Islamic Speech

  • Home
  • Islamic Speech

Islamic Speech Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Islamic Speech, .

17/02/2026
'അസ്സലാമു അലൈക്കും' ഇസ്ലാമിക കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് "മുഹറം"മുഹറം ഇസ്ലാമിക വർഷത്തിലെ ആദ്യ മാസം ...
27/06/2025

'അസ്സലാമു അലൈക്കും'

ഇസ്ലാമിക കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് "മുഹറം"

മുഹറം ഇസ്ലാമിക വർഷത്തിലെ ആദ്യ മാസം മാത്രമല്ല - ആഴത്തിലുള്ള ചിന്തയുടെയും ആത്മീയതയുടെയും ഓർമ്മയുടെയും സമയവുമാണ്. ഇസ്ലാമിക ചരിത്രത്തെ രൂപപ്പെടുത്തിയ സംഭവങ്ങളെ, പ്രത്യേകിച്ച് കർബല യുദ്ധത്തിൽ ഇമാം ഹുസൈൻ (റ) യുടെയും കൂട്ടാളികളുടെയും ത്യാഗത്തെ ഇത് അടയാളപ്പെടുത്തുന്നതിനാൽ ഇതിന് പ്രത്യേക പ്രാധാന്യമുണ്ട്.

പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ പ്രിയപ്പെട്ട ചെറുമകനായ ഇമാം ഹുസൈൻ സത്യം, നീതി എന്നിവയ്ക്കായി നിലകൊണ്ടു. അനീതി സ്വീകരിക്കുന്നതിനുപകരം തന്റെ ജീവൻ ത്യജിക്കാൻ അദ്ദേഹം തീരുമാനിച്ചു, മൂല്യങ്ങൾ, തത്വങ്ങൾ, വിശ്വാസം എന്നിവ മറ്റെന്തിനേക്കാളും വിലപ്പെട്ടതാണെന്ന് (ജീവൻ പോലും) നമ്മെ പഠിപ്പിച്ചു.

"നാമെല്ലാവരും ചിന്തിക്കേണ്ട സമയമാണ് മുഹറം"

ബുദ്ധിമുട്ടുള്ളപ്പോൾ പോലും ശരിയായ കാര്യങ്ങൾക്കുവേണ്ടി നിലകൊള്ളുക.

മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ അനുകമ്പയും നീതിയും പുലർത്തുക.

സമഗ്രതയും സേവനവും നിറഞ്ഞ ജീവിതം നയിക്കുക.

ഈ പുണ്യമാസം നമ്മുടെ ജോലിയിലും, വ്യക്തിജീവിതത്തിലും നമ്മെ പ്രചോദിപ്പിക്കട്ടെ. ഇത് നമ്മുടെ ഐക്യത്തെ ശക്തിപ്പെടുത്തുകയും, നമ്മുടെ ധാരണ വർദ്ധിപ്പിക്കുകയും, പരസ്പരം കൂടുതൽ ദയയും ബഹുമാനവും കാണിക്കാൻ നമ്മെ നയിക്കുകയും ചെയ്യട്ടെ.

ഈ സന്ദർഭത്തിൽ പലസ്തീൻ ജനതയെ നമുക്കു മറക്കുവാനാകില്ല. കഴിഞ്ഞ രണ്ടു വർഷത്തോളമായി യാതൊരു സമാധാനവും, സുരക്ഷയും അവർക്ക് ലഭിച്ചിട്ടില്ല. പതിനായിരകണക്കിന് മനുഷ്യർ മരണപ്പെട്ടു. ഏറെ പേർക്ക് പരിക്ക് പറ്റി അവർക്ക് എത്രയും പെട്ടെന്നു സമാധാനമുണ്ടാകട്ടെ 🤲🏻🤲🏻

നാം ആസ്വദിക്കുന്ന സമാധാനത്തിനും അവസരങ്ങൾക്കും നന്ദിയുള്ളവരായിരിക്കാം.

