Tijani Kerala

Tijani Kerala പരിശുദ്ധ തിജാനി ത്വരീഖത്തുമായി ബന്ധ?

സയ്യിദീ ശൈഖ് ഇബ്നു ഖൈരി ( اطال الله بقائهم ) തങ്ങളുടെ ഖുതുബയിൽ എപ്പോളും നമ്മെ ഓർമ്മപ്പെടുത്തുന്ന കാര്യം ഹൃദയത്തിന്റെ ജീവ...
25/10/2024

സയ്യിദീ ശൈഖ് ഇബ്നു ഖൈരി ( اطال الله بقائهم ) തങ്ങളുടെ ഖുതുബയിൽ എപ്പോളും നമ്മെ ഓർമ്മപ്പെടുത്തുന്ന കാര്യം ഹൃദയത്തിന്റെ ജീവനാണ് യഥാർത്ഥ ജീവൻ എന്നുള്ള കാര്യമാണ്

മനുഷ്യൻ മനസ്സിലാക്കണം, അവന്റെ വീട് അവന്റെ ഹൃദയമാണ്, അവന്റെ അയൽവാസി അല്ലാഹു ( تبارك وتعالي)യും ആണ്. അല്ലാഹുവിലും അവസാന നാളിലും വിശ്വസിക്കുന്ന വ്യക്തി ഒരിക്കലും അവന്റെ അയൽവാസിയെ ഉപദ്രവിക്കരുത്. അനന്തരാവകാശം വരെ കൊടുക്കപെടേണ്ടി വരുമോ എന്ന് റസൂൽ (ﷺ) തങ്ങൾ കരുതി പോയ ശരിക്കുള്ള അയൽവാസി അത് അല്ലാഹു ( تبارك وتعالي) ആണ്. അങ്ങനെ ഒരു തോന്നൽ റസൂൽ (ﷺ) തങ്ങളിൽ നിന്നുണ്ടായത് യദാർത്ഥത്തിൽ ഉണ്ടായത് തന്നെയാണ്. കാരണം റസൂൽ (ﷺ) തങ്ങൾ അല്ലാഹുവിന്റെ ഖലീഫ ആണെന്നുള്ളതിന് സംശയമില്ല, അതോടൊപ്പം അല്ലാഹു റസൂൽ (ﷺ) തങ്ങളുടെ അനന്തരാവകാശി ആണെന്ന കാര്യവും ഉറപ്പുള്ളത് തന്നെയാണ് (കുറിപ്പ്: റസൂൽ (ﷺ) തങ്ങളിൽ നിന്നും ലഭിക്കുന്നത് അല്ലാഹു ആണല്ലോ. ഉലൂഹിയത്തിന്റെ മർതബ വെളിവാകുന്നത് അങ്ങനെയാണല്ലോ)

റസൂൽ (ﷺ) തങ്ങൾ പറഞ്ഞു:

"مازال جبريل يوصيني بالجار حتى ظننت أنه سيورثه"

ജിബ്‌രീൽ (عليه السلام) എന്നോട് അയൽവാസികളോട് (പാലിക്കേണ്ട ഉത്തരവാദിത്വങ്ങൾ) നിർദ്ദേശിച്ച് കൊണ്ടേ ഇരുന്നു, എത്രത്തോളം എന്നാൽ എനിക്ക് തോന്നി പോയി അനന്തരാവകാശം വരെ നൽകേണ്ടി വരുമോ എന്ന്

ഇവിടെ നിർദ്ദേശിക്കപ്പെട്ട അയൽവാസി അത് അല്ലാഹു ആണ്, കാരണം അവനാണ് (യദാർത്ഥത്തിൽ) നമ്മുടെ അയൽവാസി, നമ്മുടെ തൊട്ട് അടുത്തുള്ളതും, നമ്മുടെ നാടിന് അടുത്തുള്ളതും നമ്മുടെ സ്ഥലത്തിന് അടുത്തുള്ളതും ആയ അയൽവാസികളെ പോലെ. ഓരോ ഭാഗത്തേക്കുമുള്ള 40 വീടുകൾ അയല്പക്കമാണ്, അത് പോലെ അടുത്തുള്ള രാജ്യവും അയല്പക്കമാണ്.

എന്നാൽ യദാർത്ഥത്തിലുള്ള അയൽവാസി അത് അല്ലാഹുവാണ്, അവനാണ് ഏറ്റവും അടുത്തവനും ഏറ്റവും വലിയവനും ഏറ്റവും നല്ലവനും ഏറ്റവും മഹത്വമുള്ളവനും ആയ അയ്ലാവാസി. അവനെ ദ്രോഹിക്കാത്തവൻ ഒരു അയൽവാസിയെയും ദ്രോഹിക്കുകയില്ല. അവനെ (കുറിപ്പ്: അല്ലാഹുവിനെ) അവഗണിച്ചാൽ അയാളുടെ (ദ്രോഹത്തിൽ) നിന്നും ഒരു അയൽവാസിയും രക്ഷപ്പെടുകയില്ല.

من خطبة لسيدي الشيخ بن خيري اطال الله بقائهم
علينا أن نتذكر دائما بأن الحياة الحقيقية هي حياة القلب

والمراد من الإنسان أن يعرف ذلك الذي بيته القلب وأن يكرم ذلك الجار الذي هو الله تبارك وتعالي.
من كان يؤمن بالله واليوم الآخر فلا يؤذ جاره "،فالجار الحقيقي الذي أوصي عليه الرسول صلي الله عليه وسلم حتي ظن أنه سيورثه هو الله تبارك وتعالي
وذلك الظن منه صلى الله عليه وسلم هو الواقع فلاشك أن الرسول صلي الله عليه وسلم خليفة الله ويقينا أن الله خليفة رسول الله
قال رسول الله صلي الله عليه وسلم"مازال جبريل يوصيني بالجار حتى ظننت أنه سيورثه"
فالجار الموصي عليه هو الله كما أنه من الجار كذلك الجار ذي القربى والجار الجنب والصاحب بالجنب
والجار أربعون منزلا في كل ناحية ومن الجار دولة مجاورة للأخرى.
ولكن الجار الحقيقي الذي هو أقرب وأعلى وأجل وأعظم ذلك هو الله ومن لم يؤذه لم يؤذ أي جار ومن فرط في أمره لن يسلم منه أي جار آخر

(Translation: Suhail Khairy)

സയ്യിദുനാ ആദം (عليه السلام) ന്റെ നുബുവ്വത്തിനെ കുറിച്ച് പറയുകയാണെങ്കിൽ. അത് (കുറിപ്പ്: നുബുവ്വത്ത്) നമ്മൾ എടുക്കുന്നത് ആ...
23/10/2024

സയ്യിദുനാ ആദം (عليه السلام) ന്റെ നുബുവ്വത്തിനെ കുറിച്ച് പറയുകയാണെങ്കിൽ. അത് (കുറിപ്പ്: നുബുവ്വത്ത്) നമ്മൾ എടുക്കുന്നത് ആയത്തുകളുടെ സൂചനകളിൽ നിന്നാണ്, അല്ലാതെ അതിന്റെ ബാഹ്യാർത്ഥത്തിൽ നിന്നല്ല. ഒരു ഹദീസിൽ നബി (ﷺ) തങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു:

إن آدم عليه الصلاة والسلام نزلت عليه صحيفة الحروف وفيها تسعة وعشرون حرفا. قال له بعض الصحابة: إنها ثمانية وعشرون. قال له عليه الصلاة والسلام بل تسعة وعشرون. قال الصحابي: بلام الألف. قال له: نعم

തീർച്ചയായും ആദം (عليه السلام) ന് അക്ഷരങ്ങളുടെ താള് ഇറക്കപ്പെട്ടു, അതിൽ 29 അക്ഷരങ്ങൾ ഉണ്ടായിരുന്നു. ഒരു സഹാബി പറഞ്ഞു: “28 അക്ഷരങ്ങൾ അല്ലെ ഉള്ളത്?”, അവിടുന്ന് (ﷺ) പറഞ്ഞു: “അല്ല, 29 അക്ഷരങ്ങളുണ്ട്”, സഹാബി പറഞ്ഞു: “ലാം അലിഫ് കൂട്ടിയിട്ടാണോ?” അവിടുന്ന് (ﷺ) പറഞ്ഞു: “അതെ”

അവിടുത്തെ നുബുവ്വത്തിന്റെ മറ്റൊരു തെളിവ് ‘ഖിലാഫത്തിന്റെ’ വാക്കിൽ നിന്നും ലഭിക്കും. കാരണം ഹഖ് ആരെയെങ്കിലും അവന്റെ ഖലീഫയാക്കിയാൽ അദ്ദേഹത്തിന് ഖലീഫ ആക്കിയവന്റെ സാരത്തിൽ നിന്നും ചിലത് ഉണ്ടാവൽ നിര്ബന്ധമാണ്, അവിടുത്തേക്ക് അത് പ്രപഞ്ചം ഭരിക്കപ്പെടുന്നതും ഉയർത്തപ്പെടുന്നതും ആയ സൃഷ്ടിയുമായും ഇലാഹിയുമായും ബന്ധപ്പെട്ട എല്ലാ നാമങ്ങളും ഉൾകൊള്ളലാണ്. അല്ലാഹു (سبحانه وتعالى) പറഞ്ഞത് പോലെ:

وَعَلَّمَ اٰدَمَ الْاَسْمَآءَ كُلَّهَا
അവന്‍ (കുറിപ്പ്: അല്ലാഹു) ആദമിന് നാമങ്ങളെല്ലാം പഠിപ്പിച്ചു

