സുവിശേഷം / Suvishesham

സുവിശേഷം / Suvishesham It is a place where divine thoughts are shared. We can hear the Bible's thoughts through many people, so that we can get to know God a little more closely.

Please like & share this page.

09/06/2026

നമുക്ക് സമാധാനം ഉണ്ടെങ്കിൽ നമ്മൾ ആയിരിക്കുന്ന കുടുംബങ്ങളിൽ സമാധാനം ഉണ്ടാകും നമുക്ക് സമാധാനം ഉണ്ടെങ്കിൽ നമ്മളെ ഏൽപ്പിച്ച ഇടങ്ങളിൽ സമാധാനം ഉണ്ടാകും നമ്മളുടെ അസ്വസ്ഥതകളും അരാജകത്വങ്ങളും ആണ് ബാക്കിയുള്ള എല്ലാവരെയും ആ അസമാധാനത്തിലേക്ക് കൊണ്ടുപോകുന്നത് നമുക്ക് ചില സുഹൃത്തുക്കൾ ഉണ്ടാവും ചിലരോട് ചിലതൊക്കെ തുറന്നു പറയുമ്പോൾ നമുക്കൊരു സമാധാനമാണ്

ദൈവസന്നിധിയിലെ സൗഖ്യം: അഹങ്കാരത്തിന് അപ്പുറമുള്ള വിശ്വാസംജീവിതപ്രതിസന്ധികളിൽ നാം പലപ്പോഴും ഇസ്രായേൽ രാജാവിനെപ്പോലെ വസ്ത്...
08/06/2026

ദൈവസന്നിധിയിലെ സൗഖ്യം: അഹങ്കാരത്തിന് അപ്പുറമുള്ള വിശ്വാസം

ജീവിതപ്രതിസന്ധികളിൽ നാം പലപ്പോഴും ഇസ്രായേൽ രാജാവിനെപ്പോലെ വസ്ത്രം കീറി തലകുനിക്കാറുണ്ട്. എന്നാൽ നയമാന്റെ കഥ നമുക്ക് നൽകുന്ന വലിയ പാഠം ഇതാണ്:

സുവിശേഷത്തിന്റെ ശബ്ദം: എവിടെനിന്നാണ് ദൈവത്തിന്റെ സന്ദേശം വരുന്നതെന്ന് നമുക്കറിയില്ല. ഒരു വേലക്കാരി പെൺകുട്ടിയിലൂടെ പോലും ദൈവം സംസാരിക്കാം. അതിനാൽ, ആര് പറയുന്നു എന്നതിനേക്കാൾ, എന്ത് പറയുന്നു എന്നതിനാണ് പ്രാധാന്യം.

ലോകത്തിന്റെ പ്രോട്ടോക്കോളുകൾ: നയമാൻ രാജാവിന്റെ കത്തുമായി വന്നപ്പോൾ ലോകത്തിന്റെ അധികാരപ്രതീകങ്ങൾക്കാണ് മുൻഗണന ലഭിച്ചത്. എന്നാൽ ദൈവപുരുഷൻ ആ കത്തുകൾക്ക് അതീതമായി, നയമാന്റെ ആത്മാവിന്റെ ശുദ്ധീകരണത്തിലാണ് ശ്രദ്ധിച്ചത്.

ആത്മസമർപ്പണം: "നിന്റെ വേദനകളെ ഇങ്ങ് തരുക" എന്ന് ദൈവസന്നിധി നമ്മോട് ആഹ്വാനം ചെയ്യുന്നു. ഭൗതികമായ വഴികൾ തേടി നാം തളരുമ്പോൾ, ദൈവത്തിന്റെ വാതിലുകൾ നമുക്കായി തുറന്നുകിടക്കുന്നു.

അഹംഭാവത്തിന്റെ അന്ത്യം: കഷ്ടപ്പെട്ട് വാങ്ങിയ ശുപാർശക്കത്തുകൾക്ക് ദൈവസന്നിധിയിൽ വലിയ പ്രസക്തിയില്ല. "കുളിച്ചു ശുദ്ധനാവുക" എന്ന ലളിതമായ ദൈവകല്പന കേൾക്കാനുള്ള എളിമയാണ് നയമാനെപ്പോലെ നമുക്കും ആവശ്യം.