"നിങ്ങൾക്കെല്ലാവർക്കും സമാധാനപരവും, അനുഗ്രഹീതവുമായ ഒരു മുഹറം ആശംസിക്കുന്നു"

"പുതിയ ഇസ്ലാമിക വർഷം എല്ലാവർക്കും പ്രതീക്ഷയും രോഗശാന്തിയും ഐക്യവും കൊണ്ടുവരട്ടെ"

17/03/2025

"ഹേ...ജനങ്ങളെ എന്താണ് നിങ്ങളുടെ അഭിപ്രായം..?"

തങ്ങളുടെ മുന്നിൽ കാത്തിരിക്കുന്നത് അവർ പ്രതീക്ഷിക്കുന്ന അബൂസുഫിയാന്റെ കച്ചവടസംഘമല്ല മറിച് സർവായുദ്ധസജ്ജരായ ഖുറൈശി സൈന്യമാണ്.
നാല്പതോളം ആളുകളടങ്ങുന്ന കച്ചവടസംഘത്തെ നേരിടാൻ തയ്യാറായി വന്ന അവർക്ക് തങ്ങളിനി നേരിടേണ്ടി വരുന്നത് ആയിരത്തോളം വരുന്ന ഖുറൈശി സംഘത്തയാണെന്ന യാഥാർഥ്യം മനസിലാക്കിയ ആ നിമിഷം..!
ഈ സാഹചര്യത്തിൽ പിന്മാറൽ ഭിരുത്വമാണ്..! കാരണം, ഞങ്ങളെങ്ങാനും പേടിച്ച് പിന്മാറുകയാണെങ്കിൽ അഹങ്കാരിയായ അബൂജഹലിന്റെയും സംഘത്തിന്റെയും പക്കൽ നിന്ന് അതിന്റെ പരിണിതഫലം അവർ പിന്നീടുള്ള യാത്രയിൽ മുഴുനീളെ അനുഭവിക്കേണ്ടി വരും. മാത്രമല്ല, മദീനയിൽ ഖുറൈശികളെ മനസ്സ്കൊണ്ട് പിന്തുണകുന്ന മൂനാഫിക്കുകളും ജൂതന്മാരും തങ്ങളുടെ ദൗർബല്യമെങ്ങാനും മനസ്സിലാക്കിയാൽ, അവരൊക്കെയും ഒരുമിച്ച് ചേർന്നാൽ, പിന്നീട് തങ്ങളുടെ അതിജീവനം മദീനയിലും അസാധ്യമാണ്. അത്കൊണ്ട് മുന്നോട്ടുള്ള നിലനിൽപ്പിനായി അവിടെ ആ യുദ്ധം അവർക്ക് അനിവാര്യമായി വരികയാണ്...!
യുദ്ധം പ്രതീക്ഷിച്ചിട്ടല്ല അവർ ഇറങ്ങി പുറപ്പെട്ടത്..!
മാത്രമല്ല, അതിനു വേണ്ടിയുള്ള യാതൊരു ഒരുക്കവും അവരുടെ കൈവശമില്ല.നാല്പതു ആളുകളടങ്ങുന്ന അബൂസുഫിയാന്റെ ചെറിയസംഘത്തിന് പകരം അവരെ തേടി വരുന്നത് അബൂജഹലും, ഖുതുബയും, ഷൈഭയും, ഉമ്മയ്യ്ബ്നു ഖലഫും,ഉക്‌ബയും അടങ്ങുന്ന മക്കയുടെ കണ്ണും കരളുമാണ്.ആയിരത്തോളം വരുന്ന ആ ശത്രു സൈന്യത്തിന് മുൻപിൽ ധീരതയോടെ മുന്നേറുക മാത്രമാണ് ഇനിയുള്ള ഏക പോംവഴി...!
ഇതവരുടെ ഒടുക്കത്തെ മുന്നേറ്റമാണെന്ന് വിധിയെഴുതിയവരുടെ പരിഹാസത്തിന് മുൻപിൽ അവർ അവരുടെ നേതാവിന്റെ പ്രതികരണം കാത്തിരിക്കുകയാണ്...വരാനിരിക്കുന്ന തങ്ങളുടെ വിധിയെ തന്റെ മാത്രമായൊരു തീരുമാനത്തിലേക്ക് മടക്കാതെ ആ സംഘത്തിന്റെ നേതാവ് മുഹമ്മദ്‌ (സ) അവിടെ കൂടിയ മുഹാജിറുകളോടും അൻസാറുകളോടുമായി ചോദിച്ചു...:

