CASA Kozhikode

CASA Kozhikode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CASA Kozhikode, Religious organisation, casa, Calicut.

ദീപികയുടെ എംഡി ഫാദർ മൈക്കിൾ വെട്ടിക്കാട്ട് പറഞ്ഞത് എത്ര സത്യം !  ആരെയും ഭയമില്ല, നിലപാടുകളിൽ അണു വ്യത്യാസമില്ലാതെ മുന്നോ...
16/04/2026

ദീപികയുടെ എംഡി ഫാദർ മൈക്കിൾ വെട്ടിക്കാട്ട് പറഞ്ഞത് എത്ര സത്യം !

ആരെയും ഭയമില്ല, നിലപാടുകളിൽ അണു വ്യത്യാസമില്ലാതെ മുന്നോട്ടുപോകും എന്ന് അദ്ദേഹം പറഞ്ഞത് ശരിതന്നെയാണ് ........ ദീപിക പത്രത്തിന് ഒരു മാറ്റവും വന്നിട്ടില്ല !

ദേശീയപാതയിൽ കായംകുളത്ത് വച്ച് ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ കൊല്ലം സ്വദേശിയായ ഐടി ജീവനക്കാരിയെ രക്ഷാപ്രവർത്തകന്റെ റോളിൽ എത്തിയ കായംകുളത്തെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കായംകുളം യൂണിറ്റ് പ്രസിഡന്റായ വ്യക്തി റോഡിൽ വീണു കിടന്ന യുവതിയെ എടുത്തു ഉയർത്താൻ ശ്രമിക്കുന്നതിനിടയിൽ ലൈംഗിക അതിക്രമം കാണിച്ചിരുന്നു .......ഹോസ്പിറ്റലിൽ എത്തിച്ച പെൺകുട്ടിയെ എക്സ്-റേ എടുക്കുന്നതിനായി വസ്ത്രം ഊരി മാറ്റിയപ്പോൾ മാറിടത്തിലെ പാടുകൾ ശ്രദ്ധിച്ച് ആശുപത്രി അധികൃതർ ആണ് വിവരം തിരക്കി റിപ്പോർട്ട് ചെയ്തത്.

ഈ സംഭവം കേരളത്തെ ഞെട്ടിച്ചത് മാത്രമല്ല മനസ്സാക്ഷിയുള്ള ഏതൊരാൾക്കും മാനക്കേടും ഉണ്ടാക്കിയതാണ് !

കേരളത്തിലെ എല്ലാ മാധ്യമങ്ങളും ഈ ക്രൂരമായ സംഭവത്തെ പ്രാധാന്യത്തോടെ തന്നെ വാർത്തയാക്കിയിരുന്നു മലയാള മനോരമയും ദേശാഭിമാനിയും ഉൾപ്പെടെ എല്ലാ പത്രങ്ങളും ദൃശ്യമാധ്യമങ്ങളും ഈ സംഭവത്തിലെ പ്രതിയായ സിനിൽ സവാദിന്റെ പേരു വാർത്തയിൽ നൽകിയിരുന്നു, പല മാധ്യമങ്ങളും ആ ക്രൂരന്റെ ചിത്രവും പുറത്തുവിട്ടിരുന്നു.

എന്നാൽ ഇന്ദിരാഗാന്ധിയുടെ മുന്നിൽ പോലും നെഞ്ചുവിരിച്ച് നിന്ന് പാരമ്പര്യമുള്ള നമ്മുടെ ക്രിസ്ത്യൻ സെക്കുലർ ദിനപത്രം ദീപിക തങ്ങൾ നൽകിയ വാർത്തയിൽ ആ നരാധമന്റെ പേര് മറച്ചുവെക്കുകയായിരുന്നു........ പ്രതി ഇസ്ലാം മതസ്ഥനും കോൺഗ്രസിന്റെ പോഷക സംഘടനയായ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കായംകുളം യൂണിറ്റ് പ്രസിഡന്റും ആയതിനാലാവാം ദീപിക ആ നരാധമന്റെ പേര് മറച്ചുവെച്ചത് എന്നുവേണം കരുതുവാൻ.

ഇതു സംബന്ധിച്ച് ദീപികയിൽ വിളിച്ച് അന്നു തന്നെ അന്വേഷിച്ചപ്പോൾ എഡിറ്റോറിയൽ ബോർഡിൽ ഇരുന്ന മഹാന്റെ മറുപടി ഒത്തിരി വാർത്തകൾ കൊടുക്കുന്നതിനാൽ ശ്രദ്ധിച്ചില്ല എന്നതായിരുന്നു ....... ക്രിസ്ത്യൻ സമുദായത്തിനുള്ളിൽ ദീപിക പത്രം നിരവധി ആരോപണങ്ങൾ നേരിട്ടു ഒറ്റപ്പെട്ടു നിൽക്കുന്ന ഈ സമയത്ത് ഇതൊക്കെ ശ്രദ്ധിക്കേണ്ടതായിരുന്നില്ലേ എന്ന് ചോദിച്ചപ്പോൾ "പത്രം ഒക്കെയാണ് ചിലപ്പോൾ അങ്ങനെയൊക്കെ ഉണ്ടാകും" എന്നതായിരുന്നു മറുപടി.

ദീപിക തുടർന്നുവന്ന നിലപാടുകളിൽ നിന്നും വ്യതിചലിക്കാതെ മുന്നോട്ടുപോവുകയാണ് സുഹൃത്തുക്കളെ ........ മുന്നോട്ടു പോവുകയാണ് !

ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ കെണിയിലാക്കാൻ ജിഹാദികൾ കോർപ്പറേറ്റ് സ്ഥാപനങ്ങളെ പോലും ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നുമഹാരാ...
15/04/2026

ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ കെണിയിലാക്കാൻ ജിഹാദികൾ കോർപ്പറേറ്റ് സ്ഥാപനങ്ങളെ പോലും ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു

മഹാരാഷ്ട്രയിലെ ടാറ്റ കൺസൾട്ടൻസി സർവീസിന്റെ (TCS) നാസിക് യൂണിറ്റിൽ ജോലി ചെയ്യുന്ന നിരവധി വനിതാ ജീവനക്കാരെ അവരുടെ ടീം ലീഡർമാർ ലൈംഗികാതിക്രമത്തി ഇരകളാക്കിയ ശേഷം ആസൂത്രിതമായി ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യാൻ നിർബന്ധിച്ച സംഭവം ഭാരതത്തെ ഞെട്ടിച്ചിരിക്കുകയാണ് !

ജീവനക്കാരുടെ പരാതികൾ പരിഹരിക്കൽ, POSH (Prevention of Sexual Harassment) നിയമങ്ങൾ പാലിക്കുന്നതു ഉറപ്പാക്കൽ എന്നിവയുടെ ചുമതലയുള്ള TCS ന്റെ പൂനെ ഓഫീസിൽ ജോലി ചെയ്തിരുന്ന HR ഉദ്യോഗസ്ഥയായ നിദ ഖാൻ എന്ന സ്ത്രീ തന്നെയാണ് വനിതാ ജീവനക്കാരെ ടീം ലീഡർമാർക്ക് ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതിനു കൂട്ടുനിൽക്കുകയും മതപരിവർത്തനത്തിന് പ്രേരിപ്പിക്കുകയും ചെയ്തു എന്നതാണ് ഈ സംഭവത്തിൽ ഏറ്റവും ഞെട്ടൽ ഉണ്ടാക്കിയിരിക്കുന്നത് !

പൂനെ സാവിത്രിബായി ഫുലെ സർവകലാശാല മുൻ വിദ്യാർത്ഥിനിയായ നിദ ഖാൻ വനിതാ ജീവനക്കാരുടെ പരാതി ലഭിച്ചിട്ടും നടപടി എടുക്കാതെയും മേൽ ഉദ്യോഗസ്ഥരിലേക്ക് വിവരം കൈമാറാതെയും സംഭവം മൂടിവെച്ച് പെൺകുട്ടികളെ കെണിയിൽ ആക്കുന്നതിന് സഹായം ചെയ്തു കൊടുക്കുകയായിരുന്നു എന്നാണ് പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത് ....... SIT പറയുന്നത് പ്രകാരം സ്ഥാപനത്തിലെ വനിതാ HR ഉദ്യോഗസ്ഥയായ നിദ ഖാർ തന്നെയാണ് ഇതിൻറെ പ്രധാന സൂത്രധാരക.

