St, George Jacobite Syrian Church, Thalassery

St, George Jacobite Syrian Church, Thalassery ST GEORGE JACOBITE SYRIAN CHURCH, NEAR INDOOR STADIUM , VENUS CORNER , THALASSERY, KANNUR (DISTRICT), KERALA (STATE) , INDIA

Praise the Lord.
29/04/2020

Praise the Lord.

തലശ്ശേരി സെന്റ് ജോർജ്ജ് ജാക്കോബൈറ്റ് പള്ളി ഇടവക അംഗങ്ങൾക്ക് സ്നേഹത്തോടെ ക്രിസ്തുയേശുവിൽ എന്റെ എളിയ വന്ദനം. എല്ലാവരെയും ത...
20/02/2020

തലശ്ശേരി സെന്റ് ജോർജ്ജ് ജാക്കോബൈറ്റ് പള്ളി ഇടവക അംഗങ്ങൾക്ക് സ്നേഹത്തോടെ ക്രിസ്തുയേശുവിൽ എന്റെ എളിയ വന്ദനം. എല്ലാവരെയും ത്രീയേക ദൈവം അനുഗ്രഹിക്കട്ടെ. വി. ദൈവമാതാവിന്റെയും വിശുദ്ധന്മാരുടെയും പ്രാർത്ഥന നമുക്ക് കോട്ടയും കാവലും ആയിരിക്കട്ടെ. ആമേൻ.

06/12/2019

കടന്നു പോകുന്ന ഇവരുമായുള്ളോരേ നിങ്ങൾക്കിത് ഏതുമില്ലയോ... യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ മുമ്പിൽ വരച്ചു കിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രം ചെയ്തു മയക്കിയത് ആർ... Gal. 3:1. ഹേ... ബുദ്ധിയില്ലാത്ത മലങ്കര നസ്രാണികളേ ചിന്തിക്കുക. നിങ്ങൾക്ക് വേണ്ടി അവസാന തുള്ളി രക്തം വരെയും ഒറ്റിക്കൊടുത്ത ഈ യേശുവിന്റെ മുമ്പാകെ നിങ്ങൾ കണക്കു പറയേണ്ടി വരും...ന്യായവിധി ദൈവഭവനത്തിൽ തന്നേ ആരംഭിച്ചിരിക്കുന്നു... ഉറങ്ങുന്നവരെ ഉണരുവീൻ.

പുതുപ്പള്ളി സെന്റ്. ജോർജ് പള്ളി.
29/11/2019

പുതുപ്പള്ളി സെന്റ്. ജോർജ് പള്ളി.

Praise the Lord.
20/08/2019

Praise the Lord.

യഹോവ എന്റെ ഇടയനാകുന്നു എനിക്ക് മുട്ടുണ്ടാകയില്ല. Ps. 23:1.
17/08/2019

യഹോവ എന്റെ ഇടയനാകുന്നു എനിക്ക് മുട്ടുണ്ടാകയില്ല. Ps. 23:1.

22/03/2018

33. ഓശാനാ (ഓ! ദൈവമേ ഞങ്ങളെ രക്ഷിക്കണമേ). O! Lord Save us.
December 4, 2014 at 12:50pm
Fr. Joy Jacob David.

വായനക്ക്: യോഹ. 12:12-19. മത്താ. 21:1-3, മാർക്ക്‌. 11:1-10, ലുക്കോ. 19:29-38. "സീയോൻ പുത്രീ... ഭയപ്പെടേണ്ടാ ഇതാ നിന്റെ രാജാവ് കഴുതക്കുട്ടിപ്പുറത്തു കയറി വരുന്നു." യശ. 40:9, സെഘ. 9:9. 'ഓശാനാ' എന്ന വാക്കിന്റെ അർഥം "ദൈവമേ ഞങ്ങളെ രക്ഷിക്കാ" എന്നാണു. സങ്കീ. 118: 25-26. "കര്ത്താവിന്റെ നാമത്തിൽ വരുന്നവനായ മശിഹാ ഞങ്ങളെ രക്ഷിക്കുക" എന്നാണു അവർ ആർത്തു പറഞ്ഞത്. ഈ രക്ഷ, മശിഹാക്ക് മാത്രം കഴിയുന്ന ഒരു കാര്യവും ആണ്. തന്മൂലം അവർ (സാമാന്യ ജനം) അവനെ മശിഹ എന്ന് ആ ദിവസം സ്വീകരിച്ചു എന്നാണു അതിനാൽ കാണിക്കുന്നത്.