"ഹേ...ജനങ്ങളെ എന്താണ് നിങ്ങളുടെ അഭിപ്രായം..?"

ആ ചോദ്യത്തിന് മറുപടിയെന്നോണം മുഹാജിറുകളുടെ ഭാഗത്ത് നിന്ന് അബൂബക്കർ സിദ്ധീഖ് (റ) എഴുന്നേറ്റ് നിന്ന് പറഞ്ഞു:
"പ്രവാചകരെ,നിങ്ങൾ ധൈര്യത്തോടെ മുന്നേറുക...ഞങ്ങൾ താങ്കളുടെ കൂടെയുണ്ട്..!"
അബൂബക്കർ(റ വിന്റെ മറുപടികേട്ടു നിന്ന പ്രവാചകൻ വീണ്ടും അതേ ചോദ്യം തന്നെ ആ സദസ്സിനോട് ചോദിച്ചു :
"ഹേ...ജനങ്ങളെ എന്താണ് നിങ്ങളുടെ അഭിപ്രായം..?"
അപ്പോൾ സദസ്സിൽ നിന്ന് ഉമർ (റ) എഴുന്നേറ്റ് നിന്ന് പറഞ്ഞു:
"റസൂലെ,ഞങ്ങളുണ്ട് നിങ്ങൾക്കൊപ്പം.. സധൈര്യം മുന്നോട്ട് പോവുക...!"
രണ്ട് തവണയും ഞങ്ങൾ തയ്യാറാണെന്നുള്ള മറുപടി കേട്ടിട്ടും പ്രവാചകൻ വീണ്ടും അവരോട് ചോദിക്കുയാണ്..:
"ഹേ...ജനങ്ങളെ എന്താണ് നിങ്ങളുടെ അഭിപ്രായം..?"
സദസ്സിൽ നിന്ന് മിഖ്ദാദ് (റ) പറഞ്ഞു:
"പ്രവാചകരെ നിങ്ങൾ ധൈര്യമായി മുന്നോട്ട് പോവുക, ഒരിക്കലും മൂസ(അ)ന്റെ അനുയായികൾ അദ്ദേഹത്തോട് പറഞ്ഞത്പോലെ നന്ദികെട്ട വാക്കുകൾ ഞങ്ങൾ പറയുകയില്ല..നിങ്ങൾ യുദ്ധം ചെയ്യുക, ഞങ്ങൾ നിങ്ങളുടെ കൂടെ തന്നെയുണ്ടാകും..നിങ്ങളുടെ ഇടതും വലതും മുൻപിലും പിന്നിലും നിന്ന് ഞങ്ങൾ ശക്തമായി പോരാടും.. "
ആ മൂന്ന് പേരുടെ അനുകൂല മറുപടികൾ കേട്ടിട്ടും വീണ്ടും പ്രവാചകൻ അവരോട് അതേ ചോദ്യം തന്നെ ആവർത്തിച്ചു: "ഹേ...ജനങ്ങളെ എന്താണ് നിങ്ങളുടെ അഭിപ്രായം..?"
ആ സദസ്സിലെ ഏറ്റവും പ്രധാനപെട്ട മൂന്നാളുകൾ,അവരെ പ്രതിനിധീകരിച്ച് തൃപ്തികരമായ മറുപടികൾ പറഞ്ഞിട്ടും എന്ത് കൊണ്ടാണ് വീണ്ടും വീണ്ടും ആ ചോദ്യം പ്രവാചകൻ ആവർത്തിക്കുന്നതെന്ന് മനസ്സിലാകാതെ നിന്ന അവരുടെ കൂട്ടത്തിൽ നിന്ന് ഒരാൾ എഴുന്നേറ്റ് നിന്ന് ചോദിച്ചു :
"റസൂലെ...ഞങ്ങളുടെ പ്രതികരണത്തിനാണോ നിങ്ങൾ കാത്തിരിക്കുന്നത്..?"- അൻസാറുകളുടെ നേതാവ് ഔസ് ഗോത്രത്തിന്റെ തലവൻ സഅദ് ഇബ്നു മുആദ്(റ) ആയിരുന്നത്‌...സഅദ്(റ)ന്റെ ആ ചോദ്യത്തിന് മറുപടിയായി പ്രവാചകൻ പറഞ്ഞു:
