CASA Kozhikode

CASA Kozhikode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CASA Kozhikode, Religious organisation, casa, Calicut.

രൂപക്കൂട് എറിഞ്ഞു തകർത്ത സംഭവം ഒടുവിൽ പ്രതി മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാൻ തയ്യാറായി പോലീസ്കൊച്ചി ചിറക്കൽ സെന്റ് അലോ...
24/08/2026

രൂപക്കൂട് എറിഞ്ഞു തകർത്ത സംഭവം ഒടുവിൽ പ്രതി മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാൻ തയ്യാറായി പോലീസ്

കൊച്ചി ചിറക്കൽ സെന്റ് അലോഷ്യസ് കോൺവെന്റിന്റെ മുൻവശത്ത് സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ ഗ്രോട്ടോയുടെ ചില്ല് വെള്ളിയാഴ്ച രാത്രി യാതൊരു പ്രകോപനവും ഇല്ലാതെ ഒരാൾ വന്ന് എറിഞ്ഞ് തകർക്കുകയായിരുന്നു , എറിഞ്ഞു തകർത്ത ശേഷം ഇയാൾ ഒന്നുമറിയാത്തപോലെ അടുത്ത ചായക്കടയിൽ കയറി ചായ ഓർഡർ ചെയ്തിരുന്നു , സംഭവം കണ്ട നാട്ടുകാരിൽ ചിലർ എറിഞ്ഞ് തകർത്തയാൾ ചായക്കടയിലേക്ക് കയറി എന്ന് മനസ്സിലാക്കി അവിടെയെത്തി ആളെ കയ്യോടെ പിടികൂടി.

കൊച്ചി ചിറക്കലിൽ തന്നെയുള്ള GCDA കോളനിയിലെ താമസക്കാരനായ മുഹമ്മദ് സാദിഖ് ആയിരുന്നു ആ കൃത്യം ചെയ്ത വ്യക്തി , തുടർന്ന് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് തടഞ്ഞു വയ്ക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്തു , എന്നാൽ സ്ഥലത്ത് എത്തിയ പോലീസ് തുടക്കത്തിൽ ഒരു ശക്തമായ നിലപാട് എടുക്കാൻ മടിക്കുകയാണ് ഉണ്ടായത് , കൂട്ടത്തിൽ ഒരു പോലീസുകാരൻ ചോദിച്ചത് " ഇവനെ ഞങ്ങൾ കൊണ്ടുപോയിട്ട് എന്തു ചെയ്യാനാണ്" എന്നതായിരുന്നു !

വിവിധ മതവിഭാഗങ്ങൾ തമ്മിൽ ഒരുവിധ പ്രശ്നവും ഇല്ലാതെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന സ്ഥലത്ത് ഒരു ഹീന കൃത്യം ചെയ്തു മതസ്പർദ്ധ ഉണ്ടാക്കുവാൻ ശ്രമം നടത്തിയ വ്യക്തിയെ കൈയോടെ പിടികൂടി പോലീസിനെ ഏൽപ്പിച്ചിട്ടും പോലീസ് കേസെടുക്കാനോ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനോ തയ്യാറാവാതിരുന്നതിനെ തുടർന്ന് ശക്തമായ പ്രതിഷേധം ഉണ്ടാവുകയും തുടർന്ന് പള്ളി വികാരിയായ ഫാ. ജിജു നോർബർട്ട് കൊച്ചുകരിയിലിൻ്റെ നേതൃത്വത്തിൽ പ്രതിഷേധയോഗം കൂടാൻ തീരുമാനിക്കുകയും അതിനുള്ള അറിയിപ്പ് ഇടവക അംഗങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു.

പ്രതിയായ മുഹമ്മദ് സിദ്ദിഖിനെ പലർക്കും നേരിട്ട് അറിയാവുന്നതുകൊണ്ട് അദ്ദേഹത്തെ മാനസിക രോഗിയാക്കി ചിത്രീകരിക്കാൻ സാധിക്കില്ല എന്നതാണോ അയാൾക്കെതിരെ കേസെടുക്കാൻ പോലീസ് മടിച്ചതെന്ന് അറിയില്ല, എന്തായാലും ഇടവക യോഗം നടക്കുകയും തുടർന്നു പ്രതിഷേധം പ്രക്ഷോഭത്തിലേക്ക് നീങ്ങുകയും ചെയ്താൽ പ്രശ്നം കൂടുതൽ സങ്കീർണ്ണമാകുമെന്ന് മനസ്സിലാക്കിയതോടെ ഒടുവിൽ മുഹമ്മദ് സിദ്ദിഖിനെതിരെ കലാപ ശ്രമത്തിന് വകുപ്പുകൾ ചേർത്ത് FIR ഇട്ട് അറസ്റ്റ് രേഖപ്പെടുത്തി.

കേരളത്തിൽ ഭരണമാറ്റം ഉണ്ടായതോടെ രാജ്യത്തിൻറെ ഭരണം പിടിച്ചെടുത്തു നിയമങ്ങളെല്ലാം മാറ്റിയത് പോലെയാണ് കഴിഞ്ഞ ഏതാനും നാളുകളായി പല ഭാഗത്തുനിന്നും ഉണ്ടാകുന്ന പലരുടെയും സ്വഭാവത്തിൽ ഉണ്ടായ മാറ്റങ്ങളും പ്രതികരണങ്ങളും ......... അടങ്ങി ഒതുങ്ങി കഴിഞ്ഞിരുന്ന മുഹമ്മദ് സാദിഖിനെ പോലെയുള്ള വിഷപ്പാമ്പുകൾ പതിയെ തലപൊക്കിയതിന്റെ പിന്നിലും അതെ മാറ്റം തന്നെയാണ് !

ഉത്തരേന്ത്യൻ വിഷയങ്ങൾ ഇവിടെ കൊണ്ടുവന്ന് ഊതിപ്പെരുപ്പിച്ചു തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന കേരളത്തിലെ മാധ്യമങ്ങൾ ഒന്നും ഈ വാർത്ത ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല , എന്തിന് ക്രിസ്ത്യാനികളുടെ പത്രം എന്നു പറഞ്ഞ് നടക്കുന്ന ദീപിക പോലും ഇതിനെക്കുറിച്ച് ഒരക്ഷരം ഇതുവരെ അറിഞ്ഞിട്ടും മിണ്ടിയിട്ടില്ല.

പത്തുവർഷം ഭരിച്ചിരുന്ന എൽഡിഎഫിൽ നിന്നും ഭരണം പിടിച്ചെടുത്തത് യുഡിഎഫാണ് അല്ലാതെ ബംഗ്ലാദേശിലെ പോലെ മതമൗലികവാദികളല്ലായെന്നും കേരളമെന്നത് ഒരു സ്വതന്ത്ര പരമാധികാര രാജ്യമല്ലന്നും അത് ഭാരതമെന്ന മഹാരാജ്യത്തിന്റെ കീഴിലുള്ള ഒരു കൊച്ചു സംസ്ഥാനം മാത്രമാണെന്നും 2047 സ്വപ്നം കാണുന്നവർ ഒന്നു മനസ്സിലാക്കുന്നത് നല്ലതാണ്. ഒപ്പം മതേതര മൊണ്ണകൾക്ക് ചിന്തിക്കാൻ ഇതൊരു അവസരവും കൂടിയാണ്

Team CASA

പാലാ രൂപത നേതൃത്വം ആരെയാണ് ഭയക്കുന്നത് ???പ്രവിത്താനം പള്ളിയിൽ നിന്നും വിശുദ്ധ കുർബാന കടത്താൻ ശ്രമിച്ചു കയ്യോടെ പിടിച്ച ...
17/08/2026

പാലാ രൂപത നേതൃത്വം ആരെയാണ് ഭയക്കുന്നത് ???

