا الله وحده لا شريك له واشهد ان محمدا عبده ورسوله صلى الله عليه وسلم , وعلى آله وصحبه اجمعين, اما بعد :
സൂഫികൾ ഹിജാസിനെതിരായും(സൗദി അറേബ്യ) , ഹിജാസിലെ അഹ്ലുസ്സുന്നത്തിൻറ ഉലമാക്കൾക്ക് എതിരായും പറഞ്ഞ് നടക്കുന്ന നജ്ദും , "നജ്ദിലെ പിശാചിന്റെ കൊമ്പും "എന്നത് ഇറാഖ് ആണ് എന്ന ഹദീസുകൾ മറച്ചു വെച്ചു അവരും അവരുടെ പിൻമുറക്കാരും ഇന്നത്തെ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുമ്പോൾ എന്താണ് അതിന്റെ സത്യാവസ്ഥ എന്ന് ഉമ്മത്തിനെ അറിയിക്കേണ്ട ബാധ്യത എനിക്ക് ഉണ്ട്....
ഏതാണ് ആ നജ്ദ് എന്നും എന്താണ് ആ പിശാചിന്റെ കൊമ്പ്‌ എന്നും أن شاءالله ഇത് വായിക്കുന്നതിലൂടെ നിങ്ങൾക്ക് മനസിലാകും. അള്ളാഹു മനസിലാക്കാൻ ഉള്ള തൗഫീഖ് നൽകട്ടെ....

ആദ്യം തന്നെ പറയട്ടെ സത്യം അറിഞ്ഞിട്ടും , ഹദീസ് വ്യക്തമായിട്ടും അത് മറച്ചുവച്ചവരോട് അള്ളാഹു പറയുന്നു :
وَلَا تَلۡبِسُواْ ٱلۡحَقَّ بِٱلۡبَـٰطِلِ وَتَكۡتُمُواْ ٱلۡحَقَّ وَأَنتُمۡ تَعۡلَمُونَ
നിങ്ങൾ സത്യം അസത്യവുമായി കൂട്ടി കലർത്തരുത്. അറിഞ്ഞ് കൊണ്ട് സത്യം മറച്ചു വെക്കുകയും ചെയ്യരുത്... (അൽ ബകറ : 42 )

നജ്ദ് അത് ഇറാഖ ആകുന്നു ... ഇറാഖിനെ കുറിച്ചാണ് നബി (സ) പറഞ്ഞത് പിശാചിന്റെ കൊമ്പ്‌ പ്രത്യക്ഷപ്പെടും എന്ന് ... അത് ഇബ്നു അബ്ദുൽ വഹാബ് (റ) യുടെയും ഹിജാസിൻറയും പേരിൽ പറഞ്ഞു നടന്നവർ മറച്ചു വച്ച സത്യം ഞാൻ താഴെ കൊടുക്കുന്നു.....

1. ഇബ്നു ഉമർ (റ) പറയുന്നു :
حَدَّثَنَا مُحَمَّدُ بْنُ الْمُثَنَّى، قَالَ حَدَّثَنَا حُسَيْنُ بْنُ الْحَسَنِ، قَالَ حَدَّثَنَا ابْنُ عَوْنٍ، عَنْ نَافِعٍ، عَنِ ابْنِ عُمَرَ، قَالَ اللَّهُمَّ بَارِكْ لَنَا فِي شَامِنَا وَفِي يَمَنِنَا‏.‏ قَالَ قَالُوا وَفِي نَجْدِنَا قَالَ قَالَ اللَّهُمَّ بَارِكْ لَنَا فِي شَامِنَا وَفِي يَمَنِنَا‏.‏ قَالَ قَالُوا وَفِي نَجْدِنَا قَالَ قَالَ هُنَاكَ الزَّلاَزِلُ وَالْفِتَنُ، وَبِهَا يَطْلُعُ قَرْنُ الشَّيْطَانِ
നബി (സ) പറഞ്ഞു , നമ്മുടെ ശാമിനെയും യമനിനെയും അനുഗ്രഹിക്കണേ. ജനങ്ങൾ പറഞ്ഞു നമ്മുടെ നജ്ദിനെയും. നബി (സ) പിന്നെയും പറഞ്ഞു നമ്മുടെ ശാമിനെയും യമനിനെയും അനുഗ്രഹിക്കണേ.ജനങൾ പിന്നെയും പറഞ്ഞു നമ്മുടെ നജ്ദിനെയും. അപ്പോൾ നബി (സ) പറഞ്ഞു , " അവിടെ ആണ് ഭൂകമ്പവും കുഴപ്പങ്ങളും ഉണ്ടാകുന്നത്. അവിടെ നിന്നും ആണ് പിശാചിന്റെ കൊമ്പ്‌ പുറത്ത് വരുന്നതും (സഹീഹ് ബുഖാരി 2 : ബുക്ക് 17 ഹദീസ് 147

ഈ ഹദീസിൽ നിന്നും വ്യക്തമാണ് നജ്ദിൽ നിന്നും ആണ് പിശാചിന്റെ കൊമ്പ്‌ പുറത്ത് വരുന്നത് എന്ന് .... എന്നാൽ അത് ഹിജാസിലെ നജ്ദ് അല്ല എന്ന് വ്യക്തമാകുന്ന ഹദീസുകൾ താഴെ കൊടുക്കുന്നു....

1. ഇബ്നു ഉമർ (റ) പറയുന്നു :
حَدَّثَنَا ابْنُ نُمَيْرٍ، حَدَّثَنَا حَنْظَلَةُ، عَنْ سَالِمِ بْنِ عَبْدِ اللهِ بْنِ عُمَرَ، عَنِ ابْنِ عُمَرَ، قَالَ: رَأَيْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: يُشِيرُ بِيَدِهِ يَؤُمُّ الْعِرَاقَ: " هَا، إِنَّ الْفِتْنَةَ هَاهُنَا، هَا، إِنَّ الْفِتْنَةَ هَاهُنَا، - ثَلَاثَ مَرَّاتٍ مِنْ حَيْثُ يَطْلُعُ قَرْنُ الشَّيْطَانِ "
നബി (സ) ഇറാഖിന് നേരേ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു " കുഴപ്പങ്ങൾ ഇവിടെ ആണ് , കുഴപ്പങ്ങൾ ഇവിടെ ആണ്, മൂന്ന് പ്രാവശ്യം പറഞ്ഞു , ഇവിടെ നിന്നും ആണ് പിശാചിന്റെ കൊമ്പ്‌ പ്രത്യക്ഷപ്പെടുന്നത്. ( മുസ്നാദ് അഹ്മദ് വേള്യം 10 പേജ് 391 ഹദീസ് 6302 / 6129)

2. സാലിം ഇബ്നു അബ്ദുല്ല പറയുന്നു :