യുദ്ധത്തിന്നായി രാജാക്കന്മാർ കുതിരയെ ഉപയോഗിച്ചിരുന്നെങ്കിലും സമാധാനം ആശംസിച്ചു കൊണ്ട് പ്രവാചകന്മാരും രാജാക്കന്മാരും യാത്ര ചെയ്തിരുന്നത് കഴുതമേൽ ആയിരുന്നു. ദൈവ ജനമായ യിസ്രായേലിന് സമാധാനം ആശംസിച്ചു കൊണ്ട് ദൈവാലയത്തിലേക്കു ഒരു രാജാവിന്റെയും പ്രവാചകന്റെയും പ്രൌഡിയോടെ എഴുന്നള്ളിയ യേശു മശിഹായെ ആബാലവൃദ്ധം ജനം "ഓ, മശിഹായെ ഞങ്ങളെ രക്ഷിക്കാ" എന്ന് ആർത്തു പാടി സ്വീകരിച്ചു. എന്നാൽ യഹൂദാ പ്രമാണികൾ അന്ന് അവനെ കൊല്ലുവാൻ പദ്ധതി തയ്യാറാക്കി ! ആ യഹൂദാ പ്രമാണിമാർ ഓശാനാ പാടിയ ജനത്തെ കൊണ്ട് തന്നെ അവനെ "ക്രൂശിക്കാ...ക്രൂശിക്കാ" എന്ന് ആർത്തു പറയിപ്പിച്ചു !! തുടർന്ന് വെള്ളിയാഴ്ച അവനെ അവർ ക്രൂശിക്കയും ചെയ്തു. അധികാരം തലയ്ക്കു പിടിച്ച മനുഷ്യർ മദ്യം കുടിച്ചിരിക്കുന്നവരെ പോലെ ധിക്കാരികളും അഹങ്കാരികളും സുബോധം നഷ്ടപ്പെട്ടവരും ആയിരിക്കും. അവർക്കു അവരുടെ അധികാരം നിലനിർത്തുക എന്നതിലുപരി മറ്റൊന്നും ചിന്തിക്കാനുണ്ടാകയില്ല. ഒരു കുടുംബത്തെയോ ദേശത്തെയോ രാജ്യത്തെയോ പോലും അതിനുവേണ്ടി ബലി കഴിക്കുവാനും അവർ തയ്യാറാകും. ലോകത്തുണ്ടായിട്ടുള്ള അനേകം യുദ്ധങ്ങൾ കോടാകോടി മനുഷ്യരുടെ ബലിയിലൂടെയല്ലേ പരിസമാപ്തിയിൽ എത്തിയത്...?!!! അവയിലൂടെ ചിലരുടെ എല്ലാം വെക്തി താല്പര്യങ്ങളും അധികാരങ്ങളും മാത്രമല്ലേ പരിരക്ഷിക്കപ്പെട്ടതു... ?!

ഓശാനാ കഴിഞ്ഞിട്ട് ഉടനെ തന്നെ സംഭവിച്ച മറ്റൊരു കാര്യം അവൻ ശപിച്ച അത്തി വൃക്ഷം ഉണങ്ങിപ്പോയി എന്നതായിരുന്നു. മത്താ. 21: 18-22. മാർക്ക്. 11:13. അവൻ അങ്ങോട്ടുള്ള യാത്രയിൽ വിശന്നിട്ടു തളിർത്ത്‌ നിന്ന ഒരു അത്തി വൃക്ഷത്തെ സമീപിച്ചു എന്നാൽ അതിൽ ഇല അല്ലാതെ ഒന്നും കണ്ടില്ലാ. ഇനി നിന്നിൽ നിന്ന് ആരും ഒന്നും ഭക്ഷിക്കാതെ പോകട്ടെ എന്ന് അവൻ ശപിച്ചു. ഇത് ഇസ്രയേലിനെ സംബന്ധിച്ചും ശരിയാണ്. അത്തി മരം ഇസ്രായേലിന്റെ കോടി അടയാളം ആയിരുന്നു. ഇസ്രായേൽ ജനത്തിന്റെ സിംബൽ (പ്രതിരൂപമായും) ആയും വചനത്തിൽ അത്തിയെ ദൈവം വെളിപ്പെടുത്തുന്നു.