ഈ നാമങ്ങൾ അറിയുന്നത് സിദ്ദീഖിയത്തിൽ നിന്നുള്ള ശാഖയാണ്. എന്നാൽ ഇവിടെ ശാഖ എന്തിൽ നിന്നാണോ ശാഖീകരിക്കപ്പെട്ടത് അതിനേക്കാൾ വലുതാണ്. ധാർമ്മികമായ കല്പനകളിലൂടെയും അദബുകളിലൂടെയും അല്ലാതെ സിദ്ദീഖിയത്ത് സ്ഥാപിക്കപ്പെടുകയില്ല. അതില്ലാതെ തന്നെ സിദ്ദീഖിയ്യത് സാധ്യമാണ് എന്ന് ബുദ്ധി പരിഗണിനക്കുമെങ്കിലും ബാഹ്യമായ ഹിക്മത്ത് പറയുന്നത് ധാർമ്മികമായ കല്പനകളിലൂടെ അല്ലാതെ സിദ്ദീഖിയത്ത് സ്ഥാപിക്കപ്പെടുകയില്ല എന്ന് തന്നെയാണ്. എന്നാൽ ധാർമ്മികമായ കല്പനകൾ നുബുവ്വത്തിന്റെ വിവരണങ്ങളിലൂടെ അല്ലാതെ പുറത്ത് വരുകയില്ല. നുബുവ്വത്തിന്റെ വിവരണങ്ങൾ ആകട്ടെ അല്ലാഹുവിൽ നിന്നും നബിമാരിലേക്ക് പകർന്ന് കൊണ്ടോ നബിയിൽ നിന്നും അദ്ദേഹത്തെ പിന്തുടരുന്നവരിലേക്ക് പകർന്ന് കൊണ്ടോ അല്ലാതെ സംഭവിക്കുകയില്ല. എന്നാൽ സയ്യിദുനാ ആദം (عليه السلام) ഖിലാഫത്ത് കൊണ്ടും സിദ്ദീഖിയത്ത് കൊണ്ടും പറയപ്പെട്ട കാര്യങ്ങൾ കൊണ്ടെല്ലാം സ്ഥാപിക്കവരാണ്. പക്ഷെ അവിടുത്തെ മുമ്പ് ഒരു നബിയും ഇല്ല. ഇതിൽ നിന്നും അവിടുന്ന് ഒരു നബി ആണെന്ന് ഉറപ്പാക്കുന്നു.

അത് പോലെ (ആദം (عليه السلام) നബി ആണെന്നുള്ളതിനുള്ള തെളിവുകൾ പെട്ടതാണ്) അല്ലാഹുവിന്റെ തുടരെ കൊടുത്ത വാക്കുകൾ:

فَاِمَّا یَاْتِیَنَّكُمْ مِّنِّیْ هُدًی
എന്നിട്ട് എൻ്റെ പക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍

ഈ വാക്കുകൾ പറഞ്ഞത് “ اهْبِطُوْا ഇറങ്ങിപ്പോകുക” എന്ന് പറഞ്ഞതിന് ശേഷമാണ്. മാർഗദർശനം നൽകപ്പെട്ട മാർഗദർശി ആവാൻ ആഗ്രഹിക്കുന്ന ഒരാളിലേക്ക് മാർഗദർശനം അല്ലാഹുവിൽ നിന്ന് മാത്രമാണ് വരുക. ഇത് (കുറിപ്പ്: മാർഗദർശി അവൽ) ഒന്നുകിൽ ഒരു നബിക്കോ നബിയുടെ അനന്തരാവകാശിക്കോ മാത്രം സാധ്യമാകുന്ന ഒന്നാണ്. സയ്യിദുനാ ആദം (عليه السلام) ഒരു നബിയുടെ അനന്തരാവകാശിയല്ല. ഇതിൽ നിന്നും അവിടുന്ന് ഒരു നബി ആണെന്ന് ഉറപ്പാക്കുന്നു.

- സയ്യിദുനാ ശൈഖ് അഹ്മദ് തിജാനി (റ)

https://t.me/suhail_khairy

(Source: Jawahir al-Ma'ani. Translation: Suhail Khairy)

ആദം (عليه السلام) ന്റെ വിഷയത്തിൽ സംഭവിച്ചതിനെ കുറിച്ച് പറയുകയാണെങ്കിൽ. അത് ബാഹ്യമായി അനുസരണക്കേട് ആയി തോന്നുമെങ്കിലും ആന...
22/10/2024

ആദം (عليه السلام) ന്റെ വിഷയത്തിൽ സംഭവിച്ചതിനെ കുറിച്ച് പറയുകയാണെങ്കിൽ. അത് ബാഹ്യമായി അനുസരണക്കേട് ആയി തോന്നുമെങ്കിലും ആന്തരികമായി ആദം (عليه السلام) ന്റെ ഏറ്റവും വലിയ ബഹുമതിയെ ആണ് സൂചിപ്പിക്കുന്നത്. അവിടുത്തേക്ക് പരിപൂർണ്ണമായ അറിവും അല്ലാഹുവിന്റെ മഅരിഫത്തും (ദിവ്യ) സാനിധ്യവുമായി ബന്ധപ്പെട്ട ഉപചാരങ്ങളും അടങ്ങുന്ന ദൈവീകമായ വെളിപാട് നൽകപ്പെട്ടു, അതോടൊപ്പം അതിന്റെ സ്ഥാനം എത്ര വലുതാണെങ്കിലും അടിമത്വത്തിന്റെ താഴ്ന്ന അവസ്ഥയും അതിന്റെ നിരാശ്രയത്വവും അവിടുത്തേക്ക് അറിയിക്കപ്പെട്ടു. അതിൽ അടങ്ങിയിട്ടുള്ള ബഹുമതിയെ കുറിച്ച് പറയുകയാണെങ്കിൽ, ശപിക്കപ്പെട്ട ഇബ്ലീസ് ആദം (عليه السلام) നെ അല്ലാഹു പുറത്താക്കാൻ വേണ്ടി അദ്ദേഹത്തെ കൊണ്ട് തെറ്റ് ചെയ്യിപ്പിക്കാൻ പരിശ്രമിച്ചപ്പോൾ - അദ്ദേഹം ഈ കാര്യത്തിൽ കിണഞ്ഞു പരിശ്രമിച്ചു - അല്ലാഹു ആദം (عليه السلام)ൽ അനുസരക്കേട്‌ കൊണ്ട് വന്നു, അതിലൂടെ അല്ലാഹുവിന്റെ അടുക്കൽ ആദം (عليه السلام) നുള്ള സ്ഥാനത്തിന്റെ മിന്നോളി ശൈത്താന് കാണിച്ച് കൊടുക്കാൻ വേണ്ടിയാണ് അപ്രകാരം അനുവർത്തിച്ചത്. അത് അല്ലാഹു (سبحانه وتعالى) അവന്റെ ഹാലിന്റെ നാവ് കൊണ്ട് ഇപ്രകാരം പറഞ്ഞത് പോലെയാണ്:

“അദ്ദേഹത്തെ നമ്മുടെ സവിധത്തിൽ നിന്നും പുറത്താക്കാൻ നീ ഉദ്ദേശിക്കുന്നുവെങ്കിൽ, നമ്മളിൽ നിന്നും അകറ്റി അദ്ദേഹത്തെ ഇകെഴ്ത്താൻ നിങ്ങൾ താല്പര്യപ്പെടുന്നുവെങ്കിൽ, അത് ഒരിക്കലും സാധിക്കുകയില്ല. കാരണം അദ്ദേഹത്തെ മുഴുവൻ സൃഷ്ടികളിൽ നിന്നും ഞാൻ തിരഞ്ഞെടുത്തതാണ്, അദ്ദേഹത്തിന് വേണ്ടിയാണ് ഈ പ്രപഞ്ചം തന്നെ ഞാൻ ഉണ്ടാക്കിയത്, അദ്ദേഹത്തിനെ സൃഷ്ടിക്കാൻ വേണ്ടി അല്ലായിരുന്നുവെങ്കിൽ ഈ സൃഷ്ടി കൊണ്ട് എനിക്ക് ഒരു ഉദ്ദേശവും ഉണ്ടാവുമായിരുന്നില്ല, സൃഷ്ടി മുഴുവൻ - അതിൽ ചിലർ അദ്ദേഹത്തേക്കാൾ മഹത്വമുള്ളവരാണെന്ന് പ്രകടമാവുമെങ്കിലും, ഉദാഹരണത്തിന് മലക്കുകൾ - അവ എല്ലാം അദ്ദേഹത്തിന്റെ സേവനത്തിലാണ്. കാരണം അദ്ദേഹമാണ് സൃഷ്ടിയുടെ മുത്ത്, സൃഷ്ടി മുഴുവനും ആ മുത്തിനെ സംരക്ഷിക്കുന്ന കവചമാണ്, അദ്ദേഹത്തിന്റെ ഉള്ളിൽ നാം വെച്ചിട്ടുള്ള രഹസ്യം കൊണ്ടും، അദ്ദേഹത്തിന്റെ ഹൃദയത്തിൽ നാം വെച്ചിട്ടുള്ള മറഞ്ഞ നിധി കൊണ്ടും അദ്ദേഹം എങ്ങാനും ഈ ലോകത്തുള്ള മുഴുവൻ അനുസരണക്കേട് കൊണ്ടും എന്നോട് അനുസരണക്കേട് കാണിച്ചാൽ പോലും അദ്ദേഹത്തെ ഞാൻ തരംതാഴ്ത്തുകയോ അകറ്റുകയോ ഇല്ല, അദ്ദേഹത്തോട് നാം കോപിക്കുകയില്ല. കാരണം അദ്ദേഹത്തിന്റെ സത്ത കൊണ്ട് തന്നെ എന്റെ പ്രിയനാണ്, അദ്ദേഹത്തിന്റെ അവസ്ഥ എന്താണെങ്കിലും ശരി, അദ്ദേഹം അനുസരണയിൽ ആണെങ്കിലും ശരി അനുസരണക്കേടിൽ ആണെങ്കിലും ശരി. അദ്ദേഹത്തിൽ നിന്നും എന്ത് സംഭവിച്ചാലും അദ്ദേഹത്തിൽ ഒരു കുറവും ഇല്ല തന്നെ, അതിന്റെ സൂക്ഷിക്കപ്പെട്ട രഹസ്യ (കാരണം) നമ്മുടെ പക്കലാണ്”

ഈ ഒരു കാരണം കൊണ്ടാണ് അവൻ പറഞ്ഞത്:

فَتَلَقّٰۤی اٰدَمُ مِنْ رَّبِّهٖ كَلِمٰتٍ فَتَابَ عَلَیْهِ ؕ
അനന്തരം ആദം തൻ്റെ രക്ഷിതാവിങ്കല്‍ നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചു. (ആ വചനങ്ങള്‍ മുഖേന പശ്ചാത്തപിച്ച) ആദമിന് അല്ലാഹു പാപമോചനം നല്‍കി