: حَدَّثَنَا عَبْدُ اللَّهِ بْنُ عُمَرَ بْنِ أَبَانَ، وَوَاصِلُ بْنُ عَبْدِ الأَعْلَى، وَأَحْمَدُ بْنُ عُمَرَ الْوَكِيعِيُّ،-وَاللَّفْظُ لاِبْنِ أَبَانَ - قَالُوا حَدَّثَنَا ابْنُ فُضَيْلٍ، عَن أَبِيهِ، قَالَ سَمِعْتُ سَالِمَ بْنَ عَبْدِ اللَّهِ،بْنِ عُمَرَ يَقُولُ يَا أَهْلَ الْعِرَاقِ مَا أَسْأَلَكُمْ عَنِ الصَّغِيرَةِ وَأَرْكَبَكُمْ لِلْكَبِيرَةِ سَمِعْتُ أَبِي عَبْدَاللَّهِ بْنَ عُمَرَ يَقُولُ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏"‏ إِنَّ الْفِتْنَةَ تَجِيءُ مِنْ هَا هُنَاوَأَوْمَأَ بِيَدِهِ نَحْوَ الْمَشْرِقِ ‏"‏ مِنْ حَيْثُ يَطْلُعُ قَرْنَا الشَّيْطَانِ ‏"‏ ‏.‏ وَأَنْتُمْ يَضْرِبُ بَعْضُكُمْ رِقَابَ بَعْضٍ وَإِنَّمَا قَتَلَ مُوسَى الَّذِي قَتَلَ مِنْ آلِ فِرْعَوْنَ خَطَأً فَقَالَ اللَّهُ عَزَّ وَجَلَّ لَهُ ‏‏ قَالَ أَحْمَدُ بْنُ عُمَرَ فِي رِوَايَتِهِ عَنْ سَالِمٍ لَمْ يَقُلْ سَمِعْتُ
അല്ലയോ ഇറാഖ്കാരെ , ചെറിയ കാര്യങ്ങളെക്കുറിച്ച് നിങൾ ചോദിച്ചു അറിയുന്നു. എന്നാൽ വലിയ വലിയ തിന്മകൾ നിങൾ ചെയ്യുന്നു. നിങ്ങളുടെ കാര്യം എത്രയോ ആശ്ചര്യം ! എന്റെ പിതാവ് അബ്ദുല്ല ഇബ്ൻ ഉമർ (റ) കിഴക്ക് ഭാഗത്തേക്ക് ചൂണ്ടി കൊണ്ട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. " തീർച്ചയായും കുഴപ്പങ്ങൾ എല്ലാം ഇവിടെ നിന്നാണ്. അതായത് പിശാചിന്റെ കൊമ്പ്‌ പ്രത്യക്ഷപ്പെടുന്നിടത്ത് നിന്നും. ....... (സഹീഹ് മുസ്ലിം 41 : 6943)

ഇത് രണ്ടും പിശാചിൻറ കൊമ്പ്‌ ഇറാഖിൽ നിന്നും എന്ന് വ്യക്തമാക്കുന്ന ഹദീസുകൾ ... ഇത് പോലെ തന്നെ ഉള്ള ഹദീസുകൾ സഹീഹ് ബുഖാരിയിൽ 3279 , 3511 . സ്ഹീഹ് മുസ്ലിം 5167,5169,5171,5172 . ഇമാം അഹ്മദ് (റ)മുസ്നാദിൽ 57585,5401,6020 , ഇമാം മാലിക് (റ) മുവത്വയിൽ 1544 ഈ ഹദീസ് വാക്കുകളിൽ വ്യത്യസ്തമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്... ഇതിൽ എല്ലാം കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞ് കൊണ്ട് ആണ് പറയുന്നത് എന്ന് നമുക്ക് കാണാം ... മദീനയുടെ കിഴക്ക് ഭൂപടത്തിൽ ബാഗ്ദാദ് ഉൾപ്പെടുന്ന ഇറാഖ് ആണ് എന്ന് വ്യക്തം....
ഒരു ഹദീസിൽ നബി (സ) പറഞ്ഞു കുഫ്റിൻറ കേന്ദ്രം കിഴക്ക് ആണ് എന്ന്. (ബുഖാരി 3501 , മുസ്ലിം 75)
ഇറാഖിൽ നിന്നും ആണ് പിശാചിന്റെ കൊമ്പ്‌ പ്രത്യക്ഷപ്പെടുന്നത് എന്ന ഹദീസ് ശറഹ് സുന്ന( 14/206-207) യിലും തബറാനി (റ) തന്റെ അൽ അസ്വതതിലും പറഞ്ഞിട്ടുണ്ട്.
ഇബ്നു ഹജർ അസ്ഖലാനി (റ) പറയുന്നു : " അൽ ഖത്താബീ പറഞ്ഞു ' നജ്ദ് കിഴക്ക് ഭാഗത്ത് ആണ്. മദീനയിൽ ഉള്ള ഒരാൾക്ക് നജ്ദ് എന്നത് ഇറാഖിലെ മരുഭൂമി ആണ്. മദീനയുടെ കിഴക്ക് ഭാഗത്ത് ഉള്ള സ്ഥലങ്ങൾ( ബാധിയ അൽ ഇറാഖ് വ നവാവീഹ ) ആണ്. നജ്ദിൻറ അടിസ്ഥാന ആശയം ഭൂമിയിൽ നിന്നും ഉയർന്നു നിൽക്കുന്ന സ്ഥലം എന്നാണ്...... ( ഫതഹ് അൽ ബാരി 13/58-59)

ശിർക്കിനെതിരെ ഉള്ള ഷെയ്ഖ് ഇബ്നു അബ്ദുൽ വഹാബ് (റ) യുടെ ദ'വത്തിനെ പ്രമാണം കൊണ്ട് നേരിടാൻ കഴിയാതെ
വന്നപ്പോൾ നജ്ദിൻറ ഹദീസ് ദുർവ്യാഖ്യാനിച്ച് അത് ഷെയ്ഖിൻറ (റ) പേരിൽ പറയുകയാണ് ഉണ്ടായത് . അതിന് കാരണം ഷെയ്ഖിൻറ ജന്മ സ്ഥലം സൗദിയിലെ നജ്ദ് എന്ന പേരിൽ ആയത് കൊണ്ട്.... അറേബ്യയിൽ തന്നെ ഒരുപാട് നജ്ദ് ഉണ്ട്. മുഅജമുൽ ബുർദാൻ എന്ന ഗ്രന്ഥത്തിൽ തന്നെ 12 നജ്ദിനെ കുറച്ച് പറയുന്നുണ്ട്. ഇനി ഷെയ്ഖിൻറ ജന്മ നാടായ നജ്ദ് ആണെങ്കിൽ തന്നെ ഹദീസിൽ പറഞ്ഞ പോലെ ഭൂകമ്പവും കുഴപ്പങ്ങളും ഉണ്ടാകുമെന്നും കുഫ്റിൻറ കേന്ദ്രം ആണ് എന്ന് ഈ നജ്ദിൽ നിന്നും കാണാൻ സാധിക്കുന്നുണ്ടോ ? എന്നാൽ ഇറാഖിലോ , പിഴച്ച കക്ഷികളും വലിയ കുഴപ്പങ്ങളും ഉണ്ടായതും ഉണ്ടാകുന്നതും അവിടെ നിന്നും തന്നെ . ഖവാരിജുകൾ ഉടലെടുത്തതും ഇറാഖിൽ തന്നെ .