യേശുവിനെ ഓശാനാ പാടി സ്വന്തം ജീവിതത്തിന്റെ രക്ഷകനായി സ്വീകരിച്ച അനേകർ ഇന്ന് ആ ആദ്യസ്നേഹത്തിൽ നിന്ന് പിന്നോട്ട് പോയിരിക്കുന്നു...! വളരെ പരിതാപകരം തന്നെ. ഓശാനാ പാടാൻ എളുപ്പമാണ്... പക്ഷെ ജീവിത ശോധനകളിൽ വിജയിക്കക എന്നതാണ് പ്രയാസം. യേശുവിനെ രക്ഷകനായി ബുദ്ധിപരമായി സ്വീകരിക്കുമ്പോൾ തന്നെ അവനോടുള്ള വീണ്ടെടുപ്പിൻ സ്നേഹത്തെ നഷ്ടപ്പെട്ട അവസ്ഥയിലും ആകാനുള്ള സാദ്ധ്യത ഉണ്ട് എന്ന് കാണുന്നു...! ഇന്ന് പെന്തക്കോസ്തു അനുഭവത്തിൽ ആയിരുന്ന പലരുടെയും സ്നേഹം തണുത്തു പോയിരിക്കുന്നു. യേശു ദൈവ പുത്രൻ ആണെന്നറിയാം പക്ഷെ പരിഭവവും പിറുപിറുപ്പും നിരാശയും മൂലം വീണ്ടെടുപ്പിൻ സ്നേഹം നഷ്ടപ്പെട്ടിരിക്കുന്നു...!!!

സൃഷ്ടാവിനു വിശന്നപ്പോൾ ഒന്നും കൊടുക്കാത്തവർ ഇന്നും ഉണ്ട്. എനിക്ക് വിശന്നു നിങ്ങൾ എനിക്ക് ഭക്ഷിപ്പാൻ തന്നു എനിക്ക് ദാഹിച്ചു നിങ്ങൾ എനിക്ക് കുടിക്കാൻ തന്നു, എന്ന് ഈ യേശു പ്രശംസിക്കുന്നവരായ ചിലരെല്ലാം ഇന്നും ഉള്ളത് കൊണ്ട് ഈ ഭൂമി ഇന്നും ഉരുളുന്നു ! എന്നാൽ യേശുവിനു കുടിക്കാനും കഴിക്കാനും കൊടുത്തിട്ടു പിന്നീട് "എടോ ഞാൻ തനിക്കു അവയെല്ലാം തന്നത് ഞാൻ ഉദ്ദേശിച്ച 'ഇന്നിന്ന...' കാര്യങ്ങൾ എല്ലാം എന്റെ ഇഷ്ട പ്രകാരം ചെയ്‌വാനായിരുന്നു, അങ്ങനെ താൻ ചെയ്യാത്തത് കൊണ്ട് ഞാൻ തന്നതെല്ലാം ഇങ്ങു തിരികെ തന്നേര്" എന്ന് പറഞ്ഞു കഴുത്തിനു കുത്തിപ്പിടിക്കുന്നവരും ഉണ്ട്...! എനിക്ക് ഒരു അച്ചനെ അറിയാം. ഒരിക്കൽ ഒരാൾ അച്ചോ ഇതാ കുറച്ചു രൂപ. അത് ആരെയെങ്കിലും അച്ഛൻ സഹായിച്ചോ... അതിന്റെ ഒരു കണക്കും എന്നോട് പറയണ്ട. അച്ചന്റെ ഇഷ്ടം പോലെ ചെയ്തോ. എന്ന് പറഞ്ഞു കൊടുത്തിട്ടു കുറച്ചു കഴിഞ്ഞു അച്ചാ അത് അച്ചൻ എന്നാ ചെയ്തേ ഞാൻ അത് അച്ചൻ 'ഇന്നിന്ന...' പ്രകാരം എല്ലാമാണ് ചെയ്യുമെന്നാണ് ഓർത്തത്. എന്ന് പറഞ്ഞു അത് മുഴുവൻ തിരികെ മേടിച്ചു. അദ്ദേഹം അതിനു വളരെ കഷ്ടപ്പെട്ടു എന്ന് ഞാൻ അറിയുന്നു...! സ്തോത്രം.

