Voice Of MarThoma Nasrani

Voice Of MarThoma Nasrani Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Voice Of MarThoma Nasrani, Catholic Church, Bharananganam.

ഇന്ത്യ ആസ്ഥാനമായുള്ള ഒരു പൗരസ്ത്യ കത്തോലിക്കാ സഭയാണ് സീറോ മലബാർ കത്തോലിക്കാ സഭ. പൗരസ്ത്യ സഭകളുടെ നിയമാവലിക്ക് കീഴിലുള്ള സ്വയംഭരണാധികാരത്തോടെ, ലോകമെമ്പാടുമുള്ള കത്തോലിക്കാ സഭയുമായും പൂർണ്ണമായ കൂട്ടായ്മയിലുള്ള സഭയാണ് സീറോ മലബാർ സഭ. ഇന്ത്യയിലെ സുറിയാനി ക്രിസ്ത്യാനികൾ, മാർത്തോമാ സുറിയാനി നസ്രാണി അല്ലെങ്കിൽ നസ്രാണി മാപ്പിള എന്നും വിളിക്കപ്പെടുന്ന സെൻ്റ് തോമസ് ക്രിസ്ത്യാനികൾ, കേരളത്തിലെ (മലബാർ മേഖല) ഇന്

ത്യൻ ക്രിസ്ത്യാനികളുടെ ഒരു മത സമൂഹമാണ്, അവർ സുറിയാനി ക്രിസ്ത്യാനിറ്റിയുടെ പൗരസ്ത്യ ആരാധനാക്രമങ്ങൾ ഉപയോഗിക്കുന്നു. ഒന്നാം നൂറ്റാണ്ടിൽ തോമാശ്ലീഹായുടെ സുവിശേഷ പ്രവർത്തനത്തിൽ നിന്നാണ് അവർ തങ്ങളുടെ ഉത്ഭവം കണ്ടെത്തുന്നത്.

ചങ്ങനാശ്ശേരി അതിരൂപത കണ്ട ഏറ്റവും പ്രശസ്തരും, പ്രഗത്ഭരും ആയ രണ്ടു വൈദികർ ആയിരുന്നു കണ്ടങ്കേരി അച്ഛനും, തൊട്ടാശേരി അച്ഛനു...
31/08/2026

ചങ്ങനാശ്ശേരി അതിരൂപത കണ്ട ഏറ്റവും പ്രശസ്തരും, പ്രഗത്ഭരും ആയ രണ്ടു വൈദികർ ആയിരുന്നു കണ്ടങ്കേരി അച്ഛനും, തൊട്ടാശേരി അച്ഛനും. രണ്ടുപേരും ചങ്ങനാശ്ശേരിയിലെ അറിയപ്പെടുന്ന കുടുംബത്തിൽ നിന്നു ഉള്ളവർ ആയിരുന്നു. ഇവരുടെ കർമ്മപഥം പല രീതിയിൽ നല്ല സാമ്യം ഉള്ളത് ആയിരുന്നു. എന്നാൽ ഇവരുടെ കാല ശേഷം ഇവരെ ഓർമിക്കാനോ ഇവർ ചെയ്ത നല്ല കാര്യങ്ങൾ അർഹിക്കുന്ന രീതിയിൽ ഉൾകൊള്ളാനോ അത് അടുത്ത തലമുറയിലേക്ക് അറിവ് ആയി പകരാനോ ആരും മെനക്കെട്ട് കണ്ടിട്ടില്ല. ഇവർ രണ്ടുപേരോടും വേണ്ട രീതിയിൽ നീതി പുലർത്തിയോ എന്ന് വേണ്ടപ്പെട്ടവർ അതിനു ഉത്തരവാദിത്തം ഉള്ളവർ ഇപ്പോൾ എങ്കിലും ഒന്ന് ചിന്തിക്കുന്നത് എന്തുകൊണ്ടും നല്ലത് ആയിരിക്കും.

മോൺസിഞ്ഞോർ സിറിയക് കണ്ടങ്കേരി, 1852 ഇൽ ജനിച്ചു 1919 ഇൽ വിടപറഞ്ഞു. ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രശസ്തനായ ഒരു വൈദികനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു. മധ്യതിരുവിതാംകൂറിലെ വിദ്യാഭ്യാസ പുരോഗതിക്ക് അടിത്തറയിട്ട പ്രമുഖരിൽ ഒരാളാണ് അദ്ദേഹം.

പാറേൽ പള്ളിയുടെ യഥാർത്ഥ ശില്പി. ( ഇത് ഇപ്പോൾ പലർക്കും പറയാൻ മടി ഉള്ളത് പോലെ തോന്നുന്നു ) 1904 ഇൽ ആണ് ഇദ്ദേഹം പാറേൽ പള്ളി ചങ്ങനാശ്ശേരിയിലുള്ള എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി സമ്മാനിച്ചത്. അക്കാലത്തു ഫ്രാൻ‌സിൽ നിന്നു കേരളത്തിൽ എത്തിയ മാതാവിന്റെ ഒരുപോലെ ഉള്ള മൂന്നു രൂപങ്ങളിൽ ഒന്ന് പാറേൽ പള്ളിയിൽ സ്ഥാപിച്ചു ആ പള്ളിയുടെ മഹത്വം കൂടുതൽ തിളക്കം ഉള്ളതാക്കി. ചങ്ങനാശ്ശേരിയിൽ കോട്ടയം വികാരിയാത്തിന് ആസ്ഥാനം ഉറപ്പിച്ച സംഘടകൻ. വികാരി ജനറാൾ, രൂപതയുടെ ഭരണാധികാരി, ചങ്ങനാശ്ശേരിയിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനംങ്ങൾക്കും സന്യാസിനി ഭവനത്തിനും അഗതി മന്ദിരങ്ങൾക്കും തുടക്കം കുറിച്ച പ്രഗത്ഭൻ. ചങ്ങനാശ്ശേരി പട്ടണത്തിലെ വികസന, സാമൂഹ്യ, മതസൗഹാർദ്ദ മണ്ഡലത്തിൽ സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച കർമ്മയോഗി.അക്ഷരം തെറ്റാതെ പറയാൻ പറ്റുന്ന ആത്മീയ ഗുരു.