അദ്ദേഹത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച് സൂക്ഷിക്കപ്പെട്ട രഹസ്യം കൊണ്ടാണ് അല്ലാഹു അദ്ദേഹത്തിന് മുഴുവൻ ലോകത്തേക്കാൾ മഹത്വം നൽകിയത്. അദ്ദേഹത്തിന് തെറ്റ് സംഭവിച്ചപ്പോൾ സ്വർഗ്ഗത്തിലെ എല്ലാ അവസ്ഥകളും അദ്ദേഹത്തെ ഒഴിവാക്കി, എത്രത്തോളമെന്നാൽ അദ്ദേഹത്തിന്റെ എല്ലാ വസ്ത്രങ്ങളും അദ്ദേഹത്തിൽ നിന്നും വിട്ട് പോവുകയും അദ്ദേഹത്തിൽ നിന്നും പറന്ന് പോവുകയും ചെയ്തു, പരീക്ഷണം അദ്ദേഹത്തെ പൊതിഞ്ഞതായി അദ്ദേഹം കണ്ടു, പക്ഷെ ഉബൂദിയ്യത്തിന്റെ പദവിൽ നിന്നും അദ്ദേഹം ഒരിക്കലും വ്യതിചലിച്ചിരുന്നില്ല. മറിച്ച് താഴ്ന്ന അവസ്ഥ കൊണ്ടും അവമതി കൊണ്ടും റുബൂബിയ്യത്തിന്റെ മഹത്വത്തിലേക്ക് അദ്ദേഹം മടങ്ങുകയും അല്ലാഹുവിന്റെ ഗാഭീര്യത്തിന്റെ മുമ്പിൽ അതിവിനയം പ്രകടിപ്പിക്കുകയും സ്വന്തം നഫ്സിന്റെ കുറവുകളെ തിരിച്ചറിയും ആണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തിന്റെ കുറവുകൾ തിരിച്ചറിഞ് കൊണ്ട് അദ്ദേഹം പറഞ്ഞു:

رَبَّنَا ظَلَمْنَاۤ اَنْفُسَنَا ٚ— وَاِنْ لَّمْ تَغْفِرْ لَنَا وَتَرْحَمْنَا
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും, കരുണ കാണിക്കുകയും ചെയ്യേണമേ

അദ്ദേഹം ഒരിക്കലും അല്ലാഹുവിന്റെ ശത്രുവിനെ പോലെ പെരുമാറിയിട്ടില്ല. എന്നാൽ സൂക്ഷിക്കപ്പെട്ട രഹസ്യം അടങ്ങിയിട്ടില്ലാത്ത ഇബ്‌ലീസിനെ റബ്ബ് അവന്റെ സാനിധ്യത്തിൽ നിന്നും പുറത്താക്കിയപ്പോൾ, ശപിക്കപ്പെട്ട അവസ്ഥയും അകൽച്ചയും കൊണ്ട് അവന്റെ മുകളിൽ വിധിച്ചപ്പോൾ, അവൻ ഒരിക്കലും താഴ്ന്ന അവസ്ഥ കൊണ്ടും വിനയം കൊണ്ടും അല്ലാഹുവിന്റെ മഹത്വത്തിലേക്ക് തിരിഞ്ഞിരുന്നില്ല, മറിച്ച് ശപിക്കപ്പെട്ടവൻ പോയത് അവന്റെ സ്വന്തം നഫ്സിനെ മഹത്വപ്പെടുത്തുന്നതിലേക്കും തന്റെ റബ്ബിനോട് കോപിക്കുന്നതിലേക്കും അല്ലാഹുവിലുള്ള അവിശ്വാസം പ്രകടിപ്പിക്കുന്നതിലേക്കും ആണ്. അദ്ദേഹം തന്റെ റബ്ബിനോട് ദേഷ്യം പിടിച്ച് കൊണ്ട് പറഞ്ഞു:

فَبِعِزَّتِكَ لَاُغْوِیَنَّهُمْ اَجْمَعِیْنَ ۟ۙ
നിന്‍റെ പ്രതാപമാണ സത്യം; അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും.

فَبِمَاۤ اَغْوَیْتَنِیْ لَاَقْعُدَنَّ لَهُمْ صِرَاطَكَ الْمُسْتَقِیْمَ
നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്‍റെ നേരായ പാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കും.

ثُمَّ لَاٰتِیَنَّهُمْ مِّنْ بَیْنِ اَیْدِیْهِمْ وَمِنْ خَلْفِهِمْ وَعَنْ اَیْمَانِهِمْ وَعَنْ شَمَآىِٕلِهِمْ ؕ— وَلَا تَجِدُ اَكْثَرَهُمْ شٰكِرِیْنَ
പിന്നീട് അവരുടെ മുന്നിലൂടെയും, അവരുടെ പിന്നിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത് ചെല്ലുക തന്നെ ചെയ്യും. അവരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല.

ഇത് അല്ലാഹുവിലുള്ള അവിശ്വാസത്തിന്റെ (കുറിപ്പ്: കുഫ്‌റിന്റെ) ഏറ്റവും മോശപ്പെട്ട അവസ്ഥയാണ്. മുഴുവൻ സൃഷ്ടിയിലും ഈ രൂപത്തിൽ അളളാഹുവിനോട് സംസാരിച്ച ഒരാളും വേറെ ഉണ്ടാവുകയില്ല, ഈ രൂപത്തിൽ കുറ്റപ്പെടുത്താൻ ആരും തുനിയുക പോലുമില്ല. അങ്ങനെ ഒരു കാര്യം അവനിൽ നിന്നും ഉണ്ടായത് അവന്റെ ഉള്ളിൽ അല്ലാഹു വെച്ച ഒരു കാര്യം കൊണ്ടാണ്, അങ്ങനെ അദ്ദേഹതെ അല്ലാഹു തിന്മയുടെയും പരാജയത്തിന്റെയും തിരസ്കരണത്തിന്റെയും ശാപത്തിന്റെയും അധസ്ഥിതാവ്സ്ഥയുടെയും പാത്രമാക്കി മാറ്റി. അല്ലാഹുവിന്റെ കാവാടത്തിൽ നിന്നും അവന്റെ സാമീപ്യത്തിലും നിന്നും സാനിധ്യത്തിൽ നിന്നും പുറത്താക്കപ്പെട്ട മുഴുവൻ ആളുകളും പിന്തുടരുന്ന ഒരു നേതാവാക്കി അദ്ദേഹത്തെ അല്ലാഹു മാറ്റി. അദ്ദേഹത്തിന് മറുപടിയായി അല്ലാഹു പറഞ്ഞ കാര്യമാണ് തുടരെ കൊടുത്ത ആയത്തിലുള്ളത്:

اخْرُجْ مِنْهَا مَذْءُوْمًا مَّدْحُوْرًا ؕ— لَمَنْ تَبِعَكَ مِنْهُمْ لَاَمْلَـَٔنَّ جَهَنَّمَ مِنْكُمْ اَجْمَعِیْنَ ۟
നിന്ദ്യനും തള്ളപ്പെട്ടവനുമായിക്കൊണ്ട് നീ ഇവിടെ നിന്ന് പുറത്ത് കടക്കൂ. അവരില്‍ നിന്ന് വല്ലവരും നിന്നെ പിന്‍പറ്റുന്ന പക്ഷം നിങ്ങളെല്ലാവരെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും.

ആദം (عليه السلام)ന് സംഭവിച്ച കാര്യത്തിൽ അദ്ദേഹത്തിന്റെ മഹത്വം സ്ഥിരപ്പെടുത്തുന്ന വീക്ഷണമാണിത്.

അദ്ദേഹത്തിന്റെ കഥയിൽ അടങ്ങിയിട്ടുള്ള അറിവുകളെ കുറിച്ച് പറയുകയാണെങ്കിൽ, ഒന്നാമത്തെ അറിവ് അദ്ദേഹത്തെ അല്ലാഹു പെരുകുട്ടികൾക്ക് ഒരു ഉദാഹരണമാക്കി വെച്ചു എന്നതാണ്. അവരിൽ ആരെങ്കിലും കാലുകൾ ഇടറി അവരുടെ റബ്ബിന്റെ കല്പനകൾക്ക് എതിരായി പ്രവർത്തിക്കുകയും ശേഷം തൗബ ചെയ്ത് കൊണ്ടും തെറ്റ് സമ്മതിച്ച് കൊണ്ടും അവനിലേക്ക് മടങ്ങുകയും ചെയ്‌താൽ അവന് അവന്റെ റബ്ബിൽ നിന്നും പാപമോചനവും സ്വീകാര്യതയും അപ്പോൾ തന്നെ ലഭിക്കുന്നതാണ്.