അത് അത്തിപ്പഴത്തിന്റെ കാലം അല്ലായിരുന്നു! ഇതറിയാവുന്ന യേശു എന്നിട്ടും അങ്ങനെ ചെയ്തത് ശരിയോ എന്ന് ചിന്തിച്ചു പോകാം. പക്ഷെ യേശു നമ്മോടും ഇതല്ലയോ പറയുന്നത് ? "സമയത്തും അസമയത്തും ഒരുങ്ങി നില്ക്കാ" എന്നാണു. യജമാനൻ വന്നു വാതിലിൽ മുട്ടുമ്പോൾ തുറന്നു കൊടുക്കെണ്ടതിനു നിയമിച്ചാക്കപ്പെടുന്ന വിശ്വസ്തരായ മേൽവിചാരകന്മാർ അങ്ങനെ ആയിരിക്കണം. എല്ലാം ചെയ്ത ശേഷം "ഞാനോ പ്രയോജനമില്ലാത്ത ദാസൻ ചെയ്യേണ്ടതെ ചെയ്തുള്ളൂ" എന്നും പറയണം. പകൽ മുഴുവൻ പാടത്തു വെയിലിൽ കഠിനമായി അദ്ധ്വാനിച്ചിട്ടു ഭവനത്തിൽ വന്നു ഭക്ഷണം ഉണ്ടാക്കി യജമാനന് വിളമ്പി കൊടുത്തിട്ട് ശുസ്രൂഷിച്ചു നില്ക്കണം !!! എന്നിട്ടും ഒരു നന്ദി വാക്ക് പോലും പ്രതീക്ഷിക്കാതെ അടുത്ത പണി ചെയ്യാൻ പോകണം !!! ഇത് കഠിനം എന്ന് തോന്നാം. പക്ഷെ തന്റെ കഠിനമായ പാപങ്ങൾ എല്ലാം ക്ഷമിച്ചു തന്ന ആത്മ മണവാളനോടുള്ള ആഴമായ സ്നേഹത്തിൽ ആയിരിക്കുന്ന ആ പാപിനിയായ സ്തീക്കു അങ്ങനെ തോന്നില്ലാ... നിശ്ചയം. നമ്മുടെ ആദ്യ സ്നേഹം നഷ്ടപ്പെട്ടാൽ നാമും പിറുപിറുക്കാൻ ആരംഭിക്കും. അതുണ്ടാകാതെ ഇരിക്കാൻ ശ്രദ്ധിക്കാം. യഹൂദ ജാതി തക്ക സമയത്ത് ഫലം കൊടുക്കാതെ അത് ഉണങ്ങിപ്പോയി. പകരം നമ്മെ തിരഞ്ഞെടുത്തു, നല്ല ഫലം പുറപ്പെടുവിക്കാൻ ആക്കിവച്ചിരിക്കുന്നു.