ചങ്ങനാശ്ശേരിയിലെ പ്രശസ്തമായ കണ്ടങ്കേരി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.പൗരോഹിത്യം 1878-ൽ അദ്ദേഹം വൈദികനായി അഭിഷിക്തനായി. ചങ്ങനാശ്ശേരി അതിരൂപതയിലെ വിവിധ ഇടവകകളിൽ സേവനം അനുഷ്ഠിച്ചു.1908-ൽ ചങ്ങനാശ്ശേരി അതിരൂപതയുടെ വികാരി ജനറാളായി നിയമിതനായി. മാർപാപ്പ അദ്ദേഹത്തിന് 'ഡൊമസ്റ്റിക് പ്രെലേറ്റ്' (Domestic Prelate) പദവി നൽകി ആദരിക്കുകയും, അദ്ദേഹം 'മോൺസിഞ്ഞോർ' എന്ന് അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു. മധ്യതിരുവിതാംകൂറിൽ ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങൾ എത്തിക്കുന്നതിൽ അദ്ദേഹം മുൻകൈ എടുത്തു.ചങ്ങനാശ്ശേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ സ്ഥാപനത്തിലും വളർച്ചയിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

മരിച്ച ശേഷം ഇദ്ദേഹത്തെ താൻ സ്ഥാപിച്ച നൂറുകണക്കിന് മരിയ ഭക്തർ ദിവസവും എത്തുന്ന പാറേൽ പള്ളിയിൽ ആണ് അടക്കം ചെയ്തത്. അധികം ആരും അറിയാതെ അദ്ദേഹം അവിടെ അന്ത്യ വിശ്രമം ആയി. കോടികൾ മുടക്കി പണിയുന്ന പുതിയ പള്ളിയിൽ അദ്ദേഹത്തിന് ഇനി എന്തെങ്കിലും പ്രാധാന്യം ഉണ്ടാവുമോ എന്ന് അറിയില്ല.ആരും ഓർമ്മിക്കാത്ത ആ ഓർമ ഇനി അവിടെ കാണാൻ സാധ്യത ഇല്ല. പാറേൽ പള്ളിയിൽ അന്ത്യ വിശ്രമം കൊണ്ട ഈ പ്രഗത്ഭ കർമ്മ യോഗിക്കു അർഹിക്കുന്ന അംഗീകാരം, ആദരവ് കിട്ടിയിട്ടുണ്ടോ എന്നത് ഒരു ചോദ്യം തന്നെ ആണ്.

ഫാദർ ഡൊമിനിക് തോട്ടാശേരി ചങ്ങനാശ്ശേരി നഗരസഭയുടെ പ്രഥമ പ്രസിഡന്റ്, 1922 മുതൽ 1925 വരെ, ആയിരുന്നു. ഭാരതത്തിൽ ആദ്യമായിട്ട് ആണ് ഒരു കത്തോലിക്ക പുരോഹിതൻ ഇലക്ഷനിൽ മത്സരിച്ചു നഗര പിതാവിന്റെ സ്ഥാനത്തു വന്നത്. ചങ്ങനാശ്ശേരി ചന്ത കടവിലെയും സസ്യ മാർക്കറ്റിലെയും വറ്റാത്ത കിണറും ചിത്ര കുളത്തിന്റെ കരയിലെ ഔഷധസിദ്ധിയായ താന്നിമരവും ഈ അച്ചന്റെ മനുഷ്യ സ്നേഹത്തിന്റെ പ്രതീകങ്ങളാണ്.

തോട്ടാശേരിയച്ചൻ പ്രസിഡന്റ് പദത്തിൽ ഇരിക്കുമ്പോൾ അന്നത്തെ കൗൺസിലിൽ ഭാരത കേസരി മന്നത്ത് പത്മനാഭനും അംഗമായിരുന്നു എന്ന് പറയുമ്പോൾ ആണ് ശരിക്കും അച്ഛനു കിട്ടിയ അംഗീകാരം എത്രയോ വലുത് ആയിരുന്നു എന്ന് മനസ്സിലാക്കേണ്ടത്.

കേരളത്തിലെ ജനങ്ങൾ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു തൊണ്ണൂറ്റി ഒന്പതിലെ വെള്ളപ്പൊക്കം, അന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വള്ളങ്ങൾ കൂട്ടിക്കെട്ടി കുട്ടനാട്ടുകാരെ അവിടെ നിന്നും ചങ്ങനാശ്ശേരിയിൽ സുരക്ഷിതമായി എത്തിച്ചു.വ്യാപാരികളും പൊതുജനങ്ങളും ഒന്നിച്ചു നിന്നു അവർക്ക് ഭക്ഷണവും വസ്‌ത്രവും നൽകി. (തൊട്ടാശേരി അച്ചന്റെ കൂടുതൽ വിവരങ്ങൾ ഒരിക്കൽ ശ്രീ. വിനോദ് പണിക്കർ വളരെ വിശദമായി ഇവിടെ പറഞ്ഞിട്ടുണ്ട്.)

ഇവരെ ഒക്കെ പിന്നീട് വന്ന തലമുറയ്ക്ക് പരിചയപ്പെടുത്താൻ വേണ്ടപ്പെട്ടവർ, അതിനു ഉത്തരവാദിത്തം ഉള്ളവർ മിനക്കെട്ടില്ല എന്ന് തോന്നുന്നു. അല്ലെങ്കിൽ മനഃപൂർവം ഒഴിഞ്ഞു മാറി. ഇവർക്കു ഒക്കെ സ്വന്തമായി അന്ന് PR വർക്ക്‌ ഇല്ലാതെ പോയതും ഒരു പ്രശ്നം ആവാം.എങ്കിലും വല്ലപ്പോഴും ഒക്കെ ചിലരുടെ പ്രസംഗ മധ്യേ ഇവരെ ഓർമ്മിച്ചു കേൾക്കുന്നു. വളരെ സന്തോഷം തോന്നുന്നു അങ്ങനെ കേൾക്കുമ്പോൾ. ഇക്കാലത്തു പേരും പെരുമയും പ്രശസ്തിയും ഒക്കെ നിലനിർത്താൻ ഓരോരുത്തർ പെടാപ്പാട് നടത്തുമ്പോൾ ഇവരെ പോലുള്ള വ്യക്തിത്വങ്ങൾ എന്നും എക്കാലവും ജന മനസ്സുകളിൽ വേറിട്ട്‌ നിൽക്കും.ഒരിക്കലും കെടാത്ത വിളക്കുകൾ ആയി എന്നും ജനമനസ്സിൽ ഉണ്ടാവും. അടുത്ത കാലത്ത് ചങ്ങനാശ്ശേരിപള്ളിയുടെ സമീപം തുടങ്ങിയ പുതിയ മ്യൂസിയത്തിൽ അവിടെ ഇവർക്കു വേണ്ട പരിഗണന കൊടുക്കും എന്ന് പറഞ്ഞു ചില ഇടപാടുകൾ നടന്നു എങ്കിലും അതും ജലരേഖ ആയി പോയി.

( ഈ രണ്ടുപേരെയും കുറിച്ചു വ്യക്തമായ രേഖകളോ ആധികാരികമായ വിവരങ്ങളോ ആരുടെയും പക്കൽ ഇല്ല എന്നതാണ് ദുഖകരമായ സത്യം. ഇവിടെ പറഞ്ഞത് എല്ലാം പലയിടത്തും വായിച്ചു അറിഞ്ഞതും പലരും പറഞ്ഞു കേട്ടതും പല പ്രസംഗം കേട്ടതിൽ നിന്നും മനസ്സിലാക്കിയത് ഒക്കെ ആണ് 🙏🙏🙏)

നാല് വർഷത്തിന് ശേഷം  എറണാകുളം ബസലിക്കയിൽ സഭയുടെ അംഗീകൃത കുർബാന ആരംഭിച്ചു.​ഞായറാച്ച രാവിലത്തെ മൂന്ന് കുർബാന, സിനഡ് മുൻപ് ...
31/08/2026

നാല് വർഷത്തിന് ശേഷം എറണാകുളം ബസലിക്കയിൽ സഭയുടെ അംഗീകൃത കുർബാന ആരംഭിച്ചു.