പ്രവിത്താനം പള്ളിയിൽ നിന്നും വിശുദ്ധ കുർബാന കടത്താൻ ശ്രമിച്ചു കയ്യോടെ പിടിച്ച സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു, തുടർന്നു രാവിലെ പാലാ രൂപത ബിഷപ്പ് സ്ഥലം സന്ദർശിച്ച വാർത്തയും പ്രചരിക്കുന്നു .......... തുടർന്ന് സംഭവിക്കുന്നത് ചില വൈദികരുടെ ഭാഗത്തുനിന്നും മറ്റു ചിലർ സോഷ്യൽ മീഡിയ എഴുത്തുകളിലൂടെയും , ആ സംഭവത്തെ ലഘൂകരിച്ച് തമസ്കരിക്കാൻ ശ്രമിക്കുകയും ആ വിഷയത്തിൽ പ്രതികരിച്ചവരെയും ആ വാർത്ത ഫോർവേഡ് ചെയ്തവരെയും ക്രിസംഘികളും സംഘികളും ആക്കാനുള്ള ശ്രമമാണ് ഇന്നലെ ഉച്ചമുതൽ മുതൽ നടന്നുകൊണ്ടിരിക്കുന്നത് ! ആദ്യം ഒരു ഓൺലൈൻ മീഡിയയിലൂടെ പുറത്തുവന്ന വാർത്ത വിശുദ്ധ കുർബാന കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചവരെ വിശ്വാസികൾ പിന്തുടർന്ന് പിടികൂടി അതിൽ നാല് ഇസ്ലാം മത വിശ്വാസികളും ഒരാൾ ക്രിസ്ത്യാനിയും എന്നതായിരുന്നു..

എന്നാൽ ഇതുമായി ബന്ധപ്പെട്ട പള്ളിയിലെ വികാരിയച്ചൻ വൈദികർ മാത്രമുള്ള ഗ്രൂപ്പിൽ മറ്റു വൈദികരോട് ഈ വിഷയത്തെക്കുറിച്ച് അറിയിക്കാൻ ശ്രമിച്ചത് ഇപ്രകാരമായിരുന്നു ...- " Dear Rev Fathers
It is an exaggerated news. This man received the holy communion with left hand only was doubtful and the Priest suddenly noticed it and made necessary clarifications and took back the Holy communion from his hand. As it happened during the Holy Mass we informed Police authorities and they came and took them away for further clarifications. (
പ്രിയപ്പെട്ട വൈദികരെ,
ഇത് അതിശയോക്തി കലർന്ന വാർത്തയാണ്. ഇടതു കൈ കൊണ്ട് മാത്രമാണ് ഈ മനുഷ്യൻ വിശുദ്ധ കുർബാന സ്വീകരിച്ചതെന്ന് സംശയം തോന്നിയതിനാൽ, പുരോഹിതൻ പെട്ടെന്ന് അത് ശ്രദ്ധിക്കുകയും ആവശ്യമായ വിശദീകരണങ്ങൾ നൽകുകയും അദ്ദേഹത്തിന്റെ കൈയിൽ നിന്ന് വിശുദ്ധ കുർബാന തിരികെ വാങ്ങുകയും ചെയ്തു. വിശുദ്ധ കുർബാനയ്ക്കിടെയാണ് ഇത് സംഭവിച്ചത്, അതിനാൽ ഞങ്ങൾ പോലീസ് അധികാരികളെ അറിയിക്കുകയും അവർ എത്തി കൂടുതൽ വ്യക്തതയ്ക്കായി അവരെ കൊണ്ടുപോകുകയും ചെയ്തു. ) .

പല പള്ളികളിലും സംശയാസ്പദമായ രീതിയിൽ വിശുദ്ധ കുർബാന കൈയിൽ എടുത്തുകൊണ്ടുപോകാൻ ശ്രമങ്ങൾ ഉണ്ടാവാറുണ്ട് , പ്രവിത്താനം പള്ളിയിൽ ഇടതി കൈകൊണ്ട് സ്വീകരിച്ചതിൽ സംശയം തോന്നി കുർബാന തിരിച്ചു വാങ്ങിയെങ്കിൽ പിന്നെ എന്തിനാണ് അവരെ പോലീസിൽ ഏൽപ്പിച്ചത് ??? ഇതുപോലുള്ള വിഷയങ്ങൾ മിക്ക പള്ളികളിലും ഉണ്ടാകാറുള്ളതാണ് ഇതുപോലെ ഒരു കാര്യത്തിന് എന്തിനു വേണ്ടിയാണ് രൂപതാ മെത്രാൻ നേരിട്ട് പള്ളി സന്ദർശിക്കേണ്ടി വന്നത് ??? ഇടവകക്കാർ മാത്രം വരുന്നന്ന പള്ളിയാണ് പ്രവിത്താനം , കുർബാന കടത്താൻ ആണെങ്കിൽ ഭരണങ്ങാനം, അരുവിത്തുറ, ചേർപ്പുങ്കൽ, കുറവിലങ്ങാട് പോലെ ഇടവകക്കാർ അല്ലാത്ത ഇഷ്ട്ടം പോലെ ആൾക്കാർ വരുന്ന പള്ളികളിൽ അല്ലെ പോവുകയുള്ളു ??? പരിചയമില്ലാത്ത ഒരാൾ പുതുതായി വന്നാൽ ഒറ്റ നോട്ടത്തിൽ പുറത്ത് നിന്നുള്ള ആളാണെന്ന് അച്ചനും അവിടെ ഉള്ളവർക്കും മനസ്സിലാകുമെന്നിരിക്കെ ആർക്കും പരിചയമില്ലാത്ത അഞ്ചുപേർ ഇന്നോവ കാറും പിടിച്ച് ഉൾ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രവിത്താനം പള്ളിയിൽ വരേണ്ട ആവശ്യമെന്താണ് ??? പള്ളിമുറ്റത്ത് വിശ്വാസികളുമായി അടിപിടി ഉണ്ടായതിനുശേഷമാണ് പോലീസിനെ വിളിച്ചത്, വിശ്വാസികളാണ് അവരെ പിടികൂടിയത് എന്ന് ആ കുർബാനയിൽ സന്നിഹിതരായിരുന്ന ഇടവകക്കാർ തന്നെ സാക്ഷ്യപ്പെടുത്തുമ്പോൾ എന്തിനാണ് ഇടവ വൈദികരും രൂപതാ നേതൃത്വം അതിനെ ലഘൂകരിക്കാൻ ശ്രമിക്കുന്നത് ??? ഇത്രയും വിഷയങ്ങൾ ഉണ്ടായിട്ടും പള്ളിയിലെ വികാരിയച്ചൻ വളരെ നിസ്സാരമായി അതിനെ ലഘൂകരിച്ച് മറ്റുള്ളവരെ വിവരമറിയിക്കാൻ ശ്രമിച്ചതും യഥാർത്ഥ വിഷയങ്ങൾ മറക്കാൻ ശ്രമിക്കുന്നതും എന്തിനു വേണ്ടിയാണ് ??? ഈ സംഭവത്തിൽ അന്യമതസ്ഥർ ഉൾപ്പെട്ടിട്ടുണ്ട് എന്നത് പുറത്തുവന്നതോടെ വിഷയത്തെ ലഘൂകരിക്കാൻ ശ്രമിക്കുന്നത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ മുന്നണിയുടെയോ പ്രതിച്ഛായയെ ബാധിക്കുമെന്ന് കണ്ടിട്ടാണോ അതോ മറ്റേതെങ്കിലും സാമ്പത്തിക ഇടപാടാണോ ഇതിൻറെ പിന്നിൽ ???

