Balarama - Krishna Temple, Aluva

Balarama - Krishna Temple, Aluva The aim of this group is to bring the news and notifications of the Aluva Sri Balarama Sri Krishna Temple of the Travancore Devaswom Board to the devotees.

19/02/2026

നമസ്കാരം🙏
ഭക്തജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്.

ആലുവ ശ്രീ ബലരാമ ശ്രീകൃഷ്ണ സാമി ക്ഷേത്രത്തിൽ ബലരാമജയന്തി ദിനത്തിൽ പുരസ്കാരം സമർപ്പണം നടത്തുന്നു.

2026-ലെ ബലരാമ ജയന്തിയോടനുബന്ധിച്ച് ഏപ്രിൽ മാസം 8-ാം തീയതി മുതൽ 19-ാം തീയതി വരെ, 12 ദിവസങ്ങളായി നടത്തുന്ന ചന്ദനം ചാർത്തൽ മഹോത്സവത്തിന്, ക്ഷേത്ര കലകളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ നടത്തുന്ന കലാപരിപാടികളിൽ തിരുവാതിരകളിക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഈ ദിവസങ്ങളിൽ നടക്കുന്ന തിരുവാതിര കളികളിൽ നിന്നും വിദഗ്ധരായ ജഡ്ജസിന്റെ വിധിനിർണയത്തിലൂടെയും, കാണികളായ ഭക്തരുടെ അഭിപ്രായ സർവേയിലൂടെയും തെരഞ്ഞെടുക്കപ്പെടുന്ന ടീമിന് ശ്രീബലരാമകൃഷ്ണ പുരസ്കാരം-2026 എന്ന പേരിൽ ക്യാഷ് അവാർഡും, പ്രശംസ ഫലകവും നൽകി ആദരിക്കുന്നു.
ഈ പുരസ്കാരം നേടുവാൻ താല്പര്യമുള്ള തിരുവാതിര കളി സംഘങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.
അപേക്ഷ ഈ മാസം 22 ഞായറാഴ്ചക്കുള്ളിൽ (22/02/26) താഴെപ്പറയുന്ന നമ്പറുകളിൽ വിളിച്ചോ, വാട്സാപ്പിലൂടെയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

(9400922386, 9633044471)

NB: നിബന്ധനകളും ,സമയ ക്രമീകരണവും പിന്നീട് അറിയിക്കുന്നതാണ്.

ഓം ഹലായുധായ നമ: ....   "വഹസി വപുഷി വിശദേ വസനം ജലദാഭം    ഹല - ഹതി - ഭീതി - മിലിത യമുനാഭം   കേശവ ധൃത ഹല ധര രൂപ    ജയ ജഗദീശ...
15/09/2022

ഓം ഹലായുധായ നമ: ....
"വഹസി വപുഷി വിശദേ വസനം
ജലദാഭം
ഹല - ഹതി - ഭീതി - മിലിത യമുനാഭം
കേശവ ധൃത ഹല ധര രൂപ
ജയ ജഗദീശ ഹരേ ......"

ഭാഗവത സപ്താഹയജ്ഞം
04/08/2022

ഭാഗവത സപ്താഹയജ്ഞം

കർക്കടകത്തിലെ അമാവാസി കഴിഞ്ഞുള്ള ശുഭമുഹൂർത്തത്തിലാണ് ഇല്ലംനിറ. മലയാളത്തിന്റെ സമൃദ്ധി മുഴുവൻ ഉൾക്കൊള്ളുന്ന വാക്കാണ് ഇല്ലം...
22/07/2022

കർക്കടകത്തിലെ അമാവാസി കഴിഞ്ഞുള്ള ശുഭമുഹൂർത്തത്തിലാണ് ഇല്ലംനിറ. മലയാളത്തിന്റെ സമൃദ്ധി മുഴുവൻ ഉൾക്കൊള്ളുന്ന വാക്കാണ് ഇല്ലംനിറ. പാടത്തു വിളഞ്ഞ പുന്നെല്ലിനെ വീട്ടിലേക്കു വരവേൽക്കുന്നതാണ് ഇല്ലംനിറ അനുഷ്ഠാനം.
ഇല്ലവും മനവും ഐശ്വര്യം കൊണ്ട് നിറയ്ക്കുന്നതാണ് ആചാരം.