​ഞായറാച്ച രാവിലത്തെ മൂന്ന് കുർബാന, സിനഡ് മുൻപ് അസാധുവായി പ്രഖ്യാപിച്ച ജനാഭിമുഖമായും ഒരെണ്ണം ഏകീകൃതരീതിയിലുമായിരിക്കും അർപ്പിക്കുക.

ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് സിറോമലബാർ സഭയുടെയും എറണാകുളം അതിരൂപതയുടെയും ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ നാല് വർഷമായി കുർബാന നടത്താനാവാതെ അടഞ്ഞുകിടക്കയായിരുന്നു.
ആ സ്ഥിതിക്കാണ് മാറ്റം ഉണ്ടായത്.

അസാധുവായ ജനാഭിമുഖ കുർബാന ആഗ്രഹിക്കുന്നവരും അംഗീകൃത ഏകീകൃത കുർബാന ആഗ്രഹിക്കുന്നവരും തമ്മിൽ ധാരണയിലെത്തിയതോടെയാണിത്.

ഇതുപ്രകാരം ഞായറാഴ്ച മൂന്ന് കുർബാന, സിനഡ് നേരത്തെ അസാധുവായി പ്രഖ്യാപിച്ച ജനാഭിമുഖമായും ഒരു കുർബാന ഏകീകൃത രീതിയിലും നടക്കും.

​രാവിലെ 6.00, 8.00, 9.30 സമയങ്ങളിലാണ് ജനാഭിമുഖ കുർബാന.

വൈകീട്ട് 5-നാണ് സഭയുടെ അംഗീകൃത കുർബാനയായ ഏകീകൃതകുർബാന നടക്കുക.

ഇതൊക്കെയാണെങ്കിലും ജനാഭിമുഖ കുർബാനയെ സിനഡ് ഇതുവരെ ഔദ്യോഗികമായി സാധുവാക്കി പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് രസകരം. സമവായം എന്ന രീതിയിൽ എറണാകുളത്തെ വൈദികർക്ക് മാത്രം ജനാഭിമുഖ കുർബാന അർപ്പിക്കാനേ ഇപ്പോൾ അനുവാദമുള്ളൂ. മറ്റ് രൂപതകളിലെ വൈദികർക്ക് ഇതിന് അനുമതി കൊടുത്തില്ല. അവിടെ ഇപ്പോഴും അത് അസാധുവായ കുർബാന തന്നെ.

സിനഡിന്റെ തീരുമാനത്തിൽ ഇപ്പോഴും ജനാഭിമുഖ കുർബ്ബാന അസാധുവായ കുർബാന തന്നെ. മറിച്ച് ഒരു തീരുമാനം ഇതുവരെ എടുത്തിട്ടില്ല. അതിനാൽ മെത്രാൻമാർക്ക് ജനാഭിമുഖ കുർബാന അർപ്പിക്കാൻ പറ്റുന്ന ഒരു സാഹചര്യം നിലവിൽ എറണാകുളം രൂപതയിലോ മറ്റ് രൂപതകളിലോ ഇല്ല.

കുർബാനത്തർക്കത്തെ തുടർന്ന് ഉണ്ടായ സംഘർഷത്തെ തുടർന്ന് 2022 ഡിസംബർ 24-നാണ് ബസലിക്ക അടച്ചത്. പിന്നീട് പലതവണ ഏകീകൃത കുർബാന അർപ്പണത്തിന് ശ്രമം നടന്നെങ്കിലും പലപ്പോഴായി മുടങ്ങി.

​2022 ഡിസംബർ 23-ന് വൈകീട്ട് അന്നത്തെ ബസിലിക്ക അഡ്മിനിസ്ട്രേറ്ററായിരുന്ന ഫാ. ആന്റണി പൂതവേലിൽ വൈകീട്ട് ഏകീകൃത കുർബാന അർപ്പിക്കാൻ ബസിലിക്കയിലെത്തിയതോടെയാണ് സംഘർഷം തുടങ്ങിയത്. ഇത് തടയാൻ അതിരൂപത വൈദികർ അഖണ്ഡ ജനാഭിമുഖ കുർബാന അർപ്പണം നടത്തി.

ഏകീകൃത കുർബാനയെയും ജനാഭിമുഖ കുർബാനയെയും അനുകൂലിക്കുന്നവർ ഇരുചേരിയിലായതോടെ സംഘർഷാവസ്ഥയുണ്ടായി. തുടർന്ന് പോലീസ് ഇടപെട്ട് ബസിലിക്ക അടപ്പിച്ചു.

പിന്നീട് 486 ദിവസങ്ങൾക്ക് ശേഷം കോടതി ഉത്തരവോടെ ബസിലിക്ക തുറന്നെങ്കിലും പതിവ് കുർബാനകൾ നടന്നിരുന്നില്ല.

ഇങ്ങനെ ഒരു സമവായം നേരത്തെ ഉണ്ടാക്കിയിരുന്നെങ്കിൽ സീറോ മലബാർ സഭ പൊതുമധ്യത്തിൽ ഇത്രയേറെ അവഹേളിക്കപ്പെടുമായിരുന്നോ എന്നാണ് വിശ്വാസികൾ ചോദിക്കുന്നത്.

എറണാകുളം-അങ്കമാലിയിലെ വിമതർ ഇപ്പോൾ ഒരു ബിഷപ്പിനെ ആവശ്യപ്പെടുന്നു; എന്നാൽ തങ്ങൾക്ക് ലഭിച്ച ബിഷപ്പുമാരോട് മുമ്പ് അവർ എന്താ...
29/08/2026

എറണാകുളം-അങ്കമാലിയിലെ വിമതർ ഇപ്പോൾ ഒരു ബിഷപ്പിനെ ആവശ്യപ്പെടുന്നു; എന്നാൽ തങ്ങൾക്ക് ലഭിച്ച ബിഷപ്പുമാരോട് മുമ്പ് അവർ എന്താണ് ചെയ്തത്? - മേജർ ആർച്ച്ബിഷപ്പിന്റെ സർക്കുലറുകൾ കീറിയെറിയുകയും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവുകൾ പരസ്യമായി കത്തിക്കുകയും ചെയ്തു. കൂടാതെ മാർപാപ്പയുടെ പ്രതിനിധിക്കു നേരെ കുപ്പിയെറിയുകയും അഡ്മിനിസ്ട്രേറ്ററെ ശാരീരികമായി ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യമുണ്ടായി.