രണ്ടാമത്തെ അറിവ്, ഇലാഹിയായ സാനിധ്യത്തിൽ പ്രിയങ്കരനായ വ്യക്തി, അദ്ദേഹം എത്ര സപീപസ്ഥനും സംരക്ഷിക്കപ്പെട്ടവനും ആണെങ്കിലും ശരി, അദ്ദേഹം അല്ലാഹുവിന്റെ സാനിധ്യത്തിൽ നിന്നുള്ള ക്ലേശങ്ങളുടെയും കൗടില്യങ്ങളുടെയും അടി കൊണ്ട് പരീക്ഷിക്കപ്പെടുന്നതാണ്. അതിലൂടെ അദ്ദേഹം ആന്തരികമായും ബാഹ്യമായും വേദനിക്കും, ഇലാഹിയായ സാനിധ്യത്തിന് ഇത് ആവശ്യമാണ് എന്ന് അറിയിച്ച് തരാനാണ് ഇങ്ങനെ സംഭവിക്കുന്നത്. കാരണം പ്രിയന് തന്റെ റബ്ബിൽ നിന്നും തന്റെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങൾ മാത്രമാണ് ലഭിക്കുന്നതെങ്കിൽ അദ്ദേഹത്തിന്റെ റബ്ബിനോടുള്ള സ്നേഹത്തിന്റെ അവകാശവാദം ശരിയാവണമെന്നില്ല. കാരണം അദ്ദേഹം റബ്ബിനെ ഇഷ്ടപ്പെടുന്നത് തന്റെ ആഗ്രഹങ്ങൾ പൂർത്തീകരിക്കപ്പെടുന്നത് കൊണ്ട് മാത്രമായിരിക്കും. അത് കൊണ്ട് ഏറ്റവും വലിയ പരീക്ഷണങ്ങൾ നല്കികൊണ്ടല്ലാതെ (അദ്ദേഹത്തിന്റെ അവകാശവാദത്തിന്റെ) സത്യസന്ധത വെളിവാവുകയില്ല, (സ്നേഹത്തിൽ സത്യസന്ധത ഉള്ള വ്യക്തി) ആ സമയത്തും തന്റെ സ്നേഹത്തിൽ നിന്നും ഒട്ടും വ്യതിചലിച്ച് പോവുകയില്ല. ഇബ്‌റാഹീം ബിൻ അദ്ഹം (رضي الله عنه) പറഞ്ഞത് പോലെ:

ولو قطعتني في الحب إربا – لما حن الفؤاد إلى سواك
സ്നേഹത്തിൽ നീ എന്നെ കഷ്ണം കഷ്ണമായി മുറിച്ചാൽ പോലും
നിന്നെ അല്ലാതെ ഒന്നിനെയും എന്റെ ഹൃദയം ആഗ്രഹിക്കുകയില്ല.

അത് കൊണ്ട് സ്നേഹത്തിന്റെ സത്യസന്ധത അറിയുന്നത് പരീക്ഷിക്കപ്പെടുമ്പോളാണ്. സരിയ്യ് സിഖത്തി (رضي الله عنه) നെ കുറിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്:

അദ്ദേഹത്തിന്റെ അടുക്കൽ ഒരു ദിവസം ഒരാൾ വന്നു, അപ്പോൾ അദ്ദേഹം കരയുകയായിരുന്നു, ആ മനുഷ്യൻ അദ്ദേഹത്തോട് ചോദിച്ചു: “എന്തിനാണ് നിങ്ങൾ കരയുന്നത്?”
അദ്ദേഹം പറഞ്ഞു: “ഞാൻ ഒരു മണിക്കൂർ ഉറങ്ങിയിരുന്നു, അപ്പോൾ ഞാൻ എന്റെ നഫ്സിനെ അല്ലാഹു (سبحانه وتعالى) യുടെ മുമ്പിൽ ആയി കണ്ടു, അവൻ എന്നോട് പറഞ്ഞു: “അല്ലയോ സരിയ്യ്, ഞാൻ സൃഷ്ടി മുഴുവൻ പടച്ചപ്പോൾ അവയെല്ലാം എന്നോടുള്ള സ്നേഹം അവകാശപ്പെട്ടു, അപ്പോൾ ഞാൻ ദുനിയാവിനെ അതിന്റെ ഭംഗിയിലും അലങ്കാരത്തിലും പടച്ചു, മുഴുവൻ ആളുകളും അതിലേക്ക് ഓടി, പത്തിൽ ഒരു വിഭാഗം മാത്രം ബാക്കിയായി (കുറിപ്പ്: പോയില്ല), ആ പത്തിൽ ഒരു വിഭാഗത്തിന് വേണ്ടി ഞാൻ സ്വർഗ്ഗം പടച്ചു, അവർ അതിന്റെ സൗന്ദര്യവും അലങ്കാരവും കണ്ടപ്പോൾ അവരെല്ലാവരും അതിലേക്ക് ഓടി, അതിൽ പത്തിൽ ഒരു വിഭാഗം മാത്രം ബാക്കിയായി (കുറിപ്പ്: പോയില്ല), ബാക്കിയായ പത്തിൽ ഒരു വിഭാഗത്തിന്റെ മുന്നിൽ പരീക്ഷണത്തിൽ നിന്നുള്ള ഒരു അണു പുറത്തുവിട്ടു, അവരെല്ലാവരും ഓടി പോയി, പത്തിൽ ഒരു ഭാഗം മാത്രം അവശേഷിച്ചു. എന്നിട്ട് ഞാൻ ആ പത്തിൽ ഒരു വിഭാഗത്തോട് പറഞ്ഞു: “നിങ്ങൾ ദുനിയാവ് ആഗ്രഹിക്കുന്നില്ല, നിങ്ങൾ സ്വർഗ്ഗത്തെ തിരഞ്ഞെടുത്തില്ല, നിങ്ങളെ പരീക്ഷണങ്ങൾ ഓടിച്ചില്ല, നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നത്?”. അപ്പോൾ അവർ പറഞ്ഞു: “നിനക്കറിയാമല്ലോ നമ്മൾ എന്താണ് ആഗ്രഹിക്കുന്നതെന്ന്”, ഞാൻ അവരോട് പറഞ്ഞു: “നിങ്ങളുടെ ശ്വാസത്തിന്റെ എണ്ണത്തിന് അനുസരിച്ച് ഞാൻ നിങ്ങളിലേക്ക് പരീക്ഷണങ്ങൾ അയക്കും, നിങ്ങൾ ക്ഷമ ഉള്ളവരാകുമോ?” അപ്പോൾ അവർ പറയും: “നീ ആണ് പരീക്ഷണം നൽകുന്നതെങ്കിൽ, നിനക്ക് ഇഷ്ടമുള്ളത് ചെയ്തു കൊള്ളൂ” അപ്പോൾ ഞാൻ പറഞ്ഞു: “നിങ്ങളാണ് എന്റെ യദാർത്ഥ അടിമകൾ”

സ്നേഹത്തിന്റെ മേഖലയിൽ ഇങ്ങനെയാണ് പരീക്ഷിക്കപ്പെടുക. സ്നേഹത്തിന്റെ സത്യസന്ധത പരീക്ഷണം കൊണ്ട് അല്ലാതെ തിരിച്ചറിയാൻ സാധിക്കുകയില്ല.

അല്ലാഹുവിനോടുള്ള സ്നേഹം കൊണ്ട് തീവ്രമായ ഞെരുക്കങ്ങളും വേദനകളും അനുഭവിക്കേണ്ടി വന്ന ഒരു വലിയ്യിനോട് വലിയ ഔലിയാക്കളിൽ പെട്ട ഒരാൾ പറഞ്ഞു. (ഞെരുക്കം അനുഭവിക്കുന്ന) വലിയ്യ്‌ അദ്ദേഹത്തോട് പറഞ്ഞു: “ദുനിയാവ് എനിക്ക് കുടുസ്സാക്കപ്പെട്ടിരിക്കുന്നു, മരണത്തിലേക്കുള്ള വഴി പോലും എനിക്ക് കണ്ടെത്താനാവുന്നില്ല” മഹാനായ വലിയ്യ്‌ അദ്ദേഹത്തോട് പറഞ്ഞു: “നിങ്ങൾ അല്ലാഹുവിന്റെ സ്നേഹം രുചിച്ചിട്ടുണ്ടോ?” അദ്ദേഹം പറഞ്ഞു: “അതെ”, മഹാനായ വലിയ്യ്‌ പറഞ്ഞു: “പർവതത്തിന് പോലും പിടിച്ച് നിക്കാൻ പറ്റാത്ത ഒരു പരീക്ഷണം നിങ്ങളിലേക്ക് വന്നിട്ട് അതിൽ ഒരു ആണു പോലും കുറയാതിരിക്കാൻ നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ?” അദ്ദേഹം പറഞ്ഞു: “ഇല്ല” , അപ്പോൾ മഹാനായ വലിയ്യ്‌ പറഞ്ഞു: “എന്നാൽ നിങ്ങൾ അല്ലാഹുവിന്റെ സ്നേഹം രുചിച്ചിട്ടില്ല. മാത്രവുമല്ല നിങ്ങൾ അതിന്റെ സുഗന്ധം പോലും ആസ്വദിച്ചിട്ടില്ല.”

(ദൈവീകമായ) സാനിധ്യത്തിലുള്ള സ്നേഹം സത്യസന്ധമാണോ എന്ന് തിരിച്ചറിയൽ ഇങ്ങനെയാണ്."

(തുടരും)

- സയ്യിദുനാ ശൈഖ് അഹ്മദ് തിജാനി (റ)

https://t.me/suhail_khairy

(Source: Jawahir al-Ma'ani. Translation: Suhail Khairy)

“സയ്യിദുനാ ഖിള്ർ (عليه السلام) നബി ആണോ അല്ലയോ? നബി അല്ലാത്ത ഒരാൾക്ക് നബിക്ക് ഇല്ലാത്ത ചില അറിവുകൾ ഉണ്ടാകാൻ പാടുണ്ടോ?”  എ...
15/10/2024

“സയ്യിദുനാ ഖിള്ർ (عليه السلام) നബി ആണോ അല്ലയോ? നബി അല്ലാത്ത ഒരാൾക്ക് നബിക്ക് ഇല്ലാത്ത ചില അറിവുകൾ ഉണ്ടാകാൻ പാടുണ്ടോ?” എന്ന് ഞാൻ സയ്യിദുനാ ശൈഖ് (رضي الله عنه) തങ്ങളോട് ചോദിച്ചു.

അവിടുന്ന് (رضي الله عنه) ഇങ്ങനെ മറുപടി നൽകി:

“നിങ്ങൾ അറിയണം ഖിള്ർ (عليه السلام) വലിയ്യ്‌ മാത്രമാണ്. ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം അനുസരിച്ച് അദ്ദേഹം നബി അല്ല.