മൂധേവിയെ പുറത്താക്കി ഐശ്വര്യ ദേവതയായ ശ്രീഭഗവതിയെ കുടിയിരുത്തുന്നു എന്നാണ് സങ്കൽപം.

പൂജിച്ച് കഴിഞ്ഞ പുതുകറ്റയിൽ നിന്ന് ഒന്നോ രണ്ടോ പിടി അറവാതിൽക്കലും പൂമുഖത്തും കെട്ടിത്തൂക്കും. ബാക്കിയുള്ള കറ്റ മെതിച്ചുകുത്തി ആ അരികൊണ്ടു പുത്തരിച്ചോറു തയാറാക്കി കഴിക്കണമെന്നാണു വിധി.
ക്ഷേത്രങ്ങളിൽ പലയിടത്തും പുത്തരിപ്പായസം നിവേദിക്കുക പതിവുണ്ട്.

14/07/2022
സപ്ത മാതാക്കളിൽ വാരാഹി യമ ശക്തിയായി നിൽക്കുന്നു ,എന്നാൽ മഹാ വാരാഹി രൂപത്തിൽ യമ മാതാവാകുന്നു, ദേവിയുടെ സാധന വാമം, ദക്ഷിണം...
07/07/2022

സപ്ത മാതാക്കളിൽ വാരാഹി യമ ശക്തിയായി നിൽക്കുന്നു ,എന്നാൽ മഹാ വാരാഹി രൂപത്തിൽ യമ മാതാവാകുന്നു, ദേവിയുടെ സാധന വാമം, ദക്ഷിണം എന്ന രണ്ട് മാർഗ്ഗത്തിലും കൂടാതെ സംവര വിധാനത്തിലും പ്രചുര പ്രചാരം നേടിയതാണ് ,സംവരത്തിൽ പന്നി മുഖി എന്ന നാമത്തിൽ പൂജാ വിധാനമുണ്ട് ,ഒരു കാലത്ത് കേരളത്തിൽ വളരെ പ്രാധാന്യമുണ്ടായിരുന്ന വിദ്യ കൂടിയായിരുന്നു ഇത് എന്നാൽ കാലാന്തരത്തിൽ ലുപ്തമായി, ഇന്ന് പലർക്കും ശ്രീ കൃഷ്ണ പരുന്ത് എന്ന സിനിമ കണ്ടാണ് വാരാഹിയെ വിലയിരുത്തുന്നത് അതിൽ ചിത്രത്തിൻ്റെ രചയിതാവ് ദുർ മൂർത്തിയായി ആണ് ദേവിയെ ചിത്രീകരിച്ചത് .ഇത്രയും വായിച്ചതിൽ നിന്ന് മനസ്സിലാക്കുക യക്ഷി വന്നാലോ ഗരുഢൻ വന്നാലോ ഓടുന്ന വിദ്യ അല്ല വാരാഹി .വാരാഹി തന്ത്രത്തിൽ ഒരു സന്ദർഭത്തിൽ പറയുന്നുണ്ട് രാവണൻ്റെ സേനാപതി ശ്രീരാമ ലക്ഷ്മണന്മാരെ വധിക്കാൻ വാരാഹി പ്രയോഗം ചെയ്യുന്നുണ്ട് .ആ സമയം അതറിഞ്ഞ് ആഞ്ജനേയൻ ദുർവ്വാസാ ഉപാസിത വാരാഹി മന്ത്രം കൊണ്ട് ഈ വിദ്യയെ നിർവീര്യമാക്കി ,ഇല്ലാത്ത പക്ഷം രാമായണത്തിൻെറ കഥ മറ്റൊന്നാകുമായിരുന്നു, ബലരാമൻ്റെ പ്രധാന ഉപാസന വിദ്യ മഹാ വാരാഹി ആയിരുന്നു, ഭഗവാൻ പരശുരാമൻ 21 വട്ടം ക്ഷത്രിയ വംശ നാശം നടത്തിയതും ഇതേ വാർത്താളി വിദ്യ കൊണ്ടാണ്, വാരാഹി ഉണർന്നാൽ ശത്രുവിൻ്റെ കുലം മുച്ചൂടായി പോകും,

ശ്രീകോവിലിൻ്റെ ഓവു ചാലിലൂടെ പുറത്തേക്ക് ഒഴുകി വരുന്നതീർത്ഥ ജലം സേവിക്കാമോ?അഭിഷേകം ചെയ്ത തീർത്ഥം ശ്രീകോവിലിൻ്റെ ഓവു ചാലില...
03/07/2022

ശ്രീകോവിലിൻ്റെ ഓവു ചാലിലൂടെ പുറത്തേക്ക് ഒഴുകി വരുന്നതീർത്ഥ ജലം സേവിക്കാമോ?

