Khur-aan Sunnath Society

Khur-aan Sunnath Society ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ ഔദ്യോഗിക എഫ്.ബി പേജ്‌

ഒരുപാട് അവാന്തരവിഭാഗങ്ങളുള്ള മുസ്‌ലിം സമുദായം. ഇവരില്‍ ഏതാണ് ശരി; ഏതാണ് തെറ്റ്? ഏതെങ്കിലും വിഭാഗത്തിന്റെ ഭാഗമായി നില്‍ക്...
09/03/2026

ഒരുപാട് അവാന്തരവിഭാഗങ്ങളുള്ള മുസ്‌ലിം സമുദായം. ഇവരില്‍ ഏതാണ് ശരി; ഏതാണ് തെറ്റ്? ഏതെങ്കിലും വിഭാഗത്തിന്റെ ഭാഗമായി നില്‍ക്കുന്നവരെ സംബന്ധിച്ച് അവര്‍ പറയുന്നതു മാത്രമാണ് ശരി. എന്നാല്‍ നിഷ്പക്ഷനായ ഒരാളോട്; വിശിഷ്യാ സമുദായത്തിനു പുറത്തുള്ള ആളോട് ഈ ചോദ്യം ചോദിച്ചാല്‍ എന്തായിരിക്കും മറുപടി? ഗൗരിപ്രസാദ് ഹരി എന്ന അമുസ്‌ലിം സുഹൃത്ത് ഇതിന് പറഞ്ഞ ഉത്തരം ഇങ്ങനെ: എന്റെ വീക്ഷണത്തില്‍ ഖുര്‍ആന്‍ സുന്നത്തുകാരും (ചേകനൂര്‍ വിഭാഗം) അകംപൊരുളുകാരും (മുസ്തഫ മൗലവി വിഭാഗം) തസവ്വുഫുകാരും (സൂഫികള്‍) ആണ് യഥാര്‍ഥ ഇസ്‌ലാമിനെ ഫോളോ ചെയ്യുന്നത്.
തന്റെ ഈ നിഗമനം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചതോടെയാണ് എറണാകുളം സ്വദേശിയായ ഗൗരിപ്രസാദിനെ ശ്രദ്ധിച്ചു തുടങ്ങിയത്. ഇന്നലെ ഗൗരിയെ കോഴിക്കോട്ട് കണ്ടുമുട്ടാനിടയായതില്‍ സന്തോഷം.

ഒരു കാലഘട്ടത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന കെ.കെ. സാലിം ഹാജി (കെ.എസ്.എസ് മുന്‍ സംസ്ഥാനപ്രസിഡന്റ്) ഓര്‍മയായിട്ട...
03/03/2026

ഒരു കാലഘട്ടത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന കെ.കെ. സാലിം ഹാജി (കെ.എസ്.എസ് മുന്‍ സംസ്ഥാനപ്രസിഡന്റ്) ഓര്‍മയായിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം... ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ പ്രണാമം...

മൗലവി ചേകനൂരിന്റെ 32-ാം രക്തസാക്ഷിത്വവാര്‍ഷികദിനമായ ജൂലൈ 29 ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി മതഭീകരതാ വിരുദ്ധദിനമായി ആചരിച്ച...
30/07/2025

മൗലവി ചേകനൂരിന്റെ 32-ാം രക്തസാക്ഷിത്വവാര്‍ഷികദിനമായ ജൂലൈ 29 ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി മതഭീകരതാ വിരുദ്ധദിനമായി ആചരിച്ചു.
വണ്ടൂര്‍ ചെറുകോട്ട് നടന്ന ചേകനൂര്‍ അനുസ്മരണം മുഹമ്മദ് കുട്ടി എടത്തനാട്ടുകര ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷമീര്‍ ചെമ്പ്രശ്ശേരി മുഖ്യപ്രഭാഷണം നടത്തി. അബ്ദുറഹിമാന്‍ കോഴിക്കോട്, അബ്ദുല്‍ ഹമീദ് എടവണ്ണ, സി.കെ. സുലൈമാന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജൈസല്‍ അയനിക്കോട് സ്വാഗതവും ബഷീര്‍ ചെമ്പ്രശ്ശേരി നന്ദിയും പറഞ്ഞു