ലൈംഗികാതിക്രമത്തെക്കുറിച്ച് ഒരു വനിതാ ജീവനക്കാരി ഇമെയിൽ അയച്ച് പരാതിപ്പെട്ടിട്ടും നിദ ഖാൻ എന്ന HR ഉദ്യോഗസ്ഥ ഇടപെടാൻ തയ്യാറായില്ലെന്നാണ് SIT അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. നിദ ഖാനോടൊപ്പം മറ്റ് ആറു പേരെയും അതീവ ഗുരുതരമായ ഈ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പീഡനം നേരിട്ട ഇരകളെ പ്രതികൾ നമസ്‌കാരം ചെയ്യാനും ബീഫ് കഴിക്കാനും നിർബന്ധിച്ചെന്നും മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. പരാതികളുടെ അടിസ്ഥാനത്തിൽ ആസിഫ് അന്‍സാരി, ഷാഫി ഷെയ്ക്ക്, ഷാരൂഖ് ഖുറേഷി, റാസ മേമന്‍, തൗസിഫ് അത്തര്‍, ഡാനിഷ് ഷെയ്ക്ക് എന്നിവരെയും HR നിദ ഖാനേയുമാണ് അറസ്റ്റ് ചെയ്തത്. നാസിക് പൊലീസ് കമ്മീഷണറുടെ ഓഫീസിന് ലഭിച്ച ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ വനിതാ പോലീസ് ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ കയറിക്കൂടി നിരീക്ഷണം നടത്തിയ ശേഷം ആയിരുന്നു അറസ്റ്റുകളിലേക്ക് എത്തിയത്.

മുബൈയിലെ പോലീസ് സ്റ്റേഷനിൽ ഏപ്രിൽ മാസം രണ്ടാം തീയതി TCS-ൽ ജോലി ചെയ്യുന്ന ഒരു പെൺകുട്ടി കൂടെ ജോലി ചെയ്യുന്ന ഷാരൂഖ് റെയ്സ്, റാസ മേമൻ,അൻസാരി,തൗസീഫ്, ഷാഫി എന്നിവർക്കെതിരെ നൽകിയ പരാതിയാണ് ഈ വലിയ ജിഹാദി ഭീകരത പുറത്തുകൊണ്ടുവന്നത് !

പെൺകുട്ടിയുടെ പരാതിയിൽ ഇപ്രകാരമായിരുന്നു പറഞ്ഞിരുന്നത് ........ "24/06/2025 മുതലാണ് ഞാൻ നാസിക്കിലെ ടിസിഎസിൽ ജോലിക്ക് ചേരുന്നത്.മൂന്ന് മാസത്തെ ട്രെയിനിങ്ങിനായി എനിക്ക് ട്രെയിനിങ് എടുക്കാൻ ചുമതലപ്പെടുത്തിയത് ഷാരൂഖിനെയാണ്.........ഈ കാലയളവിൽ ട്രെയിനിങ്ങുമായി യാതൊരുവിധ ബന്ധവുമില്ലാത്ത റാസ ഞങ്ങളുടെ ട്രെയിനിങ് റൂമിലേക്ക് വരികയും എൻ്റെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് അന്വേഷിക്കുകയും ഭർത്താവ് ഇല്ലെങ്കിൽ എങ്ങനെയാണ് കാര്യങ്ങൾ മാനേജ് ചെയ്യുക എന്നൊക്കെ ചോദിക്കുകയുണ്ടായി.എന്താവിശ്യാമുണ്ടെങ്കിലും അയാളോട് പറയണമെന്നും പറഞ്ഞു...

ഒരു മാസത്തിന് ശേഷം റാസ നിങ്ങളുടെ ഹണിമൂൺ എവിടെ പോകും,എന്തൊക്കെ ചെയ്യുമെന്നൊക്കെ ചോദിക്കാൻ തുടങ്ങി.പതിയെ അത് ലൈംഗിക ചുവയുള്ള സംസാരത്തിലേക്ക് നീങ്ങാൻ തുടങ്ങി,ഷാറൂഖിനോട് ജോലി സംബന്ധമായ സംശയങ്ങൾ ചോദിച്ചാലും അയാളത് റാസയോട് പറയുകയും റാസ വന്ന് എന്നോട് സംസാരിക്കുകയും എന്താ പ്ലേയർ (ലൈംഗിക ചുവയുള്ള ഭാഷ)ഇത് ചെയ്യാൻ പറ്റുന്നില്ലേ എന്ന് ചോദിക്കുകയും ചെയ്ത് തുടങ്ങി.ഞാൻ അസ്വസ്ഥയാകൻ തുടങ്ങി."

പതിയെ കൂടെയുള്ള മറ്റ് സഹപ്രവർത്തകരായ ആസിഫ് എന്ന വ്യക്തിയും പെൺകുട്ടിയോട് മോശമായി പെരുമാറുകയും ശരീരത്തിൽ സ്പർശിക്കാനും തുടങ്ങി..അവളുടെ എതിർപ്പുകൾ വകവെയ്ക്കാതെ തന്നെ..പതിയെ ഈ ഗ്രൂമിങ് ഗ്യാങ് ഈ പെൺകുട്ടിയോട് നിങ്ങളുടെ മതത്തിലെ സ്ത്രീകൾ പീ.ഡി.പ്പിക്കപ്പെടുന്നത് ബുർഖ ധരിക്കാത്തത് കൊണ്ടാണെന്നും ഹിന്ദു മൂർത്തികൾ തുണിയിടത്തവരാണെന്നും പറഞ്ഞ് അധിക്ഷേപിക്കാൻ തുടങ്ങി..അങ്ങനെയാണ് ഈ പെൺകുട്ടി പോലീസിൽ പരാതി നൽകുന്നത്..

ആദ്യ പരാതി ലഭിച്ചതിനെ തുടർന്ന് ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസിൻ്റെ അനുമതിയോടെ പോലീസ് ടീം ടിസിഎസിൽ തൂപ്പുകാരായും പ്യൂൺ ആയിട്ടുമൊക്കെ രഹസ്യമായി കയറിപ്പറ്റി ഈ കേസ് കണ്ടെത്തിയത്.

ഇവരെല്ലാവരും തന്നെ ഈ സംഭവങ്ങൾ നടക്കുമ്പോൾ പല തവണ HR മാനേജരായ നിദാ ഖാന് പരാതി നൽകിയിരുന്നു..പക്ഷേ നടപടിയില്ല. അന്വേഷണത്തിനിടയിലാണ് പോലീസ് ഈ നിദാ ഖാനാണ് ഇത്തരം മതമൗലികവാദികളെ ജോലിക്ക് എടുത്തത് എന്ന് കണ്ടെത്തിയത്..മാത്രമല്ല,ഈ ഗ്രൂമിംഗ് ഗാങ്ങിന് വേണ്ടി പ്രത്യേക whats app ഗ്രൂപ്പ് ഇവർ ക്രിയേറ്റ് ചെയ്തിട്ടുണ്ടായിരുന്നു...

കമ്പനിയിലെ ഹിന്ദു/ ക്രിസ്ത്യൻ പെൺകുട്ടികളുടെ വിവരങ്ങൾ ഇത്തരം ആളുകൾക്ക് നൽകി ഒരു പെൺകുട്ടിക്ക് മൂന്ന് ആണുങ്ങൾ എന്ന കണക്കിലാണ് ഇവർ പ്രവർത്തിച്ചിരുന്നത് ശമ്പള വർധനവും ജോലി സ്ഥിരതയും ലഭിക്കണമെങ്കിൽ നമാസ് ചെയ്യണം, ബീഫ് കഴിക്കണം തുടങ്ങിയവയൊക്കെയാണ് സൗഹൃദം നടിച്ച് ഹിന്ദു സ്ത്രീകളോട് ആവശ്യപ്പെട്ടിരുന്നത് നിദ ഖാൻ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നത്.

