20/01/2026
സമൂഹത്തിൽ നില നിൽക്കുന്ന നിഷേധാത്മകത യെ തുടച്ചുനീക്കി സർഗാത്മക തയും ക്രിയാത്മകതയും സൃഷ്ടിക്കുവാൻ മതാന്തര സംവാദങ്ങ ൾക്ക് കഴിയുമെന്ന് മുൻ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള ഊന്നി പറഞ്ഞു. താമരശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെയും 2026-ൽ സീറോ മലബാർ സഭ 'സമുദായ ശാക്തീകരണ വർഷം' ആയി ആചരിക്കുന്നതിന്റെയും ഭാഗമായി എകെസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മതാ ന്തര സംവാദം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആ മത മൗലികവാദത്തെയും വർഗീയ ചിന്തകളെയും ഇല്ലാതാക്കി പോസിറ്റീവിസം സമൂഹത്തിന് പകർന്നു നൽകുവാൻ ഇ ത്തരം സംവാദങ്ങൾ തുടരണമെ ന്നും അദ്ദേഹം ഓർമിപ്പിച്ചു. താ മരശേരി രൂപത ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ചു.
മതങ്ങൾ തമ്മിലുള്ള പാലം പണിയലാണ് മതാന്തര സംവാദ മെന്നും 60 വർഷം മുമ്പ് വത്തി ക്കാൻ കാര്യാലയം പുറപ്പെടുവിച്ച മതാന്തര സംവാദരേഖയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടു ണ്ടെന്നും ബിഷപ് പറഞ്ഞു. സെയത് മുനവ്വറലി ശിഹാബ് തങ്ങൾ, റവ. ഡോ.അരുൺ കലമറ്റത്തിൽ, സ്വാമി ആത്മദാസ് യമി, ബാബു കടമന, മൻമോഹൻ സിംഗ് തുടങ്ങിയവർ യഥാക്രമം ഇസ്ലാം, ക്രിസ്ത്യൻ, ഹിന്ദു, ജൈ ന, സിഖ് മതങ്ങളുടെ ദർശനങ്ങൾ അവതരിപ്പിച്ചു. വത്തിക്കാൻ മതാന്തരസംവാദ ഡികാസ്റ്ററിയുടെ പ്രിഫെക്ട് കർദിനാൾ ജോർജ് കൂവക്കാട്ടിലിന്റെ സന്ദേശം എ കെസിസി ഡയറക്ടർ ഫാ. സബി ൻ തൂമുള്ളിൽ വായിച്ചു.
വിവിധ വിഷയങ്ങളിൽ പാനൽ ചർച്ചയും ഓപൺ സംവാദവും നടത്തി. ഡോ. ജോസ് ജോൺ മല്ലികശേരി മോഡറേറ്റർ ആയിരുന്നു. താമരശേരി രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം വയലിൽ, എകെസിസി രൂ പതാ പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പിൽ, ജനറൽ സെക്രട്ടറി ഷാജി കണ്ടത്തിൽ, വിൻസൻ്റ് പൊട്ടനാനിയിൽ, അൽഫോൻസ, പ്രിൻസ് ദിനംപറമ്പിൽ, ടോമി ചക്കിട്ടമുറി, ജോബി ഇല ഞ്ഞിക്കൽ, തേജസ്, തോമസ്. ജോസ് മാത്യു, ജോമ തുടങ്ങിയവർ നേതൃത്വം നൽകി.