നമ്മുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും ദൈവസന്നിധിയിലേക്ക് കൊണ്ടുവരുമ്പോൾ, നയമാനെപ്പോലെ നമ്മളും തിരിച്ചറിയും: "ഇവിടെ ഒരു ദൈവപുരുഷനുണ്ട്, സൗഖ്യമേകുന്ന ഒരു ദൈവമുണ്ട്."

08/06/2026

വിവാഹജീവിതം പല കാരണങ്ങൾ കൊണ്ട് ഡിവോഴ്സിൽ എത്തി കോടതിയിൽ പേപ്പറുകൾ ഒക്കെ കൊടുത്തിട്ട് നിൽക്കുന്ന രണ്ടു ദമ്പതികൾ. എന്തോ കാരണങ്ങൾ കൊണ്ട് അവരൊന്ന് പാർത്തരുന്ന ആ വീട്ടിലേക്ക് ഒരിക്കൽ കൂടി വരികയാണ്. കോടതിയിൽ നിന്നും ഡിവോഴ്സിന്റെ പേപ്പർ കിട്ടിയിട്ടില്ല എന്നുള്ളതേയുള്ളൂ പിരിഞ്ഞു താമസിക്കുന്നവരാണ് അവർ രണ്ടുപേരും. തങ്ങൾ പണ്ട് പാർത്തിരുന്ന ആ വീടിന്റെ കോലായിൽ ഒരുമിച്ചു വന്ന് ഒന്നുകൂടി ഇരിക്കുകയാണ്.
അപ്പോൾ ഭർത്താവ് പറയുകയാണ്: "നീ പണ്ട് പാട്ട് പാടുമായിരുന്നു ഞാൻ അത് കേട്ട് ലയിച്ചിരിക്കുമായിരുന്നു."
ഒരു മൗനത്തിന് ശേഷം ഭാര്യ മറുപടി പറഞ്ഞു: "നിങ്ങൾ എന്റെ പാട്ട് കേൾക്കുന്നത് സാവധാനം നിർത്തി ഞാൻ പാടുന്നതും നിർത്തി."
ഭാര്യ വീണ്ടും പറഞ്ഞു: "മെഴുകുതിരികൾ കത്തിച്ചുവെച്ച് കൈകോർത്തു പിടിച്ച് നമ്മൾ പ്രാർത്ഥിക്കുമായിരുന്നു."
ഭർത്താവ് ഓർത്തു പറഞ്ഞു: "ഇവിടെ ഇനിയൊരു മെഴുകുതിരി ഉണ്ടാവില്ല നമ്മൾ പ്രാർത്ഥിക്കുന്നതും നിർത്തിയിരുന്നില്ലേ."
അതുകഴിഞ്ഞ് ഭാര്യ പറയുന്നുണ്ട്: "നിങ്ങളെ കാത്ത് ഞാൻ മണിക്കൂറുകൾ കാത്തിരിക്കുമായിരുന്നു."
ഭർത്താവ് ചിന്തിച്ചിട്ട് പറഞ്ഞു: "പിന്നെ നീ കാത്തിരിക്കാതായി ഞാൻ വീട്ടിലേക്ക് വരാതെയും ആയി."
എല്ലാം തീർന്നുപോയി എന്ന് പറഞ്ഞ് അവർ കരയുകയാണ്. ഭർത്താവ് അവളുടെ കയ്യിൽ പിടിച്ചിട്ട് അന്നേരം പറയുന്നുണ്ട്: "ഒന്നും തീർന്നിട്ടില്ല വേണമെങ്കിൽ എല്ലാം ഒന്നുകൂടെ തുടങ്ങാവുന്നതേയുള്ളൂ."