എട്ടോളം സ്ത്രീകളെ ട്രാപ്പിൽ പെടുത്തി മതം മാറ്റത്തിന് ശ്രമിച്ച കേസിൽ ഇതുവരെ ഏഴ് മുസ്ലിം ജീവനക്കാരെ ഈ ദിവസങ്ങളിലായി പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഈ സംഭവത്തിന് വിദേശത്തുള്ളവരിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ടോ എന്നുള്ളതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം രാജ്യത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ ആയതുകൊണ്ട് മാത്രം ഈ വിവരം കൃത്യമായ രീതിയിൽ അന്വേഷിക്കപ്പെടുന്നു ......... കേരളത്തിലായിരുന്നുവെങ്കിൽ ഇത് സംഘപരിവാർ ക്രിസംഘി സൃഷ്ടിയായി മാറുമായിരുന്നു ......... ഇപ്പോഴും ഈ വാർത്ത മലയാള മാധ്യമങ്ങൾ മൂക്കുകയിരിക്കുകയാണ് അവർ ഇത് അറിഞ്ഞതായി പോലും ഭാവിക്കുന്നില്ല.

ലൗ ജിഹാദ് വല വിരിക്കുകയാണ് പല രൂപത്തിൽ പല ഭാവത്തിൽ സ്കൂളിലും കോളേജിൽ നിന്നും അത് വമ്പൻ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ വരെ എത്തിയിരിക്കുന്നു.

Team CASA

പ്രിയപ്പെട്ട ഹൈന്ദവ സഹോദരങ്ങളെ ,വ്യാജരേഖ കേസിലെ പ്രതിയും എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം വൈദികരുടെ നേതാക്കളിൽ ...
13/04/2026

പ്രിയപ്പെട്ട ഹൈന്ദവ സഹോദരങ്ങളെ ,

വ്യാജരേഖ കേസിലെ പ്രതിയും എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം വൈദികരുടെ നേതാക്കളിൽ ഒരാളും സുഡാപ്പികളുടെ ഉറ്റ തോഴനുമായ വൈദിക വേഷധാരി പോൾ തേലക്കാടിൻ്റെ ഹൈന്ദവ വിരുദ്ധ പ്രസ്താവനകൾ ക്രൈസ്തവ സമൂഹത്തിൻ്റെ നിലപാടായി ഒരിക്കലും നിങ്ങൾ എടുക്കരുത് 🙏🙏🙏

ലൗ ജിഹാദ് മുതൽ മുനമ്പം വഖഫ് അധിനിവേശ വിഷയം വരെ ക്രിസ്ത്യൻ സമുദായം ഈ കേരളത്തിൽ നേരിട്ടിട്ടുള്ള എല്ലാ വിഷയങ്ങളിലും പ്രതിസ്ഥാനത്തുള്ള സുഡാപ്പികൾക്ക് വേണ്ടി നിലകൊണ്ടിട്ടുള്ള കുലംകുത്തിയായ വൈദിക വേഷധാരിയാണ് പോൾ തേലക്കാട് .

പൊളിറ്റിക്കൽ ഇസ്ലാം കേരളത്തിൽ എപ്പോഴൊക്കെ പ്രതിരോധത്തിൽ ആകുന്നുവോ അപ്പോഴെല്ലാം ഇയാൾ അവരുടെ രക്ഷയ്ക്കായി എത്തുക പതിവാണ്......... ഹമാസിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുവാൻ വരെ തേലക്കാട് മുന്നിലുണ്ടായിരുന്നു.

FCRA വിഷയത്തിന്റെ പേരിൽ ഹൈന്ദവ ക്ഷേത്രങ്ങളിലെ സ്വത്തുക്കളെക്കുറിച്ച് പോൾ തേലക്കാട് നടത്തിയ പരാമർശം ഹൈന്ദവ ക്രൈസ്തവ സമുദായങ്ങളെ തമ്മിൽ അകറ്റുവാൻ വേണ്ടി കരുതിക്കൂട്ടിയുള്ളത് തന്നെയാണ്. അതിൻറെ പുറകിൽ ആരാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ !

FCRA അക്കൗണ്ടുകൾ വഴി കോടിക്കണക്കിന് രൂപയുടെ ഹവാലാ ഇടപാടാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികർ വഴി നടന്നിട്ടുള്ളത്, ഇവരുടെ അതീനധയിലുള്ള സേവ് എ ഫാമിലി എന്ന ട്രസ്റ്റിന്റെ പേരിൽ കോടിക്കണക്കിന് രൂപ കേരളത്തിൽ എത്തിയിട്ടുണ്ട്. ഈ പണം എറണാകുളം അങ്കമാലി ആലുവ പെരുമ്പാവൂർ പ്രദേശങ്ങളിലെ ഇസ്ലാമിസ്റ്റുകൾ ഉൾപ്പെടെയുള്ളവരുടെ ബിസിനസുകൾ വഴിയാണ് വെളുപ്പിച്ചു എടുക്കപ്പെടുന്നുണ്ട്. മുൻപേ തന്നെ ക്രിസ്ത്യൻ സമുദായത്തിൽ നിന്നും ഇതിനെക്കുറിച്ച് പരാതികൾ കേന്ദ്രസർക്കാരിലേക്ക് പോയിട്ടുള്ളതാണ്. ഇതെല്ലാം അറിയാവുന്ന പോൾ തേലക്കാട് ഇത്തരത്തിൽ ക്ഷേത്ര സ്വത്തിനെ സംബന്ധിച്ച ഒരു പ്രസ്താവനയുമായി വന്നതിന്റെ പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ട് എന്ന് നിങ്ങൾ തിരിച്ചറിയണം.

കുലംകുത്തിയായ ഈ വൈദീക വേഷധാരി സുഡാപ്പികളുടെ ചാരൻ ആണ് എന്നുള്ളത് ഹൈന്ദവ സഹോദരങ്ങൾ തിരിച്ചറിയുക ........ ക്ഷേത്രത്തിലുള്ള സമ്പത്തുകളിലും സ്വർണ്ണത്തിലും ഇവിടുത്തെ ക്രിസ്ത്യാനികൾക്ക് ഒരു ആകുലതയുമില്ല , നിങ്ങളുടെ ഭഗവാന്റെ സമ്പത്തിനെക്കുറിച്ച് ഞങ്ങൾ ക്രിസ്ത്യാനികൾക്ക് ചിന്തിക്കേണ്ടതായ ഒരു ആവശ്യം പോലുമില്ലായെന്ന് നിങ്ങൾ ദയവായി മനസ്സിലാക്കണം.

ഈ തേലക്കാരനെ പോലെയുള്ള കടൽക്കിഴവന്മാരെ വൈദിക വേഷത്തിൽ ചുമക്കേണ്ടി വരുന്നു എന്നുള്ളതാണ് ഞങ്ങൾ ക്രൈസ്തവ സമൂഹത്തിന്റെ പ്രധാന ശാപങ്ങളിൽ ഒന്ന്.

ഈ വൈദിക വേഷധരിയുടെ പ്രസ്താവനകളെ അവജ്ഞയോടെ ക്രൈസ്തവ സമൂഹം തള്ളിക്കളയുന്നു.

Team CASA

12/04/2026

മെത്രാന്മാർ ആത്മീയ ചുമതലുകൾക്ക് പകരം രാഷ്ട്രീയക്കാരൻ്റെ പണിയെടുക്കുമ്പോൾ അതിനെതിരെ രാഷ്ട്രീയക്കാരൻ രാഷ്ട്രീയ ഭാഷയിൽ മറുപടി പറഞ്ഞാൽ അതിൽ എന്താണ് തെറ്റ് ???

ഫാരിസ് ദീപികയെ തിരിച്ചു നൽകിയത് , കിട്ടിയ കാശും വാങ്ങി പോക്കറ്റിൽ വെച്ച് പത്രത്തെ തിരിച്ചു കൊടുത്തിട്ട് വെറുതെ  പോകുകയായ...
11/04/2026

ഫാരിസ് ദീപികയെ തിരിച്ചു നൽകിയത് , കിട്ടിയ കാശും വാങ്ങി പോക്കറ്റിൽ വെച്ച് പത്രത്തെ തിരിച്ചു കൊടുത്തിട്ട് വെറുതെ പോകുകയായിരുന്നില്ല മറിച്ച് ചില കണ്ടീഷനുകളോടെയായിരുന്നു ........ ആ ധാരണ പ്രകാരം ഇന്നും ഫാരിസ് അബൂബക്കറിന് ദീപികയിൽ നിയന്ത്രണമുണ്ട്........ ആ നിയന്ത്രണം പരോക്ഷമായി പൊളിറ്റിക്കൽ ഇസ്ലാമിൻ്റെ കൈകളിൽ എത്തിയിരിക്കുന്നു , അതാണ് സത്യം.