ഒരിക്കൽ ഞാൻ മാനസാന്തിരപ്പെട്ട കാലത്തു 1973 ൽ ഒരു അക്രൈസ്തവനായ വ്യക്തിയെ സഹായിക്കാൻ അന്നത്തെ അമ്പലമുകളിലെ കൂട്ടായ്മക്കാരെ കൂട്ടി ഞാൻ ശ്രമിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രാർത്ഥനാ കൂട്ടായ്മയിൽ സ്ഥിരം വന്നുകൊണ്ടിരിക്കയും ആയിരുന്നു അന്ന്. കൂലിപ്പണിക്ക് പോയ അദ്ദേഹത്തെ ഒരിക്കൽ പട്ടി കടിച്ചു. അതിനു പേവിഷ ഉണ്ടോ എന്ന് സംശയം. ചികിത്സക്കായി കുറെ രൂപ ഞാൻ പലരിൽ നിന്നും കളക്ഷൻ എടുത്തു അദ്ദേഹത്തിന് കൊടുത്തു. എന്നാൽ ആ തുക മുഴുവനും ചികിത്സക്ക് വേണ്ടിവന്നില്ല. ആ പട്ടിക്ക് പേബാധ ഇല്ലായിരുന്നു എന്ന് പിന്നീട് വ്യക്തമായി. അദ്ദേഹം അതുകൊണ്ടു അതിൽ കുറച്ചു രൂപ ഭക്ഷണത്തിനും മറ്റുമായി ചിലവാക്കി. അതറിഞ്ഞ ചിലർ പ്രശ്നമുണ്ടാക്കി. അയാൾക്ക് കൊടുത്തത് വെറുതെയായിപ്പോയി. ആ തുക തിരികെ വാങ്ങണം എന്നവർ പറഞ്ഞു. എന്നാൽ ഞാൻ അതിനെ ശക്തമായി എതിർത്തു. നമ്മുടെ ദാനം സ്വീകരിക്കുന്ന ഒരു ദരിദ്രന് അഭിമാനവും സ്വതന്ത്ര തീരുമാനത്തിന് അവകാശവും ഉണ്ട് എന്ന് ഞാൻ വാദിച്ചു. ദൈവ നാമത്തിൽ നാം ചെയ്യുന്ന ഒരു സഹായം അത് ദൈവത്തിനാണ് കൊടുത്തത്. അതിനു പിന്നെ അവകാശവാദം ഉയർത്തുന്നത് ശരിയല്ല; പാപമാണ്.

ആറ്റരികത്തു നട്ടിരിക്കുന്നതും തക്ക കാലത്ത് ഫലം കായിക്കുന്നതും ഇല വാടാത്താതുമായ വൃക്ഷം പോലെ നമുക്ക് ആയിത്തീരാം. മാർദ്ദവത്വം ഉള്ളതും 'ഫ്ലെക്സിബിലി' ഉള്ളതുമായ ഒരു പുതിയ തുരുത്തിയായി ദൈവ കരങ്ങളിൽ നമുക്കായിത്തീരാം.ഈ ലോകത്തിൽ സ്വയം അലിഞ്ഞു കൊണ്ട് ഈ ലോകത്തിനു സന്തോഷവും സുഖവും കൊടുക്കുന്ന ഉപ്പായി (Salt) നമുക്കും തീരാം.
അങ്ങനെ യേശുവിനെ നമുക്ക് ഹോശന്ന പാടി സ്വീകരിക്കാം, അവന്റെ വിശപ്പ് അകറ്റുകയും ചെയ്യാം. ത്രീയേക ദൈവത്തിനു സ്തുതി. ആമേൻ.

ST GEORGE JACOBITE SYRIAN CHURCH, NEAR INDOOR STADIUM , VENUS CORNER , THALASSERY, KANNUR (DISTRICT), KERALA (STATE) , INDIA

03/08/2017
🍀ജോണ്‍ ഹൂപ്പര്‍ പ്രശസ്തനായ ഒരു എഴുത്തുകാരനായിരുന്നു........ ✍അദ്ധേഹത്തിന്‍റെ വാര്‍ദ്ധക്യ കാലത്ത് രോഗത്താലും,വിഷാദത്താലും...
29/06/2017

🍀ജോണ്‍ ഹൂപ്പര്‍ പ്രശസ്തനായ ഒരു എഴുത്തുകാരനായിരുന്നു........ ✍അദ്ധേഹത്തിന്‍റെ വാര്‍ദ്ധക്യ കാലത്ത് രോഗത്താലും,വിഷാദത്താലും അടിമപ്പെട്ട് മരിക്കണമെന്ന ചിന്തയാല്‍ പരിചാരകനെയും കൂട്ടി സിറ്റ്സ്വര്‍ലന്‍റിലേക്ക് യാത്രയായി...സിറ്റ്സ്വര്‍ലന്‍റില്‍ നിയമത്തിന്‍റെ ചില ആനുകൂല്യങ്ങളൊക്കെയുണ്ട്..