ശൈഖുൽ അക്ബർ (മുഹ്‌യുദ്ദീൻ ബിൻ അറബി) (رضي الله عنه) പറഞ്ഞു: “അദ്ദേഹത്തിന്റെ നുബുവ്വത്തിനെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസം ബാഹ്യമായ വിജ്ഞാനത്തിന്റെ ആളുകൾക്കിടയിലാണ് അല്ലാതെ നമ്മുടെ ഇടയിലല്ല. നമ്മെ സംബന്ധിച്ച് (കുറിപ്പ്: ആന്തരികമായ പണ്ഡിതന്മാരെ സംബന്ധിച്ച്) അദ്ദേഹം മറ്റു വലിയ ഔലിയാക്കളെ പോലെ ഔലിയാക്കളിൽ പെട്ട ആളാണെന്നും നബിമാരിൽ പെട്ട ആളല്ല എന്നും സംശയമില്ലാതെ ബോധ്യപ്പെട്ട കാര്യമാണ്, ബഹുഭൂരിപക്ഷം പണ്ഡിതന്മാർ അദ്ദേഹത്തിന് നുബുവ്വത്ത് ഉണ്ട് എന്ന് പറഞ്ഞാൽ പോലും”

ശൈഖ് സറൂഖ്‌ (رضي الله عنه) പറഞ്ഞു: “ഉലമാക്കളിൽ ചിലർ ഇങ്ങനെ പറഞ്ഞു: “ഖിള്ർ (عليه السلام) അല്ലാഹുവിന്റെ മുർസലീങ്ങളിൽ പെട്ട ഒരു റസൂൽ ആണ്, അദ്ദേഹത്തെ കടലിലെ സമൂഹത്തിലേക്ക് ആണ് അയക്കപ്പെട്ടത്. ആരെങ്കിലും അദ്ദേഹത്തിന് രിസാലത്തില്ല എന്ന് പറഞ്ഞാൽ അയാൾ അത് കൊണ്ട് കാഫിറായിരിക്കുന്നു.” (ഇമാം) സറൂഖ്‌ (رضي الله عنه) ഇതിന് മറുപടി നൽകി കൊണ്ട് പറഞ്ഞു: “അദ്ദേഹത്തിന്റെ വാദത്തിന്റെ സാധുത നാം സമ്മതിക്കുന്നു, പക്ഷെ അത് വിശ്വസിക്കാത്തവർ കാഫിറാണ് എന്ന അദ്ദേഹത്തിന്റെ സംസാരത്തെ നാം സമ്മതിക്കുന്നില്ല. കാരണം അങ്ങനെ ഒരു നിർബന്ധം വന്നാൽ അത് ഈമാനിന്റെ അഖീദയുമായി ബന്ധപ്പെട്ടതായി മാറും, എന്നാൽ ഉമ്മത്ത് ഈ വിഷയത്തിൽ ഐഖ്യപ്പെട്ടിട്ടില്ല”.

അദ്ദേഹം ഒരു നബിയല്ല എന്നതിന്റെ തെളിവ് സയ്യിദുനാ മൂസ (عليه السلام) അദ്ദേഹം കപ്പൽ നശിപ്പിച്ചപ്പോൾ പറഞ്ഞ വാക്കുകളാണ്: “لَقَدْ جِئْتَ شَیْـًٔا اِمْرًا ۟ തീര്‍ച്ചയായും ഗുരുതരമായ ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തത്‌.” അത് പോലെ കുട്ടിയെ വാദിച്ചപ്പോൾ പറഞ്ഞ വാക്കുകളും “ لَقَدْ جِئْتَ شَیْـًٔا نُّكْرًا ۟ തീര്‍ച്ചയായും നിഷിദ്ധമായ ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തിട്ടുള്ളത്‌.”

അദ്ദേഹം നബി ആയിരുന്നുവെങ്കിൽ മൂസ (عليه السلام) അത് അറിയാതിരിക്കുമായിരുന്നില്ല, കാരണം അവിടുത്തേക്ക് പരിപൂർണ്ണമായ അറിവ് ലഭിച്ചിട്ടുണ്ട്, അങ്ങനെ ഇരിക്കെ തന്റെ മുമ്പിലുള്ള നബിയുടെ സ്ഥാനത്തെ അവിടുന്ന് എങ്ങനെ അറിയാതിരിക്കും? എങ്ങനെ അദ്ദേഹത്തെ ഒരു നബി ആയിട്ടല്ലാതെ പരിഗണിക്കാൻ പറ്റും? നബിക്ക് അദ്ദേഹത്തിന്റെ സ്ഥാനത്തോട് യോജിച്ച് അസാധ്യമായ കാര്യമാണിത്, അദ്ദേഹം ഒരു നബി ആണെങ്കിൽ ആ നബിയെ അറിയലും വിശ്വസിക്കലും (മറ്റൊരു) നബിക്ക് നിര്ബന്ധമാണ്. അത് പോലെ നബി മഅസൂം ആണെന്ന് മൂസ (عليه السلام) അറിയാവുന്നതാണ്. അത് കൊണ്ട് ദേഹേച്ഛകളെ പിന്തുടർന്ന് കൊണ്ട് അല്ലാഹുവിന്റെ കല്പനകൾക്ക് വിരുദ്ധമായ കാര്യങ്ങളിൽ ഉൾപ്പെടുക എന്നത് നബിക്ക് പാടില്ലാത്ത കാര്യമാണെന്നും അവിടുത്തേക്ക് അറിയാം. കാരണം അത് നുബുവ്വത്തിന് സംഭവിക്കാൻ പാടില്ലാത്തതാണ്. അദ്ദേഹം ഒരു നബി ആണെന്ന് മൂസ (عليه السلام) ന് അറിവ് ഉണ്ടായിരുന്നുവെങ്കിൽ لَقَدْ جِئْتَ شَیْـًٔا اِمْرًا ۟ തീര്‍ച്ചയായും ഗുരുതരമായ ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തത്‌, “ لَقَدْ جِئْتَ شَیْـًٔا نُّكْرًا ۟ തീര്‍ച്ചയായും നിഷിദ്ധമായ ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തിട്ടുള്ളത്‌.” എന്നീ വാക്കുകൾ അവിടുന്ന് പറയുമായിരുന്നില്ല. കാരണം അത്തരം കാര്യങ്ങൾ നബിക്ക് അസാധ്യമാണെന്ന് അവിടുത്തേക്ക് അറിയാമായിരുന്നു, നബി മഅസൂം ആയത് കൊണ്ട് അത്തരം കാര്യങ്ങൾ അവരിൽ നിന്നും വെളിവാവുക എന്നത് അസാധ്യമാണ്. ഇതാണ് അദ്ദേഹം നബി അല്ല എന്നതിലേക്കുള്ള ഏറ്റവും വലിയ തെളിവ്.

അബ്ദാലീങ്ങളിൽ പെട്ട ഇബ്രാഹീം തൈമി (رضي الله عنه) അദ്ദേഹത്തിന് ഖിള്ർ (عليه السلام)ൽ നിന്നും മുസബ്ബഹാത്ത് അൽ അശറും അതിന്റെ വിവരങ്ങളും ലഭിച്ച കഥ വിവരിച്ച് കൊണ്ട് പറയുന്നു, (ഖിള്ർ (عليه السلام)) അദ്ദേഹത്തോട് പറഞ്ഞു: “നബി (ﷺ) തങ്ങൾക്ക് ജിബ്‌രീൽ (عليه السلام) അത് (കുറിപ്പ്: മുസബ്ബഹാത്ത് അൽ അശർ) കേൾപ്പിച്ച് കൊടുത്തപ്പോളാണ് ഞാൻ അത് കേട്ടത്”, അത് പതിവായി ചൊല്ലുന്നവന് സ്വർഗ്ഗത്തിൽ ധാരാളം നന്മകൾ ലഭിക്കുന്നതായി കണ്ടെന്നും അദ്ദേഹം പറഞ്ഞു കൊടുത്തു. പിന്നീട് തൈമി (رضي الله عنه) നബി (ﷺ) തങ്ങളെ സ്വപ്നം കണ്ടു, അദ്ദേഹം ആരിഫീങ്ങളിൽ പെട്ട ഒരാളായത് കൊണ്ട് അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ സത്യമാണ്, ആ സ്വപ്നങ്ങളിലേക്ക് കള്ളമോ ദൂശ്യതകളോ കടന്ന് കൂടുകയില്ല. അദ്ദേഹം പറഞ്ഞു: “ഞാൻ എന്റെ സ്വപ്നത്തിൽ നബി (ﷺ) തങ്ങളെ കണ്ടു, തന്നോട് ഖിള്ർ (عليه السلام) പറഞ്ഞ കാര്യങ്ങളെ കുറിച്ച് അവിടുത്തോട് (ﷺ) ചോദിച്ചു, അപ്പോൾ അവിടുന്ന് (ﷺ) പറഞ്ഞു: “ ഖിള്ർ പറഞ്ഞത് ശരിയാണ്” അങ്ങനെ അതിന്റെ അവസാനം അവിടുന്ന് (ﷺ) പറഞ്ഞു: “അദ്ദേഹം (കുറിപ്പ്: ഖിള്ർ (عليه السلام)) ഔലിയാക്കളുടെ നേതാവാണ്”. ഖിള്ർ (عليه السلام) നബി അല്ല എന്നതിന്റെ ഏറ്റവും നിർണ്ണായകമായ തെളിവാണിത്.”