ഇവിടെ വിശുദ്ധ കുർബാന കടത്താൻ ശ്രമിച്ചു എന്നതിനപ്പുറം വേറെ എന്തൊക്കെയോ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു....... കാരണം ഈ സംഭവം നടന്ന പ്രവിത്താനം പള്ളിയിലെ വികാരിയച്ചൻ ഏതാനും മാസങ്ങൾക്ക് മുമ്പ് എറണാകുളം ടൗണിലെ ബസ് സ്റ്റാൻഡിനു അടുത്തുള്ള ലോഡ്ജിൽ വെച്ച് ഉണ്ടായ ഒരു വിഷയത്തിൽ നിന്നും പോലീസിനെയും മാധ്യമങ്ങളെയും സ്വാധീനിച്ച് തടിയൂരിയതാണ്. ഇദ്ദേഹത്തിന് പലരുമായും സാമ്പത്തിക ഇടപെടപാടുകളും തിരുമറികളും ഉണ്ടെന്ന് അന്നേ പുറത്തുവന്നിരുന്നു......... അത്തരം സാമ്പത്തിക ഇടപാടുകളുടെയോ അന്ന് ലോഡ്ജിൽ വെച്ച് ഉണ്ടായ പ്രശ്നങ്ങളിൽ പറഞ്ഞിരുന്ന ഏതെങ്കിലും കാരണങ്ങളുമായി ബന്ധപ്പെട്ടോ ആണോ ഈ യുവാക്കൾ ഈ പള്ളിയിൽ എത്തിയത് എന്ന് അന്വേഷിക്കപ്പെടണം ! അല്ലാതെ പ്രതികരിച്ച വിശ്വാസികളെയും അത് ഏറ്റെടുത്ത കേരളത്തിലെ ക്രിസ്ത്യാനികളെയും വർഗീയവാദികളും സംഘികളുമാക്കി മാറ്റുകയല്ല ചെയ്യേണ്ടത് ....... അതുകൊണ്ടുതന്നെ ഈ വിഷയത്തിന്മേൽ വിശദീകരണം നൽകി വിശ്വാസികളുടെ സംശയം ദൂരീകരിക്കുവാൻ പാലാ രൂപത നേതൃത്വം തയ്യാറാവണം.

ബൈബിൾ ഡീസൽ ഒഴിച്ച് കത്തിച്ചപ്പോൾ നിങ്ങൾ ക്ഷമിച്ചു, പുൽക്കൂട് തകർത്ത് അതിലിരുന്ന് രൂപങ്ങൾ എടുത്തു തോട്ടിലിറിഞ്ഞപ്പോഴും നിങ്ങൾ ക്ഷമിച്ചു.....ഇനിയും ക്ഷമിക്കാനാണോ ഭാവം ??? പാലാ രൂപതയിലെ അരുവിത്തുറ പള്ളിയിൽ തൻ്റെ പിതാവിൻറെ ആലയം മലീമസമാക്കാതിരിക്കാൻ പള്ളിക്കോമ്പൗണ്ടിൽ കയറി അഭ്യാസപ്രകടനം നടത്തിയ ഈരാറ്റുപേട്ടയിലെ സുഡാപ്പി കുഞ്ഞുങ്ങളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച യുവ വൈദികനെ കാറടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതികരിച്ച വിശ്വാസികൾക്കിട്ടും പണികൊടുത്ത് ഇരുചെവിയറിയാതെ കേസ് ഒത്തുതീർപ്പാക്കി ആ യുവ വൈദികനെ ഗുജറാത്തിലേക്ക് രായ്ക്ക് രാമാനം നാടുകടത്തി അദ്ദേഹത്തിൻറെ ഫോൺ നമ്പറും മാറ്റിച്ച നിങ്ങൾ നിങ്ങളുടെ ബന്ധങ്ങൾക്കും രാഷ്ട്രീയത്തിനും വേണ്ടി ഇനി. ഈ വിഷയത്തിലും വിശ്വാസികളെ പൊട്ടന്മാർ ആക്കരുത് 🙏

Team CASA

എല്ലാ സഹോദരി സഹോദരങ്ങൾക്കും  സ്വതന്ത്രദിനാശംസകൾ നേരുന്നു.*Happy Independence day*
15/08/2026

എല്ലാ സഹോദരി സഹോദരങ്ങൾക്കും സ്വതന്ത്രദിനാശംസകൾ നേരുന്നു.

*Happy Independence day*

ഡിസ്പാരിറ്റി ഓഫ് കൾട്ട് എന്ന തട്ടിപ്പ് പരിപാടി ഇനി തുടരണമോയെന്ന് സഭാ നേതൃത്വം പുനർചിന്തനം നടത്തണം.🔶ഡിസ്പാരിറ്റി ഓഫ് കൾട്...
09/08/2026

ഡിസ്പാരിറ്റി ഓഫ് കൾട്ട് എന്ന തട്ടിപ്പ് പരിപാടി ഇനി തുടരണമോയെന്ന് സഭാ നേതൃത്വം പുനർചിന്തനം നടത്തണം.

🔶ഡിസ്പാരിറ്റി ഓഫ് കൾട്ട് എന്ന തട്ടിപ്പ് പരിപാടി പ്രധാനമായിട്ടും നടക്കുന്നത് വധുവായ പെൺകുട്ടി ക്രിസ്ത്യാനിയായി വരികയും വരൻ അന്യമതസ്ഥൻ ആവുകയും ചെയ്യുമ്പോഴാണ് . വധുവായ പെൺകുട്ടി ക്രിസ്ത്യൻ വിശ്വാസത്തിൽ തന്നെ തുടർന്നു കൊള്ളാമെന്നും അതിനോടൊപ്പം തനിക്ക് ജനിക്കുന്ന കുട്ടികളെ ക്രിസ്ത്യൻ വിശ്വാസത്തിൽ തന്നെ വളർത്തി കൊള്ളാമെന്നും സമ്മതപത്രം നൽകി പൂർണ്ണമായിട്ടുള്ള കൂദാശ അല്ലാത്ത രീതിയിൽ പള്ളിയിൽ വെച്ച് അന്യമതസ്ഥനുമായി വിവാഹം നടത്തുകയും അതിന് ആശിർവാദം നൽകുകയും ചെയ്യുന്ന തട്ടിപ്പ് പരിപാടിയാണ് ഡിസ്പാരിറ്റി ഓഫ് കൾട്ട് മാരേജ് .

ഇതിൽ പ്രധാനമായും ഇടവക നേതൃത്വത്തിലെ വൈദികരാണ് സാധാരണയായി ബലിയാട് ആവുക , അതിന്റെ കാരണം എന്നു പറയുന്നത് ഈ രീതിയിലെ വിവാഹ ആവശ്യവുമായി സാധാരണക്കാരനോ അത്താഴ പട്ടിണിക്കാരനോ ചെന്നാൽ നടത്തി കൊടുക്കുകയില്ല , അതേസമയം വൈദികരും രൂപതാ നേതൃത്വവും ഒക്കെയായി നല്ല ബന്ധവും അതോടൊപ്പം തന്നെ പണച്ചാക്കുകളും ആണെങ്കിൽ ഈ പരിപാടിക്കായി ഒരു ചോദ്യവും പറച്ചിലും ഇല്ലാതെ രൂപതയിൽ നിന്നും ഇടവകയിലേക്ക് കത്തും കൊടുത്തുവിടും ഡിസ്പാരിറ്റി ഓഫ് കൾട്ട് എന്ന നിയമത്തിൽ കീഴിൽ വിവാഹം നടത്തിക്കൊടുക്കുവാൻ ...... പെണ്ണിന്റെ കുടുംബത്തിന്റെ പിടിപാടും സാമ്പത്തിക സ്ഥിതിയും അനുസരിച്ച് വേണമെങ്കിൽ ഫോണിൽ കൂടി ഒരു ശുപാർശയും ഇടവകയിലേക്ക് കൊടുക്കും വികാരിയച്ചനോട് പോയി ആശിർവാദം കൊടുത്തു ഫോട്ടോയ്ക്ക് അവർക്കൊപ്പം നിന്നുകൊടുത്തു കൊള്ളാൻ . വേറെ വഴിയില്ലാത്തതിനാൽ താല്പര്യമില്ലെങ്കിൽ പോലും ഇടവക വികാരിയച്ചൻ മാർക്ക് അത് ചെയ്യേണ്ടതായി വരും !

പഴയതുപോലെ ഇത്തരം കല്യാണത്തിന് പോയി പോയി നിന്നു ഫോട്ടോയെടുത്ത് ആ ഫോട്ടോ പുറത്തു വന്നാൽ അൽമായർ ഇടപെടും എന്നുള്ളതുകൊണ്ട് പോണമെന്ന് ആഗ്രഹമുണ്ടെങ്കിൽ പല രൂപതയിലെ പ്രധാനികളും പോകാറില്ല പകരം സ്ഥാനം ഒഴിഞ്ഞ പഴയ പിതാക്കന്മാർ ഉണ്ടെങ്കിൽ അംശവടിയും കിരീടവും ഒക്കെയായി അവരെ പറഞ്ഞുവിടും....... ഇല്ലെങ്കിൽ പെണ്ണിന്റെ വീട്ടുകാർ ബെൻസ് കാറും ഒക്കെയായി പോയി വിളിച്ചു കൊണ്ടുവന്നു കൊള്ളും.