അഭിഷേകം ചെയ്ത തീർത്ഥം ശ്രീകോവിലിൻ്റെ ഓവു ചാലിലൂടെ പുറത്തേക്ക് ഒഴുക്കി വിടും…

ഓവിലൂടെ വരുന്ന അഭിഷേകം ചെയ്ത തീർത്ഥങ്ങൾ പലരും കൈകൊണ്ടെടുത്ത് കുടിക്കുകയും ശിരസ്സിൽ തളിക്കുകയു൦ ചെയ്യുന്നു…

എന്നാൽ ഇത് ക്ഷേത്ര ദർശനത്തിലൂടെ ആർജിച്ചെടുത്ത എല്ലാ പോസിറ്റീവ് ഊർജവും ഇതിലൂടെ നഷ്ടപ്പെടും... എന്ന് ആചാര്യന്മാർ പറയുന്നു…

ഇതിനുള്ള വിശദീകരണം.

ക്ഷേത്രത്തിൽ ദർശനത്തിനും മറ്റുമായി ദിവസേന നിരവധി ആളുകൾ എത്താറുണ്ടല്ലോ. മഹാ ക്ഷേത്രങ്ങളിൽ ആണെകിൽ തിരക്കും കൂടും. ആസമയത്ത് ദേവ പ്രതിഷ്ഠക്ക് തീർത്ഥം, ഇളനീർ, പാൽ തുടങ്ങിയവയെല്ലാം ഉപയോഗിച്ച് അഭിഷേകം ചെയ്യുന്ന ചടങ്ങുണ്ട്.

അഭിഷേകം ചെയ്ത തീർത്ഥം ശ്രീകോവിലിൻ്റെ ഓവു ചാലിലൂടെ പുറത്തേക്ക് ഒഴുക്കി വിടും. പല ക്ഷേത്രങ്ങളിലും കാണാൻ കഴിയുന്ന ഒരു കാഴ്ചയാണ്. ഓവിലൂടെ വരുന്ന അഭിഷേകം ചെയ്ത തീർത്ഥങ്ങൾ പലരും കൈകൊണ്ടെടുത്ത് കുടിക്കുകയും ശിരസ്സിൽ തളിക്കുകയുമെല്ലാം ചെയ്യുന്നു .

എന്നാൽ തീർത്തും തെറ്റായ ഒരു കാര്യമാണിത്. ഇത്തരത്തിൽ ചെയ്യുന്നത് നമ്മുടെ ശരീരത്തിൽ നെഗറ്റീവ് എനർജി ഉണ്ടാക്കുന്നതിന് കാരണമാകുകയാണ് ചെയ്യുക. ക്ഷേത്ര ദർശനത്തിലൂടെ ആർജിച്ചെടുത്ത എല്ലാ പോസിറ്റീവ് ഊർജവും ഇതിലൂടെ നഷ്ടപ്പെടും.

ക്ഷേത്രങ്ങളിൽ അഭിഷേക ജലം പുറത്തേക്ക് വരുന്ന ഓവുചാലിനടുത്ത് വാ തുറന്ന് നിൽക്കുന്ന ഒരു രൂപം നിർമിച്ചു വച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. കുംഭോദരധാരി എന്നാണ് ഇതിന് പറയുന്നത്. അതായത് അഭിഷേകം കഴിഞ്ഞ് പുറത്തേക്ക് വരുന്ന വെള്ളം ഭൂമിയിൽപ്പോലും വീഴാൻ പാടില്ല എന്നാണ്.

അതുകൊണ്ട് തന്നെ കുഭോദരധാരി അതെല്ലാം കുടിച്ചിറക്കുന്നു. വിഗ്രഹത്തിലെത്തുന്ന എല്ലാ നെഗറ്റീവ് എനർജികളും കഴുകി കളയുന്നത് അഭിഷേകത്തിലൂടെയാണ്. ഇത്തരത്തിൽ അഭിഷേകത്തിനു ശേഷം പുറത്തു വരുന്ന ജലം നമ്മൾ സ്പർശിച്ചാൽ ഗുണത്തേക്കാളേറെ ദോഷമാണ് സംഭവിക്കുക.