“അമ്പിയാക്കൾക്ക് ഇല്ലാത്ത ചില അറിവുകൾ അമ്പിയാക്കൾ അല്ലാത്തവർക്ക് ഉണ്ടാവുമോ ഇല്ലയോ? എന്ന ചോദ്യത്തെ കുറിച്ച് പറയുകയാണെങ്കിൽ, അതിന്റെ ഉത്തരം ഇപ്രകാരമാണ്: അല്ലാഹു അഅലം, നബിയല്ലാത്ത ഒരാൾക്ക് നബിക്ക് അറിയാത്ത ചില അറിവുകൾ അറിയാൻ സാധിക്കും, അത് അസാധ്യമാണെന്ന് കാണിക്കുന്ന ഒന്നും വന്നിട്ടില്ല, അത് നബിയുടെ സ്ഥാനത്തെ ഇകെഴ്ത്തലാണ് എന്ന് സൂചിപ്പിക്കുന്ന ഒന്നും വന്നിട്ടില്ല. എന്നാൽ ഇവിടെ വ്യത്യസ്ത തരത്തിലുള്ള (വിജ്ഞാനം) ഉണ്ട്: ഒന്നുകിൽ അല്ലാഹുവിനെ കുറിച്ചോ അവന്റെ വിശേഷണങ്ങളെ കുറിച്ചോ അവന്റെ നാമങ്ങളെ കുറിച്ചോ അവന്റെ തജല്ലികളെ കുറിച്ചോ അതിൽ അടങ്ങിയിട്ടുള്ള അനുഗ്രഹങ്ങളെ കുറിച്ചോ സമ്മാനങ്ങളെ കുറിച്ചോ ആത്മീയ പ്രവാഹങ്ങളെ കുറിച്ചോ എല്ലാമുള്ള വിജ്ഞാനങ്ങളാകാം. ഈ അറിവുകളിൽ ഒരു നബിയേക്കാൾ നബിയല്ലാത്ത ഒരാൾക്ക് അറിവുണ്ടാവുക എന്നത് ആഗ്രഹിക്കാൻ പോലും പറ്റുന്നതല്ല. കാരണം ഈ വിഷയങ്ങളിൽ നുബുവ്വതാണ് അറിവ് കൊണ്ട് വലിയതും വൃത്തം കൊണ്ട് വികസിതവും അറിയിക്കപ്പെട്ടത് കൊണ്ട് ഉന്നതവും. ഈ വിഷയങ്ങളിൽ നബിയല്ലാത്ത ഒരു വ്യക്തിക്ക് നബിക്ക് ഇല്ലാത്ത അറിവ് ഉണ്ടായാൽ ഒന്നുകിൽ അദ്ദേഹം നബിയെ പോലെ ആവുകയോ നബിയെ മറികടക്കുകയോ ചെയ്യും. ഈ ഒരു സ്ഥാനത്തിന് താഴെയുള്ള അറിവിനെ കുറിച്ച് പറയുകയാണെങ്കിൽ: സൃഷ്ടിയുടെ വ്യത്യസ്ത പദവികളെ കുറിച്ച് മൊത്തമായും വേർതിരിച്ചും അറിയലും, അതിന്റെ ഘട്ടങ്ങൾ മാറുന്നതിനെ കുറിച്ച് അറിയലും ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ വെളിവായി മനസ്സിലാക്കലും മറഞ്ഞ ലോകത്തുള്ള കാര്യങ്ങൾ വെളിവാകലും എല്ലാം നബി അല്ലാത്ത ആൾക്കും അറിയാവുന്നതാണ്, ഈ വിഷയത്തിൽ നബിക്ക് ഉള്ള അറിവിനേക്കാൾ അറിവ് നബി അല്ലാത്ത വ്യക്തിക്ക് അറിയാൻ സാധിക്കുന്നതാണ്. ഇതാണ് ഖിള്ർ (عليه السلام)ന്റെ വിഷയത്തിലും സംഭവിച്ചത്.

നബിമാരുടെയും മുർസലീങ്ങളുടെയും ഉൾകാഴ്ച എപ്പോളും ഹഖിലേക്ക് നോക്കി കൊണ്ടാണ് എന്നതാണ് ഇതിന്റെ യാഥാര്ഥ്യം. അവർ അതിൽ പരിപൂർണ്ണമായും മുഴുകിയവരും അതിൽ നിരന്തരം പരിശ്രമിക്കുന്നവരും ആണ്. അത് കൊണ്ട് തന്നെ അവരുടെ ഹൃദയങ്ങൾ എപ്പോളും അല്ലാഹുവിലേക്ക് നോക്കുന്ന അവസ്ഥയിലാണ്, അവർ ഒരിക്കലും സൃഷ്ടിയിലേക്ക് ചെരിയുകയില്ല. അവർ എപ്പോളും അല്ലാഹുവിലേക്ക് തീവ്രമായി നോക്കുന്ന അവസ്ഥയിലാണ്. അവന്റെ തജല്ലിയിൽ മുഴുകിയ അവസ്ഥയിലാണ്. അവർ മറ്റൊന്നിലേക്കും തിരിക്കുകയില്ല. അവരിൽ ഓരോരുത്തർക്കും ഓരോ നിമിഷവും ഇലാഹിയായ സാനിധ്യത്തിൽ നിന്നും വരുന്ന തജല്ലികളിലേക്കും അനുഗ്രഹങ്ങളിലേക്കും സമ്മാനങ്ങളിലേക്കും പ്രേരണകളിലേക്കും അല്ലാതെ നോട്ടമോ ആഗ്രഹമോ ഇല്ല, ഇവ ഓരോന്നിനും അവയോട് യോജിച്ച അദബുകളും കടമകളും ഖിദ്മത്തുകളും നൽകുന്നതിൽ (മാത്രമാണ് അവരുടെ ശ്രദ്ധ), കണ്ണിമവെട്ടുന്ന സമയത്തേക്ക് പോലും അവർ ഇതിൽ ഇന്നും തിരിഞ്ഞു കളയുകയില്ല.

അവർ ഇതിൽ മുങ്ങിയത് കൊണ്ട് അവർ സൃഷ്ടിയിലേക്ക് തിരിയുകയോ അതിൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയുകയോ ഇല്ല. അതിനേക്കാൾ വലുത് ഹഖ് അവന്റെ പരിശുദ്ധമായ സാനിധ്യത്തിൽ നിന്നും അവരോട് സംസാരിക്കുന്നതിൽ മുഴുകിയ അവസ്ഥയിലാണ് അവർക്കുള്ളത് എന്നതാണ്. അത്തരം ഒരു രുചി ലഭിച്ച വ്യക്തിക്ക് അല്ലാഹ് അല്ലാത്ത ഒന്നിലേക്ക് ഒരു നിമിഷ നേരത്തേക്ക് പോലും തിരിയാൻ സാധിക്കുകയില്ല എന്നതിൽ ഒരു സംശയവും ഇല്ല. ഈ ഒരു കാരണം കൊണ്ട് സൃഷ്ടിയിൽ എന്താണ് സംഭവിക്കുന്നത് എന്ന് അവർ അറിയുകയില്ല, അല്ലാഹുവിൽ മുഴുകിയത് കൊണ്ട് സൃഷ്ടിയിൽ എന്ത് മാറ്റങ്ങളാണ് സംഭവിക്കുന്നത് എന്നും അവർ അറിയുകയില്ല. നബിമാർ അല്ലാത്തവർക്ക് ഈ ഒരു അവസ്ഥയിൽ മുഴുവൻ സമയവും ആവാൻ സാധിക്കുകയില്ല, അവർക്ക് ഇടക്കിക്കിടക്ക് മാത്രമേ ഈ അവസ്ഥ ഉണ്ടാവുകയുള്ളൂ, ആ കാരണവും കൊണ്ട് സൃഷ്ടിയിൽ നിന്നും അതിന്റെ കാര്യങ്ങളിൽ നിന്നും അവർക്ക് വെളിവായി കാണുന്നത് ധാരാളമാണ്. അവർക്ക് അതിന് സാധിക്കുന്നത് അമ്പിയാക്കളെ പോലെ (അല്ലാഹുവിൽ) മുങ്ങിയ അവസ്ഥയിൽ അവർക്ക് നിലനിൽക്കാൻ സാധിക്കാത്തത് കൊണ്ടാണ്.

ഈ കാര്യം നിങ്ങൾക്ക് മനസ്സിലായാൽ മൂസ (عليه السلام) ന് അറിയാത്ത ചില മറഞ്ഞ കാര്യങ്ങൾ കൊണ്ട് ഖിള്ർ (عليه السلام) തിരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ച് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. കാരണം അത് സൃഷ്ടികളുമായി ബന്ധപ്പെട്ട മറഞ്ഞ കാര്യങ്ങളാണ്, അതിനെ കുറിച്ച് മൂസ (عليه السلام) ന് ഇല്ലാത്ത ചില അറിവുകൾ ഖിള്ർ (عليه السلام)ന് ഉണ്ടാവുക എന്നത് അസാധ്യമായ കാര്യമൊന്നും അല്ല. കാരണം മൂസ (عليه السلام) നാം (മുകളിൽ) പറഞ്ഞ കാര്യത്തിൽ മുഴുകിയ അവസ്ഥയിലായിരുന്നു, എന്നാൽ മൂസ (عليه السلام) (അല്ലാഹുവിന്റെ) പരിശുദ്ധമായ സാനിധ്യത്തിൽ മുഴുകിയത് പോലെ മുഴുകാൻ ഖിള്ർ (عليه السلام)ന് കഴിയുകയില്ല.

ഇതിന്റെയെല്ലാം അപ്പുറത്ത്, അല്ലാഹുവിന്റെ അധികാരത്തെയും അവന്റെ തീരുമാനങ്ങളെയും തടയുന്ന ഒന്നും ഇവിടെ ഇല്ല, ഒരു നബിക്ക് ഉള്ള അറിവിനേക്കാൾ നബി അല്ലാത്ത ആൾക്ക് അറിവ് നൽകുന്നതിൽ നിന്നും അവനെ ആരും തടയുകയില്ല. അവൻ ഇഷ്ടമുള്ളത് ഇഷ്ടമുള്ളവർക്ക് ഇഷ്ടമുള്ള രൂപത്തിൽ കൊടുക്കും, അവന്റേതാണ് തിരഞ്ഞെടുപ്പ് മുഴുവനും അവന്റെ ഇച്ഛ മാത്രമാണ് നടപ്പിൽ വരുക. ഒന്നും അവന് പരിതിയിടുകയോ അവനെ നിയന്ത്രിക്കുകയോ ഇല്ല, അവന്റെ അറിവ് മുഴുവനും ആർക്കും ഉൾക്കൊള്ളാനാവില്ല. അല്ലാഹു (سبحانه وتعالى) പറഞ്ഞു:

وَیَخْلُقُ مَا لَا تَعْلَمُوْنَ ۟

നിങ്ങള്‍ക്ക് അറിവില്ലാത്തതും അവന്‍ സൃഷ്ടിക്കുന്നു.