"അതെ..നിങ്ങളുടെ അഭിപ്രായമാണ് എനിക്ക് അറിയേണ്ടത്...!"
ആ കൂട്ടത്തിലുള്ള പ്രധാനപ്പെട്ട എല്ലാവരും ഒരുപോലെ അനുകൂല മറുപടികൾ പറഞ്ഞിട്ടും വീണ്ടും പ്രവാചകൻ ആ ചോദ്യം ചോദിക്കാനുള്ള കാരണം എന്താണെന്നുള്ളത് പിന്നീടാണ് അവർക്ക് മനസ്സിലായത്.ആദ്യം മറുപടി പറഞ്ഞ മൂന്നാളുകളും മുഹാജിറുകളിൽ പെട്ടവരായിരുന്നു(മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്‌റ വന്നവർ) പക്ഷെ,നബി(സ) അറിയേണ്ടത് അൻസാറുകളുടെ(മദീനക്കാരുടെ) പ്രതികരണമായിരുന്നു. കാരണം മദീനക്കാരുമായി പ്രവാചകന്റെ കരാറനുസരിച്ച് മക്കയിൽ നിന്ന് പാലായനം ചെയ്യപ്പെട്ട തങ്ങളെ മദീനയിൽ വെച്ച് കൊണ്ട് സംരക്ഷിക്കാമെന്നും, പ്രതിരോധത്തിന് അവരെ സഹായിക്കാമെന്നുമായിരുന്നു. എന്നാൽ ഇപ്പോൾ സാഹചര്യം അവരുടെ കരാറിനു നേരെ വിപരീതമാണ്.
ഇവിടെ സംഭവം അരങ്ങേറാൻ പോകുന്നത് മദീനക്ക് പുറത്താണ് മാത്രമല്ല അവരെ തേടി വരുന്നത് അവർ പ്രതീക്ഷിച്ച സംഘവുമല്ല...!
സാഹചര്യമങ്ങനെ ആയത്കൊണ്ട് തന്നെ അവരുടെ പിന്തുണ ചോദിച്ചു വാങ്ങേടത് തന്റെ കടമയാണെന്ന ബോധ്യത്തോടെയാണ് നബി(സ) ആ ചോദ്യമങ്ങനെ ആവർത്തിച്ചകൊണ്ടിരുന്നത്..!
പ്രവാചകന്റെ ചോദ്യത്തിന് പിന്നിലുള്ള ഉദ്ദേശം മനസ്സിലായ സഅദ്(റ) എഴുന്നേറ്റ് നിന്ന്കൊണ്ട് പറഞ്ഞു:
"റസൂലെ..ഞങ്ങൾ നിങ്ങളിലും നിങ്ങൾ പറഞ്ഞ മുഴുവൻ കാര്യങ്ങളിലും വിശ്വസിച്ചവരാണ്, നിങ്ങൾ കൊണ്ടുവന്ന എല്ലാ കാര്യങ്ങളും സത്യമാണെന്ന് ഒന്നടങ്കം സാക്ഷ്യപെടുത്തിയ ആളുകളാണ്, അത്കൊണ്ട് തന്നെ നിങ്ങൾ ഇഷ്ട്ടമുള്ള ആളുകളോട് ബന്ധം സ്ഥാപിക്കുക,ഇഷ്ടമുള്ള ആളുകളുമായി ബന്ധം മുറിക്കുക. നിങ്ങൾ ഞങ്ങളുടെ സമ്പത്തിൽ നിന്ന് ഇഷട്ടമുള്ളത് എടുക്കുക,ഇഷ്ട്ടമുള്ളത് തിരികെ തരിക,നിങ്ങൾ ഞങ്ങളിൽ നിന്ന് വാങ്ങുന്നതാണ് ഞങ്ങൾക്ക് പ്രിയങ്കരം, വാങ്ങാതിരിക്കുന്നത് സങ്കടവും..,