രാഷ്ട്രീയ പുരോഹിത അടിമത്തം പേറി ഈ പത്രത്തെ പിന്തുണയ്ക്കുന്ന വിശ്വാസികൾ വെറും വിഡ്ഢികൾ.

ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ലെന ജോൺന്റെ ഭവനം CASA തൃശ്ശൂർ TEAM സന്ദർശിച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കെടുത്തു. ...
07/04/2026

ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ലെന ജോൺന്റെ ഭവനം CASA തൃശ്ശൂർ TEAM സന്ദർശിച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കെടുത്തു. തുടർന്ന് ലെനയെ അടക്കം ചെയ്തിരിക്കുന്ന വാൽകുളമ്പ് St ആന്റണീസ് പളളി സെമിത്തേരിയിലെ കുഴിമാടം സന്ദർശിച്ചു.

CASA തൃശ്ശൂർ പ്രസിഡൻ്റ് സ്റ്റീഫൻ ചക്കാലക്കൽ പ്രാർത്ഥനക്ക് നേതൃത്വം നൽകി. പ്രാർത്ഥനക്ക് ശേഷം ലെനയുടെ മരണത്തിൽ കുടുംബാംഗങ്ങൾക്കുള്ള ആശങ്കയും അന്വേഷണത്തിലെ അതൃപ്തിയും ലെനയുടെ ബന്ധു പോൾസൻ വിവരിച്ചു. പ്രസിഡൻ്റ് സ്റ്റീഫൻ ചക്കാലക്കൽ, സെക്രട്ടറി സൈമൺ മണലിൽ ആൻ്റെണി, വൈസ് പ്രസിഡൻ്റ് സോണി KJ എന്നിവർ ചേർന്ന് ലെനയുടെ കല്ലറയിൽ പുഷ്പ്പചക്രം സമർപ്പിച്ചു.

കാസ തൃശ്ശൂർ എക്സിക്യൂട്ടീവ് അംഗങ്ങളായ ജോൺസൻ CT, സിറിൽ പനൻച്ചിക്കൽ തോമസ്, രാജേഷ് തൈക്കാട്ടിൽ , ജോർജ്ജ് ഒളശയിൽ, റോയ് പോൾ എന്നിവർ പങ്കെടുത്തു. തൃശ്ശൂർ കാസയുടെ മറ്റ് പ്രവർത്തകരും സ്ഥലത്തെ സുഹൃത്തുക്കളും ഭവനം-സെമിത്തേരി സന്ദർശനത്തിൽ കാസയോട് ഒപ്പം ഉണ്ടായിരുന്നു.

പ്രമുഖ മാധ്യമങ്ങൾ കാഴ്ച്ചക്കാരായി മാറി നിൽക്കുമ്പോൾ കാസ അതിൻ്റെ കർത്തവ്യം നിറവേറ്റുകയാണ്. ജിഹാദികൾ നിശബ്ംദമാക്കപ്പെടുന്ന പെൺകുട്ടികളുടെ സ്വരം ഈ സമുഹം കേൽക്കാതെ പോകരുത്......

പാലായെ മാറ്റിക്കൊണ്ടിരിക്കുകയാണ് , ബാക്കി കൂടി മാറ്റാൻ നിങ്ങൾ അവസരം ഉണ്ടാക്കാതിരുന്നാൽ നിങ്ങൾക്ക് തന്നെ നല്ലത് !ക്രിസ്ത്...
07/04/2026

പാലായെ മാറ്റിക്കൊണ്ടിരിക്കുകയാണ് , ബാക്കി കൂടി മാറ്റാൻ നിങ്ങൾ അവസരം ഉണ്ടാക്കാതിരുന്നാൽ നിങ്ങൾക്ക് തന്നെ നല്ലത് !

ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശവും എല്ലാ മതസ്ഥരും പരസ്പര ഐക്യത്തോടു കൂടി സമാധാനപരമായി ജീവിച്ചിരുന്നതുമായ ഒരു പ്രദേശമാണ് പാലാ , അതുകൊണ്ടുതന്നെ പാലായെ ഇസ്ലാമിക മതമൗലികവാദികൾ ലക്ഷ്യം വെച്ചിട്ട് കാലങ്ങൾ ഏറെയായി.

കടകൾ ,വ്യാപാര സ്ഥാപനങ്ങൾ അ വഴിയോര വാണിഭം ,റിയൽ എസ്റ്റേറ്റ് ഇതിനൊക്കെ ധാരാളമായി കരുതിക്കൂട്ടിയുള്ള ഫണ്ടിംഗ് കഴിഞ്ഞ കുറെ കാലങ്ങളായി നടക്കുന്നുണ്ട് ....... പതിയെ ഓരോ മേഖലകളിലും ആധിപത്യം ഉറപ്പിക്കാനുള്ള ആക്കംകൂട്ടിയതിന് പിന്നിലെ ധൈര്യം 2021-ലെ PC ജോർജിന്റെ തോൽവിയായിരുന്നു.

പാലായിലെ അരുവിത്തുറ കോളേജ് തന്നെ ഉദാഹരണം

യൂണിഫോമിന്റെ കാര്യത്തിൽ കർശനമായ നിലപാടുകളുള്ള കോളേജിൽ ഒരു വിഭാഗം പതിയെ പതിയെ തങ്ങളുടെ മതപരമായ വസ്ത്രം ധരിക്കുവാൻ തുടങ്ങി , പിന്നീട് താൽപര്യമില്ലാതിരുന്ന പെൺകുട്ടികളെ കൊണ്ടുപോലും സമുദായ സംഘടനകൾ മതപരമായ വസ്ത്രം തന്നെ ധരിപ്പിച്ചു....... യൂണിഫോം ധരിക്കണമെന്ന് നിർദ്ദേശം കൊടുത്തിട്ട് പോലും അത് അവഗണിച്ചു കൊണ്ടു തന്നെ മതപരമായ വസ്ത്രം തന്നെ ധരിക്കുകയുള്ളൂ എന്നവർ ശഠിച്ചു. മത മൗലികവാദികൾക്ക് പിന്തുണ നൽകുന്ന വിദ്യാർത്ഥി സംഘടനകളുടെ പരിപൂർണ്ണ പിന്തുണ.

ചോദ്യം ചെയ്യാനോ അത്തരം വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കാനും അധ്യാപകർക്കും കേളേജ് മാനേജ്മെന്റിനും ഭയം......... അധികം താമസിയാതെ അടുത്ത ആവശ്യമായി ഇവർ വരുമെന്ന് അധ്യാപകർ തന്നെ നിസ്സഹായാവസ്ഥയിൽ പറയുന്നു.

പാലായെ മാറ്റിക്കൊണ്ടിരിക്കുകയാണ് ......... സംഘടിത ബോട്ട് ബാങ്കിന് മുന്നിൽ മുട്ടുമടക്കുന്ന രാഷ്ട്രീയക്കാരുടെ സഹായത്തോടെ പാലാ പൂർണ്ണമായി മാറാതിരിക്കണമെങ്കിൽ നിങ്ങൾ തന്നെ തീരുമാനമെടുക്കണം ആർക്ക് വോട്ട് ചെയ്യണമെന്ന് !

അവസാന അവസരം വിവേകത്തോടെ വിനിയോഗിക്കുക

Team CASA

*തിരുവമ്പാടി ചിന്തിക്കണം: നമ്മുടെ വോട്ട് ആർക്ക് ചെയ്യണമെന്ന് ?* തിരുവമ്പാടി നിയോജകമണ്ഡലത്തിലെ പ്രിയപ്പെട്ട സമ്മതിദായകരെ,...
07/04/2026

*തിരുവമ്പാടി ചിന്തിക്കണം: നമ്മുടെ വോട്ട് ആർക്ക് ചെയ്യണമെന്ന് ?*

തിരുവമ്പാടി നിയോജകമണ്ഡലത്തിലെ പ്രിയപ്പെട്ട സമ്മതിദായകരെ,

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വെറും വാഗ്ദാനങ്ങൾക്കും പ്രകടനങ്ങൾക്കും അപ്പുറം ചില സത്യങ്ങൾ നാം തിരിച്ചറിയേണ്ടതുണ്ട്. സഭയുടെതെന്ന് അവകാശപ്പെടുന്ന പത്രത്തിൽ പടം വന്നതുകൊണ്ടോ, പള്ളി പണിക്ക് കൂപ്പൺ പിരിച്ചു കൊടുത്തത് കൊണ്ടോ മാഞ്ഞുപോകുന്നതാണോ നമ്മുടെ മനസ്സിലേറ്റിട്ടുള്ള മുറിവുകൾ ?

