24/09/2022
*🙏🏻🕉️🙏🏻ഓം നമഃശിവായ🙏🏻🕉️🙏🏻*
*സചിത്ര*
*മഹാശിവപുരാണം*
🌼🌼🌼🌼🌼
*ഭാഗം: 219*
*കാല ഭൈരവാവതാരം തുടർച്ച*
*ദേവകളുടെ ദുന്ദുഭികൾ മുഴങ്ങി. നാലു പാടും ദിക്കുകൾ നിർമ്മലമായി. ജീവികളുടെ ശബ്ദം എല്ലാത്തരത്തിലും മംഗളകരവും പ്രിയം സോജിപ്പിക്കുന്നതും ആയി ഉയർന്നു. പ്രസിദ്ധമായ സകല ഋഷികളും മുനിമാരും ദേവൻമാരും യക്ഷകിന്നര വിദ്യാധരൻമാർ തുടങ്ങിയവരും മംഗള വസ്തുക്കളുമായി വന്നു ചേർന്നു. ബ്രഹ്മദേവൻ സവിനയം അവന്റെ ജാതകർമ്മസംസ്കാരം നിർവ്വഹിച്ചു. ബാലന്റെ രൂപവും വേദവിചാരവും നടത്തി അവന് ഗൃഹപതിയെന്നു പേരിടേണ്ടതാണെന്ന് നിശ്ചയിച്ചു. പന്ത്രണ്ടാം ദിവസം അദ്ദേഹം നാമകരണ വിധിയനുസരിച്ച് വേദമന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ട് അവന് ഗൃഹപതി എന്നു പേരിട്ടു. അതു കഴിഞ്ഞ് എല്ലാവരുടേയും പിതാമഹനായ ബ്രഹ്മാവ് നാലുവേദങ്ങളിലും പറഞ്ഞിട്ടുള്ള അഭിനന്ദിച്ചിട്ട് ഹംസാരൂഡനായി സ്വന്തം ലോകത്തേയ്ക്കുപോയി. അതിനുശേഷം ശങ്കരനും ലോകാചാരമനുസരിച്ച് ആ ബാലന് ഉചിതമായ രക്ഷാവിധാനങ്ങൾ ചെയ്തിട്ട് സ്വന്തം വാഹനത്തിൽ കയറി സ്വധാമത്തിലേക്ക് പോയി. പിന്നെ ശ്രീഹരിയും സകലദേവൻമാരും മുനിമാരും പ്രശംസിച്ചുകൊണ്ട് അവരവരുടെ സ്ഥലങ്ങളിലേക്കു മടങ്ങി. അതിനുശേഷം ബ്രാഹ്മണരാൽ അതാതു സമയങ്ങളിൽ എല്ലാ സംസ്ക്കാരങ്ങളും നടത്തി ബാലനെ വേദാദ്ധ്യായനം ചെയ്യിച്ചു.*
*ഒമ്പതാം വർഷമായപ്പോൾ മാതാപിതാക്കൻമാരുടെ ശുശ്രൂഷയിൽ തൽപ്പരനായിരുന്ന വിശ്വാനരപുത്രൻ ഗൃഹപതിയെ ദർശിക്കുന്നതിന് നാരദൻ അവിടെ വന്നു ചേർന്നു. ബാലൻ മാതാപിതാക്കൻമാരോടൊപ്പം നാരദനെ നമസ്ക്കരിച്ചു പിന്നീട് നാരദൻ ബാലന്റെ ഹസ്തരേഖ നോക്കി ഫലം പറഞ്ഞു.*
*"ഹോ മുനേ, വിശ്വാനരാ! ഞാൻ ഇവന്റെ ലക്ഷണങ്ങൾ പറയാം വളരെ ശ്രദ്ധയോടെ കേൾക്കുക.*
*നിങ്ങളുടെ ഈ പുത്രൻ അതീവ ഭാഗ്യവാനാണ്. ഇവന്റെ സകല അംഗങ്ങളും ശുഭലക്ഷണമുള്ളവയാണ്. ഇവൻ സർവ്വഗുണസമ്പന്നനും ചന്ദ്രനുതുല്യം നിർമ്മലനും കലകളാൽ സുശോഭിതനുമാണ്. എന്നിരുന്നാലും ഒരു ആപത്തുകാണുന്നു. ഇവന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ ഇടിമിന്നൽ അഥവാ അഗ്നിമുഖേന കുഴപ്പമുണ്ടാവാൻ സാധ്യതയുണ്ട്. ഇവനെ രക്ഷിക്കാൻ ബ്രഹ്മാവിനു മാത്രമേ സാധിക്കൂ ഇത്രയും പറഞ്ഞശേഷം നാരദൻ വന്ന വഴിക്കു തന്നെ പോയി.*