പ്രവാചകരെ, നിങ്ങൾ എന്താണോ കൽപ്പിക്കുന്നത് അത് തന്നെയാണ് ഞങ്ങളുടെയും അഭിപ്രായം. ഇനി താങ്കൾ യാത്ര ചെയ്ത് ഭൂമിയുടെ ഏതറ്റത്തേക്ക് ക്ഷണിച്ചാലും ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ടാകും, അതിനി സമുദ്രത്തിലേക്ക് പ്രവേശിക്കാൻ പറഞ്ഞാൽ അതിനും ഞങ്ങൾ സന്നദ്ധരാണ്. ആയതിനാൽ..,
താങ്കൾ ഉദ്ദേശിക്കുന്ന വഴിയിൽ നീങ്ങി കൊള്ളുക, എവിടേക്കാണെങ്കിലും ഞങ്ങൾ നിങ്ങളുടെ പിറകിലുണ്ടാകും.ഞങ്ങളുടെ കൂട്ടത്തിൽ ഒരാളും മടിച്ച് നിൽക്കുകയില്ല,യുദ്ധത്തിൽ ക്ഷമയും പോരാട്ടത്തിൽ ആത്മാർത്ഥതയുമുള്ള ആളുകളാണ് ഞങ്ങൾ..,

താങ്കളുടെ കണ്ണിന് കുളിർമയേക്കുന്ന ചില രംഗങ്ങൾ ഞങ്ങളിലൂടെ അല്ലാഹു ചിലപ്പോൾ നിങ്ങൾക്ക് കാണിച്ചു തന്നേക്കാം.അത് കൊണ്ട്, സൃഷ്ട്ടാവിന്റെ അനുഗ്രഹത്താൽ ഞങ്ങളെയും കൊണ്ട് താങ്കൾ മുന്നോട്ട് പോവുക."
സഅദ് ബ്ന് മുആദ്(റ) ന്റെ മനോഹരമായ ഈ മറുപടി കേട്ട് റസൂൽ സന്തോഷിക്കുകയും മുഖം പ്രസ്സനമുള്ളതാവുകയും ചെയ്തു.
മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റത്തിന്റെ തുടക്കത്തിലേക്ക് ഭൗതികതയുടെ സകലതിനെയും വെല്ലുവിളിച്ച് ആ കൊച്ചു സംഘത്തെയും വഹിച്ച് അവരുടെ നേതാവ് മുഹമ്മദ് (സ) മുന്നോട്ട് നീങ്ങി..ആ ബദറിലേക്ക്...!
ബദർ:എത്രയെത്ര ചെറിയ സംഘങ്ങളാണ് അല്ലാഹുവിന്റെഅനുമതിയോടെ വലിയ സംഘങ്ങളെ കീഴ്പെടുത്തിയിട്ടുള്ളത്‌..[2:249]

Courtesy ✍️🏻 : Nihad Sayed

മഞ്ചേരി സെൻട്രൽ ജുമുഅത്ത് പള്ളിയുടെ മൂന്ന് നിലകളും അങ്കണവും വഴിയും റോഡും നിറഞ്ഞ് കവിഞ്ഞ മയ്യത്ത് നിസ്കാരം... കരച്ചിലടക്ക...
20/04/2024