സത്യം മറച്ചു വച്ച് കൊണ്ട് നിങ്ങളുടെ നേതാക്കൾ നിങ്ങളെ സത്യത്തിൽ നിന്നും വ്യതിചലിപ്പിച്ചതാണ്...... സത്യം മനസ്സിലാക്കാനും അതിൽ ഉറച്ചു നിൽക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ.... امين
وصلى الله وسلم على نبينا محمد وعلى آله وصحبه اجمعين
*************************

21/01/2018

ഖുര്‍ആനിലെ وَلَا تَدْعُ مَعَ اللَّهِ إِلَٰهًا آخَر എന്ന വാചകത്തിലെ تَدْعُ എന്ന വാക്കിന് മുജാഹിദുകളുടെ ഖുര്‍ആന്‍ പരിഭാഷകളില്‍ "വിളിച്ചു പ്രാര്‍ഥിക്കുക" എന്ന ആശയം പരിഭാഷയായി കൊടുത്തിരിക്കുന്നത് തെറ്റാണ് എന്നാണ് പോസ്റ്റ്മാന്‍ കണ്ടുപിടിച്ചിരിക്കുന്നത്.!

എന്നാല്‍ ഇതേ ആയത്തിന് സുന്നീ പന്ധിതന്മാര്‍ നല്‍കിയ പരിഭാഷ നമുക്ക് പരിശോധിക്കാം....

وَلَا تَدْعُ مَعَ اللَّهِ إِلَٰهًا آخَرَ ۘ لَا إِلَٰهَ إِلَّا هُوَ ۚ كُلُّ شَيْءٍ هَالِكٌ إِلَّا وَجْهَهُ ۚ لَهُ الْحُكْمُ وَإِلَيْهِ تُرْجَعُونَ

"അള്ളാഹുവോടൊപ്പം മറ്റൊരു ഇലാഹിനെയും താങ്കള്‍ വിളിച്ചു പ്രാര്ഥിാക്കരുത്. അവനല്ലാതെ ഒരു ഇലാഹുമില്ല. അവനല്ലാതെ എല്ലാ വസ്തുക്കളും നശിക്കുന്നതാണ് അവനാണ് നിയമാധികാരം അവങ്കലേക്ക് നിങ്ങള്‍ മടക്കപ്പെടുന്നതാണ്".

(സൂറത്തുല്‍ ഖസ്വസ് : 88 ) { ഫത്ഹുല്‍ അലീം ഫീ തഫ്സീരില്‍ ഖുര്‍ആനില്‍ അല്വീം - വിശുദ്ധ ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും, വാല്യം 2. പേജ്: 862 - പരിഭാഷകന്‍- അബ്ദുറഹിമാന്‍ മഖ്ദൂമി പൊന്നാനി }

وَمَنْ أَضَلُّ مِمَّنْ يَدْعُو مِنْ دُونِ اللَّهِ مَنْ لَا يَسْتَجِيبُ لَهُ إِلَىٰ يَوْمِ الْقِيَامَةِ وَهُمْ عَنْ دُعَائِهِمْ غَافِلُونَ

സൂറത്തുല്‍ അഹ്ഖാഫ് : 5 - 6, ആയത്തുകളുടെ വ്യാഖ്യാനത്തില്‍ അദ്ദേഹം വീണ്ടും എഴുതുന്നു;

"അന്ത്യനാള്‍ വരെ വിളിച്ചാലും വിളി കേള്‍ക്കാത്തവരെയാണ് ബഹുദൈവ വിശ്വാസികള്‍ ആരാധിക്കുന്നതും, വിളിച്ചു പ്രാര്ഥിക്കുന്നതും. ഇങ്ങനെ ഒരു കൂട്ടര്‍ വിളിച്ചു പ്രാര്‍ഥിക്കുന്ന വിവരം തന്നെ അവര്‍ അറിയുകയില്ല. മാത്രമല്ല അന്ത്യനാളില്‍ ബഹുദൈവ വിശ്വാസികളുടെ ശത്രുക്കളായിട്ടായിരിക്കും അവര്‍ രംഗത്തു വരുക.....

( അതേ തഫ്സീര്‍, പേജ് : 1092 )
------------------------------------------------

"അല്ലാഹുവിനെക്കൂടാതെ തനിക്ക്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്തവയെ അവന്‍ വിളിച്ചുപ്രാര്‍ഥിക്കുന്നു. അതുതന്നെയാണ്‌ വിദൂരമായ വഴിപിഴവ്‌.'' (ഹജ്ജ്‌ 12).

"അല്ലാഹുവിനെകൂടാതെ നിങ്ങള്‍ ആരെ വിളിച്ചു 'പ്രാര്ഥി'ക്കുന്നുവോ അവര്‍ നിങ്ങളെ പോലെയുള്ള ദാസന്മാര്‍ മാത്രമണ്‌. നിങ്ങള്‍ അവരോട്‌ പ്രാര്‍ഥിക്കുക. അവര്‍ ഉത്തരം ചെയ്യട്ടെ. നിങ്ങള്‍ സത്യസന്ധരാണെങ്കില്‍.'' (അഅ്‌റാഫ്‌ 194).

"അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ ആരെ വിളിച്ചു പ്രാര്‍ഥിക്കുന്നുവോ അവര്‍ക്ക് ‌ നിങ്ങളെ സഹായിക്കാന്‍ സാധിക്കുകയില്ല. തങ്ങളെത്തന്നെയും അവര്‍ സഹായിക്കുകയില്ല.'' (അഅ്‌റാഫ്‌ 197).