പ്രബുദ്ധരായ നമ്മെ സ്വാധീനിക്കാൻ വെറും 'അരമന സന്ദർശനങ്ങൾ' മതിയോ?

നമ്മുടെ വോട്ട് രേഖപ്പെടുത്തുന്നതിന് മുൻപായി മുസ്ലിം ലീഗ് സ്ഥാനാർത്ഥി മറുപടി പറയേണ്ടതായ അഞ്ച് ചോദ്യങ്ങളിതാ:

1. വിശുദ്ധ കുരിശിനെ അപമാനിച്ചവർക്ക് സംരക്ഷണമോ ?

കക്കാടംപൊയിലിൽ ക്രിസ്ത്യാനികൾ വിശുദ്ധമായി കരുതുന്ന കുരിശിന് മുകളിൽ കയറി നിന്ന് ഫോട്ടോയെടുക്കുകയും അതിൽ IUML എന്ന് എഴുതി വെക്കുകയും ചെയ്തപ്പോൾ, ആ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടല്ലേ നിങ്ങളുടെ പാർട്ടി സ്വീകരിച്ചത് ? രൂപതയിൽ കേക്കുമായി എത്തിയ ലീഗ് നേതാക്കൾ ആരെങ്കിലും ഈ ക്രൂരതയെ പരസ്യമായി അപലപിക്കാൻ തയ്യാറായോ ? നാട്ടിലെ മതസൗഹാർദം തകർന്ന രീതിയിൽ ഒരു സമുദായത്തിന്റെ വിശ്വാസത്തെ അപമാനിക്കുന്ന ആ പ്രവർത്തിയെ തള്ളി പറയുവാൻ നിങ്ങൾ തയ്യാറായോ ?

2. ഒരു മണ്ഡലത്തിലെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് സമീപിക്കേണ്ടതായ വ്യക്തിയുടെ ധാർമിതയും വ്യക്തിശുദ്ധിയും എപ്രകാരമായിരിക്കണം ?

കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റായിരിക്കെ വയനാട്ടിൽ വെച്ച് അനാശാസ്യ പ്രവർത്തനത്തിന് നാട്ടുകാർ പിടികൂടിയ സംഭവം ഇവിടുത്തെ വോട്ടർമാർ മറന്നു എന്ന് താങ്കൾ കരുതുന്നുണ്ടോ? ഒരു ജനപ്രതിനിധിക്ക് വേണ്ട പ്രാഥമികമായ മാന്യത താങ്കൾക്കുണ്ടോ ? വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും ഒരു പൊതുപ്രവർത്തകന് വേണ്ട മാന്യതയോ ധാർമികതയോ ഇല്ലാത്ത താങ്കളെ എന്തിനുവേണ്ടി ഇവിടുത്തെ ജനം ജനപ്രതിനിധി ആക്കണം ?

3. ഇതാണോ താങ്കൾ പറയുന്ന വികസനം?

തിരുവമ്പാടിയുടെ 'സമഗ്ര വികസനം' എന്ന് താങ്കൾ ആവർത്തിക്കുമ്പോൾ, അതിൽ പെൺവാണിഭവും ചീട്ടുകളി കേന്ദ്രങ്ങളും ക്വാറി മാഫിയയും വളർത്തൽ മാത്രമാണോ ലക്ഷ്യമിടുന്നത്? നാടിന്റെ സംസ്കാരത്തിൽ ഊന്നിയുള്ള വികസനം ആണോ അതോ ഇത്തരം അധോലോകങ്ങളാണോ താങ്കൾ വളർത്താൻ പോകുന്നത് എന്ന് തിരുവ മ്പാടിയിലെ ഒരു വോട്ടർ ചിന്തിച്ചാൽ താങ്കൾക്ക് അതിനെ കുറ്റം പറയാൻ സാധിക്കുമോ ?

4. വിശ്വാസത്തെ പരിഹസിക്കരുത് !

അടിയുറച്ച ഇസ്ലാം മത വിശ്വാസിയായ താങ്കൾ
ഓശാന ഞായറാഴ്ച ഓലയും വാങ്ങി വിശ്വാസികൾക്കൊപ്പം നിന്നത് എന്തിനായിരുന്നു? വോട്ട് കിട്ടാൻ വേണ്ടി മാത്രം നടത്തുന്ന ഇത്തരം നാടകങ്ങൾ പരിഹാസ്യവും വിശ്വാസികളോടുള്ള വെല്ലുവിളിയുമല്ലേ ?

5. സമുദായത്തിന് ഏറ്റ മുറിവുകൾക്ക് ആര് മറുപടി പറയും ?

ലൗ ജിഹാദിലൂടെ പെൺമക്കൾ നഷ്ടപ്പെട്ട അനവധി കുടുംബങ്ങൾ ,
ഹാഗിയ സോഫിയ പള്ളി മോസ്ക്കാക്കിയപ്പോൾ ഉള്ള ആഘോഷം, ജോസഫ് മാഷിന്റെ കൈവെട്ടിയതും, ബൈബിളിനെ അവഹേളിച്ചതുമെല്ലാം ഒ ളിഞ്ഞും തെളിഞ്ഞും നടക്കുന്ന മതമൗലികവാദം പ്രവർത്തനങ്ങൾ ഇവയെല്ലാം നമ്മുടെ ഉള്ളിൽ ഇന്നും കനലായി ജ്വലിക്കുന്നുണ്ട്. വോട്ട് ചോദിച്ചു വരുമ്പോൾ ഈ മുറിവുകൾക്ക് എന്ത് പരിഹാരമാണ് താങ്കൾക്ക് നൽകാനുള്ളത്?

വിശ്വാസികളേ, ജാഗ്രത!

കക്കാടംപൊയിലിലെ കുരിശിന് നേരെ നടന്നത് വെറുമൊരു അതിക്രമമല്ല, മറിച്ച് വരാനിരിക്കുന്ന വലിയ കടന്നുകയറ്റങ്ങളുടെ ഒരു 'ടെസ്റ്റ് ഡോസ്' ആണ്. നമ്മുടെ സംസ്കാരത്തെയും വിശ്വാസത്തെയും നമ്മളുടെ കുടുംബങ്ങളെയും തകർക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ഇവിടെ അണിയറയിൽ നടക്കുന്നുണ്ട് അതിനെതിരെ നാം പ്രതികരിച്ചില്ലെങ്കിൽ നാളെ വലിയ വില നൽകേണ്ടി വരും. അത്തരം പ്രവർത്തനങ്ങൾക് പിന്തുണ നൽകുന്ന വ്യക്തികളെ നാം അകറ്റി നിർത്തേണ്ടതുണ്ട്

വിരൽതുമ്പിലെ ഒരു അമർത്തൽ കൊണ്ട് തീർക്കാവുന്ന പ്രശ്നങ്ങളെ പിന്നീട് കളക്ടറേറ്റിന് മുന്നിൽ വിലാപയാത്ര നടത്തി പരിഹരിക്കാൻ കഴിയില്ലെന്ന് ഓർക്കുക.

അനുഭവങ്ങളിൽ നിന്ന് പഠിക്കുക. നമ്മുടെ നാടിന്റെ സുരക്ഷയ്ക്കും സംസ്കാരത്തിനും വേണ്ടി ചിന്തിച്ചു വോട്ട് ചെയ്യുക. തേനൂറുന്ന വാക്കുകളോ പുഞ്ചിരിയോ നോക്കിയല്ല
നമ്മുടെ നാടിന്റെ ഐശ്വര്യത്തിനായി, സമുദായ ബോധമുള്ളവരെ വിജയിപ്പിക്കുക .

ഓർക്കുക ഈ തെരഞ്ഞെടുപ്പ് നമ്മുടെയും നമ്മുടെ വരും തലമുറകളുടെയും നിലനിൽപ്പിനെ ബാധിക്കുന്ന ഒരു നിർണായക തിരഞ്ഞെടുപ്പാണ്.