🔶ഡിസ്പാരിറ്റി ഓഫ് കൾട്ട് എന്ന പഴുത് ഉപയോഗിച്ച് പെണ്ണിനെയും ചെറുക്കനെയും വേഷം കെട്ടിച്ച് അൾത്താരയ്ക്ക് മുന്നിൽ നിർത്താൻ പെണ്ണിൻറെ വീട്ടുകാർ തയ്യാറാവുന്നത് അവരുടെ ഗതികേട് കൊണ്ടാണ്.......

പ്രധാനമായും ജിഹാദികളുടെ കെണിയിൽ വീണ ക്രിസ്ത്യൻ പെൺകുട്ടികൾ അതിൽ നിന്നും വിട്ടുമാറാൻ തയ്യാറാകാതെ വരുമ്പോൾ ബന്ധുക്കളുടെയും അയൽക്കാരുടെയും ഒക്കെ മുന്നിൽ മുഖം രക്ഷിക്കാൻ ആയിട്ട് നടത്തുന്ന ഒരു ഫാൻസി ഡ്രസ്സ് മാത്രമാണ് ഡിസ്പാരിറ്റി ഓഫ് കൾട്ട് എന്ന രീതിയിൽ പെണ്ണിൻറെ വീട്ടുകാർ നടത്തുന്ന പള്ളിയിലെ താലികെട്ട് പരിപാടി.

ഇതിൽ ലൗ ജിഹാദിലൂടെ ഈ കുട്ടിയെ കെണിയിൽ പെടുത്തുന്ന ജിഹാദികളുടെ മറ്റൊരു തന്ത്രവും തഖിയയും ഇതിന്റെ പുറകിലുണ്ട് ......... പെൺകുട്ടി ഏക മകളോ അല്ലെങ്കിൽ നല്ല സമ്പത്തുള്ള കുടുംബത്തിൽ നിന്നോ ആണെങ്കിൽ അവിടെ ആ കുടുംബത്തിൽ കേറി പറ്റാനും , പെണ്ണിൻറെ മാതാപിതാക്കളെ കൊണ്ട് വിവാഹത്തിന് സമ്മതിപ്പിക്കാനും ആയി ജിഹാദി റോമിയോമാരും അവന്റെ ആൾക്കാരും ചേർന്നിറക്കുന്ന തട്ടിപ്പ് തന്നെയാണ് ഇത്തരത്തിൽ പള്ളിയിൽ വച്ചുള്ള താലികെട്ടിന് വേണ്ടിയുള്ള ജിഹാദിയുടെയും അവന്റെ കുടുംബത്തിന്റെയും സമ്മതം .

🔶കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ഡിസ്പാരിറ്റി ഓഫ് കൾട്ട് എന്ന നിയമത്തിൻ കീഴിൽ നടന്നിട്ടുള്ള ഇത്തരത്തിലെ അന്യമതസ്ഥരും ആയിട്ടുള്ള ക്രിസ്ത്യൻ പെൺകുട്ടികളുടെ വിവാഹത്തെ തുടർന്നുള്ള അവരുടെ വിവാഹാനന്തര ജീവിതം ഈ കാലഹരണപ്പെട്ട കാനോൻ നിയമത്തിന്റെ ലംഘനങ്ങൾ തന്നെയായിരുന്നു ......... !

ഇത്തരത്തിൽ ക്രിസ്ത്യൻ പെൺകുട്ടികൾ മുസ്ലിം / ഹിന്ദു യുവാക്കളുമായി നടത്തിയ വിവാഹങ്ങളിലെ പെൺകുട്ടികൾ എല്ലാം തന്നെ പിൽക്കാലത്ത് ഭർത്താവിൻറ മതാചാര പ്രകാരം തന്നെയാണ് ജീവിക്കുന്നതും മക്കളെ വളർത്തുന്നതും എന്ന് ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട്.

ഇത്തരത്തിൽ നടന്നിട്ടുള്ള വിവാഹങ്ങൾ കൂടുതലും മുസ്ലിം മതത്തിലെ യുവാക്കളുമായിട്ടാണ് , വിരലിൽ എണ്ണാവുന്നവ മാത്രമാണ് ഹിന്ദു മതത്തിലെ യുവാക്കളുമായി നടന്നിട്ടുള്ളത് , എന്നാൽ ഹിന്ദുമതത്തിലെ യുവാക്കളുമായി നടത്തിയിട്ടുള്ള കുറച്ചധികം വിവാഹങ്ങളിലെ ക്രിസ്ത്യൻ പെൺകുട്ടികൾ പള്ളിയിൽ പോകുന്നതിനോ, ഭർത്താവിന്റെ വീട്ടിൽ സ്വന്തം ദൈവത്തിന്റെ ചിത്രം സ്വകാര്യമായി വെച്ച് ആരാധിക്കുന്നതിനോ എതിർപ്പ് നേരിടുന്നതായി മനസ്സിലായിട്ടില്ല , അവർ ഭാര്യ ഭർത്താക്കന്മാർ രണ്ടു വിശ്വാസങ്ങളിലും പങ്കുകൊള്ളുന്നതായിട്ടാണ് കണ്ടിട്ടുള്ളത്......... എന്നാൽ പ്രത്യക്ഷത്തിൽ ഈ പെൺകുട്ടികളും ഹിന്ദുക്കളായിട്ട് തന്നെയാണ് ജീവിക്കുന്നത്.

എന്നാൽ മുസ്ലിം യുവാക്കളും ആയിട്ട് നടത്തിയിട്ടുള്ള എല്ലാ വിവാഹങ്ങളും തുടർന്നുള്ള ജീവിതവും കുട്ടികളുടെ വിശ്വാസവും എല്ലാം മുസ്ലിം രീതിയിൽ തന്നെയാണ് !

🔶നിലവിൽ നടക്കുന്ന കാര്യങ്ങൾ വച്ചുതന്നെ സാമാന്യബുദ്ധി ഉപയോഗിച്ച് ചിന്തിച്ചാൽ പോലും മുസ്ലിം കുടുംബത്തിൽ എത്തുന്ന ക്രിസ്ത്യൻ പെൺകുട്ടി അവരുടെ വീടിനുള്ളിൽ കർത്താവായ യേശുക്രിസ്തുവിന്റെ ചിത്രം വയ്ക്കുകയും , കഴുത്തിൽ ക്രൂശിത രൂപമോ കൊന്തയോ അണിയുകയോ , അവൾ ഞായറാഴ്ച പള്ളിയിൽ പോവുകയോ ജനിച്ച കുട്ടികളെ മാമോദിസ മുക്കി ക്രിസ്ത്യൻ രീതിയിൽ വളർത്തുകയോ നടക്കുന്ന കാര്യമല്ല എന്നു നമുക്കറിയാം ( ഒരിടത്തും നടക്കുന്നുമില്ല ) .

🔶കത്തോലിക്കാ സഭയിലെ ആൺകുട്ടിയോ പെൺകുട്ടിയോ ഇതര ക്രിസ്ത്യൻ സഭകളിലെ യുവതി യുവാക്കളുമായി പ്രേമിച്ച് വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ പോലും സഭ റീത്ത് വ്യത്യാസം പറഞ്ഞ് ഇടങ്കോൽ ഇടുകയും അവരെ ഏതൊക്കെ രീതിയിൽ ബുദ്ധിമുട്ടിക്കാമോ ആ രീതിയിലൊക്കെ ബുദ്ധിമുട്ടിച്ച് അവസാനം ഒന്നും നടക്കാതെ വരുമ്പോൾ കല്യാണത്തിന് അനുമതി കൊടുക്കുകയും ചെയ്യുന്ന കത്തോലിക്കാ സഭ രൂപതകളാണ് ഡിസ്പാരിറ്റി ഓഫ് കൾട്ട് പോലെയുള്ള തട്ടിപ്പ് പരിപാടിക്ക് കൂട്ടുനിൽക്കുന്നത്.