22/07/2025

മൗലവി ചേകനൂരിന്റെ 32-ാം രക്തസാക്ഷിത്വവാര്‍ഷികം 2025 ജൂലൈ 29ന് മതഭീകരതാ വിരുദ്ധദിനമായി ആചരിക്കുകയാണ്. അന്നേ ദിവസം രാവിലെ 11 മണിക്ക് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി കേന്ദ്ര കമ്മിറ്റി ഓഫീസില്‍ (ചെറുകോട്, വണ്ടൂര്‍) മൗലവി അനുസ്മരണസമ്മേളനം ചേരും. സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ബീരാന്‍ കുട്ടി കുനിയില്‍, ജനറല്‍ സെക്രട്ടറി ഷമീര്‍ ചെമ്പ്രശ്ശേരി, അബ്ദുറഹ്‌മാന്‍ വട്ടമണ്ണപുറം തുടങ്ങിയവര്‍ സംസാരിക്കും. ഏവരെയും സ്വാഗതം ചെയ്യുന്നു.
-സെക്രട്ടറി, KSS

സൈക്കിളില്‍ ലോകം ചുറ്റിയ സഞ്ചാരിയാണ് ഇന്ന് വിടപറഞ്ഞ എ.കെ.എ. റഹ്‌മാന്‍. കൊടുങ്ങല്ലൂര്‍ എറിയാട് 'യാത്ര'യിലാണ് അദ്ദേഹം ജീവി...
08/05/2025

സൈക്കിളില്‍ ലോകം ചുറ്റിയ സഞ്ചാരിയാണ് ഇന്ന് വിടപറഞ്ഞ എ.കെ.എ. റഹ്‌മാന്‍. കൊടുങ്ങല്ലൂര്‍ എറിയാട് 'യാത്ര'യിലാണ് അദ്ദേഹം ജീവിതയാത്ര അവസാനിപ്പിച്ചത്. ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി മുന്‍ പ്രസിഡന്റാണ്. യാത്രാവിവരണമുള്‍പ്പെടെ 200ല്‍ പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവും ദേശീയോദ്ഗ്രഥനം മാസികയുടെ പത്രാധിപരുമാണ്.
ഒരുപക്ഷേ പി.എസ്. ശ്രീധരന്‍ പിള്ള കഴിഞ്ഞാല്‍ റഹ്‌മാന്‍ സാഹിബായിരിക്കും മലയാളത്തില്‍ ഏറ്റവുമധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ടാവുക. മിക്കതും ലഘുലേഖകള്‍ പോലുള്ള ചെറുപുസ്തകങ്ങളായിരുന്നുവെങ്കിലും പലരും പറയാന്‍ ധൈര്യപ്പെടാത്ത വിഷയങ്ങളായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.
എറണാകുളത്തു വച്ച് ഒരിക്കലേ നേരിട്ടു കണ്ടിട്ടുള്ളൂവെങ്കിലും ഫോണിലൂടെയും കത്തിലൂടെയും അദ്ദേഹവുമായി ബന്ധമുണ്ടായിരുന്നു. ചില പുസ്തകങ്ങള്‍ എനിക്ക് അയച്ചു തന്നിരുന്നു.
പരേതാത്മാവിനു നിത്യശാന്തി നേര്‍ന്നു കൊണ്ട്...

മുസ്‌ലിം ഗൃഹങ്ങളില്‍ കല്യാണങ്ങള്‍ക്ക് അവധി നല്‍കുന്ന മാസമാണ് റംസാന്‍. എന്തുകൊണ്ടാണ് ആ മാസത്തില്‍ ആരും വിവാഹിതരാവാത്തത് എ...
06/03/2025