"അവനാണ് ആധിപത്യം. അവന് പുറമെ നിങ്ങള്‍ ആരെ വിളിച്ച് പ്രാര്ഥിക്കുന്നുവോ അവ ഒരു ഈത്തപ്പഴ കുരുവിന്‍റെ പാട പോലും സ്വന്തമാക്കുന്നില്ല. ( അല്‍ബയാന്‍ ഫി മആനില്‍ ഖുര്‍ആന്‍ പേജ് 527)

{പരിഭാഷ കോഴിക്കോട് വലിയ ഖാദി }

19/01/2018

*സ്വഹീഹുൽ ബുഖാരിയിലെ സിഹ്റിന്റെ ഹദീസുകളുടെ സ്വഹീഹായ പരമ്പര :*

*ഉസൂലുൽ ഹദീസ് പ്രകാരം അഹ്ലുസ്സുന്നയുടെ ഉലമാക്കളുടെ അടുക്കൽ ഈ സനദുകളിലെ റാവികൾക്ക് യാതൊരു ആക്ഷേപവുമില്ല*

*1)* ഇമാം ബുഖാരി (റ)(ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
حَدَّثَنِي مُحَمَّدُ بْنُ الْمُثَنَّى
മുഹമ്മദിബ്നു മുസന്ന (റ) (ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
حَدَّثَنَا يَحْيَى
യഹ്യ (റ)(ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
حَدَّثَنَا هِشَامٌ
ഹിഷാം (റ)(ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
قَالَ: حَدَّثَنِي أَبِي
ഉർവ (റ)(ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
عَنْ عَائِشَةَ
ആയിഷ (റ)
أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
നബി (സ)
سُحِرَ حَتَّى كَانَ يُخَيَّلُ إِلَيْهِ أَنَّهُ صَنَعَ شَيْئًا وَلَمْ يَصْنَعْهُ.

*(സ്വഹീഹുൽ ബുഖാരി ഹദീസ് നമ്പർ - 3175)*

*2)* ഇമാം ബുഖാരി (റ) (ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
حَدَّثَنَا إِبْرَاهِيمُ بْنُ مُوسَى
ഇബ്റാഹീമിബിനു മൂസ (റ) (ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
أَخْبَرَنَا عِيسَى
ഈസ (റ) (ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
عَنْ هِشَامٍ
ഹിഷാം (റ) (ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
عَنْ أَبِيهِ
ഉർവ (റ) (ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا
ആയിഷ (റ)
قَالَتْ سُحِرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.
നബി (സ)
وَقَالَ اللَّيْثُ كَتَبَ إِلَيَّ هِشَامٌ أَنَّهُ سَمِعَهُ وَوَعَاهُ عَنْ أَبِيهِ عَنْ عَائِشَةَ قَالَتْ سُحِرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَتَّى كَانَ يُخَيَّلُ إِلَيْهِ أَنَّهُ يَفْعَلُ الشَّيْءَ وَمَا يَفْعَلُهُ، حَتَّى كَانَ ذَاتَ يَوْمٍ دَعَا وَدَعَا، ثُمَّ قَالَ: ((أَشَعَرْتِ أَنَّ اللَّهَ أَفْتَانِي فِيمَا فِيهِ شِفَائِي أَتَانِي رَجُلاَنِ، فَقَعَدَ أَحَدُهُمَا عِنْدَ رَأْسِي وَالآخَرُ عِنْدَ رِجْلَيَّ، فَقَالَ أَحَدُهُمَا لِلآخَرِ مَا وَجَعُ الرَّجُلِ قَالَ مَطْبُوبٌ. قَالَ وَمَنْ طَبَّهُ قَالَ لَبِيدُ بْنُ الأَعْصَمِ. قَالَ فِي مَاذَا قَالَ فِي مُشُطٍ وَمُشَاقَةٍ وَجُفِّ طَلْعَةٍ ذَكَرٍ. قَالَ فَأَيْنَ هُوَ قَالَ فِي بِئْرِ ذَرْوَانَ)). فَخَرَجَ إِلَيْهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثُمَّ رَجَعَ فَقَالَ لِعَائِشَةَ حِينَ رَجَعَ: ((نَخْلُهَا كَأَنَّهَا رُءُوسُ الشَّيَاطِينِ)). فَقُلْتُ اسْتَخْرَجْتَهُ فَقَالَ: ((لاَ أَمَّا أَنَا فَقَدْ شَفَانِي اللَّهُ، وَخَشِيتُ أَنْ يُثِيرَ ذَلِكَ عَلَى النَّاسِ شَرًّا، ثُمَّ دُفِنَتِ الْبِئْرُ)).

*(സ്വഹീഹുൽ ബുഖാരി ഹദീസ് നമ്പർ - 3268)*

*3)* ഇമാം ബുഖാരി (റ) (ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
حَدَّثَنَا إِبْرَاهِيمُ بْنُ مُوسَى
ഇബ്റാഹീമിബിനു മൂസ (റ) (ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
أَخْبَرَنَا عِيسَى بْنُ يُونُسَ
ഈസബിനു യൂനുസ് (റ) (ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
عَنْ هِشَامٍ
ഹിഷാം (റ) (ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
عَنْ أَبِيهِ
ഉർവ (റ) (ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا
ആയിഷ (റ)
قَالَتْ سَحَرَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
നബി (സ)
رَجُلٌ مِنْ بَنِي زُرَيْقٍ يُقَالُ لَهُ لَبِيدُ بْنُ الأَعْصَمِ، حَتَّى كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُخَيَّلُ إِلَيْهِ أَنَّهُ يَفْعَلُ الشَّيْءَ وَمَا فَعَلَهُ، حَتَّى إِذَا كَانَ ذَاتَ يَوْمٍ أَوْ ذَاتَ لَيْلَةٍ وَهْوَ عِنْدِي لَكِنَّهُ دَعَا وَدَعَا ثُمَّ قَالَ: ((يَا عَائِشَةُ، أَشَعَرْتِ أَنَّ اللَّهَ أَفْتَانِي فِيمَا اسْتَفْتَيْتُهُ فِيهِ، أَتَانِي رَجُلاَنِ فَقَعَدَ أَحَدُهُمَا عِنْدَ رَأْسِي، وَالآخَرُ عِنْدَ رِجْلَيَّ، فَقَالَ أَحَدُهُمَا لِصَاحِبِهِ مَا وَجَعُ الرَّجُلِ فَقَالَ مَطْبُوبٌ. قَالَ مَنْ طَبَّهُ قَالَ لَبِيدُ بْنُ الأَعْصَمِ. قَالَ فِي أَيِّ شَيْءٍ قَالَ فِي مُشْطٍ وَمُشَاطَةٍ، وَجُفِّ طَلْعِ نَخْلَةٍ ذَكَرٍ. قَالَ وَأَيْنَ هُوَ قَالَ فِي بِئْرِ ذَرْوَانَ)). فَأَتَاهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي نَاسٍ مِنْ أَصْحَابِهِ فَجَاءَ فَقَالَ: ((يَا عَائِشَةُ كَأَنَّ مَاءَهَا نُقَاعَةُ الْحِنَّاءِ، أَوْ كَأَنَّ رُءُوسَ نَخْلِهَا رُءُوسُ الشَّيَاطِينِ)). قُلْتُ يَا رَسُولَ اللَّهِ أَفَلاَ أَسْتَخْرِجُهُ قَالَ: ((قَدْ عَافَانِي اللَّهُ، فَكَرِهْتُ أَنْ أُثَوِّرَ عَلَى النَّاسِ فِيهِ شَرًّا)). فَأَمَرَ بِهَا فَدُفِنَتْ. تَابَعَهُ أَبُو أُسَامَةَ وَأَبُو ضَمْرَةَ وَابْنُ أَبِي الزِّنَادِ عَنْ هِشَامٍ.
وَقَالَ اللَّيْثُ وَابْنُ عُيَيْنَةَ عَنْ هِشَامٍ فِي مُشْطٍ وَمُشَاقَةٍ. يُقَالُ الْمُشَاطَةُ مَا يَخْرُجُ مِنَ الشَّعَرِ إِذَا مُشِطَ، وَالْمُشَاقَةُ مِنْ مُشَاقَةِ الْكَتَّانِ.