കാശും പിടിപാടും ഉള്ളവന് വേണ്ടി എന്തിനുവേണ്ടിയും നിന്നു കൊടുക്കുകയും , സഭാ റീത്ത് വ്യത്യാസം പറഞ്ഞു ക്രിസ്ത്യാനികളായ യുവതി യുവാക്കൾ തമ്മിലുള്ള വിവാഹങ്ങൾക്ക് ഇടംകോലിടുകയും ചെയ്യുന്ന രീതി അനുവദിക്കാൻ ആവില്ല ......... മുസ്ലിമിൻറെ കൂടെ ഇറങ്ങിപ്പോയി ( ഡിസ്പാരിറ്റി ഓഫ് കൾട്ട് മാരേജ് നടന്നിട്ടില്ല ) അവന്റെ മതാചാരപ്രകാരം ജീവിച്ചവൾ പിന്നീട് റോഡപകടത്തിൽ കൊല്ലപ്പെടുകയും അതിനുശേഷം ശവസംസ്കാരം പെൺകുട്ടിയുടെ പിതാവ് ജീസസ് യൂത്തിന്റെ ഏതോ ഒരു മുൻ ഭാരവാഹി ആയതുകൊണ്ട് മാത്രം പള്ളിയിലും സെമിത്തേരിയും ആയിട്ട് ശവസംസ്കാരം നടത്തിയ സംഭവം നടന്നിട്ട് അധികനാൾ ആയിട്ടില്ല.

ജിഹാദികളുടെ ഉറ്റ തോഴന്മാർ ആയ എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത കോമരങ്ങളുടെ നിർദ്ദേശപ്രകാരം എറണാകുളത്ത് നടത്തിയ വിവാദ ഡിസ്പാരിറ്റി ഓഫ് മാരേജിലെ പെൺകുട്ടി ഇന്ന് ഏത് രീതിയിലാണ് ജീവിക്കുന്നത് എന്നും ഞങ്ങൾക്കറിയാം.

ആയതുകൊണ്ട് തന്നെ അന്യ മതസ്ഥരും ആയിട്ടുള്ള ക്രിസ്ത്യൻ പെൺകുട്ടികളുടെ വിവാഹങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന രീതിയിലുള്ള ഡിസ്പാരിറ്റി ഓഫ് കൾട്ട് എന്ന കാനോനിക നിയമത്തിന് അനുമതി നൽകേണ്ടത് സഭ നേതൃത്വത്തിന്റെ വിവേചനാധികാരമായിരിക്കെ ഈ തട്ടിപ്പ് പരിപാടി തുടർന്നു കൊണ്ടുപോകണോ വേണ്ടയോ എന്നുള്ളതിൽ സഭാ നേതൃത്വം അടിയന്തരമായി തീരുമാനമെടുക്കണം.

പുറത്തുനിന്നും കൂടുതലൊന്നിനെ നേടാനായില്ലെങ്കിലും ഉള്ളതിനെ പോകാതെ സൂക്ഷിക്കുക എന്നുള്ളതാണ് ആവശ്യം.

Team CASA.

റാഗിങ്ങിന്റെ മറവിൽ പെരുമ്പാവൂരിൽ സ്കൂൾ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവം പോലീസ് കേസെടുക്കാൻ മടിക്കുന്നത് സംഘടിത വോ...
05/08/2026

റാഗിങ്ങിന്റെ മറവിൽ പെരുമ്പാവൂരിൽ സ്കൂൾ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവം പോലീസ് കേസെടുക്കാൻ മടിക്കുന്നത് സംഘടിത വോട്ട് ബാങ്കിനെ ഭയന്നോ ????

പെരുമ്പാവൂർ കുറുപ്പമ്പടി കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ബയോ മാത്സ് വിദ്യാർത്ഥിയായ ഡിയോൺ ജോ യ്ക്ക് തലയിലും പുറത്തും അടിവയറിനു താഴെയും ഇടിയും ചവിട്ടുമേറ്റ് നിലയിൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ നിന്നും എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും കേസെടുക്കാതെ പോലീസ് മൗനം പാലിക്കുകയാണ്.

20ഓളം പേരടങ്ങുന്ന സീനിയർ വിദ്യാർത്ഥി സംഘം വളഞ്ഞ് അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. മർദനത്തിനു ശേഷം, ഡിയോണിനെ ലൈംഗിക വൈകൃതത്തിനു പ്രേരിപ്പിക്കുകയും ലൈംഗികാവയവത്തിൽ ക്ഷതമേൽപ്പിക്കുകയും ചെയ്തുവെന്നും കുട്ടിയും ബന്ധുക്കളും പറയുന്നു.........മർദനമേറ്റ വിവരം ആദ്യം വിദ്യാർത്ഥി സ്കൂളിലോ വീട്ടിലോ പറഞ്ഞിരുന്നില്ല ക്ഷീണിതനായി കിടക്കുന്നത് കണ്ടു വീട്ടുകാർ ചോദിച്ചപ്പോഴാണ് വെള്ളിയാഴ്ച രാത്രി മർദന വിവരം പറയുന്നത്, ദേഹമാസകലം പരിക്കുകൾ ഉള്ളതിനാൽ ഉടനടി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു

മാതാപിതാക്കളായ കുറുപ്പമ്പടി മാവേലിപ്പടി മൂത്തേടൻ വീട്ടിൽ ജോജോ വർഗീസും, വി.വി നിമിയും കുറുപ്പമ്പടി പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല, മർദ്ദനത്തിന് നേതൃത്വം നൽകിയ 5 പേരിൽ രണ്ടുപേർ 18 വയസ്സ് തികഞ്ഞ വരും ബാക്കിയുള്ളവർ 17 വയസ്സുകാരുമാണ്, ബാക്കി കണ്ടാൽ അറിയാവുന്ന 15 ഓളം പേർക്കെതിരെയും പരാതിയുണ്ട്

മർദ്ദനത്തിന് നേതൃത്വം നൽകിയ അഞ്ചുപേരും ബാക്കി കണ്ടാലറിയാവുന്ന കുട്ടികളും ഒരു പ്രത്യേക സമുദായത്തിൽ പെട്ടവരാണ് എന്നതിനാലാണ് കേസെടുക്കാൻ മടിക്കുന്നതെന്ന് ബന്ധുക്കൾ പറയുന്നു. ഇതേസമയം സ്കൂളിൽ നിന്നും പോലീസിന് നൽകിയ റിപ്പോർട്ടിൽ റാഗിംഗ് നടന്നു ഇല്ലയോ എന്ന് വ്യക്തമായി പറയാത്തതും പോലീസിന് കേസെടുക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നും പറയപ്പെടുന്നു.

മർദ്ദനത്തിന് നേതൃത്വം നൽകിയ കുട്ടികളുടെ സമുദായത്തിൽ പെട്ടവരാണ് സ്കൂളിൽ ഭൂരിപക്ഷം കുട്ടികൾ എന്നതിനാലാണ് സ്കൂൾ മാനേജ്മെൻറ് സത്യസന്ധമായ റിപ്പോർട്ട് നൽകാതെ ഒളിച്ചുകളി നടത്തുന്നത് എന്ന് ആരോപണം ഉയർന്നു കഴിഞ്ഞു.

ഡൽഹി ജന്തർ മന്തറിൽ വിദ്യാർത്ഥികൾ എന്ന പേരിൽ നടത്തിയ സമരത്തിന്റെ പേരിൽ അക്രമം നടത്തിയവർക്കെതിരെ പോലീസ് നടപടി സ്വീകരിച്ചതിനെതിരെ മനുഷ്യാവകാശം പറഞ്ഞു മുറവിളി കൂട്ടിയവർക്ക് ഇവിടെ ഈ കേരളത്തിൽ മൂക്കിന് താഴെ 16 വയസ്സുള്ള ഒരു സ്കൂൾ വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ദിച്ചിട്ട് യാതൊരുവിധ അനക്കവുമില്ല.

ഇവിടെ നീതി കാഫിറുകൾക്ക് അന്യമായി മാറുകയാണോ ???