മുസ്‌ലിം ഗൃഹങ്ങളില്‍ കല്യാണങ്ങള്‍ക്ക് അവധി നല്‍കുന്ന മാസമാണ് റംസാന്‍. എന്തുകൊണ്ടാണ് ആ മാസത്തില്‍ ആരും വിവാഹിതരാവാത്തത് എന്ന ചോദ്യം മനസ്സിലുദിച്ചു തുടങ്ങിയിട്ട് കുറച്ചു കാലമായി. സത്കര്‍മങ്ങള്‍ മാത്രം ചെയ്യുന്ന മാസമായ റംസാനില്‍ മറ്റൊന്നും അരുത് എന്നാണുത്തരമെങ്കില്‍ വിവാഹം സത്കര്‍മമല്ലേ എന്നാണ് മറുചോദ്യം ചോദിക്കാനുള്ളത്. പകല്‍ സമയത്ത് വിവാഹസദ്യ നല്‍കാനാവില്ലല്ലോ എന്നാണുത്തരമെങ്കില്‍ നോമ്പുതുറ സമയത്ത് അതാവാമല്ലോ എന്നാണ് മറുചോദ്യം. ലൈംഗികതയില്‍ നിന്നു വിട്ടുനില്‍ക്കാനാണ് എന്നാണുത്തരമെങ്കില്‍ ആ നിരോധനം പകല്‍ സമയത്ത് മാത്രമല്ലേ; രാത്രിയില്ലല്ലോ എന്നാണ് മറുചോദ്യം. ഇങ്ങനെ എങ്ങനെ നോക്കിയാലും റംസാനില്‍ വിവാഹത്തെ അകറ്റി നിര്‍ത്തുന്നതിന് ഒരു ന്യായീകരണവുമില്ല. അതുകൊണ്ടു തന്നെ ഒരു പുനര്‍വിവാഹം ഒത്തുവരികയാണെങ്കില്‍ അത് റംസാനിലായാല്‍ കൊള്ളാമെന്ന് ഇന്നലെ രാവിലെ ചിന്തിച്ചതേയുള്ളൂ. വൈകീട്ട് തന്നെ അതിനു ദൃക്‌സാക്ഷിയാവാന്‍ കഴിയുമെന്നു കരുതിയതല്ല. അതേ; അങ്ങനെയൊരു വിവാഹത്തിന് ഇന്നലെ സാക്ഷിയായി.
സി.എച്ച്. മുസ്തഫ മൗലവിയുടെ റംസാന്‍ പ്രഭാഷണം നടക്കുന്ന കോഴിക്കോട് മുദ്ര മിനി ബാങ്ക്വറ്റ് ഹാളിലായിരുന്നു ആ വിവാഹം. മുസ്തഫ മൗലവി തന്നെ നിക്കാഹിനു കാര്‍മികത്വം വഹിച്ചു. വിവാഹസല്‍ക്കാരത്തിനു പകരമായി ഇഫ്താര്‍ ഒരുക്കിയിരുന്നു. അതിഥികള്‍ നോമ്പു തുറന്ന് ദമ്പതികള്‍ക്ക് ആശംസനേര്‍ന്നു പിരിഞ്ഞു.

(ബി.വി. സക്കീര്‍)

മഹത്തായ നോളജ്!..................................സുന്നികളുടെ സ്ത്രീവിരുദ്ധതയെക്കുറിച്ച് പോസ്റ്റിട്ടിട്ട് രണ്ടു ദിവസം കഴിഞ...
29/09/2024

മഹത്തായ നോളജ്!..................................
സുന്നികളുടെ സ്ത്രീവിരുദ്ധതയെക്കുറിച്ച് പോസ്റ്റിട്ടിട്ട് രണ്ടു ദിവസം കഴിഞ്ഞതേയുള്ളൂ. വീണ്ടുമിതാ സുന്നീ പക്ഷത്തു നിന്നു തന്നെ അത്തരമൊരു വാര്‍ത്ത വന്നിരിക്കുന്നു.

കഴിഞ്ഞവര്‍ഷവും നബിദിനക്കാലത്ത് മര്‍ക്കസ് നോളജ് സിറ്റിയില്‍ 100 പുരുഷകേസരികളെ പങ്കെടുപ്പിച്ച് കവിയരങ്ങ് നടത്തിയിരുന്നു. അന്നതു പക്ഷേ സോഷ്യല്‍ മീഡിയയില്‍ അത്ര ചര്‍ച്ചയായിരുന്നില്ല. ഇത്തവണയാവട്ടെ സാമൂഹികമാധ്യമങ്ങള്‍ അതേറ്റുപിടിച്ചു എന്നു മാത്രമല്ല, പരിപാടിയിലേക്കു ക്ഷണിക്കപ്പെട്ട സോമന്‍ കടലൂര്‍ എന്ന കവി, നൂറിലൊരു പെണ്ണിനെപ്പോലും പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് കവിയരങ്ങ് ബഹിഷ്‌കരിക്കുകയും ചെയ്തിരിക്കുന്നു.

നബിയുടെ ഓര്‍മയിലാണ് പെണ്‍സാന്നിധ്യമില്ലാത്ത കവിസമ്മേളനം. പ്രവാചകന്‍ സ്ത്രീവിരുദ്ധനായിരുന്നുവെന്ന സന്ദേശമല്ലേ ഇതിലൂടെ സംഘാടകര്‍ പൊതുസമൂഹത്തിനു പകര്‍ന്നു നല്‍കുന്നത്? ഏതായാലും നോളജ് സിറ്റിയില്‍ നിന്നു പ്രസരിക്കുന്ന 'നോളജ്' മഹത്തരം തന്നെ!