UDFന് വോട്ട് ചെയ്യുന്ന നിങ്ങൾ സ്വയം ശവക്കുഴി തോണ്ടുകയാണ്അല്ലെങ്കിൽ UDF ആണ് അധികാരത്തിൽ വരുന്നതെങ്കിൽ എന്താണ് സംഭവിക്കാൻ ...
06/04/2026

UDFന് വോട്ട് ചെയ്യുന്ന നിങ്ങൾ സ്വയം ശവക്കുഴി തോണ്ടുകയാണ്

അല്ലെങ്കിൽ UDF ആണ് അധികാരത്തിൽ വരുന്നതെങ്കിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അല്പമെങ്കിലും ബോധമുണ്ടെങ്കിൽ നിങ്ങൾ ചിന്തിക്കുക !

നിങ്ങൾക്ക് ചിന്തിക്കുവാൻ കേവലം മൂന്നു വിഷയങ്ങൾ മാത്രമെടുക്കാം

🔶 80:20 എന്ന അന്യായമായ ന്യൂനപക്ഷ സംവരണ അനുപാത വിഷയം.

LDF അധികാരത്തിലും UDF പ്രതിപക്ഷത്തും ഇരിക്കുന്ന സമയത്താണ് കേരള ഹൈക്കോടതി 80% മുസ്ലിം സമുദായത്തിനും ബാക്കി 20% ശതമാനം ക്രിസ്ത്യൻ ഉൾപ്പെട്ട ബാക്കി ന്യൂനപക്ഷങ്ങൾക്കും കൊടുക്കുന്ന അന്യായമായ ന്യൂനപക്ഷ സംവരണ അനുപാതത്തിനെതിരെ നൽകിയ ഹർജിയിൽ നിലവിലെ സംവരണ അനുപാതം അന്യായമാണെന്നും ക്രിസ്ത്യാനികൾക്ക് ന്യായമായ സംവരണ ആനുകൂല്യങ്ങൾ നൽകണമെന്നും വിധി പറഞ്ഞത്

എന്നാൽ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ എന്ത് ചെയ്യണമെന്ന് ആലോചിക്കുവാൻ ചേർന്ന സർവ്വകക്ഷി യോഗത്തിൽ BJP ഒഴികെയുള്ള ഭരണ പ്രതിപക്ഷ പാർട്ടികൾ എല്ലാം നിലവിൽ മുസ്ലിം സമുദായത്തിന് കൊടുത്തുകൊണ്ടിരിക്കുന്ന 80% തന്നെ മുസ്ലിംങ്ങൾക്ക് തുടർന്നും കൊടുക്കണമെന്നും ബാക്കി 20% ത്തിൽ നിന്നുള്ളത് ക്രിസ്ത്യാനികൾക്ക് കൊടുത്താൽ മതി എന്നുള്ള നിലപാടാണ് എടുത്തത്. ഹൈക്കോടതിവിധി അതേപോലെ നടപ്പിലാക്കണമെന്നും ക്രിസ്ത്യാനികൾക്ക് ന്യായമായ സംവരണ ആനുകൂല്യം നൽകണമെന്നും വാദിച്ചത് BJP മാത്രമാണ് .

എന്നാൽ BJP യുടെ എതിർപ്പിനെ അവഗണിച്ച് ഭരണ പ്രതിപക്ഷ പാർട്ടികൾ മുസ്ലിം സമുദായത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഹൈക്കോടതിവിധിയെ അട്ടിമറിക്കുവാനായി എല്ലാ വിഭാഗം ജനങ്ങളുടെയും നികുതിപ്പണത്തിൽ നിന്നും പണം എടുത്ത് സംസ്ഥാന സർക്കാർ ചരിത്രത്തിൽ ആദ്യമായി ഒരു സമുദായത്തിന് വേണ്ടി മാത്രമായി നേരിട്ട് സുപ്രീംകോടതിയിൽ അപ്പീൽ നൽകാനാണ് അന്ന് സർവ്വകക്ഷി യോഗത്തിൽ തീരുമാനം ഉണ്ടായത്

അങ്ങിനെ സംസ്ഥാന ഖജനാവിൽ നിന്നും പണം എടുത്ത് മുസ്ലിം സമുദായത്തിന് വേണ്ടി മാത്രമായി ഹൈക്കോടതിവിധിയെ മറികടക്കാൻ അപ്പീലുമായി കേരള ഭരണകൂടം സുപ്രീംകോടതിയിൽ പോകുകയാണ് ഉണ്ടായത് . ഒരു സിറ്റിങ്ങിന് ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന വക്കീലന്മാരെയാണ് സംസ്ഥാന സർക്കാർ അതിനായി നിയോഗിച്ചിട്ടുള്ളത്.......അങ്ങിനെ ലക്ഷക്കണക്കിന് രൂപയാണ് സംസ്ഥാന ഖജനാവിൽ നിന്നും അതിനായി ചിലവഴിക്കുന്നത് !

ഇതുകൂടാതെ മുസ്ലിം ലീഗിൻ്റെ നേതൃത്വത്തിലും അവരും സുപ്രീംകോടതിയിൽ അപ്പീൽ പോയിരിക്കുകയാണ് .

ഇനി, UDF അധികാരത്തിൽ വന്നാൽ വി ഡി സതീശനോ, രമേശ് ചെന്നിത്തലയോ , കെസി വേണുഗോപാലോ ആര് മുഖ്യമന്ത്രി ആയാലും , മുസ്ലിം ലീഗിൻ്റെ എതിർപ്പിനെ അവഗണിച്ച് ഹൈക്കോടതിവിധി അട്ടിമറിക്കുവാൻ സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന അപ്പീൽ പിൻവലിക്കുവാൻ വരാൻ പോകുന്ന കേരള ഭരണകൂടം തയ്യാറാകുമോ ??? ഇല്ല !

മതേതരം സംരക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്നു പറയുന്ന മുസ്ലീം ലീഗ് തങ്ങൾ നൽകിയിരിക്കുന്ന അപ്പീൽ പിൻവലിക്കുവാൻ തയ്യാറാവുമോ ??? ഇല്ല !

ക്രിസ്ത്യാനികൾക്ക് അർഹമായ ന്യൂനപക്ഷ സംവരണ ആനുകൂല്യങ്ങൾ വരാൻ പോകുന്ന മന്ത്രിസഭയിൽ ലഭിക്കുമോ ? ഇല്ല !

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ അതേപടിയോ പൂർണമായോ നടപ്പിലാകുമോ ??? ഇല്ല !

🔶മുന്നോക്കരിലെ പിന്നോക്കർക്ക് ലഭിക്കേണ്ട EWS സംവരണം.

മുസ്ലിം സമുദായത്തിൽ കിട്ടേണ്ടതായ ഒരു ആനുകൂല്യത്തിനും ഒരുവിധ കുറവും വരില്ലായെന്നിരിക്കെ മുന്നോക്കരിൽ പിന്നോക്കാവസ്ഥ അനുഭവിക്കുന്ന നിസ്സഹായരെ സഹായിക്കുന്നതിന് വേണ്ടിയുള്ള EWS സംവരണത്തിനെതിരെ മുസ്ലിം ലീഗ് നേരിട്ട് രംഗത്തിറങ്ങുകയാണ് ഉണ്ടായത്.

അതിനെ അട്ടിമറിക്കാൻ പല രീതിയിലുള്ള കളികളാണ് ലീവ് അന്ന് കളിച്ചത്. അതിൻ്റെ പ്രധാനപ്പെട്ട കാരണം സമ്പന്നരുടെ മക്കൾ ഒരിക്കലും ഗവർമെൻറ് ജോലികൾക്കോ മറ്റു പ്രൊഫഷണൽ ജോലികൾക്കോ അധികം ശ്രമിക്കില്ലായെന്നിരിക്കെ പിന്നോക്ക വിഭാഗത്തിൽ നിന്നും ഒരു കാരണവശാലും രാജ്യത്തിനും പൊതുസമൂഹത്തിനും സമുദായത്തിനും ഗുണം ചെയ്യുന്ന യുവതി യുവാക്കൾ ഒരു കാരണവശാലും ഉയർന്നു വരാൻ പാടില്ല എന്നുള്ളതായിരുന്നു.