Team CASA

ജന്ദർ മന്ദറിൽ നടന്ന അരാജക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ക്രിസ്ത്യൻ സഭ യുവജന സംഘടനയായ KCYM നടത്തിയ പ്രകടനത്ത...
26/07/2026

ജന്ദർ മന്ദറിൽ നടന്ന അരാജക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ക്രിസ്ത്യൻ സഭ യുവജന സംഘടനയായ KCYM നടത്തിയ പ്രകടനത്തിൽ മുഴങ്ങിയ ആസാദി മുദ്രാവാക്യത്തിന് പിന്നിൽ നീറ്റു പരീക്ഷയോ , FCRA വിഷയത്തിലെ നീറ്റലോ അതോ ആൻഡ്രൂസ് മെത്രാൻ പറഞ്ഞതുപോലെ ക്രിസ്ത്യൻ സഭക്കുള്ളിൽ കടന്നു കേറിയിരിക്കുന്ന തീവ്രവാദികളോ ???

എന്തുതന്നെയായാലും ഈ പോക്ക് അപകടത്തിലേക്കാണ്. അത്യന്തിതികമായി ഇതുകൊണ്ട് ദോഷമല്ലാതെ ഒരു ഗുണവും ക്രിസ്ത്യൻ സമുദായത്തിന് ഉണ്ടാകുവാൻ പോകുന്നില്ല. രാജ്യത്തെ പൊതുവായി ബാധിക്കുന്ന വിഷയങ്ങളിൽ അനാവശ്യമായി കടന്നുകയറിയുള്ള ക്രിസ്ത്യൻ സഭാ നേതൃത്വങ്ങളുടെ പ്രതികരണങ്ങളും നിലപാടുകളും ക്രിസ്ത്യൻ സമുദായത്തെ അപകടത്തിലേക്ക് തന്നെയാണ് കൊണ്ടുപോകുന്നത്.

കത്തോലിക്ക സഭയുടെ ഔദ്യോഗിക യുവജന സംഘടനയാണ് KCYM, 80 വർഷത്തിനു മുകളിൽ പഴക്കമുള്ള ഈ സംഘടനയെ കൊണ്ട് പ്രത്യേകിച്ച് സമുദായത്തിന് യാതൊരുവിധ നേട്ടവും ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോൾ ഇവർ നടത്തിയ ഡൽഹി സമരത്തിനുള്ള ഐക്യദാർഢ്യം ഈ സംഘടനയുടെ സ്ഥിരം സ്വഭാവത്തിന്റെ ഭാഗമായി കാണാനാവില്ല. കാരണം ക്രിസ്ത്യൻ സമുദായത്തിനുള്ളിൽ യുവതി യുവാക്കൾ നേരിടുന്ന വിഷയങ്ങളിലോ വിശ്വാസത്തെയോ സമുദായത്തെയോ സഭാ സ്ഥാപനങ്ങളെയോ ബാധിക്കുന്ന വിഷയത്തിൽ ആയാൽ പോലും പ്രതികരണശേഷിയില്ലാത്ത നിർഗുണന്മാരായിരിക്കുന്ന ഇക്കൂട്ടർ , അത്തരം വിഷയങ്ങളിൽ എല്ലാം വായിൽ പഴം തിരുകി ഇരിക്കുക മാത്രമാണ് ചെയ്യാറുള്ളത്.

സഭയ്ക്ക് കീഴിലുള്ള സ്കൂളുകൾ കോളേജുകൾ ആശുപത്രികൾ ഇവിടെയൊക്കെ പുറത്തുനിന്നുള്ളവർ പ്രശ്നങ്ങൾ ഉണ്ടാക്കിയപ്പോഴൊന്നും ഇവർ പ്രതിഷേധം നടത്തി കണ്ടിട്ടില്ല , പള്ളിയുടെ കോമ്പൗണ്ടിൽ കയറി വൈദികനെ ആക്രമിച്ചപ്പോഴും , നിസ്കരിക്കാൻ സ്ഥലം കൊടുക്കാത്തതിന്റെ പേരിൽ പള്ളിക്കുള്ളിൽ ഇരുന്ന വിശുദ്ധ ഉറാറ എടുത്ത് കക്കൂസിൽ ഇട്ട് വെള്ളമൊഴിച്ചപ്പോഴും , ഹിജാബ് ക്രിസ്ത്യൻ സ്കൂളുകളിൽ കയറി കന്യാസ്ത്രീകളെ ആക്രമിച്ചപ്പോഴും , വിശ്വാസങ്ങളെയും സംസ്കാരങ്ങളെയും പല രീതിയിൽ അവഹേളിച്ചപ്പോഴും ബൈബിൾ അഗ്നി ഇരയാക്കിയപ്പോഴും പുൽക്കൂട് നശിപ്പിച്ചപ്പോഴും ഒന്നും ഇവർക്ക് അനക്കം ഉണ്ടായിരുന്നില്ല. വൈദികർക്കും മെത്രാന്മാർക്കും കന്യാസ്ത്രീകൾക്കും എതിരെ നിരന്തരമായി അവഹേളനങ്ങൾ നടത്തിയപ്പോഴും ഇവർ പ്രതികരിക്കുന്നത് കണ്ടിട്ടില്ല, പാറ്റകൾക്ക് വേണ്ടി ഇപ്പോൾ രംഗത്തിറങ്ങിയത് പോലെ ക്രിസ്ത്യൻ സംവരണ വിഷയങ്ങളിൽ ഒന്നും ഇവരെ തെരുവിൽ കണ്ടിട്ടില്ല. വല്ലപ്പോഴും ഒരിക്കൽ കടമ നിർവഹിക്കാൻ എന്നോണം മുഖ്യമന്ത്രിക്ക് കത്തെഴുതുക എന്ന അഴകൊഴമ്പൻ പരിപാടി മാത്രമാണ് ആകെ ചെയ്യാറുള്ള കലാപരിപാടി.

ഇന്നലെ ഡൽഹിയിലെ പാറ്റകളുടെ അരാജക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എറണാകുളം അങ്കമാലി അതിരൂപതയിലെ KCYM യൂണിറ്റ് വൈദികരുടെ നേതൃത്വത്തിൽ പ്രകടനവും സമ്മേളനവും നടത്തിയിരുന്നു ......എന്നാൽ ഇവന്മാരുടെ മൂക്കിന് താഴെയാണ് കളമശ്ശേരിയിൽ കന്യാസ്ത്രീ മഠത്തിന്റെ മതിൽ ഇടിച്ചു തകർത്തു സുഡാപ്പികൾ കയറി താമസമാക്കിയത്. അതിനെതിരെ ഒരു വാക്കു പോലും ഉരിയാടാത്തവരാണ് ഇന്നലെ പാറ്റകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പന്തവും കൊളുത്തി തെരുവിൽ ഇറങ്ങിയത് എന്നോർക്കുക ! പാറ്റാ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കോൺഗ്രസ് രംഗത്ത് വന്നപ്പോൾ പുറകെ ഇറങ്ങിയ ഇവരുടെ പിന്നിലെ ചേതോവികാരം കോൺഗ്രസ് പ്രേമം അല്ലെങ്കിൽ ജിഹാദി പ്രേമം എന്നത് ഉറപ്പാണ്.

ഡൽഹിയിൽ നടന്ന പാറ്റകളുടെ സമരം അക്രത്തിലേക്കും അരാജകത്വത്തിലേക്കും നീങ്ങുന്നു എന്ന് മനസ്സിലാക്കിയതോടെ രാജ്യത്തെ ഒരുവിധപ്പെട്ട സാമുദായിക സംഘടനകൾ എല്ലാം നിശബ്ദത പാലിച്ചു, ഇസ്ലാമിക ഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയകാര്യ സംഘടനയായ SDPI പോലും പാറ്റകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു തെരുവിലിറങ്ങിയതായി കണ്ടില്ല.
അപ്പോഴാണ് ഒരു ക്രിസ്ത്യൻ സമുദായ സംഘടനയായ KCYM ആസാദി മുദ്രാവാക്യവുമായി പാറ്റകൾക്ക് വേണ്ടി തെരുവിൽ ഇറങ്ങിയിരിക്കുന്നത് !