*(സ്വഹീഹുൽ ബുഖാരി ഹദീസ് നമ്പർ - 5763)*

*4)* ഇമാം ബുഖാരി (റ) (ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
حَدَّثَنِي عَبْدُ اللَّهِ بْنُ مُحَمَّدٍ
അബ്ദുല്ലാഹിബ്നു മുഹമ്മദ് (റ) (ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
قَالَ: سَمِعْتُ ابْنَ عُيَيْنَةَ
ഇബ്നു ഉയയ്ന (റ) (ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
يَقُولُ أَوَّلُ مَنْ حَدَّثَنَا بِهِ ابْنُ جُرَيْجٍ
ഇബ്നു ജുറൈജ് (റ) (ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
يَقُولُ حَدَّثَنِي آلُ عُرْوَةَ عَنْ عُرْوَةَ
ഉർവ (റ) (ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
فَسَأَلْتُ هِشَامًا عَنْهُ
ഹിഷാം (റ) (ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
فَحَدَّثَنَا عَنْ أَبِيهِ
ഉർവതിബ്നു സുബൈർ (റ) (ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا
ആയിഷ (റ)
قَالَتْ: كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
നബി (സ)
سُحِرَ حَتَّى كَانَ يَرَى أَنَّهُ يَأْتِي النِّسَاءَ وَلاَ يَأْتِيهِنَّ. قَالَ سُفْيَانُ وَهَذَا أَشَدُّ مَا يَكُونُ مِنَ السِّحْرِ إِذَا كَانَ كَذَا. فَقَالَ: ((يَا عَائِشَةُ أَعَلِمْتِ أَنَّ اللَّهَ قَدْ أَفْتَانِي فِيمَا اسْتَفْتَيْتُهُ فِيهِ، أَتَانِي رَجُلاَنِ فَقَعَدَ أَحَدُهُمَا عِنْدَ رَأْسِي، وَالآخَرُ عِنْدَ رِجْلَيَّ، فَقَالَ الَّذِي عِنْدَ رَأْسِي لِلآخَرِ مَا بَالُ الرَّجُلِ قَالَ مَطْبُوبٌ. قَالَ وَمَنْ طَبَّهُ قَالَ لَبِيدُ بْنُ أَعْصَمَ، رَجُلٌ مِنْ بَنِي زُرَيْقٍ حَلِيفٌ لِيَهُودَ، كَانَ مُنَافِقًا. قَالَ وَفِيمَ قَالَ فِي مُشْطٍ وَمُشَاقَةٍ. قَالَ وَأَيْنَ قَالَ فِي جُفِّ طَلْعَةٍ ذَكَرٍ، تَحْتَ رَعُوفَةٍ، فِي بِئْرِ ذَرْوَانَ)). قَالَتْ فَأَتَى النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْبِئْرَ حَتَّى اسْتَخْرَجَهُ فَقَالَ: ((هَذِهِ الْبِئْرُ الَّتِي أُرِيتُهَا، وَكَأَنَّ مَاءَهَا نُقَاعَةُ الْحِنَّاءِ، وَكَأَنَّ نَخْلَهَا رُءُوسُ الشَّيَاطِينِ)). قَالَ فَاسْتُخْرِجَ، قَالَتْ فَقُلْتُ أَفَلاَ أَيْ تَنَشَّرْتَ. فَقَالَ: ((أَمَا وَاللَّهِ فَقَدْ شَفَانِي، وَأَكْرَهُ أَنْ أُثِيرَ عَلَى أَحَدٍ مِنَ النَّاسِ شَرًّا)).

*(സ്വഹീഹുൽ ബുഖാരി ഹദീസ് നമ്പർ - 5765)*

*5)* ഇമാം ബുഖാരി (റ) (ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
حَدَّثَنَا عُبَيْدُ بْنُ إِسْمَاعِيلَ
ഉബൈദിബ്നു ഇസ്മാഈൽ (റ) (ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
حَدَّثَنَا أَبُو أُسَامَةَ
അബൂ ഉസാമ (റ) (ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
عَنْ هِشَامٍ
ഹിഷാം (റ) (ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
عَنْ أَبِيهِ
ഉർവ (റ) (ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
عَنْ عَائِشَةَ
ആയിഷ (റ)
قَالَتْ سُحِرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
നബി (സ)
حَتَّى إِنَّهُ لَيُخَيَّلُ إِلَيْهِ أَنَّهُ يَفْعَلُ الشَّيْءَ وَمَا فَعَلَهُ، حَتَّى إِذَا كَانَ ذَاتَ يَوْمٍ وَهْوَ عِنْدِي دَعَا اللَّهَ وَدَعَاهُ، ثُمَّ قَالَ: ((أَشَعَرْتِ يَا عَائِشَةُ أَنَّ اللَّهَ قَدْ أَفْتَانِي فِيمَا اسْتَفْتَيْتُهُ فِيهِ)). قُلْتُ وَمَا ذَاكَ يَا رَسُولَ اللَّهِ قَالَ: ((جَاءَنِي رَجُلاَنِ، فَجَلَسَ أَحَدُهُمَا عِنْدَ رَأْسِي وَالآخَرُ عِنْدَ رِجْلَيَّ، ثُمَّ قَالَ أَحَدُهُمَا لِصَاحِبِهِ مَا وَجَعُ الرَّجُلِ قَالَ مَطْبُوبٌ. قَالَ وَمَنْ طَبَّهُ قَالَ لَبِيدُ بْنُ الأَعْصَمِ، الْيَهُودِيُّ مِنْ بَنِي زُرَيْقٍ. قَالَ فِيمَا ذَا قَالَ فِي مُشْطٍ وَمُشَاطَةٍ، وَجُفِّ طَلْعَةٍ ذَكَرٍ. قَالَ فَأَيْنَ هُوَ قَالَ فِي بِئْرِ ذِي أَرْوَانَ)). قَالَ فَذَهَبَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي أُنَاسٍ مِنْ أَصْحَابِهِ إِلَى الْبِئْرِ، فَنَظَرَ إِلَيْهَا وَعَلَيْهَا نَخْلٌ، ثُمَّ رَجَعَ إِلَى عَائِشَةَ فَقَالَ: ((وَاللَّهِ لَكَأَنَّ مَاءَهَا نُقَاعَةُ الْحِنَّاءِ، وَلَكَأَنَّ نَخْلَهَا رُءُوسُ الشَّيَاطِينِ)). قُلْتُ يَا رَسُولَ اللَّهِ أَفَأَخْرَجْتَهُ قَالَ: ((لاَ، أَمَّا أَنَا فَقَدْ عَافَانِي اللَّهُ وَشَفَانِي، وَخَشِيتُ أَنْ أُثَوِّرَ عَلَى النَّاسِ مِنْهُ شَرًّا)). وَأَمَرَ بِهَا فَدُفِنَتْ.