📌 സഭയുടെ ഏറ്റവും വലിയ അധികാരസ്ഥാനമായ ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകപോലും ഇവർ കേൾക്കാൻ തയ്യാറായില്ല. തർക്കം പരിഹരിക്കാനും ഒത്തൊരുമയോടെ പോകാനും ആവശ്യപ്പെട്ട് മാർപാപ്പ അയച്ച രണ്ട് കത്തുകൾ ഇവർ തള്ളി. അതിനുപുറമേ, ചരിത്രത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്നതുപോലെ മാർപാപ്പ നേരിട്ട് അയച്ച വീഡിയൊ സന്ദേശം പോലും ഇവർ സ്വീകരിച്ചില്ല.

🛑 ഇത്രയധികം പ്രതിഷേധങ്ങൾ നടത്തുകയും മാർപാപ്പയുടെയും വത്തിക്കാന്റെയും തീരുമാനങ്ങൾ പൂർണ്ണമായി തള്ളിക്കളയുകയും ചെയ്ത ശേഷമാണ് ഇവർ ഇപ്പോൾ പുതിയൊരു ബിഷപ്പി വേണമെന്ന് ആവശ്യപ്പെടുന്നത്.

✅ സഭയുടെ തലവനെയും ഭരണാധികാരികളെയും നിരന്തരം എതിർക്കുകയും അനാദരിക്കുകയും ചെയ്ത ശേഷം, അതേ സഭയിൽ നിന്ന് പുതിയൊരു ഇടയനെ വേണമെന്ന് പറയുന്നത് വലിയൊരു വൈരുധ്യമാണ്.

ഫാ. തോമസ് ആനിമൂട്ടിൽ കോട്ടയം അതിരൂപത സഹായ മെത്രാൻ ✝️🎉കോട്ടയം: കോട്ടയം അതിരൂപതയുടെ പുതിയ സഹായ മെത്രാനായി പ്രോ-പ്രോട്ടോ സി...
29/08/2026

ഫാ. തോമസ് ആനിമൂട്ടിൽ കോട്ടയം അതിരൂപത സഹായ മെത്രാൻ ✝️🎉

കോട്ടയം: കോട്ടയം അതിരൂപതയുടെ പുതിയ സഹായ മെത്രാനായി പ്രോ-പ്രോട്ടോ സിഞ്ചെല്ലുസ് ഫാ. തോമസ് ആനിമൂട്ടിലിനെ (64) മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിയമിച്ചു 📜. ഓഗസ്റ്റ് 17-ന് ആരംഭിച്ച സീറോ മലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തോടനുബന്ധിച്ച് വ്യാഴാഴ്ച നടന്ന വാർത്താസമ്മേളനത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത് 🎙️. ഇതോടൊപ്പം ഇറ്റാലിയൻ സമയം ഉച്ചയ്ക്ക് 12-ന് വത്തിക്കാനിലും നിയമന ഉത്തരവ് വായിച്ചു 🇻🇦.

തുടർന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്, സഹായ മെത്രാന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗീവർഗീസ് മാർ അപ്രേം, മറ്റ് സിനഡ് പിതാക്കന്മാർ എന്നിവർ പുതിയ ബിഷപ്പിനെ അനുമോദിച്ചു 💐. മാർ റാഫേൽ തട്ടിലും മാർ മാത്യൂ മൂലക്കാട്ടും ചേർന്ന് അദ്ദേഹത്തെ സ്ഥാനിക ചിഹ്നങ്ങൾ അണിയിച്ചു 👑.

1962 ജനുവരി 13-ന് ജനിച്ച ഫാ. തോമസ്, 1989 ഏപ്രിൽ 13-ന് മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിൽ നിന്നാണ് വൈദികപട്ടം സ്വീകരിച്ചത് ✝️. തുടർന്ന് പുളിഞ്ഞാൽ പള്ളി വികാരി ഇൻ-ചാർജായി നിയമിക്കപ്പെട്ടു ⛪. അതിനുശേഷം റോമിലെ ഹോളി ക്രോസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റ് നേടി 🎓. പിന്നീട് മാർ കുര്യാക്കോസ് കുന്നശ്ശേരിയുടെ സെക്രട്ടറിയായും ചാൻസലറായും പ്രവർത്തിച്ചു 📝.

1998-ൽ കണ്ണൂർ ബറുമറിയം പാസ്റ്ററൽ സെന്റർ ഡയറക്ടറായും മലബാർ റീജിയൻ പ്രൊക്യുറേറ്ററായും സേവനം അനുഷ്ഠിച്ചു 🏢. 2002-ൽ അമേരിക്കയിലെ ലോസ് ആഞ്ചലസിലുള്ള യു.സി.എൽ.എ (UCLA) യൂണിവേഴ്‌സിറ്റിയിൽ നിന്ന് ചാപ്ലയിൻസിയിൽ ഡിപ്ലോമ നേടി 🇺🇸🎓. ലോസ് ആഞ്ചലസ്, ന്യൂയോർക്ക്, ന്യൂജേഴ്‌സി എന്നീ ക്നാനായ മിഷനുകളുടെ ഡയറക്ടറായും കെ.സി.സി.എൻ.എ (KCCNA) സ്പിരിച്വൽ അഡ്വൈസറായും ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട് 🤝.

2008-ൽ കാരിത്താസ് ഫിനാൻസ് ഡയറക്ടറായി ചുമതലയേറ്റ അദ്ദേഹം ആറു മാസത്തിനു ശേഷം കാരിത്താസിന്റെ ഡയറക്ടറായി നിയമിക്കപ്പെട്ടു 🏥. 10 വർഷം ഡയറക്ടറായി സേവനമനുഷ്ഠിച്ച കാലയളവ് കാരിത്താസിന്റെ വളർച്ചയിലെ പ്രധാന നാഴികക്കല്ലായിരുന്നു 🌟. തുടർന്ന് ഉഴവൂർ ഫൊറോന വികാരിയായി അഞ്ചു വർഷവും കടുത്തുരുത്തി ഫൊറോന വികാരിയായി ഒൻപതു മാസവും പ്രവർത്തിച്ചു ⛪.

2025 ഫെബ്രുവരി മുതൽ അതിരൂപതയുടെ പ്രോ-പ്രോട്ടോ സിഞ്ചെല്ലുസായി പ്രവർത്തിച്ചു വരികയാണ് 🏛️. അതിരൂപതാ വിവാഹ കോടതി ജഡ്ജിയായും, ധന്യൻ മാർ മാക്കീൽ പിതാവിന്റെയും ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചന്റെയും പ്രമോട്ടർ ഓഫ് ജസ്റ്റിസായും പ്രവർത്തിക്കുന്നുണ്ട് ⚖️. 9 വർഷം അതിരൂപതാ വൈദികസമിതി സെക്രട്ടറിയായിരുന്ന അദ്ദേഹം നിലവിൽ അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയാണ് 📋.