ഇസ്ലാമിക മതമൗലികവാദ സംഘടനകൾ ഉൾപ്പെടെ സ്ഥിരമായി രാജ്യദ്രോഹ സദസ്സുകളിൽ മുഴക്കുന്ന ആസാദി മുദ്രാവാക്യം സഭയുടെ ഔദ്യോഗിക യുവജന സംഘടനയുടെ നാവിൽ നിന്നും ഉയരുമ്പോൾ ആ പോക്ക് അപകടത്തിലേക്കാണ് എന്നത് പറയാതിരിക്കാനാവില്ല ........ ഇതിന് കാരണം സഭാ നേതൃത്വത്തിലെ കോൺഗ്രസ് അനുകൂലികളായ ചിലർ തന്നെയാണ്.

മറ്റെല്ലാ സമുദായ നേതൃത്വങ്ങളും ബുദ്ധിപൂർവ്വമായ നിശബ്ദത പാലിച്ചപ്പോൾ കത്തോലിക്കാ മെത്രാന്മാരുടെ അഖിലേന്ത്യ സമിതി CBCI പാറ്റകളുടെ അരാജക സമരത്തിന് പിന്തുണയുമായി ആദ്യം രംഗത്ത് എത്തിയിരുന്നു ....... തുടർന്നാണ് സഭയുടെ ഔദ്യോഗിക യുവജന സംഘടനകൾ ഉൾപ്പെടെ പലരും പാറ്റ സമരത്തിന് പിന്തുണയുമായി രംഗത്ത് എത്തിയത് ........ ഒരു ആവശ്യവുമില്ലാതെ ഈ നിലപാട് സ്വീകരിച്ചതിന് പിന്നിൽ കോൺഗ്രസിന്റെ മെഗാഫോണുകൾ ആയി മാറുകയല്ലാ മറിച്ച് FCRA ഭേദഗതിയിൽ , കേന്ദ്രസർക്കാരിൽ സമ്മർദ്ദം ഉണ്ടാക്കാം എന്ന അതിബുദ്ധിയോ, ഇനി അതല്ല FCRA നിയമഭേദഗതി കൊണ്ടുവന്നതിനുള്ള ദേഷ്യമോ ആണ് നിങ്ങൾ ഈ അരാജക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു പ്രകടിപ്പിക്കാൻ ശ്രമിച്ചതിന് പിന്നിലെങ്കിൽ അത് തികച്ചും ബുദ്ധിശൂന്യതയാണ് എന്നല്ലാതെ ഒന്നും പറയാനില്ല.

രാജ്യദ്രോഹികൾ ഉൾപ്പെടെയുള്ള ജിഹാദി സംഘടനകളും ആയി ബന്ധം പുലർത്തുന്ന ചില പുരോഹിതരും കോൺഗ്രസ് അടിമകളായി മാറിയിട്ടുള്ള ചില മെത്രാന്മാരുമാണ് ഇത്തരം നിലപാടുകൾക്ക് പിന്നിൽ. സഭയുടെ കീഴിൽ ഏതൊരു സംഘടന തുടങ്ങിയാലും അവയെ സ്വതന്ത്രമാക്കി പ്രവർത്തിക്കാൻ അനുവദിക്കാതെ അതിൻ്റെ തലപ്പത്ത് കയറി അടയിരിക്കുന്ന ഇക്കൂട്ടർ ആണ് കെസിവൈഎം കത്തോലിക്ക കോൺഗ്രസ് പോലെയുള്ള പ്രസ്ഥാനങ്ങളെ . ശരിക്കും നശിപ്പിച്ചത്.

ഇത്തരം സംഘടനകളെ കൊണ്ട് സമുദായത്തിനോ ഗുണമുണ്ടായില്ല ഇനി രാജ്യത്തിനും ദോഷകരമായി ഈ സംഘടനകൾ മാറുന്നത് കാണാൻ ഇടവരാതിരിക്കട്ടെ.

Team CASA

ഈ രക്തത്തിൽ ഞങ്ങൾ സാധാരണ ക്രിസ്ത്യാനികൾക്ക് പങ്കില്ല !രാജ്യം സങ്കീർണമായ ഒരു പ്രശ്നത്തെ നേരിടുമ്പോൾ മറ്റെല്ലാ സമുദായ നേതൃ...
22/07/2026

ഈ രക്തത്തിൽ ഞങ്ങൾ സാധാരണ ക്രിസ്ത്യാനികൾക്ക് പങ്കില്ല !

രാജ്യം സങ്കീർണമായ ഒരു പ്രശ്നത്തെ നേരിടുമ്പോൾ മറ്റെല്ലാ സമുദായ നേതൃത്വങ്ങളും അവരുടെ സംഘടനകളും വളരെ കരുതലോടെയുള്ള നിശബ്ദതയാണ് പുലർത്തുന്നത്, അതിനുള്ള സാമാന്യ വിവേകം പോലും കാണിക്കാതെ അനാവശ്യ പ്രസ്താവനകൾ നടത്തുന്ന CBCI യുടെയും ചില സീറോ മലബാർ / ലത്തീൻ സഭാ സംഘടനകളുടെയും നിലപാടുകളെ ക്രൈസ്തവ സമൂഹം തള്ളിക്കളയുക .

പുരയ്ക്ക് തീ പിടിക്കുമ്പോൾ വാഴ വെട്ടാൻ ഇറങ്ങിയിരിക്കുന്നത് കോൺഗ്രസിന് വേണ്ടി ആയാലും ഇനി അതല്ല ഈ അവസരം നോക്കി പാറ്റകളെ പിന്തുണച്ച് കേന്ദ്രസർക്കാരിൽ സമ്മർദ്ദം ഉണ്ടാക്കി ഏതെങ്കിലും നിയമഭേദഗതിയിൽ മാറ്റം ഉണ്ടാക്കാം എന്ന് കരുതുന്നുണ്ടെങ്കിലും രണ്ടും മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്.

സഭ നേതൃത്വത്തിലെ ചിലരുടെ വിവേക ശൂന്യമായ രാജ്യവിരുദ്ധ നിലപാടുകൾ ക്രിസ്ത്യൻ സമുദായത്തിന് ചീത്ത പേരുണ്ടാക്കുക അല്ലാതെ മറ്റൊന്നും നേടി തരില്ല എന്നത് ക്രിസ്ത്യൻ സമൂഹം തിരിച്ചറിയുക.

Team CASA

സാവരിയ ബസന്തിന്റെ ഭവനം സന്ദർശിച്ച് കാസ പിന്തുണ അറിയിച്ചു.ഉസ്ബക്കിസ്ഥാനിൽ ലൗ ജിഹാദിന് ഇരയായി മലപ്പുറംകാരനായ ജിഹാദിയുടെ കൈ...
13/07/2026

സാവരിയ ബസന്തിന്റെ ഭവനം സന്ദർശിച്ച് കാസ പിന്തുണ അറിയിച്ചു.

ഉസ്ബക്കിസ്ഥാനിൽ ലൗ ജിഹാദിന് ഇരയായി മലപ്പുറംകാരനായ ജിഹാദിയുടെ കൈകളാൽ അതിക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന്റെ ഭവനം കാസയുടെ സംസ്ഥാന വൈസ് പ്രസിഡൻറ് ബിനു സാം പ്ലാൻതോട്ടത്തിൽ , കാസ ആലപ്പുഴയുടെ ഫ്രാൻസിസ് പണിക്കർ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കു ചേരുകയും ആ കുടുംബത്തിന് നീതി ലഭിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു ബോബിൻ സാമുവൽ , സാം , വിൽസൺ ജയിംസ് എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.