എന്നാൽ ശ്രീ കോവിലിന് ഉള്ളിൽ നിന്നും പൂജാരി പൂജിച്ചു തീർത്ഥമായി ശംഖിലൂടെയും കിണ്ടിയിലൂടെയും നൽകുന്ന തീർത്ഥ ജലവും, ശിവ ക്ഷേത്രത്തിലെ ധാര ചെയ്ത ജലവും ശ്രീകോവിലിനുള്ളിൽ നിന്നും നൽകുന്നതും സ്വീകരിക്കാം അതിനു മേല്പറഞ്ഞ വിവരണം ബാധകമല്ല !!!

എന്നാൽ ശ്രീ കോവിലിനു പുറത്തു നിന്നും കുംഭോദരധാരി പുറത്തു കളയുന്ന ജലം നെഗറ്റീവ് എനർജി നിറഞ്ഞതാണെന്നു പ്രത്യേകം ശ്രദ്ധിക്കുക.

നാളെ2022 ജൂലൈ 2ആയില്ല്യപൂജ
01/07/2022

നാളെ
2022 ജൂലൈ 2
ആയില്ല്യപൂജ

നാളെ 16/06/2022  മുപ്പെട്ട് വ്യാഴംചെറുപയറ് വിളയീച്ചതും (ശരീരപുഷ്ഠി)... പാനകവും (ഉദരരോഗം)...തേൻ (ഐക്യത)....വഴിപാടുകൾ പ്രധ...
15/06/2022

നാളെ 16/06/2022 മുപ്പെട്ട് വ്യാഴം

ചെറുപയറ് വിളയീച്ചതും (ശരീരപുഷ്ഠി)... പാനകവും (ഉദരരോഗം)...
തേൻ (ഐക്യത)....
വഴിപാടുകൾ പ്രധാനം..

തുലാഭാരംഭാഗവത പുരാണത്തിൽ നിന്നാണ് തുലാഭാരം വഴിപാടിന്റെ ഉത്ഭവം. ഭഗവാൻ ശ്രീകൃഷ്ണനോടുള്ള തന്റെ ഉത്തമ ഭക്തി തെളിയിക്കാൻ പത്ന...
13/06/2022

തുലാഭാരം

ഭാഗവത പുരാണത്തിൽ നിന്നാണ് തുലാഭാരം വഴിപാടിന്റെ ഉത്ഭവം. ഭഗവാൻ ശ്രീകൃഷ്ണനോടുള്ള തന്റെ ഉത്തമ ഭക്തി തെളിയിക്കാൻ പത്നി രുക്മിണി ദേവിയാണ് ആദ്യമായി തുലാഭാരം നടത്തിയതെന്നാന്ന് വിശ്വാസം.

തുലാഭാരത്തട്ടിൽ വെച്ച രത്നങ്ങൾക്കും സ്വർണ്ണത്തിനുമൊന്നും ഭഗവാന്റെ തട്ടിനെ ഉയർത്താൻ കഴിഞ്ഞില്ല, അവസാനം ദേവി സ്വയം സമർപ്പണത്തോടുകൂടി നൽകിയ ഒരു തുളസി ദളത്തിനാണ് ഭഗവാന്റെ തട്ടിനെ ഉയർത്താനായത്. തുലാഭാരത്തിനു സമർപ്പിക്കുന്ന ദ്രവ്യങ്ങളിലല്ല, പകരം സമർപ്പണത്തിലാണ് ഭഗവാന്റെ അനുഗ്രഹം ഉണ്ടാവുന്നതെന്ന വലിയ പാഠവും ഇതുമൂലം പകർന്നു നൽകപ്പെട്ടു.