*(സ്വഹീഹുൽ ബുഖാരി ഹദീസ് നമ്പർ - 5766)*

*6)* ഇമാം ബുഖാരി (റ) (ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
حَدَّثَنَا الْحُمَيْدِيُّ
ഹുമൈദി (റ) (ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
حَدَّثَنَا سُفْيَانُ
സുഫിയാൻ (റ) (ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
حَدَّثَنَا هِشَامُ بْنُ عُرْوَةَ
ഹിഷാമിബ്നു ഉർവ (റ) (ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
عَنْ أَبِيهِ
ഉർവ (റ) (ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا
ആയിഷ (റ)
قَالَتْ مَكَثَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
നബി (സ)
كَذَا وَكَذَا يُخَيَّلُ إِلَيْهِ أَنَّهُ يَأْتِي أَهْلَهُ وَلاَ يَأْتِي، قَالَتْ عَائِشَةُ فَقَالَ لِي ذَاتَ يَوْمٍ: ((يَا عَائِشَةُ إِنَّ اللَّهَ أَفْتَانِي فِي أَمْرٍ اسْتَفْتَيْتُهُ فِيهِ، أَتَانِي رَجُلاَنِ، فَجَلَسَ أَحَدُهُمَا عِنْدَ رِجْلَيَّ وَالآخَرُ عِنْدَ رَأْسِي، فَقَالَ الَّذِي عِنْدَ رِجْلَيَّ لِلَّذِي عِنْدَ رَأْسِي مَا بَالُ الرَّجُلِ قَالَ مَطْبُوبٌ.
يَعْنِي مَسْحُورًا. قَالَ وَمَنْ طَبَّهُ قَالَ لَبِيدُ بْنُ أَعْصَمَ. قَالَ وَفِيمَ قَالَ فِي جُفِّ طَلْعَةٍ ذَكَرٍ فِي مُشْطٍ وَمُشَاقَةٍ، تَحْتَ رَعُوفَةٍ فِي بِئْرِ ذَرْوَانَ)). فَجَاءَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ: ((هَذِهِ الْبِئْرُ الَّتِي أُرِيتُهَا كَأَنَّ رُءُوسَ نَخْلِهَا رُءُوسُ الشَّيَاطِينِ، وَكَأَنَّ مَاءَهَا نُقَاعَةُ الْحِنَّاءِ)). فَأَمَرَ بِهِ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأُخْرِجَ. قَالَتْ عَائِشَةُ فَقُلْتُ يَا رَسُولَ اللَّهِ فَهَلاَّ- تَعْنِي- تَنَشَّرْتَ فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ((أَمَّا اللَّهُ فَقَدْ شَفَانِي، وَأَمَّا أَنَا فَأَكْرَهُ أَنْ أُثِيرَ عَلَى النَّاسِ شَرًّا)). قَالَتْ وَلَبِيدُ بْنُ أَعْصَمَ رَجُلٌ مِنْ بَنِي زُرَيْقٍ حَلِيفٌ لِيَهُودَ.

*(സ്വഹീഹുൽ ബുഖാരി ഹദീസ് നമ്പർ - 6063)*

*7)* ഇമാം ബുഖാരി (റ) (ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
حَدَّثَنَا إِبْرَاهِيمُ بْنُ مُنْذِرٍ
ഇബ്റാഹീമിബിനു മുൻദിർ (റ) (ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
حَدَّثَنَا أَنَسُ بْنُ عِيَاضٍ
അനസിബ്നു ഇയാൾ (റ) (ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
عَنْ هِشَامٍ
ഹിഷാം (റ) (ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
عَنْ أَبِيهِ
ഉർവ (റ) (ഈ റാവിയെ പറ്റി ആർക്കും ആക്ഷേപമില്ല)
عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا
ആയിഷ (റ)
أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
നബി (സ)
طُبَّ حَتَّى إِنَّهُ لَيُخَيَّلُ إِلَيْهِ قَدْ صَنَعَ الشَّيْءَ وَمَا صَنَعَهُ، وَإِنَّهُ دَعَا رَبَّهُ ثُمَّ قَالَ: ((أَشَعَرْتِ أَنَّ اللَّهَ قَدْ أَفْتَانِي فِيمَا اسْتَفْتَيْتُهُ فِيهِ)). فَقَالَتْ عَائِشَةُ فَمَا ذَاكَ يَا رَسُولَ اللَّهِ قَالَ: ((جَاءَنِي رَجُلاَنِ فَجَلَسَ أَحَدُهُمَا عِنْدَ رَأْسِي، وَالآخَرُ عِنْدَ رِجْلَيَّ فَقَالَ أَحَدُهُمَا لِصَاحِبِهِ مَا وَجَعُ الرَّجُلِ قَالَ مَطْبُوبٌ. قَالَ مَنْ طَبَّهُ قَالَ لَبِيدُ بْنُ الأَعْصَمِ. قَالَ فِيمَا ذَا قَالَ فِي مُشْطٍ وَمُشَاطَةٍ وَجُفِّ طَلْعَةٍ. قَالَ فَأَيْنَ هُوَ قَالَ فِي ذَرْوَانَ، وَذَرْوَانُ بِئْرٌ فِي بَنِي زُرَيْقٍ)). قَالَتْ فَأَتَاهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثُمَّ رَجَعَ إِلَى عَائِشَةَ فَقَالَ: ((وَاللَّهِ لَكَأَنَّ مَاءَهَا نُقَاعَةُ الْحِنَّاءِ، وَلَكَأَنَّ نَخْلَهَا رُءُوسُ الشَّيَاطِينِ)). قَالَتْ فَأَتَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَخْبَرَهَا عَنِ الْبِئْرِ، فَقُلْتُ يَا رَسُولَ اللَّهِ فَهَلاَّ أَخْرَجْتَهُ قَالَ: ((أَمَّا أَنَا فَقَدْ شَفَانِي اللَّهُ، وَكَرِهْتُ أَنْ أُثِيرَ عَلَى النَّاسِ شَرًّا)). زَادَ عِيسَى بْنُ يُونُسَ وَاللَّيْثُ عَنْ هِشَامٍ عَنْ أَبِيهِ عَنْ عَائِشَةَ قَالَتْ سُحِرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَدَعَا وَدَعَا وَسَاقَ الْحَدِيثَ.