നന്നായിക്കൂടെ സമുദായമേ?.....................................................................മുസ്‌ലിം സ്ത്രീകള്‍ക്ക് മുഖമ...
25/09/2024

നന്നായിക്കൂടെ സമുദായമേ?.....................................................................

മുസ്‌ലിം സ്ത്രീകള്‍ക്ക് മുഖമില്ല; സ്വന്തമായി ഐഡന്റിറ്റിയില്ല എന്നൊക്കെ ദ്യോതിപ്പിക്കുന്ന വാര്‍ത്തകള്‍ ഈ ആധുനികകാലഘട്ടത്തിലും വന്നുകൊണ്ടേയിരിക്കുന്നു. അവയിലൊന്നാണ് ഈ പോസ്റ്റര്‍. 'പ്രകാശമാണ് തിരുനബി' എന്നു തുടങ്ങുന്ന പോസ്റ്ററില്‍ സീനിയര്‍ വിഭാഗം ഖുര്‍ആന്‍ പാരായണമത്സരത്തിലെ വിജയികളായ പെണ്‍കുട്ടികളെ പേരെടുത്തു പറഞ്ഞ് അഭിനന്ദിക്കുന്നു. നല്ല കാര്യം. എന്നാല്‍ അവരുടെ ഫോട്ടോയുടെ സ്ഥാനത്ത് മുഖമില്ലാത്ത രേഖാചിത്രം മാത്രം. എന്തേ, തിരുനബിയുടെ പ്രകാശം ഇവരുടെ മുഖത്തേക്കു വീഴില്ലേ?

രണ്ടു വര്‍ഷം മുമ്പത്തെ നബിദിനം. സ്വന്തം മഹല്ലില്‍ മദ്രസാ വിദ്യാര്‍ഥികള്‍ക്കായി നടത്തപ്പെട്ട വിവിധമത്സരങ്ങളിലെ വിജയികള്‍ക്ക് മെമന്റോ ഡിസൈന്‍ ചെയ്തു നല്‍കാന്‍ അവസരമുണ്ടായത് എനിക്കാണ്. ഫോട്ടോ സഹിതം ആണ്‍കുട്ടികള്‍ക്കുള്ള ഉപഹാരങ്ങളെല്ലാം തയാറാക്കിയശേഷം പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതു വേണ്ടെന്ന് മദ്രസാ അധ്യാപകന്‍! നോക്കണം, വിവേചനം! തങ്ങളുടെ സഹപാഠികളായ ആണ്‍കുട്ടികള്‍ക്ക് ചിത്രങ്ങളോടെയുള്ള ഫലകം കിട്ടുമ്പോള്‍ തങ്ങള്‍ക്ക് ലഭിച്ചതില്‍ ചിത്രമില്ലാതിരിക്കുന്നത് പെണ്‍കുട്ടികളിലുണ്ടാക്കുന്ന വിഷമത്തെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. കൊച്ചുപെണ്‍കുട്ടികളുടെ ഫോട്ടോ പോലും പുറംലോകം കാണാന്‍ പാടില്ലത്രെ! നമുക്കിതൊക്കെ ചെറിയ കാര്യമാണെന്നു തോന്നാം. എന്നാല്‍ കുഞ്ഞുമനസ്സുകളില്‍ അവ വലിയ മുറിവുകളുണ്ടാക്കിയേക്കാം.
പരീക്ഷയില്‍ ഉന്നതവിജയം നേടിയ മുസ്‌ലിം പെണ്‍കുട്ടി തന്റെ പേര് വിളിച്ചപ്പോള്‍ ഉപഹാരം വാങ്ങാന്‍ വേദിയിലേക്കു കയറിച്ചെന്നതിനെത്തുടര്‍ന്ന് അപമാനിച്ചിറക്കി വിട്ട നമ്മുടെ നാട്ടില്‍, പെണ്‍കുട്ടിക്കുള്ള സമ്മാനം സഹോദരന്‍ ഏറ്റുവാങ്ങുന്ന നാട്ടില്‍ ഇതും ഇതിലപ്പുറവും നടന്നില്ലെങ്കിലേ അത്ഭുമുള്ളൂ.