ഒരാളുടെ തൂക്കത്തിനു തുല്യമായി, ഏതെങ്കിലും ദ്രവ്യം, ക്ഷേത്രത്തിന് സമര്‍പ്പിക്കുന്നതിനെയാണ് തുലാഭാരമെന്നു പറയുന്നത്. സാധാരണയായി, പഞ്ചസാര, പഴം, ശര്‍ക്കര, അരി, നെല്ല്, കയര്‍ എന്നീ ദ്രവ്യങ്ങളാണു സമര്‍പ്പിക്കുക. എന്നിരുന്നാലും, ഭക്തരുടെ മനോധര്‍മ്മത്തിനനുസരിച്ച് മറ്റ് ദ്രവ്യങ്ങളും സമര്‍പ്പിക്കാം. ദുരിതനിവാരണത്തിനും, ദാരിദ്ര്യ ശമനത്തിനും രോഗശാന്തിക്കുമായി തുലാഭാരം നടത്താറുണ്ട്.

ദാരിദ്ര്യ ശമനത്തിന് : അവല്‍, നെല്ല്

ദീര്‍ഘായുസ്സിനും മാനസിക സമ്മര്‍ദ്ദത്തിനും: മഞ്ചാടിക്കുരു

കര്‍മ്മലാഭം , ആയുസ്സ്, ആത്മബലം : താമരപ്പൂവ്

പ്രമേഹ രോഗശമനത്തിന് : പഞ്ചസാര

രോഗശാന്തിക്ക് : കദളിപ്പഴം

പല്ലുവേദന : നാളികേരം

മുഖത്തെ പാടുകള്‍ : നാളികേരം

നീര്‍ക്കെട്ട് : ഇളനീര്‍, വെള്ളം

വൃക്ക/ മൂത്രാശയ രോഗശമനം : ഇളനീര്‍, വെള്ളം

ഉദരരോഗശമനം : ശര്‍ക്കര, തേന്‍

വാതരോഗശമനം : പൂവന്‍ പഴം

വസൂരി രോഗം/ ചിക്കന്‍ പോക്‌സ്

ശമനം : കുരുമുളക്

ത്വക്ക് രോഗശമനം : ചേന

ബിസിനസ് ഉയര്‍ച്ച : ലോഹനാണയങ്ങള്‍

ദൃഷ്ടിദോഷ പരിഹാരം / ഐശ്വര്യം : ഉപ്പ്

ബുദ്ധി വികാസത്തിന് / മാനസിക രോഗ മുക്തി : നെല്ലിക്ക , വാളന്‍ പുളി.

ഒരു നിമിഷം ജപിക്കൂ...ഓം നമോ ഭാഗവതേ വാസുദേവായ....നാളെ  2022 ജൂൺ 10 തിയതി "നിർജല ഏകാദശി"..ഇന്ന്  മുതൽ വ്രതാരംഭം..........ജ...
09/06/2022

ഒരു നിമിഷം ജപിക്കൂ...ഓം നമോ ഭാഗവതേ വാസുദേവായ....

നാളെ
2022 ജൂൺ 10 തിയതി "നിർജല ഏകാദശി"..
ഇന്ന് മുതൽ വ്രതാരംഭം..........