ഏറ്റവും ഒടുവിൽ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ക്രിസ്ത്യൻ സമുദായത്തിനുള്ളിൽ ലത്തീൻ / സീറോ മലബാർ വിള്ളൽ ഉണ്ടാക്കാനുള്ള ശ്രമം വരെ അന്ന് നടത്തി , അതിനായി തിരുവനന്തപുരത്ത് സൂസപാക്യം നെറ്റോ എന്നീ മെത്രാന്മാരെ വരെ കണ്ടു അവരെ ഉപയോഗിച്ച് EWS ന് എതിരെ നിലപാട് എടുപ്പിക്കാൻ വരെ മുസ്ലിം ലീഗ് പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ മുസ്ലിംലീഗിന്റെ ആശ്രമത്തെ തടയാൻ അന്ന് കോൺഗ്രസിന്റെ ഭാഗത്തുനിന്നോ കോൺഗ്രസിലെ ക്രിസ്ത്യൻ നേതാക്കളുടെ ഭാഗത്ത് നിന്നോ ഒരുവിധ ശ്രമവും ഉണ്ടായില്ല.

ഇനി വരാൻ പോകുന്നത് UDF ഭരണമാണെങ്കിൽ മുസ്ലിം ലീഗ് EWS ന് എതിരെ വെറുതെ ഇരിക്കുമോ ??? ഇല്ല !

UFD ഭരണത്തിൽ മുന്നോക്കരിലെ പിന്നോക്കർക്ക് അർഹമായ ആനുകൂല്യങ്ങൾ എന്തെങ്കിലും ലഭിക്കുമോ ??? ഇല്ല !

മുന്നോക്കരിലെ പിന്നോക്കർക്ക് പുതുതായി എന്തെങ്കിലും ആനുകൂല്യങ്ങൾ ലഭിക്കാനുള്ള കാര്യങ്ങൾക്കായി ലീഗിനെ മറികടന്ന് എന്തെങ്കിലും ചെയ്യുവാൻ കോൺഗ്രസ് തയ്യാറാകുമോ ??? ഇല്ല !

🔶 മുനമ്പത്തെ വഖഫ് ബോർഡിൻ്റെ അന്യായമായ അവകാശവാദം.

മുസ്ലിം ലീഗിനെയും മറ്റ് മുസ്ലിം മതമൗലികവാദ സംഘടനകളെയും ഭയന്ന് വഖഫ് നിയമ ഭേദഗതിയെ എതിർത്ത കോൺഗ്രസ് നേതൃത്വം നൽകുന്ന UDF ഭരണത്തിൽ വന്നാൽ വഖഫ് ബോർഡിനെ എതിർത്തുകൊണ്ട് മുനമ്പം നിവാസികൾക്ക് അനുകൂലമായ എന്തെങ്കിലും നിലപാട് സ്വീകരിക്കുമോ ??? ഇല്ല !

എല്ലാ വിഭാഗം ജനങ്ങളുടെയും നികുതിപ്പണത്തിൽ നിന്നും എടുത്ത് മുസ്ലിം സമുദായത്തെ പീണിപ്പിക്കുന്നതിനായി വഖഫ് നിയമം ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ കേസിനു പോയ LDF ഭരണകൂടത്തിന്റെ തീരുമാനത്തെ UDF ഭരണത്തിൽ എത്തിയാൽ റദ്ദാക്കുമോ ??? ഇല്ല !

സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന അപ്പിൽ പിൻവലിക്കുമോ ??? ഇല്ല !

മുനമ്പം നിവാസികളുടെ പ്രശ്നം പരിഹരിക്കുന്നതിനായി വഖഫ് ബോർഡിന് എതിരായി എന്തെങ്കിലും ഒരു മന്ത്രിസഭാ തീരുമാനം ഉണ്ടാകുകയോ നിയമനിർമാണം നടത്തുകയോ UDF ചെയ്യുമോ ??? ഇല്ല !

🔸ഇതുപോലെ തന്നെയാണ് ക്രിസ്ത്യൻ സമുദായം നേരിടാൻ പോകുന്ന എല്ലാ വിഷയങ്ങളിലും വരുന്ന മൂന്നര വർഷം സംഭവിക്കുവാൻ പോകുന്നത് ! അപ്പോൾ പ്രതിപക്ഷത്ത് LDF ഓ UDF ഓ ആരായാൽ പോലും അവരാന്നും ഇതിനെ തടയുവാൻ പോകുന്നില്ല എന്നതും നിങ്ങൾ മനസ്സിലാക്കുക.

അപ്പോൾ വേണ്ടത് ഇസ്ലാമിക മതമൗലികവാദികളെ പ്രീണിപ്പിക്കുന്നതിന് വേണ്ടി പരസ്പരം മത്സരിക്കുന്ന UDF / LDF മുന്നണികളിൽപെടാത്ത കുറച്ച് എംഎൽഎമാർ ഇതിനെയൊക്കെ എതിർക്കുന്നതിനു വേണ്ടി കേരള നിയമസഭയിൽ ഉണ്ടായിരിക്കണം എന്നതാണ് !

ഇനി നിങ്ങൾ ചിന്തിക്കുക ആർക്ക് വോട്ട് ചെയ്യണമെന്ന്.

Team CASA

05/04/2026

കോഴിക്കോട് ദേവഗിരി കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫസർ ജോസ് ജോൺ മല്ലികശ്ശേരി FCRA ഭേദഗതിയെപ്പറ്റി സംസാരിക്കുന്നു

https://www.facebook.com/share/v/18Nrb3wBee/



ജീവിക്കാൻ ഗതിയില്ലാതെ ഷൈനിയും രണ്ട് പെൺമക്കളും ട്രെയിനിനു മുന്നിൽ ജീവനോടുക്കിയ ഈ ഈ ക്രിസ്ത്യൻ സമുദായത്തിൽ പാവങ്ങളെ ഉദ്ധര...
31/03/2026

ജീവിക്കാൻ ഗതിയില്ലാതെ ഷൈനിയും രണ്ട് പെൺമക്കളും ട്രെയിനിനു മുന്നിൽ ജീവനോടുക്കിയ ഈ ഈ ക്രിസ്ത്യൻ സമുദായത്തിൽ പാവങ്ങളെ ഉദ്ധരിക്കാൻ എന്ന പേരിൽ ഈ കേരളത്തിലേക്ക് കൊണ്ടുവന്ന കോടാനുകോടി പണം എന്തിനുവേണ്ടി എന്ന് പറഞ്ഞു കൊണ്ടു വന്നോ അതിനു വേണ്ടി തന്നെ ഉപയോഗിച്ചിരുന്നുവെങ്കിൽ ക്രിസ്ത്യാനികൾക്കിടയിൽ ഇന്ന് കേരളത്തിൽ ഒരു ദരിദ്രനോ ഭവന രഹിതനോ ഉണ്ടാകുമായിരുന്നില്ല. സഭാ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസവും സൗജന്യ ചികിത്സയും കോഴ മേടിക്കാതെ ജോലിയും കൊടുക്കാൻ സാധിക്കുമായിരുന്നു ! മാലാഖമാർ എന്നുപറഞ്ഞ് സുഖിപ്പിക്കാതെ നേഴ്സുമാർ മുതൽ തൂപ്പു ജോലിക്കാർ വരെയുള്ളവർക്ക് നല്ല ശമ്പളം കൊടുക്കാൻ സാധിക്കുമായിരുന്നു.

ആ പണം ഉപയോഗിച്ച് പരിശീലനങ്ങൾ നൽകി സ്റ്റാർട്ടപ്പുകൾ ഇവിടെ ആരംഭിച്ചിരുന്നുവെങ്കിൽ യുവതിയുവാക്കൾ തൊഴിലിനായി വിദേശങ്ങളിലേക്ക് നാടുവിടേണ്ടി വരുമായിരുന്നില്ല. പ്രൊഫഷണൽ സ്ഥാപനങ്ങൾ തുടങ്ങി സൗജന്യ പരിശീലനം നൽകിയിരുന്നുവെങ്കിൽ ഈ സമുദായത്തിൽ നിന്നും അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്ന പ്രൊഫഷണലുകൾ ഉയർന്നു വരുമായിരുന്നു. സമസ്ത മേഖലകളിലും സാന്നിധ്യം ഉറപ്പിക്കാമായിരുന്നു.

