30/07/2026
✝️മോർ യാക്കോബ് ബുർദാനോ✝️
അഞ്ചാം നൂറ്റാണ്ടിൽ എഡേസയിലെ . കോൺസ്റ്റൻഡിന നഗരത്തിലെ സുറിയാനി സഭയുടെ വൈദികനായിരുന്ന തെയോഫിലോസിന്റെ മകനായിരുന്നു യാക്കോബ്. നിസിബിസിലെ ബാസിൽതോ ദയറായിലെ മാർ ഒസ്താത്തിയോസിന്റെ ശിഷ്യണത്തിൽ ഒരു ഉത്തമ ദയറാക്കാരനായി അദ്ദേഹം വളർന്നു. ഗ്രീക്ക്, സുറിയാനി , കോപ്റ്റിക് ഭാഷകളിൽ അദ്ദേഹം പ്രാവീണ്യം നേടി. 451 ലെ കൽക്കുദീൻ സുന്നഹദോസിൽ, യേശുക്രിസ്തുവിനെ സംബന്ധിച്ച “ഇരുസ്വത്വവാദം” റോമാ സഭയുടെ നേതൃത്വത്തിൽ അടിച്ചേൽപിച്ചു. കത്തോലിക്കാ സഭയുടെ അംഗീകാരത്തിലുള്ള റോമൻ രാജാക്കൻമാർ ഓർത്തഡോക്സ് സുറിയാനി സഭയെ ഇല്ലാതാക്കാനുള്ള പീഡനങ്ങൾ തീവ്രമാക്കിയ കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്.
Monophysitem, Diophysitsm, Miaphysitism
യേശു ക്രിസ്തുവിലെ ദൈവത്വവും മനുഷ്യത്വവും വ്യതിരിക്തങ്ങളായ ഇരു സ്വഭാവമായി അവനിൽ നിലനിന്നിരുന്നു എന്ന പാശ്ചാത്യ നിലപാടുകളോട് സുറിയാനി സഭയുടെയും അലക്സാണ്ട്രിയൻ സഭയുടെയും പിതാക്കന്മാർ യോജിച്ചില്ല. ഈ ഇരുസ്വഭാവ വാദത്തെയാണ് ഡീയോഫൈസിറ്റിസം എന്നു വിളിക്കുന്നത്. യേശുക്രിസ്തുവിൻ്റെ ജഡാവതാരത്തിൽ, അവൻ്റെ ദൈവ സ്വഭാവൗം മനുഷ്യ സ്വഭാവവും പരസ്പരം കൂടിക്കലരാതെയും, എന്നാൽ വ്യതിരിക്തമാവാതെയും സദാസമയവും ഒരൊറ്റ സ്വഭാവമായി നിലകൊണ്ടു എന്ന നിലപാടിൽ സുറിയാനി സഭാപിതാക്കന്മാർ ഉറച്ചുനിന്നു. ഈ വിശ്വാസത്തിൽ അവർ ഉറച്ചുനിന്നതിനാൽ അവരെ കൊല്ലുകയും ജയിലിൽ അടയ്ക്കുകയും നാടുകടത്തുകയും ... ചെയ്തിരുന്ന സമയമാണ് ...
സുറിയാനി സഭ നാമാവശേഷമായിക്കൊണ്ടിരുന്ന ഈ സമയത്ത് ..
AD541 മോർ യാക്കോബ്, കോപ്റ്റിക് സഭയുടെ സഹായത്താൽ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു കൂടെ, മാർ ഗ്രീഗോറിയോസ്
മാർ ഗീവറുഗീസ് എന്നീ എപ്പിസ്കോപ്പാമാരെയും വാഴിച്ചു.
മാർ യാക്കോബ് ബുർദ്ദാനയുടെ ശ്രമഫലമായി 100 ന് മേൽ മേൽപട്ടക്കാരെയും 1000 ന് മേൽ പട്ടക്കാരെയും സുറിയാനി സഭയിൽ വാഴിച്ചു
ഏകദേശം 100 വർഷത്തെ പീഡനങ്ങളുടെ കാലത്തെ തകർച്ചയിൽ നിന്ന് സുറിയാനി സഭയുടെ ആരാധനയും വിശ്വാസവും പുനസ്ഥാപിക്കുവാൻ മാർ യാക്കോബ് ബുർദ്ദാനയ്ക്ക് സാധിച്ചു.
സെലൂഷ്യയിലെ മാർ ഔഗേന്റെ സഹായത്താൽ AD 550 മാർ പൗലോസിനെ അന്ത്യോക്യായിലെ പാത്രിയർക്കിസായിട്ട് വാഴിക്കാൻ മാർ യാക്കോബ് ബുർദാനയ്ക്ക് നിയോഗമുണ്ടായി. നാശോൻമുഖമായിരുന്ന സുറിയാനി സഭയെ പുനരുജീവിപ്പിച്ചു ഒരു ഭിക്ഷാം ദേഹിയുടെ സാഹചര്യത്തിൽ 73 വയസ്സു വരെ സത്യവിശ്വാസത്തിൽ ഉറച്ച് ജീവിച്ച മാർ യാക്കോബ് ബുർദ്ദാന, AD 578 ൽ നിത്യതയിലേക്ക് ചേർക്കപ്പെട്ടു. മാർ ദ്രിമത്രാസിന്റെ ദയറായിൽ കബറടക്കപ്പെട്ടു.
ലേഖനം കടപ്പാട്: കുന്നക്കുരുടി പള്ളി
From FB