ഇത് അവനിൽ നിന്നുള്ളതാണ്. നബിക്കുള്ള അറിവിനേക്കാൾ നബി അല്ലാത്ത ഒരാൾക്ക് അറിവ് ഉണ്ടാവാൻ പാടില്ല എന്ന (ചില) പണ്ഡിതന്മാരുടെ ഹൃദയങ്ങളിൽ ഉറപ്പിക്കപ്പെട്ട കാര്യം അല്ലാഹുവിന്റെ വിഷയത്തിൽ ബാധകമല്ല. കാരണം അത് അവന് തടയിടലും അവന്റെ അറിവ് മുഴുവൻ ഉൾക്കൊള്ളലും ആണ്. (ഈ) പണ്ഡിതന്മാർക്ക് ഇത് രണ്ടും സാധിക്കുകയില്ല. അത് അവരുടെ ഹൃദയങ്ങളിൽ മാത്രം സ്ഥാപിക്കപ്പെട്ട നിയമം മാത്രമാണ്, അവർ അതിന് ഖുർആനിൽ നിന്നോ സുന്നത്തിൽ നിന്നോ ഒരു തെളിവ് കൊണ്ട് വന്നിട്ടില്ല.

ശൈഖുൽ അക്ബർ (മുഹ്യുദ്ധീൻ ബിൻ അറബി) (رضي الله عنه) പറഞ്ഞു: “ആദമിനോ അവർക്ക് ശേഷമുള്ള ആര്കെങ്കിലുമോ അറിയാത്ത അറിവുകൾ അല്ലാഹു എനിക്ക് നൽകിയിട്ടുണ്ട്”, ‘അവർക്ക് ശേഷമുള്ള ആര്കെങ്കിലുമോ’ എന്നത് കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് നബിമാരും മുർസലീങ്ങളും ആണ്.

ഖിള്ർ (عليه السلام)നെ ഉദ്ധരിച്ച് കൊണ്ട് “ وَمَا فَعَلْتُهٗ عَنْ اَمْرِیْ ؕഅതൊന്നും എന്‍റെ അഭിപ്രായപ്രകാരമല്ല ഞാന്‍ ചെയ്തത്‌” എന്ന് അല്ലാഹു പറഞ്ഞതിനെ കുറിച്ച് പറയുകയാണെങ്കിൽ. അതിന്റെ ഉത്തരം ഇതാണ്: തനിക്കും അല്ലാഹുവിനും ഇടയിൽ ഒരു മദ്ധ്യവർത്തിയിൽ ഇല്ലാത്ത അവസ്ഥയിൽ അല്ലാഹുവിൽ നിന്നും തന്റെ ഉള്ളിൽ അറിയാൻ സാധിച്ച വ്യക്തമായ അറിവിലൂടെ അല്ലാഹു അദ്ദേഹത്തിന് നൽകിയ ഒരു കല്പന പ്രകാരമാണ് അദ്ദേഹം അങ്ങനെ പ്രവർത്തിച്ചത്. അദ്ദേഹത്തെ കുറിച്ച് അല്ലാഹു പറഞ്ഞത് പോലെ:

اٰتَیْنٰهُ رَحْمَةً مِّنْ عِنْدِنَا وَعَلَّمْنٰهُ مِنْ لَّدُنَّا عِلْمًا ۟
അദ്ദേഹത്തിന് നാം നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം നല്‍കുകയും, നമ്മുടെ പക്കല്‍ നിന്നും നേരിട്ടുള്ള ജ്ഞാനം നാം അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌.

അദ്ദേഹം ഒരു നബി അല്ല എന്നതിന്റെ ഒരു വലിയ തെളിവ് കൂടിയാണിത്. അദ്ദേഹം ഒരു നബി ആയിരുന്നുവെങ്കിൽ ഇങ്ങനെ ഒരു വിശേഷണം കൊണ്ട് അദ്ദേഹത്തെ വിശേഷിപ്പിക്കപ്പെടുമായിരുന്നില്ല. “فَوَجَدَا عَبْدًا مِّنْ عِبَادِنَاۤ അപ്പോള്‍ അവര്‍ രണ്ടുപേരും നമ്മുടെ ദാസന്‍മാരില്‍ ഒരാളെ കണ്ടെത്തി” എന്ന് പറഞ്ഞാൽ മാത്രം മതിയാവുമായിരുന്നു. അതിൽ നിന്നും “നബിമാരിൽ ഒരാളെ അവർ കണ്ടത്തി” എന്ന് മനസ്സിലാവുമായിരുന്നു. കാരണം ഒരാൾ നുബുവ്വത്തിന്റെ സ്ഥാനത്താണെങ്കിൽ ആ സ്ഥാനം കൊണ്ട് തന്നെ അദ്ദേഹം ഒരു മദ്ധ്യവർത്തിയും ഇല്ലാതെ അല്ലാഹുവിൽ നിന്നും അറിവ് സ്വീകരിക്കുന്നവരാണ് എന്ന് മനസ്സിലാവുമായിരുന്നു. അദ്ദേഹം ഒരു നബി അല്ലാത്തത് കൊണ്ടാണ് “وَعَلَّمْنٰهُ مِنْ لَّدُنَّا عِلْمًاനമ്മുടെ പക്കല്‍ നിന്നും നേരിട്ടുള്ള ജ്ഞാനം നാം അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌” എന്ന് പറയപ്പെട്ടത്. ഈ കാരണം കൊണ്ടാണ് “ وَمَا فَعَلْتُهٗ عَنْ اَمْرِیْ ؕഅതൊന്നും എന്‍റെ അഭിപ്രായപ്രകാരമല്ല ഞാന്‍ ചെയ്തത്‌” എന്ന് പറഞ്ഞത്. ഹഖ് (سبحانه وتعالى) ന്റേതാണ് എന്ന വിഷയത്തിൽ തനിക്ക് ഒരു സംശയവും ഇല്ലാത്ത രൂപത്തിൽ തന്റെ ഉള്ളിലേക്ക് അല്ലാഹു നൽകിയ വ്യക്തമായ ഒന്ന് കൊണ്ട് അല്ലാഹു ആണ് തന്നോട് അത് കല്പിച്ചത് എന്നാണ് അതിലൂടെ അദ്ദേഹം പറയുന്നത്. ഇത് പോലെ തന്നെ ആണ് ഹഖ് (جل جلاله) സംസാരശേഷി ഇല്ലാത്ത തേനീച്ചകളുടെ വിഷയത്തിലും പറഞ്ഞിട്ടുള്ളത്. അവൻ പറഞ്ഞു:

وَاَوْحٰی رَبُّكَ اِلَی النَّحْلِ اَنِ اتَّخِذِیْ مِنَ الْجِبَالِ بُیُوْتًا وَّمِنَ الشَّجَرِ وَمِمَّا یَعْرِشُوْنَ
നിങ്ങളുടെ റബ്ബ് തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്‍പ്പിടങ്ങളുണ്ടാക്കിക്കൊള്ളുക.

തേനീച്ചകൾക്ക് അല്ലാഹ് അവനിൽ നിന്നും നേരിട്ടുള്ള അറിവ് കൊടുത്തിട്ടുണ്ട് എന്നാണ് ഇതിലൂടെ അവൻ അറിയിച്ചു തരുന്നത്. അവർ ചെയ്യുന്ന കാര്യങ്ങൾ അവർ ചെയ്യുന്നത് അവന്റെ കല്പന പ്രകാരമാണെന്നുള്ളതിന് അപ്പോൾ ഒരു സംശയവും ഇല്ല. അത് പോലെ തന്നെയാണ് ഖിള്ർ (عليه السلام)ന്റെ വിഷയത്തിലും.

ഒരാളെ അനാവശ്യമായ കൊലപ്പെടുത്തുകയോ കുഫ്ർ വെളിവാക്കുകയോ ചെയ്യാത്ത ഒരു കുട്ടിയെ കൊലപ്പെടുത്തിയതിനെ കുറിച്ച് പറയുകയാണെങ്കിൽ മുഴുവൻ നബിമാരുടെയും മുർസലീങ്ങളുടെയും ശരീഅത്തിൽ അത് നിഷിദ്ധമായ കാര്യമാണ്, മുഴുവൻ നബിമാരുടെയും ശരീഅത് ഈ വിഷയത്തിൽ ഒന്നിച്ച് വന്നത് കൊണ്ട് ഒരു നബി അല്ലാത്ത അദ്ദേഹത്തിന് അല്ലാഹു അത് അനുവദിച്ച് കൊടുക്കുക എന്നത് അസാധ്യമായ കാര്യമാണ്. കാരണം മുർസലീങ്ങളുടെ ശരീഅത് കൊണ്ട് സ്ഥാപിക്കപ്പെട്ട ഒരു നിയമം ഒരു നബിക്ക് അല്ലാതെ മാറ്റാൻ സാധിക്കുകയില്ല. വിലായതിനാകട്ടെ അത് ചെയ്യാൻ (കുറിപ്പ്: റസൂലിന്റെ ശരീഅത് മാറ്റാൻ) ഒരു അധികാരവും ഇല്ല. നബിമാരുടെ ശരീഅത് കൊണ്ട് സ്ഥാപിക്കപ്പെട്ട ഒരു കാര്യത്തെ നബിയിലൂടെ അല്ലാതെ അല്ലാഹു മാറ്റുകയില്ല, അത് കൊണ്ട് (വിലായതിലൂടെ അത് മാറ്റം ചെയ്യുന്നത്) നടക്കുകയില്ല. അദ്ദേഹം ഒരു നബി ആയിരുന്നില്ല എന്നതിലേക്ക് നാം തെളിവ് കൊണ്ട് വന്നതാണല്ലോ, അത് പോലെ തന്നെ നബിമാർ സ്ഥാപിച്ച ഒരു നിയമത്തെ നുബുവ്വത്ത് കൊണ്ട് അല്ലാതെ വിലായത്ത് കൊണ്ട് മാറ്റപ്പെടുകയില്ല എന്നതിന്റെ തെളിവും നാം പറഞ്ഞു കഴിഞ്ഞു.