കൃത്യമായ മറുപടി എന്നുപറഞ്ഞ് ദീപിക തള്ളുന്ന പൂക്കളെയും പൂമ്പാറ്റകളെയും സ്നേഹിച്ച കാരുണ്യത്തിന്റെ കഥകൾ വെറും 10% മാത്രമാണ് ബാക്കി 90% എവിടെപ്പോയി എന്ന് നിങ്ങൾ തന്നെ പറയണം .

വെട്ടിപ്പും അടിച്ചുമാറ്റലും ഇല്ലാതെ, രാജ്യത്തിന് എതിരെയുള്ള ഒരു പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാതെ ഏത് കാര്യത്തിന് കൊണ്ടുവരുന്നോ ആ കാര്യത്തിനു വേണ്ടി മാത്രം ഉപയോഗിക്കുവാൻ കഴിയുന്ന രീതിയിൽ FCRA നിയമത്തെ ഭേദഗതി ചെയ്യുമ്പോൾ അതിൽ ഏതൊക്കെ ക്ലോസുകൾ ആണ് കത്തോലിക്കാ സഭയിലെ ചില ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതെന്നും , അവ ഏതൊക്കെ രീതിയിലാണ് FCRA അക്കൗണ്ടുകൾ ഉള്ള സ്ഥാപനങ്ങളെയും വ്യക്തികളെയും NGO കളെയും ബാധിക്കുന്നതെന്നും അത് ഏത് രീതിയിലാണ് ന്യൂനപക്ഷ വിരുദ്ധമാകുന്നതെന്നും വിശദീകരിക്കുവാൻ തയ്യാറാവണം.........ഒപ്പം റദ്ദാക്കപ്പെട്ട FCRA അക്കൗണ്ടുകൾ എന്ത് കാരണങ്ങളാലാണ് റദ്ദാക്കിയത് എന്ന് കൂടി വെളിപ്പെടുത്തണം.

ചുമ്മാ കാരുണ്യത്തിന്റെ കഥകൾ പറഞ്ഞു സെന്റിമെന്റ്സ് ഉണ്ടാക്കാൻ ശ്രമിക്കാതെ കാര്യങ്ങൾ വെളിപ്പെടുത്തുക.

Team CASA

*ലൗ ജിഹാദ് എന്ന് ബന്ധുക്കൾ ... കേരള സ്റ്റോറികൾ തുടരുന്നു !*കുഴിമന്തികഴിച്ച് വടക്കഞ്ചേരി വാൽക്കുളമ്പ് തട്ടാംകുളമ്പ് ചടപ്പ...
30/03/2026

*ലൗ ജിഹാദ് എന്ന് ബന്ധുക്കൾ ... കേരള സ്റ്റോറികൾ തുടരുന്നു !*

കുഴിമന്തികഴിച്ച് വടക്കഞ്ചേരി വാൽക്കുളമ്പ് തട്ടാംകുളമ്പ് ചടപ്പിലികുളമ്പ് മുണ്ടപ്ലാക്കൽ ജോണിന്റെ മകൾ ലെന ജോൺ(25) മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത !

നൗഷാദ് സുഹൈൽ എന്നിവർക്കൊപ്പം എറണാകുളത്ത് വെച്ച് കുഴിമന്തി കഴിച്ചയുടൻ ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും ബിപി കുറഞ്ഞെന്നും ഉടൻ തന്നെ ആലുവായിലെ നജാസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നുമാണ് ലെനയ്ക്ക് ഒപ്പമുണ്ടായിരുന്ന അർഷാദ്, സുഹൈൻ എന്നിവർ പോലീസിനോട് പറഞ്ഞിരിക്കുന്നത്

തൃശൂർ മദർ ഹോസ്‌പിറ്റലിൽ നഴ്‌സിങ് പഠിച്ച് രണ്ടുവർഷമായി അവിടെത്തന്നെ ജോലി ചെയ്‌തു വരികയായിരുന്ന ലെന അവിടെനിന്നും വിദേശത്ത് ജോലിക്ക് പോകാനായി ഐഇഎൽടിഎസ് കോഴ്‌സിന് പഠിക്കാൻ എറണാകുളത്ത് പോയി എന്നാണ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്.... എന്നാൽ ഒരു വർഷംമുമ്പ ലെന ഈ കോഴ്‌സ് പാസായതാണ് എന്നാണ് അറിയുന്നത്. എ ന്നാൽ പിതാവ് ജോൺ പറയുന്നത് , പക്ഷെ നഴ്‌സിംഗുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് വാങ്ങാൻ പോകുന്നതായിട്ടാണ് മകൾ തന്നോട് പറഞ്ഞതെന്നാണ് ലെനയുടെ പിതാവ് പറയുന്നത്. സർട്ടിഫിക്കറ്റുകൾ വാങ്ങാനെന്ന് പറഞ്ഞ് പാലക്കാട്ടെ വീട്ടിൽ നിന്ന് പോയ ലെനയെ ആലുവയിലുള്ള ഓസോൺ ഹോട്ടലിൽ മൂന്ന് ദിവസം താമസിപ്പിച്ചിരുന്നതായും അറിയാൻ കഴിയുന്നു...... ലെനക്കൊപ്പം ഹോട്ടലിൽ അർഷാദും സുഹൈനും ഉണ്ടായിരുന്നു എന്ന് സംശയിക്കപ്പെടുന്നു.

ആശുപത്രിയിലെത്തിച്ച പെൺകുട്ടിയുടെ ദേഹത്ത് മറ്റ് പാടുകളുണ്ടായിരുന്നുവെന്നും ബാഹ്യസമൃതം കാരണമാണ് ലെനയെ പരിശോധിച്ച ഡോക്ടർമാർ ഇത് കണ്ടില്ലെന്ന് നടിച്ചതെന്നും ബന്ധുക്കൾ പറയുന്നുണ്ട് തുടർന്ന് നജാസ് ഹോസ്പിറ്റലിൽ നിന്നും പെൺകുട്ടിയെ രാജഗിരി ഹോസ്‌പിറ്റലിൽ എത്തിച്ചെങ്കി ലും ജീവൻ നഷ്ടപ്പെട്ടിരുന്നു.

പെൺകുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചതിനുശേഷം യുവാക്കളിൽ ഒരാളാണ് പെൺകുട്ടിയുടെ ഫോണിൽനിന്ന് വീട്ടുകാരെ ഡോക്ടർ എന്ന വ്യാജേനെ വിളിച്ച് സംസാരിക്കുകയാണ് ഉണ്ടായത്.........ലെന ആശുപത്രിയിലാണെന്നും സീരിയസ് ആണെ ന്നുമാണ് വീട്ടുകാരെ ഇവർ ഡോക്ടർ എന്ന വ്യാജേനെ വീട്ടുകാരെ അറിയിച്ചത്........ കുറച്ചു കഴിഞ്ഞ് വീണ്ടും വിളിച്ച് കുട്ടി മരിച്ചുപോയി എന്നും അറിയിക്കുകയായിരുന്നു.

കുഴിമന്തി കഴിച്ച ഹോട്ടലിന്റെ പേര് എവിടെയും വരാത്തതും , അന്നേദിവസം എറണാകുളത്ത് ഒരു ഹോട്ടലിൽ നിന്നും ഭക്ഷ്യ വിഷബാധ ഉണ്ടായതായി ഒരുവിധ വാർത്തകളും പുറത്ത് വരാത്തതും , ലെനയുടെ കൂടെ കുഴിമന്തി കഴിച്ച അർഷാദിനും സുഹൈനും ഒരുവിധ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാവാത്തതും സംഭവത്തിലെ ദുരൂഹത വർദ്ധിക്കുന്നു !

പെൺകുട്ടി മരിച്ചു എന്ന് ഉറപ്പായതോടെ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയ അർഷാദിനെയും സുഹൈനേയും ആശുപത്രി അധികൃതരും നാട്ടുകാരും ചേർന്ന് സിസിടിവിയുടെ സഹായത്തോടെ കണ്ടെത്തി തടഞ്ഞുവെയ്ക്കുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു........പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച അർഷാദ്, സുഹൈൻ എന്നിവരെകുറിച്ച് സമഗ്രമായ അമ്പേഷണം വേണമെന്നാണ് ഇപ്പോൾ ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്.

കേരള സ്റ്റോറികൾ തുടരുകയാണ് !

Address

Casa
Calicut

Alerts

Be the first to know and let us send you an email when CASA Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to CASA Kozhikode:

Share