ജീവിതകാലത്തു മാത്രമല്ല; മരണശേഷവും അപമാനിതരാവുകയാണ് നമ്മുടെ പാവം മുസ്‌ലിം സ്ത്രീകള്‍. മരണമടഞ്ഞ സ്ത്രീയുടെ മുഖം അവസാനമായി ഒരു നോക്കു കാണുവാന്‍ അടുത്തബന്ധുക്കള്‍ക്കല്ലാതെ മറ്റാര്‍ക്കും അനുവാദമില്ലാത്ത നാടുകള്‍ ഇന്നുമുണ്ട്. എന്റെ നാടായ കോഴിക്കോടും ഇതില്‍ നിന്നു വിഭിന്നമല്ല. മലപ്പുറം സ്വദേശിനിയായ പത്‌നിയുടെ കുടുംബത്തില്‍ ഒരു സ്ത്രീ മരിച്ചപ്പോള്‍ ആ വീട്ടില്‍ ചെല്ലുകയുണ്ടായി. എന്റെ നാട്ടിലെ പതിവനുസരിച്ച് മയ്യിത്ത് കാണാന്‍ നില്‍ക്കാതെ ആ മരണവീടിന്റെ പുറത്തു നിന്നു. ആളുകള്‍ എന്നെ പ്രത്യേകം നോട്ടമിടുന്നുണ്ടോ എന്നൊരു സംശയം... അവരുടെ നോട്ടത്തില്‍ എന്തോ ഒരു ചോദ്യമില്ലേ... കുറച്ചു കഴിഞ്ഞ് എന്താണ് മയ്യിത്ത് കാണാത്തതെന്ന ചോദ്യവുമായി ഭാര്യ ഇറങ്ങി വന്നു. അപ്പോഴാണ് അറിയുന്നത് ആ ദേശത്ത് മരണവീട്ടില്‍ ചെന്നാല്‍ മൃതശരീരം കണ്ടില്ലെങ്കിലാണ് അവഹേളനമാവുക എന്ന്! എന്റെ നാട്ടിലെ അവസ്ഥയില്‍ നിന്ന് നേര്‍വിപരീതം! അവിടെ അന്യരെന്നോ അടുത്തബന്ധുക്കളെന്നോ ഉള്ള വേര്‍തിരിവൊന്നുമില്ല. ആര്‍ക്കും സ്ത്രീയുടെ മയ്യിത്ത് ദര്‍ശിക്കാം. ഏതായാലും ആ നാട്ടുകാരെ മനസ്സാ അഭിനന്ദിച്ച് മയ്യിത്ത് കണ്ടു.