ജ്യേഷ്ഠമാസത്തിലെ വെളുത്ത പക്ഷത്തിൽ വരുന്ന നാളത്തെ നിർജല ഏകാദശി ജലപാനം പോലും ഉപേക്ഷിച്ച് പൂർണ്ണമായ ഉപവാസത്തോടെ അനുഷ്ഠിച്ചാൽ ഒരു വർഷത്തെ എല്ലാ ഏകാദശികളും അനുഷ്ഠിക്കുന്ന ഫലം കിട്ടും എന്നാണ് ആചാര്യമതം. ഏകാദശികളിൽ പ്രധാനപ്പെട്ട നിർജല ഏകാദശിക്ക് പിന്നിൽ പാണ്ഡവരുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമുണ്ട് : ഭീമസേനൻ ഒഴികെ പാണ്ഡവരെല്ലാം ഏകാദശിവ്രതം എടുക്കുമായിരുന്നു. ഉപവാസമാണല്ലോ ഈ വ്രതത്തിലെ പ്രധാന നിഷ്ഠ. എന്നാൽ ഒട്ടും വിശപ്പു സഹിക്കാൻ കഴിയാത്തതിനാൽ ഭീമന് ഒരിക്കലും ഈ വ്രത്രം നോൽക്കാൻ കഴിഞ്ഞില്ല. ഒരു അവസരത്തിൽ ഏകാദശിവ്രത മാഹാത്മ്യം വേദപാരംഗതനായ പിതാമഹൻ വ്യാസൻ ജ്യേഷ്ഠൻ യുധിഷ്ഠിരന് വിവരിച്ചു കൊടുക്കുന്നത് ഭീമൻ കേട്ടു: മനുഷ്യധർമ്മങ്ങളും വേദധർമ്മങ്ങളും അനുഷ്ഠിക്കാൻ പ്രയാസമാണ്. പക്ഷേ അല്പധനം കൊണ്ടും അല്പക്ലേശം
കൊണ്ടും എളുപ്പം അനുഷ്ഠിക്കാവുന്നതും ഫലം ഏറിയതുമാണ് ഏകാദശിവ്രതം. ഭക്ഷണം പൂർണ്ണമായും ഉപേക്ഷിക്കണം എന്നതാണ് ഈ വ്രതത്തിന്റെ പ്രധാന നിഷ്ഠ.
ഇത് കേട്ട് ഭീമസേനൻ വ്യാസനോട് പറഞ്ഞു: എനിക്ക് മാത്രം വ്രതമെടുക്കാൻ സാധിക്കുന്നില്ല. എത്ര വേണോ വിഷ്ണു പൂജ ചെയ്യാം; ദാനവും നടത്താം. ആഹാരം ഉപേക്ഷിക്കുവാൻ കഴിയുന്നില്ല. ഒരിക്കൽ എടുക്കാൻ പോലും ഉദരത്തിലെ വൃകൻ എന്ന അഗ്നി അനുവദിക്കില്ല. എത്ര ഭക്ഷിച്ചാലും അത് പെട്ടെന്ന് ദഹിപ്പിച്ചു കളയുന്നു. അതുകൊണ്ട് ഒരു ഉപവാസം മാത്രം അനുഷ്ഠിക്കാനുളള വഴി പറഞ്ഞു തരണം.

അപ്പോൾ വ്യാസൻ ഭീമന് നൽകിയ ഉപായമാണ് നിർജല ഏകാദശി അനുഷ്ഠാനം. എല്ലാ ജ്യേഷ്ഠമാസത്തിലെയും വെളുത്ത പക്ഷ ഏകാദശി ഉദയം മുതൽ ഉദയം വരെ ആഹാരം വർജ്ജിച്ച് വ്രതം നോറ്റാൽ എല്ലാ ഏകാദശിയും അനുഷ്ഠിച്ച ഫലം ലഭിക്കും. ഇന്ദ്രിയ നിഗ്രഹത്തോടെ, ശ്രദ്ധയോടെ, ദാനധർമ്മാദികൾ നടത്തി വേണം വിഷ്ണുപൂജ ചെയ്യേണ്ടത്. ഇത് ഭഗവാൻ വിഷ്ണു തന്നെ തന്നോട് അരുളിച്ചെയ്തിട്ടുണ്ടെന്നും വ്യാസൻ വെളിപ്പെടുത്തി. അങ്ങനെ പാണ്ഡവരെല്ലാം അനുഷ്ഠിച്ച വ്രതമായതിനാൽ ഇതിന് പാണ്ഡെവ ഏകാദശി എന്നും പേരുണ്ട്...

മനുഷ്യനെ സർവ്വപാപങ്ങളിൽ നിന്നും അകറ്റി വൈകുണ്ഠപ്രാപ്തിക്ക് അർഹനാക്കുന്ന ഒന്നായാ പുണ്യദായക ഏകാദശിയുടെ മഹിമ വിളിച്ചോതുന്ന പംക്തിയാണ് ഇന്ന് ഹൈന്ദവ ധർമ്മ ക്ഷേത്രത്തിൽ അവതരിപ്പിക്കുന്നത്...ഒരു മാസത്തില്‍ കറുത്തവാവ് കഴിഞ്ഞ വരുന്ന ഏകാദശി വെളുത്തപക്ഷവും, വെളുത്തവാവു കഴിഞ്ഞു വരുന്ന ഏകാദശി കറുത്തപക്ഷവുമാണ്. വര്‍ഷത്തില്‍ 24 ഏകാദശികളുണ്ട്. 32 ചന്ദ്രവര്‍ഷം വരുമ്പോള്‍ ഒരു മാസം അധികമായി വരുന്നതിനാല്‍ ഇതുംകൂടി കണക്കിലെടുത്താല്‍ 26 ഏകാദശികളായി വരും. മഹാവിഷ്ണുവിന്റെ പരമപ്രീതി കരസ്ഥമാക്കുന്നതിനുള്ള ഒരു വര്‍ഷത്തെ ഏകാദശിവ്രതമാണിത്. ഇതിനെ സാംവല്‍സരികദ്വാദശിവ്രതമെന്നാണ് ബ്രഹത്‌നാരദപുരാണം വ്യക്തമാക്കുന്നത്....ഏകാദശിയും ദ്വാദശിയും സംഗമിക്കുന്ന മഹാപുണ്യദിനത്തില്‍ മഹാവിഷ്ണുവിന്റെ മുഖ്യസാന്നിദ്ധ്യമുണ്ടാകുമെന്നാണ് വിശ്വാസം. ഈ മഹാപുണ്യദിനത്തില്‍ യജ്ഞങ്ങളും മറ്റുപുണ്യകര്‍മ്മങ്ങളും അനുഷ്ഠിക്കുന്നത് വളരെ ഉത്തമം.........