*(സ്വഹീഹുൽ ബുഖാരി ഹദീസ് നമ്പർ - 6391)*

*ഇമാം ബുഖാരിയും , ഇമാം മുസ്ലിമും ഒരു ഹദീസിൽ ഏകോപിച്ചാൽ അത് ഏറ്റവും മികച്ച ഹദീസാകും. അത്തരത്തിലുള്ള ഹദീസുകളാണ് സിഹറിന്റെ ഹദീസുകൾ.*

പൊതുവേ ഈ ഹദീസുകളെ തള്ളാറുള്ളത് യുക്തിവാദികളായ മുഅതസിലിയാ വിഭാഗക്കാരാകുന്നു.

എന്നാൽ അഹ്ലുസ്സുന്നയുടെ അടുക്കൽ ഈ ഹദീസുകൾ പ്രമാണമാകുന്നു :
هذا الحديث ثابت عند أهل العلم ولم يختلف في صحته
*ഇൽമിന്റെ ആളുകൾക്കിടയിൽ ഈ ഹദീസ് സ്ഥിരപ്പെട്ടതാകുന്നു. ഇതിന്റെ സ്വിഹത്തിന് അവരിൽ അഭിപ്രായ വ്യത്യാസമില്ല.*

ഇമാം ദഹബി (റ) യുടെ സീറു അഅലാമിൽ ബുഖാരിയിലെ സിഖത്തായ നബി (സ) സിഹ്റ് ഏറ്റ ഹദീസിലെ സിഖത്തായ പ്രബല റാവിയായ ഹിഷാമിബ്നു ഉർവ (റ) യെ കുറിച്ച് ആ ഹദീസ് വിശദീകരിച്ച് ഹിഷാം മുദല്ലസ് ആണ് (ന്യൂനത മറച്ചു വെക്കപ്പെട്ട ആൾ) എന്നാണ് ഇമാം മാലികും (റ) ഇമാം ഇബ്നു ഹജറും (റ) ഇമാം ദഹബിയും പറഞ്ഞത് എന്നാണ് സഹോദരന്റെ വാദം .. ഒപ്പം സീറു അഅലാമിലെ കട്ട് മുറിച്ചു കോട്ടി മറ്റിയ
قال عبد الرحمن بن خراش : بلغني أن مالكا نقم على هشام بن عروة حديثه لأهل العراق ، وكان لا يرضاه ، ثم قال : قدم الكوفة ثلاث مرات ، قدمة كان يقول فيها : حدثني أبي قال : سمعت عائشة . والثانية ، فكان يقول : أخبرني أبي عن عائشة . وقدم الثالثة فكان يقول : أبي عن عائشة ، يعني يرسل عن أبيه . [سير أعلام النبلاء]
ഈ ഒരു ഇബാറത്ത് പോസ്റ്റ് ചെയ്ത് ദുർവ്യാഖ്യാനിച്ച് അത് സ്ഥാപിക്കുകയും ചെയ്യുന്നു.

നമുക്ക് നോക്കാം ഇമാം ദഹബി എന്താണ് പറഞ്ഞത് എന്ന് :
سير أعلام النبلاء
محمد بن أحمد بن عثمان الذهبي
مؤسسة الرسالة
سنة النشر: 1422هـ / 2001م
رقم الطبعة: ---
عدد الأجزاء: أربعة وعشرون جزءا

هشام بن عروة ( ع )
ഹിഷാം ഇബ്നു ഉർവ (റ)

قال وهيب : قدم علينا هشام بن عروة ، فكان مثل الحسن ، وابن سيرين . وقال ابن سعد : كان ثقة ، ثبتا ، كثير الحديث ، حجة .
വുഹൈബ് (റ) പറയുന്നു : ഹിഷാം ഇബ്നു ഉർവ (റ) ഞങ്ങളിൽ എത്തിച്ചേർന്നത് ഹസൻ (റ)നെ പോലെയും ഇബ്നു സീരീൻ (റ)നെ പോലെയുമാണ്.
ഇബ്നു സഅദ് (റ) പറയുന്നു : ഹിഷാം (റ) വിശ്വസ്തനും , സ്ഥിരപ്പെടുത്തുന്ന മൂന്ന് ലക്ഷം ഹദീസ് പ്രമാണസഹിതം പഠിച്ച ആധികാരിക പണ്ഡിതനുമാകുന്നു

وقال أبو حاتم الرازي : ثقة ، إمام في الحديث .
അബൂ ഹാതിം റാസി (റ) പറയുന്നു : ഹിഷാം (റ) വിശ്വസ്തനാകുന്നു , അദ്ദേഹം ഹദീസിന്റെ ഒരു ഇമാമാകുന്നു

وقال علي ابن المديني : له نحو من أربعمائة حديث .
അലിയ്യിബ്നു മദീനിയ്യി (റ) പറയുന്നു : ഹിഷാം (റ) നിന്നും ഏതാണ്ട് നാന്നൂറോളം ഹദീസുകളുണ്ട്.

وقال يحيى بن معين وجماعة : ثقة .
യഹിയബിനു മുഈനും സംഘവും പറയുന്നു :
ഹിഷാം (റ) വിശ്വസ്തനാകുന്നു.

وقال يعقوب بن شيبة : هشام ثبت ، لم ينكر عليه إلا بعدما صار إلى العراق ، فإنه انبسط في الرواية ، وأرسل عن أبيه أشياء ، مما كان قد سمعه من غير أبيه عن أبيه .
യഅഖൂബിബ്നു ശൈബ പറയുന്നു : ഹിഷാം (റ) ഹദീസുകളെ ശക്തിപ്പെടുത്തുന്നവനാകുന്നു. അദ്ദേഹം ഇറാഖിൽ എത്തിച്ചേർന്ന ശേഷമല്ലാതെ അദ്ദേഹത്തെ മോശമാക്കപ്പെട്ടിട്ടില്ല. നിശ്ചയം അതിൽ ഉപേക്ഷിക്കേണ്ട റിപ്പോർട്ടുകളുണ്ട്. അൻ അബീഹി എന്നത് മുർസലാകുന്നു എന്തെന്നാൽ അദ്ദേഹത്തിന്റെ ഉപ്പയിൽ നിന്നും കേട്ടതല്ലാത്തതിനെ ഉപ്പയിൽ നിന്നും കേട്ടതായി അദ്ദേഹം ഉദ്ദരിക്കാറുണ്ടായിരുന്നു.

