17/07/2024
* #കർക്കടകത്തിലെ ഏകാദശി ... ഇന്ന് ബുധനാഴ്ച #ഹരിശയന ഏകാദശി 17/07/24 ബുധനാഴ്ച*
ആഷാഢ മാസത്തിലെ ശുക്ല പക്ഷ ഏകാദശിയാണ് ഹരിശയനി ഏകാദശി
#ശയനി (ദേവശയനി) ഏകാദശി (പത്മ ഏകാദശിയെന്നും, ആഷാഢി ഏകാദശിയെന്നും കൂടി അറിയപ്പെടുന്നു)
ഇഹലോക സുഖവും പരലോകത്ത് വിഷ്ണുസായൂജ്യമായ മോക്ഷവുമാണ് ഏകാദശിവ്രതത്തിന്റെ ഫലം.
#ഐതിഹ്യം
ധർമ്മരാജ് യുധിഷ്ഠിരൻ ശ്രീകൃഷ്ണനോട് ചോദിച്ചു ആഷാഢ ശുക്ല പക്ഷ ഏകാദശിയുടെ പേരെന്താണ്? ഏതു ഭഗവാനെ പൂജിക്കണം? വൃതം എങ്ങിനെ അനുഷ്ഠിക്കണം?
ഇതിനു പിന്നിലെ കഥ എന്താണ്?ഹേ മധുസദനാ എല്ലാം എനിക്ക് വിശദമായി പറഞ്ഞു തന്നാലും
ശ്രീകൃഷ്ണൻ പറഞ്ഞു : ഹേ രാജൻ ഒരു ദിവസം നാരദൻ ബ്രഹ്മാവിനോട് ഇതേ ചോദ്യം ചോദിച്ചു . അപ്പോൾ ബ്രഹ്മാവ് പറഞ്ഞു ഈ ഏകാദശിയുടെ പേര് ദേവശയനി അഥവ പത്മ ഏകാദശിഎന്നാണ്. ഈ ഏകാദശി ദിവസം ജഗന്നാഥനായ വിഷ്ണുവിൻെറ പൂജയാണ് ചെയ്യേണ്ടത്. ഇതിലൂടെ വിഷ്ണു പ്രസന്നനാവുന്നു. ഈ ഏകാദശിയുടെ വൃതം തുടങ്ങിയ കഥ പറയാം. സൂക്ഷമമായി ശ്രദ്ധിച്ചുകേൾക്കുക.
സൂര്യവംശത്തിൽ മൻദാദാ എന്നു പേരുള്ള ഒരു രാജാവ് ഉണ്ടായിരുന്നു. വളരെ ക്ഷേമവും ഐശ്വര്യം നിറഞ്ഞ ഒരു രാജ്യം ആയിരുന്നു. പിന്നീട് മൂന്ന് വർഷം തുടർച്ചയായി മഴ ലഭിച്ചില്ല. ഉണ്ടായിരുന്ന ധാന്യം എല്ലാം അവസാനിച്ചു. വരൾച്ച കൊണ്ട് പാടങ്ങളും മരങ്ങളും എല്ലാം നശിച്ചു. പ്രജകൾ ഭക്ഷണം കിട്ടാതെ കഷ്ടപ്പെടാൻ തുടങ്ങി. ചിലർക്ക് മരണം വരെ സംഭവിച്ചു. പ്രജകൾ രാജാവിനോട് സങ്കടം അറിയിച്ചു. അവർ പറഞ്ഞു ഹേ രാജൻ മുഴുവൻ ലോകത്തിൻെറയും സൃഷ്ടിയുടെ ഭാവി മഴയിൽ നിഷിപ്തമാണ്. ആ മഴ തന്നെ കിട്ടിയിട്ട് 3 വർഷമായി. ഹേ രാജൻ ഞങ്ങളുടെ കഷ്ടത്തിൽ നിന്ന് കരകയറാൻ താങ്കൾ ഉപായം പറഞ്ഞാലും. രാജാവ് പറഞ്ഞു