07/06/2026

നമ്മൾ പണ്ട് വലിയപ്പന്മാർ പറയുന്ന ഒരു കാര്യമുണ്ട് ചൊല്ലും ചോറും കൊടുക്കണമെന്ന് അല്ലെ ചൊല്ലും ചോറും ദൈവം നടത്തിയ വിധങ്ങളും പ്രതിസന്ധികളിൽ അതിനെ അതിജീവിച്ച വഴികളും ഇവിടെ ഇരിക്കുന്ന നിങ്ങൾക്ക് പലർക്കും അറിയാം പക്ഷേ നമ്മുടെ മക്കൾക്ക് അത് അറിയാമോ എന്നുള്ളതാണ് നമ്മുടെ ജീവിതത്തിന്റെ വലിയ ഒരു റിസൾട്ട് എന്ന് പറയാൻ

പരാക്രമിയായ കുഷ്ഠരോഗി: ഒരു ആത്മപരിശോധനരാജാക്കന്മാരുടെ രണ്ടാം പുസ്തകം അഞ്ചാം അധ്യായത്തിൽ നാം കാണുന്ന നയമാൻ കേവലം ഒരു ചരിത...
07/06/2026

പരാക്രമിയായ കുഷ്ഠരോഗി: ഒരു ആത്മപരിശോധന

രാജാക്കന്മാരുടെ രണ്ടാം പുസ്തകം അഞ്ചാം അധ്യായത്തിൽ നാം കാണുന്ന നയമാൻ കേവലം ഒരു ചരിത്രപുരുഷനല്ല; മറിച്ച് നമ്മളോരോരുത്തരുടെയും പ്രതിബിംബമാണ്.

പുറമെയുള്ള പ്രതാപം: നയമാൻ സേനാപതിയും മഹാമാന്യനും പരാക്രമശാലിയും ആയിരുന്നു. അതുപോലെ നമ്മളും നമ്മുടെ കർമ്മമേഖലകളിലും കുടുംബങ്ങളിലും സമൂഹത്തിലും വലിയ പരാക്രമികളാണ്.

ഉള്ളിലെ ജീർണ്ണത: പുറമെ വലിയ പ്രതാപമുണ്ടെങ്കിലും നയമാൻ കുഷ്ഠരോഗിയായിരുന്നു. ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങൾക്കിടയിലും നാം പലരും ആത്മീയമായോ മാനസികമായോ ഒരുതരം "കുഷ്ഠരോഗം" അഥവാ അകത്തളങ്ങളിലെ ജീർണ്ണത പേറുന്നവരാണ്.

ആഹ്വാനത്തിന്റെ സമയം: ജീവിതത്തിൽ എല്ലാം ഉണ്ടായിട്ടും തൃപ്തി കണ്ടെത്താനാവാതെ മനസ്സിടിഞ്ഞ് മുന്നോട്ട് പോകുന്നവർക്ക്, ദൈവം നൽകുന്ന അവസരമാണിത്. നമ്മുടെ പുറംമോടികളിലേക്ക് മാത്രം നോക്കാതെ, ഉള്ളിലെ കറകളെയും കുറവുകളെയും തിരിച്ചറിഞ്ഞ് ദൈവത്താൽ ശുദ്ധീകരിക്കപ്പെടാൻ ഈ കാത്തിരിപ്പിന്റെ കാലം നമ്മെ ക്ഷണിക്കുന്നു.

വേദപുസ്തകം നമ്മളെ വായിക്കുന്ന ഈ സമയത്ത്, നയമാനെപ്പോലെ നമ്മിലെ ജീർണ്ണതകളെ തിരിച്ചറിഞ്ഞ് സൗഖ്യത്തിലേക്ക് നടക്കാം.