*നാരദന്റെ ഈ പ്രസ്താവന കേട്ട് വിശ്വാനരനും പത്നിയും ഞ്ഞെട്ടിത്തരിച്ചു. അവർ തന്റെ മകന്റെ ദുർവിധി അറിഞ്ഞ് പൊട്ടികരഞ്ഞു പുത്രശോകത്താൽ പരിഭ്രാന്തരായ അവർ മോഹാലസ്യത്തിൽ ആണ്ടു അച്ഛനമ്മമാർ കടുത്തദുഃഖത്തിലായിരിക്കുന്നത് അറിഞ്ഞ് ഗൃഹപതി ഇങ്ങനെ പറഞ്ഞു.*
*"അമ്മേ, പിതാവേ, നിങ്ങളെന്തിനാണ് കരയുന്നത് ? നിങ്ങളുടെ മുഖം എന്താണ്? ഞാൻ നികളുടെ പാദപാംസുക്കൾ കൊണ്ട് സ്വന്തം ശരീരരക്ഷ ചെയ്താൽ കാലനു പോലും എന്നെ ഒന്നും ചെയ്യാൻ സാധ്യമാവില്ല. പിന്നെ ഈ നിസ്സാരമായ ചഞ്ചലവും അല്പവുമായ മരണത്തിന്റെ കാര്യത്തിന് എന്താണ് കഴിവ്? മാതാപിതാക്കൻമാര ഇനി നിങ്ങൾ എന്റെ പ്രതിജ്ഞ കേട്ടുകൊള്ളുക.*
*ഞാൻ നിങ്ങളുടെ മകനാണെങ്കിൽ കാലൻ പേടിച്ചോടുന്ന പണി ചെയ്യുന്നതായിരിക്കും. ഞാൻ സജ്ജനങ്ങൾക്ക് സകലതും പ്രദാനം ചെയ്യുന്ന സർവ്വജ്ഞനായ മ്യത്യുഞ്ജയനെ വേണ്ട പോലെ ആരാധിച്ച് മഹാകാലനെപ്പോലും ജയിക്കുന്നതാണ്. ഞാൻ പറഞ്ഞത് തികച്ചും സത്യമാണ്.' - അതുകേട്ട് സുഖം നിമിത്തം പരിതപിച്ചുകൊണ്ടിരുന്ന ആ ബ്രാഹ്മണദമ്പതികൾ അനേകം കാലമായി മഴ ഇല്ലാതിരുന്നിടത്ത് അമൃതമഴ ഗംഭീരമായി ഉണ്ടായതുപോലുളള ഗൃഹപതിയുടെ ഈ വാക്കുകൾ കേട്ട് സമാശ്വസിച്ച് ഇങ്ങനെ പറഞ്ഞു.*
*'മകനേ ഭാവാൻ ശിവനെ ആശ്രയിക്കുക." മാതാപിതാകളുടെ ആജ്ഞകേട്ട് ഗൃഹപതി അവരെ നമസ്ക്കരിച്ചശേഷം അവരെ പ്രദക്ഷിണം ചെയ്ത് പലതരത്തിൽ ആശ്വസിപ്പിച്ചിട്ട് അവിടെ നിന്നും പോയി. മണികർണ്ണിക സ്ഥാനത്തുപോയി അദ്ദേഹം അവിടെ വിധിപ്രകാരം സ്നാനം ചെയ്തിട്ട് ഭഗവാൻ വിശ്വനാഥനെ ദർശിച്ചു. അനന്തരം ബുദ്ധിമാനായ ഗൃഹപതി പരമാനന്ദത്തിൽ മുഴുകി. അതിനുശേഷം ശിവനെ നമസ്ക്കരിച്ചു കൊണ്ടിങ്ങനെ ചിന്തിച്ചു.......🙏🏻*
അക്ഷരതെറ്റുകൾക്ക് ക്ഷമാപണം...
തുടരും
*ഹരേ കൃഷ്ണാ🙏🏻*
*ശംഭോമഹാദേവ.... ഹര ഹര മഹാദേവാ*
*എടിറ്റ്ചെയ്യാതെ ഷെയർ ചെയ്യുക*
✍🏻അജിത്ത് കഴുനാട്
©️കണ്ണനും കൂട്ടുകാരും
*🕉️🔔ഓം നമഃശിവായ🔔🕉️*