ലൗ ജിഹാദിൻ്റെ ഇര സാവരിയാ ബസന്തിന് ആദരാഞ്ജലികൾTeam CASA
10/07/2026

ലൗ ജിഹാദിൻ്റെ ഇര സാവരിയാ ബസന്തിന് ആദരാഞ്ജലികൾ

Team CASA

എന്തുകൊണ്ടാണ് നമുക്കിവരെ ഭയക്കേണ്ടി വരുന്നത് ??? അതിൻ്റെ ഉത്തമ ഉദാഹരണമാണ് മുഹമ്മദ് സനൂഫിന്റെ പെഹൽഗാം കൂട്ടക്കൊലയിലുള്ള ന...
07/07/2026

എന്തുകൊണ്ടാണ് നമുക്കിവരെ ഭയക്കേണ്ടി വരുന്നത് ??? അതിൻ്റെ ഉത്തമ ഉദാഹരണമാണ് മുഹമ്മദ് സനൂഫിന്റെ പെഹൽഗാം കൂട്ടക്കൊലയിലുള്ള നിലപാട് !

കൊല്ലപ്പെട്ട എറണാകുളം സ്വദേശിയായ രാമചന്ദ്രൻ നായരെ ജീവിതത്തിൽ ഒരിക്കലും മലപ്പുറംകാരനായ മുഹമ്മദ് സനൂഫ് കണ്ടിട്ടില്ല , രാമചന്ദ്രൻ നായരോ കുടുംബ അംഗങ്ങളോ ജീവിതത്തിൽ ഒരിക്കലും സനൂഫിനോടോ അയാളുടെ ബന്ധുക്കളോടോ ഒന്നും തന്നെ കാട്ടിയിട്ടില്ല ..... രാമചന്ദ്രൻ നായർ മാത്രമല്ല പെഹൽഗാമിൽ ഇസ്ലാമിക ഭീകരവാദികളുടെ തോക്കുകൾക്ക് ഇരയായി കൊല്ലപ്പെട്ട ഒരാളെപ്പോലും മുഹമ്മദ് സനൂപ് കണ്ടിട്ടില്ല അവരുമായി ഒന്നും സനൂഫിന് പ്രശ്നങ്ങളും ഇല്ല , എന്നിട്ടും അവർ കൊല്ലപ്പെട്ടതിൽ മുഹമ്മദ് സനൂഫ് ആഹ്ലാദിക്കുകയാണ് ! ഈ കാഫിറുകളെ ഇങ്ങനെ കൊന്നുകളഞ്ഞത് നന്നായി എന്നാണ് മുഹമ്മദ് സനൂപ് അഭിപ്രായപ്പെട്ടത് !

എന്നുമാത്രമല്ല കാശ്മീർ ഞങ്ങൾ പിടിച്ചെടുക്കുമെന്ന് സനൂഫ് പറയുന്നുണ്ട് ( ഞങ്ങൾ എന്ന് ഉദ്ദേശിക്കുന്നത് ഇസ്ലാമിക ഭീകരവാദ പ്രസ്ഥാനമായ ലക്ഷറി തോയ്ബയോ ഇസ്ലാമിക് ജിഹാദോ താലിബാനോ ഒക്കെയാകാം ) ഒപ്പം കാശ്മീരിനെ ഇന്ത്യയിൽ നിന്നും വേർപെടുത്തുമെന്നും ലോകരാജ്യങ്ങൾ തന്റെ സ്വന്തം രാജ്യമായ ഭാരതത്തെ കാർക്കിച്ചു തുപ്പുമെന്നും സനൂപ് വാക്കുകളിലൂടെ ആഗ്രഹിക്കുന്നുണ്ട് ......... ഒപ്പം സനൂപിന്റെ സഹോദരങ്ങളായ ഇസ്ലാമിക ഭീകരവാദികൾ ഇന്ത്യയിലേക്ക് കടന്നു കയറി മുസ്ലീങ്ങളെ മാത്രം സംരക്ഷിച്ചു ബാക്കിയുള്ള കാഫിറുകളായ ക്രിസ്ത്യാനിയെയും ഹിന്ദുവിനെയും സിക്കുകാരനെയും എല്ലാം കൂട്ടമായി നശിപ്പിച്ചിരിക്കും എന്നും പറയുന്നു ! ഒരു ദിവസം തക്ബീർ വിളിച്ചുകൊണ്ട് കാഫിറുകളായ നിൻ്റെയെല്ലാം അടുത്ത് ഞങ്ങൾ എത്തിയിരിക്കുമെന്ന് മുഹമ്മദ് സനൂഫും മുന്നറിയിപ്പും നൽകുകയും ചെയ്യുന്നുണ്ട് !

ജനിച്ചുവളർന്ന സ്വന്തം നാട് , ആ രാജ്യത്ത് ഒരുവിധ അല്ലലും ബുദ്ധിമുട്ടും ഇല്ലാതെ ന്യൂനപക്ഷം എന്ന നിലയിൽ എല്ലാവിധ ആനുകൂല്യങ്ങളും മേടിച്ച് പഠിച്ചു വളർന്ന മുഹമ്മദ് സനൂഫ് , ഒപ്പം ഇരുന്ന് പഠിച്ച അന്യമതസ്ഥരായ സഹപാഠികളെ പോലും കൊല്ലും എന്ന് പറഞ്ഞു കൊണ്ട് ടൂറിസ്റ്റ് ആയി സ്വന്തം രാജ്യത്തെ ടൂറിസ്റ്റ് കേന്ദ്രം സന്ദർശിച്ച വേളയിൽ കാശ്മീരിൽ ഇസ്ലാമിക ഭീകരവാദികളുടെ മതഭ്രാന്തിന് മുന്നിൽ ജീവിതം വെടിയേണ്ടിവന്ന ഒരു നിരപരാധിയുടെ മകളുടെ പ്രതികരണത്തിന്റെ താഴെ ഈ യുവാവ് ഇത്തരത്തിൽ ഒരു പരാമർശം നടത്തണമെങ്കിൽ എന്തായിരിക്കും അവനെ ഇത്രയും ക്രൂരമായ രീതിയിൽ പ്രതികരിക്കാൻ പ്രേരിപ്പിച്ച ഘടകം ???

ഒന്നു മാത്രമാണ് മുഹമ്മദ് സനൂഫിന്റെ മതം ! മതഭ്രാന്ത് , വിവിധ മത ഗ്രന്ഥങ്ങളിൽ നിന്നും അവൻ പഠിച്ച കാര്യങ്ങൾ !

ഒന്ന് ആലോചിക്കുക , ഈ മനസ്ഥിതിയുമായിട്ടായിരുന്നു മുഹമ്മദ് സനൂഫ് ആണ് ഇത്രയും കാലം നമ്മൾക്കിടയിൽ ജീവിച്ചത് ......... കരിപ്പൂരിൽ വിമാനം ഇറങ്ങുമ്പോൾ സനൂഫ് പോലീസ് പിടിയിൽ ആയില്ലായിരുന്നുവെങ്കിൽ ഈ യുവാവ് വന്ന് താമസിക്കുക നമ്മുടെ ഇടയിൽ നമ്മളിൽ ഒരാളായിട്ടായിരുന്നു,....... ഈ നാട്ടിൽ കമ്പനി തൊഴിലാളിയോ ഹോട്ടൽ ഉടമയോ ഓട്ടോ ഡ്രൈവറോ കച്ചവടക്കാരനോ ഹോസ്പിറ്റൽ ജീവനക്കാരനോ ടാക്സി ഡ്രൈവറോ ജ്യൂസ് കട ഉടമയോ ഹോട്ടലിലെ ജീവനക്കാരനോ ഒക്കെയായി മുഹമ്മദ് സനൂപ് നമ്മൾക്കിടയിൽ ജീവിക്കുമായിരുന്നു ! നമ്മളെ പരിചരിക്കുമായിരുന്നു.

ഇവിടെയാണ് അപകടം ...... ഇതുപോലെ മതഭ്രാന്തന്മാരായ ആയിരക്കണക്കിന് മുഹമ്മദ് സനൂഫുമാർ നമ്മൾക്കിടയിൽ പല രൂപത്തിൽ പല ഭാവത്തിൽ പല വേഷത്തിൽ നമ്മൾക്ക് ഒപ്പം നമ്മളിൽ ഒരാളായി ഒരു അവസരം കാത്ത് ജീവിക്കുന്നുണ്ടാകാം ?

ജാഗ്രത മാത്രം പോരാ ഭയം തന്നെ തോന്നണം

Team CASA

Address

Casa
Calicut

Alerts

Be the first to know and let us send you an email when CASA Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to CASA Kozhikode:

Shortcuts

Share