പയ്യാവൂർ ടൗൺ പള്ളി ഇടവക ആനിമൂട്ടിൽ പരേതരായ ജോസഫ്-ഏലി ദമ്പതികളുടെ മകനാണ് 🏡. സഹോദരങ്ങൾ: ഏലിയാമ്മ പുന്നച്ചൻ പുന്നോടത്ത് (റിട്ട. അധ്യാപിക), ചാക്കോ തിരൂർ, പരേതനായ ഫിലിപ്പ്, മാത്യു, ബേബി, ലൈസമ്മ ജോസഫ് കീഴേട്ടുകുന്നേൽ (വാതിൽമട) 👨‍👩‍👧‍👦.

പ്രഖ്യാപന ചടങ്ങിൽ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, പ്രൊക്യുറേറ്റർ ഫാ. ഏബ്രഹാം പറമ്പേട്ട്, ചാൻസലർ ഫാ. തോമസ് ആദോപ്പിള്ളി, ഷെവലിയാർ ജോയി ജോസഫ് കൊടിയന്തറ, ജസ്റ്റിസ് സിറിയക് ജോസഫ്, കെ.സി.സി അതിരൂപതാ പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ, ജനറൽ സെക്രട്ടറി ബേബി മുളവേലിപ്പുറം, കെ.സി.ഡബ്ല്യു.എ അതിരൂപതാ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേൽ, കെ.സി.വൈ.എൽ അതിരൂപതാ പ്രസിഡന്റ് ജാക്‌സൺ സ്റ്റീഫൻ തുടങ്ങിയവർ പങ്കെടുത്തു 👥.

എറണാകുളത്തെ പ്രശ്നങ്ങൾ അവസാനിക്കാൻ, അവസാനിപ്പിക്കാൻ ഇതാണ് ഏറ്റവും നല്ല മാർഗ്ഗം. ഇതല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ല. അവർ (വി...
29/08/2026

എറണാകുളത്തെ പ്രശ്നങ്ങൾ അവസാനിക്കാൻ, അവസാനിപ്പിക്കാൻ ഇതാണ് ഏറ്റവും നല്ല മാർഗ്ഗം. ഇതല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ല.

അവർ (വിമതർ) ഒരു സഭാ നിയമങ്ങൾക്കും കീഴ്പ്പെടാൻ ഉദ്ദേശിക്കുന്നില്ല . അവർ വിചാരിക്കുന്നതുപോലെ കാര്യങ്ങള് ഇവിടെ നടക്കണം , അല്ലെങ്കിൽ അവർ നടത്തിക്കും.

"മാറ്റുവിൻ ചട്ടങ്ങളെ " എന്നതിൻ്റെ അപ്പോസ്തോലെൻ ആണല്ലോ ശീർശാസനത്തിലും കുർബാന ചൊല്ലുമെന്നു പറഞ്ഞത് .

വിമത പ്രവർത്തനത്തിന്റെ നേതൃത്വം ഏറ്റെടുത് നടത്തുന്ന മുണ്ടാടൻ്റെയും മറ്റും മുമ്പിൽ നിന്നുകൊണ്ടാണല്ലോ ഈ വിമതർ ഇത് പറഞ്ഞത് .

മുണ്ടാടൻ എതിർത്തോ ? ഇല്ല ! കാരണം .... കുർബാനയോ , ഭൂമി കച്ചവടമോ ഒന്നുമല്ല മുണ്ടാടൻ്റെ പ്രശ്നം ....

അധികാരം .... ! ✅

മെത്രാൻ കുപ്പായം ✅

28/08/2026

നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന പുതിയ പാറേൽ പള്ളി (St. Mary's Syro-Malabar Church, Parel) ചങ്ങനാശ്ശേരിയിലെ ഏറ്റവും പ്രധാനപ്പെട്ട മരിയൻ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നാണ്.

📌 പുതിയ പാറേൽ പള്ളി മൂന്ന് നിലകളിലായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഏറ്റവും മുകളിലത്തെ നിലയിലുള്ള പ്രധാന ദേവാലയത്തിൽ ഒരേസമയം 3,000-ഓളം വിശ്വാസികൾക്ക് പ്രാർത്ഥിക്കാനുള്ള സൗകര്യമുണ്ട്.

📌 രണ്ടാം നിലയിൽ മർത്തമറിയം അമലോദ്ഭവ കപ്പേള, നിത്യാരാധന ചാപ്പൽ, കുമ്പസാരക്കൂടുകൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു.

📌 താഴത്തെ നിലയിൽ പ്രത്യേക ഭൂഗർഭ കപ്പേളയും ഉൾപ്പെടുത്തിയിട്ടുണ്ട്.

📌 പുതിയ ദേവാലയത്തിന്റെ കൂദാശ കർമ്മം 2026 നവംബർ 21-നാണ് നിശ്ചയിച്ചിരിക്കുന്നത്.

ലോകമെമ്പാടുമുള്ള മാർത്തോമ്മാ നസ്രാണികളുടെ വിശ്വാസപാരമ്പര്യത്തിൽ മാർത്തോമ്മാ സ്ലീവായ്ക്ക് ഏറെ പ്രാധാന്യമുണ്ട് ✝️ ചെന്നൈ മ...
25/08/2026

ലോകമെമ്പാടുമുള്ള മാർത്തോമ്മാ നസ്രാണികളുടെ വിശ്വാസപാരമ്പര്യത്തിൽ മാർത്തോമ്മാ സ്ലീവായ്ക്ക് ഏറെ പ്രാധാന്യമുണ്ട് ✝️ ചെന്നൈ മയിലാപ്പൂരിലെ ആറാം നൂറ്റാണ്ടിലേത് ഉൾപ്പെടെ കോട്ടയം, മുട്ടുചിറ, കടമറ്റം, ആലങ്ങാട്, കൊതനല്ലൂർ, ഗോവ, ശ്രീലങ്കയിലെ അനുരാധപുര എന്നിവിടങ്ങളിലായി ഒൻപത് പുരാതന മാർത്തോമ്മാ കുരിശുകളാണ് കണ്ടെത്തിയിട്ടുള്ളത് 📜

📌 ഈ സ്ലീവായുടെ രൂപകൽപ്പനയ്ക്ക് പ്രത്യേകതകളേറെയാണ് കുരിശിന്റെ അറ്റങ്ങളിലെ മുത്തുപോലെയുള്ള ഡിസൈൻ, താഴേക്ക് പറന്നുവരുന്ന പ്രാവ് 🕊️ അടിഭാഗത്ത് ഇരുവശത്തുമായി കാണുന്ന ഇലകളും താമരയും 🪷 മൂന്ന് പടികളുള്ള പീഠം എന്നിവയാണ് പ്രധാന അടയാളങ്ങൾ.