അവിടെ ചെന്നാല്‍ല്‍ല്‍ല്‍ല്‍ല്‍ല്‍ല്‍‍ നിയമവിധേയമായി മരണം വരിക്കാം..ദയാവധം എന്ന ഓമനപ്പേരില്‍ നാമതിനെ വിളിക്കാറുണ്ട്..തക്കതായ കാരണമുണ്ടാകണം..അഥവാ അങ്ങനെയൊരു കാരണമില്ലെങ്കിലും പണം നിയമത്തെ മറച്ചോളും..കടുത്ത വിഷാദം ജോണിനെ ഉറച്ച നിലപാടിലെത്തിച്ചു..
ലോകത്തില്‍ പ്രശസ്ഥനായി,ആഗ്രഹിച്ചതെല്ലാം നേടി,സര്‍വ്വ സുഖങ്ങളും അനുഭവിച്ചു..ഇനിയെന്ത്?വാര്‍ദ്ധക്യവും അതിന്‍റെ രോഗങ്ങളും താന്‍ വിട്ടോടുകയാണ്...

ജീവിതത്തില്‍ ആരോടും അതിരറ്റ സ്നേഹം തോന്നിയിട്ടില്ല.വിവാഹത്തില്‍ താന്‍ വിശ്വസിച്ചില്ല.ലിവിംഗ് ടുഗതര്‍ ആയിരുന്നു..വാര്‍ദ്ധക്യകാലമായപ്പോള്‍ ആ ഇണ തന്നോടിണങ്ങാതെ മറ്റാരെയോ തേടി പോയി..

ജോണ്‍ പരിചാരകനോട് പറഞ്ഞു..''നിയമനടപടികള്‍ പൂര്‍ത്തിയായി..നാളെയാണ് എന്‍റെ മരണദിനം..ഈ രാത്രി മട്ടുപ്പാവില്‍ നീയൊരു വിരുന്നൊരുക്കുക..നക്ഷത്രങ്ങള്‍ മാത്രം സാക്ഷി,ഞാന്‍ കരുതുന്നു ആ നക്ഷത്രങ്ങള്‍ക്കിടയില്‍ ഞാനുമുണ്ടാകുമെന്ന്..ആ നേരം എന്‍റെ സര്‍വ്വ സമ്പാദ്യവും ഞാന്‍ നിനക്കായി എഴുതിവയ്ക്കും..എന്നെ വിശ്വസ്ഥതയോടെ പരിചരിച്ചതിന് നിനക്കുള്ള എന്‍റെ സമ്മാനമാണത്..
പരിചാരകന്‍ ഒന്നും ഉരിയാടാതെ എല്ലാംകേട്ടുനിന്നു..''

സന്ധ്യയായപ്പോള്‍ പരിചാരകന്‍ നല്ലൊരു വിരുന്നൊരുക്കി.ഒരു മെഴുകുതിരി വെട്ടത്തില്‍ ജോണിന് ഇഷ്ടപ്പെട്ട വിഭവങ്ങളെല്ലാം ഒരുക്കിവച്ചു..ജോണ്‍ പതിയെ ആ മട്ടുപ്പാവിലേക്ക് കടന്നുവന്നു..

വന്നപാടെ കുറച്ചു കടലാസ്സുകള്‍ അയാള്‍ പരിചാരകനെ ഏല്‍പ്പിച്ചു..
''എന്‍റെ സകല സമ്പത്തിന്‍റെയും ഉടമ ഇനി നീയാണ്..';

പരിചാരകന്‍ ഒന്നുമുരിയാടാതെ ആ കടലാസ്സുകള്‍ വാങ്ങി..ആദര പൂര്‍വ്വം യജമാനനെ മേശയ്ക്കരുകിലേക്ക് ആനയിച്ചു..ജോണിന്‍റെ പാത്രത്തിലേക്ക് വിശിഷ്ടമായ ആഹാരങ്ങള്‍ വിളമ്പി..ജോണ്‍ കഴിക്കുന്നത് നോക്കി പരിചാരകന്‍ കുറേനേരം കൈകെട്ടി നിന്നു..പൊടുന്നനെ ആ പരിചാരകന്‍ ജോണിന്‍റെ മുന്‍പിലുള്ള മെഴുകുതിരി ഊതിയണച്ചു...