" വ്രതാനാമപി സര്‍വ്വേഷാം, മുഖ്യമേകാദശിവ്രതം "

അതായത്‌ എല്ലാ വ്രതങ്ങളിലും വച്ച്‌ മുഖ്യമായത്‌ ഏകാദശിവ്രതം എന്ന് പ്രമാണം. ഹൈന്ദവ ധർമ്മ ക്ഷേത്രം അംഗങ്ങൾക്കായി ഏകാദശിയുടെ ഒരു ചെറിയ വിവരണം കൊടുക്കുന്നു..ചാന്ദ്ര മാസ-കാലഗണയയിലെ പക്ഷങ്ങളിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഏതു പക്ഷത്തിൽ വരുന്നു എന്നതനുസരിച്ച്, ശുക്ലപക്ഷ ഏകാദശി എന്നും കൃഷ്ണപക്ഷ ഏകാദശി എന്നും രണ്ടു ഏകാദശികൾ ഒരു ചാന്ദ്ര മാസത്തിൽ വരുന്നു. ഒരു വർഷത്തിൽ സാധാരണ 24 ഏകാദശികൾ ഉണ്ടാകും, 25 എണ്ണവും ആകാം.സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയ്ക്ക് ഭൂരിപക്ഷ ഏകാദശി എന്നും ദ്വാദശി ബന്ധമുള്ള ഏകാദശിയ്ക്ക് ആനന്ദപക്ഷം' എന്നും പറയുന്നു. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയതിന് ഹരിവാസരം എന്നും പറയുന്നു.ഇഹലോകസുഖവും പരലോകസുഖവും ഫലം.ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനാൾ പൂർണ്ണ ഉപവാസം അനുഷ്ടിക്കണം.ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്....

സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം

ഏകാദശ്യുപവാസോയം നിർമ്മിതം പരമൗഷധം.