1️⃣ ഇതിലെ ഇലകളും താമരയും 'ജീവന വൃക്ഷത്തെ'യാണ് സൂചിപ്പിക്കുന്നത് 🌿 സുറിയാനി പാരമ്പര്യത്തിൽ സ്ലീവാ എന്നത് കേവലം ഒരു വസ്തുവല്ല, മറിച്ച് ക്രിസ്തു തന്നെയാണ്. മാപ്രാണത്തെ മാർ സ്ലീവാ പള്ളിയിലെ വിശ്വാസികൾ സ്ലീവായെ 'സ്ലീവാ മുത്തപ്പൻ' എന്ന് വിശേഷിപ്പിക്കുന്നത് ക്രിസ്തുവിനെ ഒരു വ്യക്തിയായി കണ്ട് ആരാധിക്കുന്നതിന്റെ തെളിവാണ് ⛪

2️⃣ കുരിശിന്റെ അറ്റത്തുള്ള മുത്തുകൾ രക്ഷയെയും സുറിയാനി ആത്മീയതയെയും പ്രതിനിധീകരിക്കുന്നു 🦪 വിശുദ്ധ എഫ്രേമിന്റെ രചനകളിൽ മുത്തിനെ രക്ഷയുടെ പ്രതീകമായാണ് ചിത്രീകരിച്ചിരിക്കുന്നത് ✨

3️⃣ കുരിശിന്റെ അടിഭാഗത്തുള്ള മൂന്ന് പടികൾ ഗോൾഗോഥാ മലയേയും ⛰️ വിശ്വാസം, പ്രത്യാശ, സ്നേഹം എന്നീ ദൈവിക ഗുണങ്ങളെയും ❤️ പരിശുദ്ധ ത്രിത്വത്തെയും കാണിക്കുന്നു. നോഹയുടെ പെട്ടകത്തിന്റെ മൂന്ന് തട്ടുകളെയും ഇത് ഓർമ്മിപ്പിക്കുന്നു 🚢

4️⃣ കുരിശിന് മുകളിലായി താഴേക്ക് അഭിമുഖമായി നിൽക്കുന്ന പ്രാവ് പരിശുദ്ധ ആത്മാവിന്റെ സാന്നിധ്യത്തെയും ദൈവീക കൃപയെയും സൂചിപ്പിക്കുന്നു 🕊️ ഈ സ്ലീവായെന്നത് മരണത്തിന്റെ പ്രതീകമല്ല, മറിച്ച് ഉത്ഥാനത്തിന്റെ ജീവനുള്ള അടയാളമാണ് 🌅

മാർ തോമയുടെ അന്ത്യവിശ്രമസ്ഥലം സന്ദർശിക്കാൻ മൈലാപ്പൂരിലേക്ക് പോയിട്ടുള്ള ഒരു ക്രൈസ്തവനും 'മാർതോമ ശ്ലീവ'യെ അവഹേളിക്കുകയില്...
23/08/2026

മാർ തോമയുടെ അന്ത്യവിശ്രമസ്ഥലം സന്ദർശിക്കാൻ മൈലാപ്പൂരിലേക്ക് പോയിട്ടുള്ള ഒരു ക്രൈസ്തവനും 'മാർതോമ ശ്ലീവ'യെ അവഹേളിക്കുകയില്ല. മാർത്തോമാ മാർഗ്ഗത്തിൽപ്പെട്ടവരാണെന്ന് അവകാശപ്പെടുന്ന ഒരു ക്രിസ്ത്യാനിയും മാർത്തോമാ ശ്ലീവയെ അപകീർത്തിപ്പെടുത്തില്ല. മൈലാപ്പൂരിലെ സെന്റ് തോമസ് മൗണ്ടിന്റെ സംരക്ഷകരായ റോമൻ കത്തോലിക്കരോ അവരുടെ അനുയായികളോ മാർത്തോമാ ശ്ലീവയെ അവഹേളിക്കുകയില്ല.

🛑 പിന്നെ എന്തിനാണ് എറണാകുളം-അങ്കമാലിയിലെ അറിവില്ലാത്ത വിമതർ മാർത്തോമാ ശ്ലീവയെ അപകീർത്തിപ്പെടുത്തുന്നത്? ഈ പവിത്രമായ ശ്ലീവയെ അവർ എന്താണ് വിളിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ ... ക്ലാവർ കുരിശ്, താമര കുരിശ്, വിഗ്രഹ കുരിശ്, ഇറാനി കുരിശ്, തുടങ്ങിയവ.

മാർത്തോമ സ്ലീവയെക്കുറിച്ച് കൂടുതലറിയാൻ ആരെങ്കിലും ഉണ്ടെങ്കിൽ, പൂർവ്വകാലത്തെ ക്രിസ്തീയ പാരമ്പര്യത്തെയും മാർത്തോമാ ശ്ലീവയുടെ ചരിത്രത്തെയും കുറിച്ചുള്ള വ്യക്തമായ വിവരണം താഴെ നൽകുന്നു 📜✨

ചരിത്ര പശ്ചാത്തലം ⛪

📌 ക്രിസ്തുവർഷം 1498-ൽ പോർച്ചുഗീസ് മിഷനറിമാർ ഇന്ത്യയിലെത്തിയപ്പോൾ മലബാർ തീരത്ത് പൗരസ്ത്യ സുറിയാനി സഭയുടെ പാത്രിയാർക്കീസുമായി ബന്ധമുള്ള ഒരു പുരാതന ക്രിസ്തീയ സമൂഹത്തെ കണ്ടുമുട്ടി. മയിലാപ്പൂരിലെ സെന്റ് തോമസ് മൗണ്ടിലുള്ള കുരിശിന് സമാനമായ ലളിതമായ കൽപ്പണി ചെയ്ത കുരിശുകൾ മാത്രമാണ് അവരുടെ പള്ളികളിലെ അൾത്താരകളിൽ കാണപ്പെട്ടിരുന്നത്. രൂപങ്ങളോ ക്രൂശിതരൂപങ്ങളോ അവിടെ ഉണ്ടായിരുന്നില്ല. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ അന്തോണിയോ ഡി ഗുവായുടെ എഴുത്തുകൾ പ്രകാരം പ്രദേശവാസികളായ ക്രിസ്ത്യാനികൾ ഈ കുരിശുകളെ മാർത്തോമാ ശ്ലീവ എന്നാണ് വിളിച്ചിരുന്നത് 🌊🕊️