ബസ്സിലെ സുവിശേഷകൻഒരിക്കൽ ബസ് യാത്ര ചെയ്ത ഒരു സുഹൃത്ത് പറയുകയായിരുന്നു ജീവിതത്തിന്റെ വലിയ പ്രതിസന്ധികളിലും പ്രയാസങ്ങളിലും...
07/06/2026

ബസ്സിലെ സുവിശേഷകൻ
ഒരിക്കൽ ബസ് യാത്ര ചെയ്ത ഒരു സുഹൃത്ത് പറയുകയായിരുന്നു ജീവിതത്തിന്റെ വലിയ പ്രതിസന്ധികളിലും പ്രയാസങ്ങളിലും ഒറ്റപ്പെട്ട് ഒരു ബസ്സിൽ അയാൾ ഇങ്ങനെ യാത്ര ചെയ്യുമ്പോൾ, ഒരു തെരുവിൽ ബസ്റ്റോപ്പിന് സമീപം രണ്ടു മിനിറ്റ് സമയം അത് നിർത്തിയ അവസരത്തിൽ, ഒരു വെള്ള ഉടുപ്പും വെള്ള മുണ്ടും ധരിച്ച ഒരു മനുഷ്യൻ ഒരു മൈക്കിൽ ഇങ്ങനെ സുവിശേഷ പ്രസംഗം നടത്തുകയാണ്. ആരും അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ല. ആരും ശ്രദ്ധിക്കാതിരിക്കുന്നത് അദ്ദേഹത്തിന്റെ സുവിശേഷം പറയുന്നതിന് ഒരു തടസ്സവുമല്ല. ആ മനുഷ്യൻ ഉറക്കെ വിളിച്ചു പറയുകയാണ്: "യേശു നിന്നെ സ്നേഹിക്കുന്നു... യേശു നിന്നെ സ്നേഹിക്കുന്നു."
മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദം പോലെ ഈ ബസ്സിന്റെ സൈഡ് സീറ്റിൽ എല്ലാ ജീവിതാനുഭവങ്ങളാലും വലഞ്ഞിരിക്കുന്ന ഈ മനുഷ്യന്റെ ചെവിയിലേക്ക് ആ വഴിയോരത്തെ സുവിശേഷ പ്രസംഗകന്റെ വാക്കുകൾ എത്തിയപ്പോൾ വലിയൊരു ഊർജ്ജം, ജീവിക്കാനുള്ള ഒരു പ്രേരണ ഉണ്ടായി. അഭിവന്ദ്യ തിരുമനസ്സ് ആമുഖത്തിൽ നമ്മളെ ഓർമ്മിപ്പിച്ചതുപോലെ "ഞാൻ ആരുമില്ലാത്തവൻ അല്ല" എന്ന ഒരു വലിയ ബോധ്യം ആ മനുഷ്യന്റെ ഉള്ളിലേക്ക് നിറയുകയും പ്രത്യാശയോടെ മുമ്പോട്ട് പോവുകയും ചെയ്തു. അപ്പോൾ സുവിശേഷം എത്രപേർ കേൾക്കുന്നു എന്നുള്ളതിലല്ല, അത് ആവശ്യമായ കാതിൽ അത് വീഴേണ്ട സമയത്ത് വീഴുന്നു എന്നുള്ളതാണ് ദൈവാത്മാവിന്റെ പ്രവർത്തനം.

06/06/2026

നമ്മൾ ഒരാളെ സ്നേഹിക്കുന്നത് യഥാർത്ഥ സ്നേഹമാണെങ്കിൽ നമ്മൾ അവർക്ക് വേണ്ടി എന്ത് നഷ്ടപ്പെടുത്തി എന്ന് ചിന്തിച്ചു നോക്കണം. നമ്മൾ നമ്മുടെ സമയം അവർക്ക് വേണ്ടി നഷ്ടപ്പെടുത്തുന്നുണ്ടോ? നമ്മൾ നമ്മുടെ പണം അവർക്ക് വേണ്ടി നഷ്ടപ്പെടുത്തുന്നുണ്ടോ? കേവലം ഊഴം പോക്കുവാനുള്ള ഒരു മിനിറ്റ് ഫോൺ കോളിൽ തീരുന്ന ബന്ധമാണെങ്കിൽ അത് യഥാർത്ഥ സ്നേഹമല്ല, കടമ നിറവേറ്റൽ മാത്രമാണ്. കടമ നിറവേറ്റൽ മാത്രമാണ്, അവിടെ സ്നേഹം ഉദിക്കുന്നില്ല.