ഏകാദശി വൃതം വഴി വിഷ്ണു പ്രസാദത്താൽ ധനധാന്യ സമൃദ്ധിയും മോക്ഷവും ലഭിക്കും..ഏകാദശിനാളില്‍ തുളസിയില കൊണ്ട് ഭഗവാനെ ഭക്തിപൂര്‍വ്വം അര്‍ച്ചനചെയ്യുന്നവരെ താമരയിലയിലെ വെള്ളംപോലെ പാപം തീണ്ടുകയില്ല. മാത്രമല്ല പിതൃ-മാതൃ-ഭാര്യപക്ഷത്തുള്ള പത്ത് തലമുറയിലുള്ളവര്‍ ഏകാദശിവ്രതത്താല്‍ ശുദ്ധീകരിക്കപ്പെടുകയും ചെയ്യും. കൃഷ്ണപക്ഷ-ശുക്ലപക്ഷ ഏകാദശിവ്രതഫലം തുല്യമാണ്. ഏകാദശി വ്രതമനുഷ്ഠിച്ചാല്‍ സംസാരസാഗരത്തില്‍ മുഴുകിയിരിക്കുന്നവരുടെ പാപങ്ങള്‍ നശിച്ച് കരകയറുന്നതിനുള്ള ഈശ്വരശക്തി ലഭിയ്ക്കും. രാത്രി ഉറക്കമൊഴിച്ച് ഏകാദശി വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് ഒരിയ്ക്കലും അന്തകനെ കാണേണ്ടിവരില്ലയെന്ന് പുരാണങ്ങളില്‍ വ്യക്തം....ആയതിനാൽ ഹൈന്ദവ ധർമ്മ ക്ഷേത്രത്തിലെ എല്ലാ അംഗങ്ങളും ഈ വൃതം ആചരിക്കുന്നത് നന്നായിരിക്കും...അതിനു സഹായകകരമായി ഏകാദശി വ്രതാനുഷ്ഠാനം ഇന്നത്തെ ജീവിതസാഹചര്യത്തിനനുസൃതമായി വളരെ ചുരുങ്ങിയ ആചാരരീതിയിലാണ് ഹൈന്ദവ ധർമ്മ ക്ഷേത്രത്തിൽ വിവരിക്കുന്നത്. ദശമി-ഏകാദശി-ദ്വാദശി എന്നീ മൂന്ന് ദിനങ്ങള്‍ ഏകാദശിവ്രതത്തിന് വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു. ദശമിനാളില്‍ ഒരുനേരം മാത്രം അരിയാഹാരം കഴിയ്ക്കാം. ഏകാദശിനാളില്‍ പൂര്‍ണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ജലപാനംപോലും പാടില്ല. അതിനുസാധിയ്ക്കാത്തവര്‍ക്ക് അരിഭക്ഷണം മാത്രം ഒഴിവാക്കി വ്രതമനുഷ്ഠിയ്ക്കാം. ഗോതമ്പ്, ചാമ, എന്നിവ കൊണ്ടുള്ള ലളിത വിഭവങ്ങളും പയര്‍ പുഴുക്ക്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷിയ്ക്കാം. ഏകാദശിനാളില്‍ വിഷ്ണുക്ഷേത്രദര്‍ശനം നടത്തണം. പകലുറക്കവും പാടില്ല. ഈ മഹാപുണ്യദിനത്തില്‍ രാത്രിയും ഉറങ്ങാതെ വിഷ്ണുനാമമന്ത്രജപത്തോടെ കഴിയുന്നതും മൗനം ഭജിയ്ക്കുന്നതും വളരെ ഉത്തമം..ദ്വാദശിനാളില്‍ ഹരിവാസരസമയം കഴിഞ്ഞ ശേഷമാണ് പാരണ വീട്ടേണ്ടത്. വ്രതസമാപ്തിയില്‍ തുളസീതീര്‍ത്ഥം സേവിച്ചശേഷം ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്ന ചടങ്ങാണ് പാരണ വീട്ടുക. ഈ സുദിനത്തില്‍ തുളസീതീര്‍ത്ഥമല്ലാതെ മറ്റൊന്നും കഴിയ്ക്കാതെയിരിക്കുന്നവരുണ്ട്.അതിനുസാധിയ്ക്കാത്തവര്‍ക്ക് ഒരു നേരംമാത്രം അരിയാഹാരം കഴിയ്ക്കുകയുമാവാം.ദ്വാദശി കഴിയുന്നതിനുമുന്‍പ് തുളസീതീര്‍ത്ഥം സേവിച്ച് പാരണവീട്ടണമെന്നാണ് മാനദണ്ഡം. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ഒത്തുചേരുന്ന ഹരിവാസര മുഹൂര്‍ത്തത്തില്‍ ഒന്നുംതന്നെ ഭക്ഷിയ്ക്കാതിരിയ്ക്കുന്നത് അത്യുത്തമം. ഈ സമയത്ത് മഹാവിഷ്ണുവിന്റെ മഹനീയ സാമീപ്യം വളരെ കൂടുതലായി ഭൂമിയില്‍ അനുഭവപ്പെടുമെന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂര്‍ണ്ണഫലസിദ്ധി നല്‍കുമെന്നാണ് ഐതിഹ്യം..ആയതിനാൽ ഈ പുണ്യ നാളിൽ എല്ലാ ഹൈന്ദവ ധർമ്മ ക്ഷേത്രം അംഗങ്ങളും ഗീതാ പാരായണം കൂടി ചെയ്യുന്നത് ഉത്തമമാണ് .....

Address

Alwaye
683101

Website

Alerts

Be the first to know and let us send you an email when Balarama - Krishna Temple, Aluva posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category