മയിലാപ്പൂരിലെ അത്ഭുത കുരിശ് 📍

📌 1547-ൽ ഒരു പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി പഴയ ആശ്രമത്തിന്റെ അവശിഷ്ടങ്ങൾ മാറ്റുന്നതിനിടയിലാണ് പോർച്ചുഗീസ് മിഷനറിമാർ മയിലാപ്പൂരിലെ കുരിശ് കണ്ടെത്തിയത്. ചെന്നൈയ്ക്കടുത്തുള്ള പെരിയമലയിലെ സെന്റ് തോമസ് മൗണ്ട് അൾത്താരയിൽ സ്ഥാപിച്ച ഈ കുരിശിനെ പോർച്ചുഗീസുകാർ ഏറെ ആദരിക്കുകയും, പലപ്പോഴും ഇതിൽ നിന്ന് രക്തം തുള്ളികളായി ഒഴുകിയതായി റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു. അങ്ങനെ ഇത് 'മയിലാപ്പൂരിലെ അത്ഭുത കുരിശ്' എന്ന പേരിൽ പ്രശസ്തമായി. ആർച്ച് ബിഷപ്പ് ഡോം അലക്സിസ് ഡി മെനെസസിന്റെ കാലത്ത് സുറിയാനി ക്രിസ്ത്യാനികളുടെ മിക്ക പള്ളികളിലെയും അൾത്താരകളിൽ പ്രതിമകൾക്ക് പകരം ഈ രൂപത്തിലുള്ള കുരിശുകളാണ് ഉപയോഗിച്ചിരുന്നത്. ഇത് തെക്കേ ഇന്ത്യയിലെ പുരാതന ക്രിസ്തുമതത്തിന്റെ പ്രധാന ആത്മീയ ചിഹ്നമായും തോമാസ്ലീഹായുടെ ക്രിസ്ത്യാനികളുടെ ഏക ആരാധനാ ചിഹ്നമായും മാറി 🏛️🩸

പഹ്‌ലവി ലിഖിതങ്ങളും അപ്രത്യക്ഷമാകലും 📜

📌 ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ ആർതർ കോക്ക് ബർണൽ 1874-ൽ ഈ കുരിശുകൾക്ക് ചുറ്റുമുള്ള ലിഖിതങ്ങൾ പഹ്‌ലവി ലിപിയിലാണെന്ന് റിപ്പോർട്ട് ചെയ്തതോടെയാണ് ഇവ അക്കാദമിക് ലോകത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് കോട്ടയം ക്നാനായ യാക്കോബായ പള്ളിയിലുണ്ടായിരുന്ന സമാനമായ രണ്ട് കുരിശുകളിലെ പഹ്‌ലവി ലിഖിതങ്ങളെക്കുറിച്ചും അദ്ദേഹം പഠനം നടത്തി. എന്നാൽ അപ്പോഴേക്കും ഇത്തരം ഭൂരിഭാഗം കുരിശുകളും പള്ളികളിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. ബേബിലോണിൽ നിന്നുള്ള സുറിയാനി മെത്രാന്മാർക്കെതിരെ ഉയർന്ന നെസ്റ്റോറിയൻ പാഷണ്ഡത എന്ന ആരോപണവും, പിന്നീട് വന്ന അന്ത്യോക്യൻ മെത്രാന്മാർക്ക് ഈ അബദ്ധ ഉപദേശ ആരോപണവുമായി ബന്ധപ്പെടാനുള്ള മടിയുമാണ് ഇത്തരം കുരിശുകളോടുള്ള താല്പര്യം കുറയാൻ കാരണമായത് 🔍📉

പുതിയ കണ്ടെത്തലുകൾ 💡

📌 ബർണലിന്റെ കണ്ടെത്തലോടെ ഉടലെടുത്ത പുതിയ താല്പര്യം മൂലം തെക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ കുരിശുകൾ കണ്ടെത്താൻ കഴിഞ്ഞു. 1923-ൽ മുട്ടുചിറയിലും, 1924-ൽ കടമറ്റത്തും, 1920-കളിൽ കോതനല്ലൂരിലും, 1930-ൽ ആലങ്ങാട്ടും, 2001-ൽ ഗോവയിലും ഇത്തരം അപൂർവ്വ കുരിശുകൾ വീണ്ടും കണ്ടെത്തപ്പെടുകയുണ്ടായി 🗺️🧐





കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത വിഭാഗത്തിൽപ്പെട്ടവർ 'മാർത്തോമാ ശ്ലീവ'യെ അവഹേളിച്ചുകൊണ്ട് ...
23/08/2026

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത വിഭാഗത്തിൽപ്പെട്ടവർ 'മാർത്തോമാ ശ്ലീവ'യെ അവഹേളിച്ചുകൊണ്ട് ഫേസ്‌ബുക്കിൽ ധാരാളം പോസ്റ്റുകൾ ഇടുന്നത് കാണാം.

✅ എറണാകുളം-അങ്കമാലി മേഖലയിലെ പ്രധാനപ്പെട്ടതും ഏറ്റവും പഴക്കമേറിയതുമായ പള്ളികളാണ് കാഞ്ഞൂർ (1000 വർഷത്തിലേറെ പഴക്കം), ഇടപ്പള്ളി (1300 വർഷത്തിലേറെ പഴക്കം), മലയാറ്റൂർ (2000 വർഷം പഴക്കം), പറവൂർ കോട്ടക്കാവ് (2000 വർഷം പഴക്കം) എന്നിവ. ഈ പള്ളികളിലെല്ലാം തന്നെ അൾത്താരയിലോ പള്ളിയുടെ മുകൾഭാഗത്തോ കൊടിമരത്തിലോ വിളക്കിലോ ഒക്കെയായി 'മാർത്തോമാ സ്ലീവ' (Mar Thoma Sleeva) കാണാൻ സാധിക്കും.

📌 നിങ്ങളുടെ പരിശോധനയ്ക്കായി ഞാൻ ചില ഫോട്ടോകൾ കൂടി ചേർത്തിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏറ്റവും പഴക്കമേറിയ പള്ളികളിൽ ചെന്നാൽ നിങ്ങൾക്ക് 'മാർത്തോമ്മാ സ്ലീവ' കാണാൻ സാധിക്കും; എന്നാൽ വിമതർ ഇവ ഓരോ ദിവസവും നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് നിങ്ങൾക്കറിയാമോ? പുതിയ പള്ളികൾ നിർമ്മിക്കുമ്പോൾ അവർ തങ്ങളുടെ ചരിത്രത്തെയും പരമ്പരാഗതമായ കുരിശിനെയുമാണ് നശിപ്പിക്കുന്നത്. അങ്കമാലി, പള്ളിപ്പുറം, മൂഴിക്കുളം തുടങ്ങിയ പള്ളികളിൽ ഇതു പോലെയാണ് സംഭവിച്ചത്.

✅ മാർത്തോമാ സ്ലീവയെ അപകീർത്തിപ്പെടുത്തുന്നവരോട് ഒരു കാര്യം ഞാൻ ഓർമ്മിപ്പിക്കുന്നു. നിങ്ങൾ എറണാകുളം-അങ്കമാലിയിലെ വിമതർ, തന്തയില്ലാത്തവരെപ്പോലെയാണ് പെരുമാറുന്നത്; കാരണം, നിങ്ങൾ സ്വന്തം ചരിത്രം മറന്നുപോകുന്നു. നിങ്ങളുടെ പൂർവ്വികർ നൂറ്റാണ്ടുകളോളം ബഹുമാനിക്കുകയും വണങ്ങുകയും ചെയ്ത മാർത്തോമ്മാ സ്ലീവയുടെ ചരിത്രം നിങ്ങൾ മറന്നുപോകുന്നു.🤦‍♂️

തെരുവിലൂടെ പോകുന്ന ഒരു നല്ല രൂപഭംഗിയുള്ള (പറങ്കി) പുരുഷനെ കാണുമ്പോൾ, അയാളെ നിങ്ങളുടെ പുതിയ അച്ഛനായി ലഭിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. സ്വന്തം പാരമ്പര്യത്തിനോ ചരിത്രത്തിനോ നിങ്ങൾ യാതൊരു വിലയും നൽകുന്നില്ല.