അത് കൊണ്ട് അദ്ദേഹത്തിന് ആ അറിവ് ലഭിച്ചത് മൂസ (عليه السلام) ന് അറിയാത്ത മറ്റൊരു നബിയുടെ നിയമത്തിൽ നിന്നാകൽ നിര്ബന്ധമാണ്. തന്റെ മുമ്പിലുള്ള വ്യക്തി നബി ആണോ അല്ലയോ എന്ന് മൂസ (عليه السلام) അറിയാതിരിക്കുക എന്നത് അവിടുത്തേക്ക് പാടില്ലാത്ത കാര്യമാണ് എന്ന് നാം പറഞ്ഞുവല്ലോ, അത് അവിടുത്തേക്ക് പാടില്ലാത്തത് തന്നെയാണ്. എന്നാൽ അദ്ദേഹത്തിന്റെ അടുത്ത് അപ്പോൾ ഇല്ലാത്ത തന്റെ കാലഘട്ടത്തിൽ ജീവിക്കുന്ന മറ്റൊരു നബിയെ അറിയാതിരിക്കുക എന്നത് മൂസ (عليه السلام) ന് പാടില്ലാത്ത ഒന്നല്ല. കാരണം ആർക്കും അല്ലാഹുവിന്റെ അറിവ് മുഴുവൻ ഉൾകൊള്ളാൻ കഴിയുകയില്ല. വസ്സലാം

- സയ്യിദുനാ ശൈഖ് അഹ്മദ് തിജാനി (റ)

https://t.me/suhail_khairy

(Source: Jawahir al-Ma'ani. Translation: Suhail Khairy)

സയ്യിദുനാ ശൈഖ് (رضي الله عنه) തങ്ങളോട് “قَالَ اهْبِطُوْا بَعْضُكُمْ لِبَعْضٍ عَدُوٌّ ۚ അവന്‍ (കുറിപ്പ്: അല്ലാഹു) പറഞ്ഞു:...
15/10/2024

സയ്യിദുനാ ശൈഖ് (رضي الله عنه) തങ്ങളോട് “قَالَ اهْبِطُوْا بَعْضُكُمْ لِبَعْضٍ عَدُوٌّ ۚ അവന്‍ (കുറിപ്പ്: അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഇറങ്ങിപ്പോകൂ. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളായിരിക്കും.” എന്ന അല്ലാഹു (سبحانه وتعالى) യുടെ ആയത്തിനെ കുറിച്ച് ചോദിച്ചു.

അവിടുന്ന് (رضي الله عنه) ഇങ്ങനെ മറുപടി നൽകി:

“നാല് പേര് തമ്മിലാണ് ശത്രുത: ആദമും ഹവ്വയും ഇബ്‌ലീസും സർപ്പവും തമ്മിൽ. ശത്രുതയുടെ സ്വഭാവത്തെ കുറിച്ച് പറയുകയാണെങ്കിൽ അത് അവരുടെ താല്പര്യവൈരുദ്ധ്യങ്ങളിൽ നിന്നുണ്ടായതാണ്. ഭൂമിയിൽ താമസിക്കുന്ന എല്ലാവരുടെയും ഇടയിൽ താല്പര്യവൈരുദ്ധ്യങ്ങളുണ്ട്. അവർ ബുദ്ധിയുള്ളവരാണെങ്കിലും ശരി ബുദ്ധിയില്ലാത്തവരാണെങ്കിലും ശരി. ഇബ്‌ലീസും സർപ്പവും തമ്മിലുള്ള ശത്രുത വ്യക്തമാണ്, കാരണം അവൻ (കുറിപ്പ്: ഇബ്‌ലീസ്) കാരണമാണ് അത് (കുറിപ്പ്: സർപ്പം) സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കപ്പെട്ടത്. എന്നാൽ ഇബ്‌ലീസ് ആകട്ടെ സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കപ്പെട്ടത് ആദമിനെ കൊണ്ടും ആണ്. എന്നാൽ ആദമിന്റെയും ഹവ്വയുടെയും ഇടയിലുള്ള ശത്രുതയെ കുറിച്ച് പറയുകയാണെങ്കിൽ അത് ഖുർആനിൽ അല്ലാഹു പറഞ്ഞത് പോലെ (വിലക്കപ്പെട്ട കനി) വൃക്ഷത്തിൽ നിന്നും ഭക്ഷിക്കാൻ കാരണമായതുമായി ബന്ധപ്പെട്ടാണ്. താല്പര്യവൈരുദ്ധ്യങ്ങളാണ് പുരുഷന്റെയും സ്ത്രീയുടെയും ഇടയിലുള്ള ശത്രുതക്ക് നിതാനം. അത് കൊണ്ട് അവർക്കിടയിലുള്ള സ്നേഹം ആണ് അവരുടെ തനതായ സ്വഭാവം (കുറിപ്പ്: അവർക്കിടയിൽ ശത്രുത ഉണ്ടായത് അവരുടെ താല്പര്യങ്ങൾ വൈരുദ്ധ്യമുള്ളതായത് കൊണ്ട് മാത്രമാണ്). അത് കൊണ്ടാണ് അവൻ പറഞ്ഞത്: “قَالَ اهْبِطُوْا بَعْضُكُمْ لِبَعْضٍ عَدُوٌّ ۚ അവന്‍ (കുറിപ്പ്: അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഇറങ്ങിപ്പോകൂ. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളായിരിക്കും.”

- സയ്യിദുനാ ശൈഖ് അഹ്മദ് തിജാനി (റ)

https://t.me/suhail_khairy

(Source: Jawahir al-Ma'ani. Translation: Suhail Khairy)

ആദ്യമായി ഇറങ്ങിയ ആയത്തിനെ കുറിച്ച് മഹാനവർകളോട് (رضي الله عنه) ചോദിക്കപ്പെട്ടു. അവിടുന്ന് (رضي الله عنه) ഇങ്ങനെ ഉത്തരം നൽ...
15/10/2024

ആദ്യമായി ഇറങ്ങിയ ആയത്തിനെ കുറിച്ച് മഹാനവർകളോട് (رضي الله عنه) ചോദിക്കപ്പെട്ടു.

അവിടുന്ന് (رضي الله عنه) ഇങ്ങനെ ഉത്തരം നൽകി:

“ആദ്യമായി ഖുർആനിൽ നിന്നും ഇറങ്ങിയത് “اِقْرَاْ بِاسْمِ رَبِّكَ الَّذِیْ خَلَقَ സൃഷ്ടിച്ചവനായ നിങ്ങളുടെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക.” എന്ന ആയത്താണ്. ഇതാണ് ആദ്യമായി അവിടുത്തേക്ക് (ﷺ) ഇറക്കപ്പെട്ടത്. അതിന് മുമ്പ് ഖുർആനിൽ നിന്നും ഒന്നും അവിടുത്തേക്ക് (ﷺ) ഇറക്കെപ്പെട്ടിരുന്നില്ല, പക്ഷെ അതിൽ നുബുവ്വത്ത് മാത്രമേ ഉള്ളൂ, രിസാലത്ത് കൊണ്ടുള്ള കല്പനയില്ല, രിസാലത്തിന്റെ കല്പന വന്നത് “وَاَنْذِرْ عَشِیْرَتَكَ الْاَقْرَبِیْنَ ۟ۙ നിങ്ങളുടെ അടുത്ത ബന്ധുക്കള്‍ക്ക് നിങ്ങൾ താക്കീത് നല്‍കുക.” എന്ന ആയത്ത് ഇറങ്ങിയപ്പോളാണ്. എന്നാൽ ഇത് അവിടുത്തെ അടുത്ത കുടുമ്പക്കാരിലേക്ക് സന്ദേശം എത്തിക്കുന്നതിലേക്ക് വന്നതാണ്, അല്ലാതെ പൊതുവിൽ സന്ദേശം കൈമാറുന്നതിലേക്ക് വന്നതല്ല. പൊതുജനത്തെ ഒഴിവാക്കി പ്രത്യേകക്കാരിലേക്ക് മാത്രം രിസാലത്ത് കൊണ്ട് കല്പന നൽകി കൊണ്ട് ഇറങ്ങിയ ആദ്യത്തെ ആയത്ത് ഇതാണ്, പിന്നീട് “یٰۤاَیُّهَا الْمُدَّثِّرُ ۟ۙ. قُمْ فَاَنْذِرْ ۟ۙ ഹേ, പുതച്ചു മൂടിയവനേ. എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക.” എന്ന ആയത്തിറങ്ങി, ഇതാണ് പൊതുവായ രിസാലത്തിന്റെ സന്ദേശം അടങ്ങിയ ആദ്യത്തെ ആയത്ത്.

(അല്ലാഹുവിൽ നിന്നുള്ള) മറയോ അജ്ഞതയോ നബി (ﷺ) തങ്ങൾക്ക് ഒരിക്കലും സംഭവിച്ചിരുന്നില്ല. മറിച്ച് അവിടുന്ന് അവിടുത്തെ (ﷺ) ഉമ്മയുടെ ഗർഭപാത്രത്തിൽ ആയിരുന്നപ്പോൾ തന്നെ ആത്മീയമായ വെളിപാട് കൊണ്ടും നേരിട്ട് കണ്ട് കൊണ്ടുള്ള സാക്ഷ്യം വഹിക്കൽ കൊണ്ടും അല്ലാഹുവിന്റെ മഅരിഫത്ത് ഉൾകൊണ്ട അല്ലാഹുവിന്റെ ആരിഫായിരുന്നു. അത് പോലെ തന്നെയാണ് എല്ലാ നബിമാരും, അവർക്ക് ഒരിക്കലും (അല്ലാഹുവിൽ നിന്നുള്ള) മറ സംഭവിച്ചിരുന്നില്ല. അവരുടെ ഉമ്മയുടെ ഗർഭപാത്രത്തിൽ പ്രവേശിച്ചപ്പോൾ മുതൽ അവരുടെ നുബുവ്വത്ത് ലഭിക്കുന്നത് വരെ അവർ സിദ്ദീഖീങ്ങളുടെ സ്ഥാനത്തായിരുന്നു. അല്ലാഹുവിന്റെ ഏറ്റവും നല്ല സലാത്തും ഏറ്റവും സംശുദ്ധമായ അനുമോദനങ്ങളും അവരിലെല്ലാവരിലും ഉണ്ടാവട്ടെ.

- സയ്യിദുനാ ശൈഖ് അഹ്മദ് തിജാനി (റ)

https://t.me/suhail_khairy

(Source: Jawahir al-Ma'ani. Translation: Suhail Khairy)

Address

Calicut
Calicut

Telephone

+919037122220

Website

Alerts

Be the first to know and let us send you an email when Tijani Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share