وقال عبد الرحمن بن خراش : بلغني أن مالكا نقم على هشام بن عروة حديثه لأهل العراق ، وكان لا يرضاه ، ثم قال : قدم الكوفةثلاث مرات ، قدمة كان يقول فيها : حدثني أبي قال : سمعت عائشة . والثانية ، فكان يقول : أخبرني أبي عن عائشة . وقدم الثالثة فكان يقول : أبي عن عائشة ، يعني يرسل عن أبيه .
അബ്ദു റഹ്മാൻ ഖിറാഷി പറയുന്നു : നിശ്ചയം ഹിഷാമിബ്നു ഉർവ (റ) യുടെ ഇറാഖിലെ ആളുകളുടെ ഹദീസുകളെ ഇമാം മാലിക് (റ) ആക്ഷേപം അറിയിച്ചിരിക്കുന്നു. അത് സ്വീകരിക്കുമായിരുന്നില്ല.
എന്നിട്ട് പറഞ്ഞു : അദ്ദേഹം കൂഫയിൽ മൂന്ന് തവണ എത്തിച്ചേർന്നു അവിടെ എത്തിയാൽ പറയാറുണ്ടായിരുന്നു : ഞാൻ എന്റെ ഉപ്പയിൽ നിന്നും ഹദീസ് ഉദ്ധരിക്കുന്നൂ , അദ്ദേഹം പറയുന്നു : ഞാൻ ആയിഷയിൽ നിന്നും കേട്ടിരിക്കുന്നൂ എന്ന്. രണ്ടാം തവണ അദ്ദേഹം പറയുമായിരുന്നൂ : ഞാൻ എന്റെ ഉപ്പയിൽ നിന്നും വാർത്ത അറിയിക്കുന്നൂ : ആയിഷ നിവേദനം എന്ന്. മൂന്നാം തവണ എത്തിച്ചേർന്നപ്പോൾ അദ്ദേഹം പറയുമായിരുന്നൂ : ആയിഷയിൽ നിന്നും എന്റെ ഉപ്പ നിവേദനം എന്ന്. അതിന്റെ അർത്ഥം അദ്ദേഹത്തിന്റെ ഉപ്പയെ തൊട്ട് മുർസലായ റിപ്പോർട്ട് ആകുന്നു അത്. (നിവേദക പരമ്പരയുടെ അവസാനത്തിൽ താബീഈനും പ്രവാചകനുമിടയിൽ വരേണ്ട സ്വഹാബിയെ വിട്ടുകളഞ്ഞ് ഉദ്ധരിക്കപ്പെട്ട ഹദീസുകളെയാണ് മുർസൽ എന്ന് പറയുന്നത്. ഇമാം അബൂ ഹനീഫ (റ) യുടേയും ഇമാം മാലിക് (റ) യുടേയും ഇമാം അഹ്മദ് ബിൻ ഹമ്പൽ (റ) യുടേയും പ്രബലമായ അഭിപ്രായം : മുർസലിന്റെ മത്ന് പ്രമാണ യോഗ്യവും പ്രമാണയോഗ്യരായ നിവേദകരിൽ നിന്ന് ഉദ്ധരിക്കപ്പെട്ടതുമാണെങ്കിൽ അത് സ്വീകാര്യമാണ്. പ്രമാണയോഗ്യരായ ഒരു താബീഉം ഒരിക്കലും പ്രാമാണികനായ നിവേദകനിൽ നിന്ന് കേൾക്കാതെ പ്രവാചകന്റെ പേരിൽ ഒരു കാര്യം പറയില്ല എന്നതാണ് അവരുടെ ന്യായം. നിങ്ങളിൽ ഉത്തമർ എന്റെ സ്വഹാബത്തും പിന്നെ അവരെ കണ്ടവരും പിന്നെ അവരെ കണ്ടവരുമാകുന്നു എന്ന ഹദീസിലൂടെയും അവർ മനസ്സിലാക്കുന്നു)

ഇമാം ദഹബി രേഖപ്പെടുത്തുന്നു : അബുൽ ഹസൻ അൽ ഖത്വാൻ പറഞ്ഞു : ഹിഷാമിൽ നിന്നുള്ള അബൂ ഉസാമയുടെ രിവായത്ത്(സിഹ്റുമായി ബന്ധപ്പെട്ട പ്രസ്തുത രിവായത്ത്) , അത് ഹിഷാമിന് വാർദ്ധക്യം പിടിപ്പെട്ട് സ്ഥിരബോധമില്ലാതെ നടന്നിട്ട് വന്നിട്ടുള്ളതാകുന്നൂ.

*ശേഷം ഇമാം ദഹബി അതിനെ ഖണ്ഡിച്ചു കൊണ്ട് പറയുന്നു : അബുൽ ഹസനുൽ ഖത്വാൻ പറഞ്ഞത് ശരിയല്ലാ .. കാരണം എന്തെന്നാൽ ഹിഷാം പണ്ഡിതനും വിശ്വസ്തനുമാണ്. അദ്ദേഹം പ്രമാണമാകുന്നു. വാർദ്ധക്യത്തിൽ അദ്ദേഹത്തിന് ചില പ്രയാസങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും അത് ഈ രിവായത്തിൽ സംഭവിച്ചിട്ടില്ല.*

*ഇബ്നു ഹജർ അസ്ഖലാനി പറയുന്നു : അബുൽ ഹസനുൽ ഖത്വാനിന് മുമ്പ് മറ്റൊരാളും ഇങ്ങനെ പറഞ്ഞിട്ടില്ലാ...*

പ്രസ്തുത ഹദീസ് ഇറാഖിലെ ആളുകളിലൂടെ അല്ലാതെയും
(1, യഹ്യബ്നു സഈദുൽ ഖത്വാൻ - ബസ്വറക്കാരൻ,
2, അബ്ദു റഹ്മാൻ - മദീനക്കാരൻ,
3, അബു ദ്വംറ അനസ് - മദീനക്കാരൻ,
4, മഅമറുബ്നു റാഷിദ് - യമൻകാരൻ ,
5, സുഫ്യാനുബ്നു ഉയയ്ന - മക്കകാരൻ ,
6, ഇബ്നു ജുറൈജ് - മക്കകാരൻ,
7, ലയ്സുബ്നു സഅദ് - ഈജിപ്തുകാരൻ)
ഉദ്ധരിച്ചതിനാൽ
യാതൊരുവിധ ആക്ഷേപവും ഹദീസിന്റെ മത്നിലും സനദിലും റാവികളിലും പറയപ്പെടുന്നില്ല

وقال ابن حجر : هشام بن عروة قوله (عن أبيه) وقع في رواية يحي القطان عن هشام (حدثني أبي)
*ഇബ്നു ഹജർ അസ്ഖലാനി തന്റെ ഫത്ഹുൽ ബാരിയിൽ രേഖപ്പെടുത്തുന്നത് : ഹിഷാം (അൻ അബീഹി) എന്ന രിവായത്തിനെ യഹ്യൽ ഖത്വാന്റെ (ഹദ്ദസനീ അബീ) എന്ന രിവായത്തിലൂടെ സ്ഥാപിതമാവുന്നു.*

*അപ്പോൾ മറ്റുള്ളവരുടെ ആരോപണങ്ങൾക്ക് പ്രസക്തിയില്ല.*

By ,
Ibn omer.

Ibn omer.

Address

Calicut
673014

Telephone

+919526826811

Website

Alerts

Be the first to know and let us send you an email when Islamic Proofs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share