സൊസൈറ്റി ഓഫ് സെന്റ് പയസ് ടെൻത് അഥവാ എസ്എസ്പിഎക്സ് എന്ന സംഘടനയ്ക്ക് കത്തോലിക്കാ സഭയുമായുള്ള വിയോജിപ്പുകളുടെ ചരിത്രം വളരെ ...
21/08/2026

സൊസൈറ്റി ഓഫ് സെന്റ് പയസ് ടെൻത് അഥവാ എസ്എസ്പിഎക്സ് എന്ന സംഘടനയ്ക്ക് കത്തോലിക്കാ സഭയുമായുള്ള വിയോജിപ്പുകളുടെ ചരിത്രം വളരെ പ്രമുഖമാണ്. 1970-ൽ ആർച്ച്ബിഷപ്പ് മാർസെൽ ലെഫെബ്വ്റെ രൂപീകരിച്ച ഈ പ്രസ്ഥാനം രണ്ടാം വത്തിക്കാൻ കൗൺസിലിലെ പരിഷ്കാരങ്ങളെ പൂർണ്ണമായും തള്ളിപ്പറഞ്ഞു. 1988 ജൂണിൽ വത്തിക്കാന്റെയും ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെയും അനുമതിയില്ലാതെ ലെഫെബ്വ്റെ നാല് പുതിയ മെത്രാന്മാരെ വാഴിച്ചു. ഇതേത്തുടർന്ന് കാനോൻ നിയമപ്രകാരം ഇവർ സഭയിൽ നിന്ന് പുറത്താക്കപ്പെട്ടു. 2009-ൽ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ ഈ നാല് മെത്രാന്മാരുടെ പുറത്താക്കൽ പിൻവലിച്ചുവെങ്കിലും, സമകാലികമായി 2026 ജൂലൈയിൽ പുതിയ മെത്രാൻ വാഴ്ച വീണ്ടും നടത്തിയതോടെ ലിയോ പതിനാലാമൻ മാർപാപ്പ ഇവരെ വീണ്ടും സഭയിൽ നിന്ന് പുറത്താക്കുകയും സഭയിൽ പിളർപ്പ് പ്രഖ്യാപിക്കുകയും ചെയ്തു.

🛑 സീറോ മലബാർ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയിൽ ലിറ്റർജി തർക്കവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ ഇപ്പോഴും തുടരുന്നു. സഭയിലെ 35 രൂപതകളിൽ 34 രൂപതകളും സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന രീതി നടപ്പിലാക്കിയപ്പോൾ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം ഇടവകകളും ഇതിനെതിരെ പരസ്യമായി അനുസരണക്കേട് തുടരുന്നു. 50-50 അൾത്താര അഭിമുഖമായി കുർബാന അർപ്പിക്കുന്ന രീതിക്ക് പകരം പൂർണ്ണമായും ജന അഭിമുഖ കുർബാന രീതി തന്നെ വേണമെന്ന നിലപാടിൽ വൈദികരും അല്മായരും വാശിപിടിക്കുന്നു.

📌 പ്രശ്നപരിഹാരത്തിനായി ഫ്രാൻസിസ് മാർപാപ്പ അതിരൂപതയിലെ സഭാസമൂഹത്തിന് രണ്ട് ഔദ്യോഗിക കത്തുകൾ നേരിട്ട് അയച്ചു. 2021 ഓഗസ്റ്റിലും 2022 മാർച്ച് മാസത്തിലുമായി അയച്ച ഈ കത്തുകളിൽ സിനഡ് തീരുമാനം അനുസരിക്കാൻ പാപ്പാ നിർദ്ദേശിച്ചെങ്കിലും രൂപതയിലെ വൈദികരും വിശ്വാസികളും ഇത് സ്വീകരിക്കാൻ തയ്യാറായില്ല. ഇത് സഭയ്ക്കുള്ളിലെ അച്ചടക്കലംഘനത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.

📌 സ്ഥിതിഗതികൾ പഠിച്ച് പരിഹരിക്കാൻ 2023 ഓഗസ്റ്റിൽ മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയായി ആർച്ച്ബിഷപ്പ് സിറിൾ വാസിൽ കേരളത്തിലെത്തി. എന്നാൽ അദ്ദേഹത്തിന് അതിരൂപതാ ആസ്ഥാനത്തും സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലും നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധങ്ങളും തടസ്സങ്ങളുമായിരുന്നു. ഈ സന്ദർശനം തർക്കം കൂടുതൽ രൂക്ഷമാക്കുക മാത്രമാണ് ചെയ്തത്.

📌 ഇതേത്തുടർന്ന് 2023 ഡിസംബർ 7-ന് ഫ്രാൻസിസ് മാർപാപ്പ അതിരൂപതയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രത്യേക വീഡിയോ സന്ദേശം പുറപ്പെടുവിച്ചു. ക്രിസ്മസ് ദിനത്തിന് മുൻപായി സിനഡ് കുർബാന നടപ്പിലാക്കണമെന്നും സഭയിൽ പിളർപ്പ് ഉണ്ടാക്കുന്ന നടപടികൾ സാത്താനിക് ശൈലിയാണെന്നും പാപ്പാ അതിൽ കർശനമായി മുന്നറിയിപ്പ് നൽകി. എന്നിരുന്നാലും, അതിരൂപതയിലെ വലിയൊരു വിഭാഗം ജനങ്ങളും വൈദികരും തങ്ങളുടെ നിലപാടിൽ മാറ്റം വരുത്താൻ തയ്യാറായില്ല.

📌 ചരിത്രപരമായ പുറത്താക്കലുകളും പ്രാദേശിക സഭയിലെ ലിറ്റർജി തർക്കങ്ങളും കത്തോലിക്കാ സഭയിലെ പരമാധികാരവും അച്ചടക്കവും നേരിടുന്ന വെല്ലുവിളികളെ വ്യക്തമാക്കുന്നു. സഭാ നിയമങ്ങൾ ലംഘിക്കുന്നത് എത്ര വലിയ പ്രസ്ഥാനമായാലും അതിരൂപതയായാലും ഔദ്യോഗിക സഭാ കൂട്ടായ്മയിൽ നിന്നും കൂട്ടായ്മയുടെ ആനുകൂല്യങ്ങളിൽ നിന്നും അകറ്റപ്പെടാൻ കാരണമാകുന്നു.

Address

Bharananganam
600004

Alerts

Be the first to know and let us send you an email when Voice Of MarThoma Nasrani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Voice Of MarThoma Nasrani:

Shortcuts

Share