മംഗളം ദിനപത്രത്തില്‍ സബ് എഡിറ്ററായി ജോലി ചെയ്യവെ ഒരു സ്ത്രീയുടെ മരണവാര്‍ത്തയുമായി ഒരാള്‍ കയറി വന്നു. അയാള്‍ കൈമാറിയ ചരമറിപ്പോര്‍ട്ട് പരിശോധിച്ച് ഞാന്‍ ചോദിച്ചു: ''മരിച്ചയാളുടെ ഫോട്ടോയില്ലേ?''
ഞാനെന്തോ വലിയ അപരാധം ചോദിച്ച മട്ടിലായിരുന്നു അയാളുടെ മറുപടി: ''ഫോട്ടോയോ? മരിച്ചത് സ്ത്രീയാണ്. പെണ്ണിന്റെ പടം ഞങ്ങള്‍ കൊടുക്കാറില്ല.''
ദിവസവും മുസ്‌ലിം പെണ്ണുങ്ങളുടെ ഫോട്ടോകള്‍ ചരമപ്പേജില്‍ കൊടുക്കുന്ന പത്രത്തിന്റെ ഓഫീസില്‍ വന്നാണ് അയാള്‍ പറയുന്നത് പടം തരില്ലെന്ന്. ചിത്രങ്ങള്‍ തൂക്കിയ വീട്ടില്‍ (അത് ആണിന്റേതായാലും പെണ്ണിന്റേതായാലും) മലക്കുകള്‍ കയറില്ലെന്ന ഹദീസുണ്ട്. അതു വിശ്വസിക്കുന്നവര്‍ വിശ്വസിച്ചോട്ടെ. എന്നാല്‍ ചിത്രം പത്രത്തില്‍ വരുന്നത് എങ്ങനെയാണ് ഹറാമാവുന്നത്? ഈ ഹദീസിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് വാദമെങ്കില്‍ ആണിന്റെ പടവും പത്രത്തില്‍ വരാന്‍ പാടില്ലല്ലോ! (മറ്റേതെങ്കിലും ദേശത്ത് ഇങ്ങനെയൊരു സമ്പ്രദായമുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ കമന്റ് ചെയ്യണേ. ഒന്നറിഞ്ഞിരിക്കാനാണ്.)
ഇദ്ദേഹം പറഞ്ഞ പ്രദേശമായ തെക്കേപ്പുറം എന്റെ കൂടി ജന്മദേശമാണ്. ചെറുപ്രായത്തില്‍ തന്നെ മറ്റൊരു ദേശത്തേക്കു ചേക്കേറിയതിനാല്‍ ജന്മനാട്ടിലെ എല്ലാ വിശേഷങ്ങളും അറിയണമെന്നില്ല. ഇക്കാര്യം പിന്നീട് വിശകലനം ചെയ്തപ്പോള്‍ ഒരു കാര്യം ബോധ്യമായി. ഒരുപാട് വലിയ തറവാടു വീടുകള്‍ അടങ്ങിയ പ്രദേശമാണ് തെക്കേപ്പുറം. അതേ പ്രദേശത്തു തന്നെ കൊച്ചു വീടുകളും ഇടത്തരം ഭവനങ്ങളും വേണ്ടത്രയുണ്ട്. അങ്ങനെ തറവാട്ടുകാരും അല്ലാത്തവരും എന്ന വേര്‍തിരിവ് ഇവിടെ കാണാം. ഇവരില്‍ തറവാട്ടുകാരാണ് കുടുംബത്തില്‍ ഏതെങ്കിലും വനിത മരണപ്പെട്ടാല്‍ ചരമവാര്‍ത്തയോടൊപ്പം ഫോട്ടോ കൊടുക്കാത്തത്. അല്ലാത്തവര്‍ കൊടുത്തുകാണുന്നു.
അങ്ങനെയൊരു തറവാട്ടില്‍ പിറന്നതു കൊണ്ടാവാം; അതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. വിപുലമായ ബന്ധുജനത്തില്‍ പെട്ട ഏതെങ്കിലും സ്ത്രീ മരിച്ചാല്‍, മരിച്ചത് ഇന്ന വീട്ടില്‍ ഇന്നയാളാണെന്നു പേരു പറഞ്ഞാല്‍പ്പോലും ചിലപ്പോള്‍ മനസ്സിലാവില്ല. എന്നാല്‍ നേരിട്ടു കണ്ടാല്‍ പലരെയും അറിയുകയും ചെയ്യും. മരണപ്പിറ്റേന്ന് പത്രത്തില്‍ ഇവരുടെ ഫോട്ടോ കണ്ടാലെങ്കിലും ആളെ തിരിച്ചറിയാമല്ലോ എന്നു സമാധാനിച്ചാല്‍ അതിനും ഈ നാട്ടുകാര്‍ സമ്മതിക്കില്ല! പണ്ടത്തെ ഒരയല്‍വീട്ടിലെ സ്ത്രീ മരിച്ചുവെന്നറിഞ്ഞിട്ടു പോലും ആളെ തിരിച്ചറിയാന്‍ എനിക്കിനിയും കഴിയാത്തത് ഈ ഫോട്ടോ വിരോധം കൊണ്ടു തന്നെ!
സ്ത്രീകളുടെ മയ്യിത്ത് കാണാന്‍ പാടില്ലെന്ന സമ്പ്രദായം പല ദേശങ്ങളിലുമുണ്ടെങ്കിലും ഇതൊരു വിഷയമായി എടുത്ത് അതിന്റെ ഇസ് ലാമികവിധിയെന്തെന്ന് മുഖ്യധാരാ മുസ്‌ലിം സംഘടനകള്‍ ഇതുവരെ നയം വ്യക്തമാക്കിയതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല; ജമാഅത്തെ ഇസ്‌ലാമി ഒഴികെ. ജീവിച്ചിരിക്കുമ്പോള്‍ കാണാന്‍ അനുവാദമുള്ള സ്ത്രീയാണെങ്കില്‍ അവരെ മരിച്ചാലും ദര്‍ശിക്കാം എന്ന നിലപാടാണ് ജമാഅത്തിന്റേത്. അത്രയും ആശ്വാസം.

ഒന്നു നന്നായിക്കൂടെ എന്റെ സമുദായമേ...

22/09/2024

Address

Khur-aan Sunnath Society Central Committee, Cherucode, Chathangottupuram P. O, Malappuram Dt
Wandoor
679328

Website

Alerts

Be the first to know and let us send you an email when Khur-aan Sunnath Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share