മഞ്ചേരി സെൻട്രൽ ജുമുഅത്ത് പള്ളിയുടെ മൂന്ന് നിലകളും അങ്കണവും വഴിയും റോഡും നിറഞ്ഞ് കവിഞ്ഞ മയ്യത്ത് നിസ്കാരം... കരച്ചിലടക്കാൻ കഴിയാതെ വിങ്ങിപ്പൊട്ടി പലരും... വല്ലാത്തൊരു മയ്യത്ത് നിസ്കാരം തന്നെയായിരുന്നു... ഇതുപോലെ ഒരനുഭവം എ സഈദ് സാഹിബിൻ്റെ ജനാസ സമയത്താണ് നേരിൽ അനുഭവപ്പെട്ടത്... തസ്കിയക്ക് ലഭിച്ച യാത്രയയപ്പ് എന്തുകൊണ്ടും ഹൃദയസ്പർശിയായ ഒന്ന് തന്നെയായിരുന്നു. അല്ലാഹു ഖബൂൽ ചെയ്യട്ടെ... കുടുംബത്തിന് ശാന്തി സമാധാനം നൽകട്ടെ...

ഒരു പോരാളിക്ക് മരണം എന്താണെന്ന് വെളിപ്പെടുത്തുന്ന വിധമുള്ളതായിരുന്നു തസ്കിയയുടെ ഉപ്പ ഓ എം എ യുടെ വാക്കുകൾ...

"23 വർഷങ്ങൾക്ക് മുമ്പ് അല്ലാഹു ഞങ്ങളെ ഒരു അമാനത് ഏൽപ്പിച്ചു.
ആ അമാനത് അല്ലാഹു തിരിച്ചെടുത്തിരിക്കയാണ്.
അവൾ എന്നേക്കാൾ നന്നായി പഠിച്ചു.അവൾ എന്നേക്കാൾ നന്നായി ഖുർആൻ ഓതി.അവൾ എന്നേക്കാൾ നന്നായി എഴുതി.
.അവൾ എന്നേക്കാൾ നന്നായി വരച്ചു.അവസാനം അവൾ എന്നേക്കാൾ മുമ്പ് ശഹാദത്തും നേടി..
എല്ലാ കാര്യത്തിലും എന്നെ തോൽപ്പിച്ചിരിക്കുകയാണ്. .
നാഥാ നല്ല നിലയിൽ നീ സ്വീകരിക്കണേ...

ബൈത്തുൽ മുഖദസ്സിന്റെ ചുറ്റും നിന്ന് ദിവസവും ഒരുപാട് മക്കൾ അല്ലാഹുവിന്റടുക്കലേക്ക് മടങ്ങുന്നു.
ആ മക്കളുടെ മാതാപിതാക്കളുടെ വേദനയെക്കാൾ വലുതല്ല എന്റേത്,
എന്റെ വേദനയെക്കാൾ ചെറുതല്ല അവരുടേത്." (OMAS).

✍️🏻 Courtesy : Social media

19/04/2024
പൊന്നാനിയിലാണ് മാസപ്പിറ കണ്ടത്.കോഴിക്കോട്: കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ. മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് മാസപ്പിറ കണ...
09/04/2024

പൊന്നാനിയിലാണ് മാസപ്പിറ കണ്ടത്.

കോഴിക്കോട്: കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ. മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് മാസപ്പിറ കണ്ടതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. ശവ്വാൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ കേരളത്തിൽ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി എന്നിവരും അറിയിച്ചു.

പൊന്നാനിയിൽ മാസപ്പിറവി കണ്ട സാഹചര്യത്തിൽ ബുധനാഴ്‌ച ചെറിയ പെരുന്നാളാണെന്ന് പാളയം ഇമാമും കേരള ഹിലാൽ (കെ.എൻ.എം) കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനിയും അറിയിച്ചു.

Address


Telephone

+918137062522

Website

Alerts

Be the first to know and let us send you an email when Islamic Speech posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Islamic Speech:

  • Want your place of worship to be the top-listed Place Of Worship?

Share