ജോണിന് കോപം വന്നു.അയാള്‍ ഇരുട്ടില്‍ തപ്പി..''നിങ്ങളെന്താ ഈ കാണിച്ചത്..''പരിചാരകന്‍ വീണ്ടും ആ മെഴുകുതിരി തെളിയിച്ചു...ജോണ്‍ നോക്കിയപ്പോള്‍ പരിചാരകന്‍റെ പുഞ്ചിരിക്കുന്ന മുഖം കണ്ടു..അയാള്‍ക്ക് കോപമടക്കാനായില്ല..ആഹാരം മതിയാക്കി അയാള്‍ എണീറ്റു..

പരിചാരകന്‍ മൃദുവായ സ്വരത്തില്‍ പറഞ്ഞു..''സാര്‍,ക്ഷമിക്കണം..ദയവായി ഇരുന്നാലും..അല്‍പ്പനേരത്തെ ഇരുട്ട് അവിടുത്തേക്ക് ഇത്രത്തോളം പ്രയാസമുണ്ടാക്കിയെങ്കില്‍,ആ മരണത്തിനു ശേഷമുള്ള തിരിച്ചുവരാന്‍ കഴിയാത്ത കൂരിരുട്ടില്‍ താങ്കള്‍ എത്രത്തോളം അലോസരപ്പെടും..''

ജോണില്‍ ആ ചോദ്യം ഞെട്ടലുണ്ടാക്കി..ഇതുവരെ താന്‍ ചിന്തിച്ച നക്ഷത്രലോകം മാഞ്ഞുപോകുന്നതുപോലെ..അയാള്‍ പരിചാരകനോട് ചോദിച്ചു ''കൂരിരുട്ടോ''..
''അതെ കൂരിരുട്ടു തന്നെ...അത് നരകമാണ്.. മാനസാന്തരപ്പെടാത്ത പാപികളുടെ യാത്രകളെല്ലാം അങ്ങോട്ടേക്ക് തന്നെ..സ്വന്തം ബുദ്ധിയില്‍ കണക്കുകൂട്ടിവച്ചിരിക്കുന്ന പലതും മരണത്തിനപ്പുറം തെറ്റാണെന്നറിയുവാന്‍ പോകുന്നു..''

ജോണിന് പരിചാരകന്‍റെ വാക്കുകളിലെ ആത്മാര്‍ത്ഥത മനസ്സിലായി..അയാള്‍ ആകാംഷയോടെ പരിചാരകന്‍റെ മുഖത്തേക്ക് നോക്കി..

'' 'ലോകത്തിന് ആത്മഹത്യാ ക്ളിനിക്കുകള്‍ ഇനിയും കൂടുതല്‍ തുടങ്ങനാവും..പക്ഷേ പുതു ജീവന്‍ നല്‍കുന്ന ഒരു പുതു ജീവിതം നല്‍കുന്ന ക്ളിനിക് എനിക്ക് പരിചയമുണ്ട്..ഈ ലോകത്തിന്‍റെ പകിട്ടിന് അത് തരാനുമാകില്ല..''

എന്താണത് ജോണിന് ആകാംഷയായി..

'' ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു.''പരിചാരകന്‍ യാന്ത്രികമായി ബൈബിള്‍ വചനങ്ങള്‍ ഉരുവിട്ടു..

ജോണ്‍ തന്‍റെ കഴിഞ്ഞകാല ജീവിതത്തിലേക്കൊന്നു നോക്കി..ക്രിസ്ത്യാനി എന്ന പേരുമാത്രമേ തനിക്കുള്ളൂ ..ജീവിതസുഖങ്ങളുടെ പിറകേ ഓടിയതുകൊണ്ട് ബൈബിളുപോലും വായിക്കാന്‍ തോന്നിയിട്ടില്ല..ലോകം തന്നെ വാനോളം ഉയര്‍ത്തിയപ്പോള്‍ ഇതാണ് സ്വര്‍ഗ്ഗമെന്നൊക്കെ ധരിച്ചു..പക്ഷേ ക്രിസ്തുവുമായി ബന്ധമുണ്ടാകേണ്ടവനാണ് ക്രിസ്ത്യാനി എന്ന തിരിച്ചറിവാണ്ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്....