04/06/2026

അച്ചായന്റെ ആ ഡിഗ്രിക്ക് പഠിക്കുന്ന മകളുണ്ടല്ലോ അവൾ ഒരു പയ്യനുമായിട്ട് സ്ഥിരം ഇപ്പോൾ ഇതുവഴി ബൈക്കിലൊക്കെ കറങ്ങുന്നുണ്ട്. ഞാൻ ഇത് അച്ചായനോട് പറയണമെന്ന് കരുതിയതല്ല, പക്ഷേ ആ പയ്യൻ അത്ര നല്ലൊരു പയ്യനല്ല, നമ്മുടെ പള്ളിക്കാരൻ ഒക്കെ തന്നെയാണ്, പക്ഷേ അവൻ മദ്യവും മയക്കുമരുന്നും കഞ്ചാവും ഒക്കെ ഉപയോഗിക്കുന്ന ആളാണെന്ന് ഞാൻ കണ്ടിട്ടുമുണ്ട്, ബാറിൽ സ്ഥിരമായി വരും പോകുന്ന ആളുമാണ്. അതുകൊണ്ട് നമ്മുടെ കുഞ്ഞിനെപ്പറ്റി ഒരു ബന്ധമല്ല, അത് അവളോട് ഒന്ന് മനസ്സിലാക്കണം'

03/06/2026

ജെൻ സി ജെൻ ആൽഫ എന്നൊക്കെ പുതിയ ഭാഷയിൽ പറയും ഒന്നിനെപ്പറ്റിയും അവർക്ക് ആകുലതയില്ല. ഇന്ന് പൗരോഹിത്യ ശുശ്രൂഷയിൽ പുതിയ തലമുറയിൽ പെട്ട കുഞ്ഞുങ്ങളെ കാണുമ്പോൾ രണ്ട് എക്സ്ട്രീം ലെവലിൽ ഉള്ള കുഞ്ഞുങ്ങളെ ഉള്ളൂ ഒന്ന് എന്തിന് പള്ളിയിൽ വരണം എന്തിന് ആരാധനയ്ക്ക് വരണം അപ്പൻ പറഞ്ഞാലും കേൾക്കില്ല അമ്മ പറഞ്ഞാലും കേൾക്കില്ല അച്ഛൻ പറഞ്ഞാലും കേൾക്കില്ല ഇങ്ങനെ ഒരു കൂട്ടര് ഉപദേശിച്ചിട്ടും കാര്യമില്ല വടിയെടുത്തിട്ടും കാര്യമില്ല അമ്മയെ വേണമെങ്കിൽ രാവിലെ പള്ളിയിൽ കൊണ്ടുവിടും പിന്നെ എവിടെ പോകുന്നു എന്ന് ചോദിക്കരുത് ഇങ്ങനെ ഒരു തലമുറ

02/06/2026

സ്വന്ത ഭവനത്തിൽ മുറിവേൽക്കുന്ന ഇടങ്ങളായി നമ്മുടെ ജീവിതങ്ങൾ മാറിപ്പോവുകയാണ്.
അതിന്റെ പ്രതിഫലനങ്ങളാണ് പ്രിയമുള്ളവരെ ഇന്നു വർദ്ധിച്ചുവരുന്ന വിവാഹമോചനങ്ങൾ എല്ലാം. അത് നമ്മൾ മനസ്സിലാക്കണം. പരസ്പരം സ്നേഹിക്കുവാനും കരുതുവാനും കാണേണ്ടതുപോലെ കാണുവാനും മുറിവേൽപ്പിക്കാതെ ജീവിക്കുവാനും ഇന്നത്തെ തലമുറ മറന്നുപോവുകയാണ്

住所

Kochi-shi, Kochi

電話番号

+917012020282

アラート

സുവിശേഷം / Suvisheshamがニュースとプロモを投稿した時に最初に知って当社にメールを送信する最初の人になりましょう。あなたのメールアドレスはその他の目的には使用されず、いつでもサブスクリプションを解除することができます。

事業に問い合わせをする

സുവിശേഷം / Suvisheshamにメッセージを送信:

共有する

カテゴリー