യേശുവേ എന്ന് ഇടറിയ സ്വരത്തില്‍ ജോണ്‍ വിളിച്ചു...അങ്ങനെ വിളിച്ചപ്പോള്‍ ഒരു ഉറവപൊട്ടി ഒഴുകുന്നതുപോലെ കണ്ണീര്‍കണങ്ങള്‍ കവിളിലൂടെ താഴേക്കൊഴുകുന്നത് പരിചാരകന്‍ ശ്രദ്ധിച്ചു..

''കണ്ണീര്‍ യഥാര്‍ത്ഥ മാനസാന്തരത്തിന്‍റെ പ്രതീകമാണ്..സാര്‍..ഇനി നിങ്ങള്‍ക്ക്മരിക്കാന്‍ തോന്നില്ല...ജീവന്‍ നല്‍കുന്ന,ജീവിതം നല്‍കുന്നവന്‍ താങ്കളുടെ ഹൃദയത്തിലേക്ക് വന്നിട്ടുണ്ട്..''

ജോണ്‍ മുട്ടിന്‍മേലിരുന്ന് കൈകള്‍ വിശാലമായി തുറന്ന് പിറുപിറുത്തു..ഒരു സ്വര്‍ഗ്ഗീയ സമാധാനം ജോണിനെ നിറയ്ക്കുന്നുണ്ടായിരുന്നു..

ജോണ്‍ കണ്ണുകളടച്ച് എത്രനേരം അങ്ങനെ ഇരുന്നെന്നറിയില്ല..കണ്ണു തുറന്നപ്പോള്‍ ജോണിന്‍റെ മുന്‍പില്‍ നുറുക്കികളഞ്ഞ ചില കടലാസു കഷണങ്ങള്‍ കണ്ടു..താന്‍ ഇഷ്ടദാനം ചെയ്തതിന്‍റെ രേഖകളാണ്...

പുഞ്ചിരിയോടെ തന്‍റെയടുത്തുനില്‍ക്കുന്ന പരിചാരകനെ നോക്കി ജോണ്‍ ചോദിച്ചു..''ഇൗ കടലാസെന്തിനാ കീറി കളഞ്ഞത്...നിങ്ങള്‍ക്ക് വേണേല്‍ എനിക്ക് ക്രിസ്തുവിനെപറ്റി പറഞ്ഞുതരാതിരിക്കാമായിരുന്നു...അങ്ങനെ ഞാന്‍ മരണത്തിലേക്കു പോകുമായിരുന്നു..നിങ്ങള്‍ സമ്പന്നനാവുകയും ചെയ്തേനേ...''

ആത്മാര്‍ത്ഥമായ ഒരു പുഞ്ചിരിയോടെ പരിചാരകന്‍ പറഞ്ഞു..''ഈലോകത്തെക്കാള്‍,അതിന്‍റെ സമ്പത്തിനേക്കാളൊക്കെ വലുതാണ് ഒരാത്മാവിന്‍റെ വില''..
പ്രീയപ്പെട്ടവരേ..ബുദ്ധികൊണ്ടളക്കാതെ നിഷ്കളങ്കമായ വിശ്വസിച്ച ജോണും,നന്‍മ ചൂണ്ടിക്കാട്ടുന്ന പരിചാരകരും ഇന്നും നമ്മുടെ ഇടയിലുണ്ട്,നമുക്കിതൊരു മാതൃകയാണ്......

Address

St. George Church, Venus Corner
Tellichery
670702.

Opening Hours

Monday 6am - 10pm
Tuesday 9am - 5pm
Wednesday 9am - 5pm
Friday 5am - 10pm
Sunday 6am - 10pm

Website

Alerts

Be the first to know and let us send you an email when St, George Jacobite Syrian Church, Thalassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share