ശരിയാണ്, മഴയാണ് സമൃദ്ധി തരുന്നത്. മഴയില്ലാത്തതിനാൽ എൻെറ പ്രജകളെല്ലാം കഷ്ടത്തിലായി. രാജാവിൻെറ പാപകർമ്മങ്ങളുടെ ഫലമാണ് പ്രജകൾ അതനുഭവിക്കുന്നത്. എത്ര ആലോചിച്ചിട്ടും ഞാൻ പാപം ചെയ്തതായി ഓർക്കുന്നില്ല. ഞാൻ നിങ്ങളുടെ ദുഃഖം തീർക്കാൻ പ്രയത്നിക്കുന്നുണ്ട്. എല്ലാവരും ഭഗവാൻെറ പൂജ ചെയ്യുവിൻ. ഞാൻ കുറച്ച് ആൾക്കാരെ കൂട്ടി വനത്തിൽ പോയി ഋഷി മുനിമാരെ കണ്ട് ഉപായം അന്വേഷിച്ചു വരാം. രാജാവും പരിവാരങ്ങളും കാട്ടിലൂടെയുള്ള യാത്രയിൽ പല ആശ്രമങ്ങളീലൂടെ കടന്നു പോയി. അവസാനം അവർ ബ്രഹ്മാവിൻെറ പുത്രൻ അംഗിരസ്സു മുനിയുടെ ആശ്രമത്തിലെത്തി. മുനി തൻെറ നിത്യ കർമ്മങ്ങൾ കഴിഞ്ഞു ഇരിക്കുകയായിരുന്നു. രാജാവ് മുനിയുടെ മുന്നിൽ വന്ന് അദ്ദേഹത്തെ വണങ്ങി. മറുപടിയായി മുനി രാജാവിനെ ആശീർവദിച്ചു.
മുനി രാജാവിനോടു ചോദിച്ചു. ഹേ രാജൻ താങ്കളുടെ ആഗമനോദ്ദേശ്യം അറിയിച്ചാലും.
മൻദാദാ രാജാവ് പറഞ്ഞു, ഹേ ഋഷിവര്യാ കഴിഞ്ഞ 3 വർഷമായി എൻെറ രാജ്യത്ത് ഒരു തുള്ളി മഴ പെയ്തിട്ടില്ല. രാജ്യം മുഴുവൻ വരൾച്ച നേരിടുന്നു. എൻെറ പ്രജകൾ ആകെ കഷ്ടത്തിലാണ്. മരണം വരെ സംഭവിച്ചു തുടങ്ങി. രാജാവിൻെറ പാപം കൊണ്ടാണ് പ്രജകൾ കഷ്ടപ്പെടുന്നത് എന്ന് ശാസ്ത്രങ്ങളിൽ പറയുന്നു. ഞാൻ ഇതുവരെയും എല്ലാ ധർമ്മങ്ങളും പാലിച്ചാണ് ഭരിക്കുന്നത്. ഈ വരൾച്ചക്കും കഷ്ടതകൾക്കും എന്താണ് കാരണം എന്ന് എനിക്ക് ഇതുവരെയും മനസ്സിലായില്ല. ഈ സംശയ നിവൃത്തിക്കായാണ് ഞാൻ താങ്കളെ കാണാൻ വന്നത്. താങ്കൾ എൻെറ സംശയം തീർത്ത് പ്രജകൾക്ക് നല്ലതു വരാൻ ഒരു ഉപായം പറഞ്ഞു തന്നാലും.
മുനി പറഞ്ഞു :
ഹേ രാജാവേ, ഈ സത്യയുഗം എല്ലാ യുഗത്തിലും ശ്രേഷ്ഠമാണ്. ഇതിൽ ധർമ്മത്തിൻെറ നാലു പാദങ്ങളും ചേർന്നിട്ടുണ്ട്. ഇതിൽ ബ്രാഹ്മണർക്കു മാത്രം തപസ്സു ചെയ്യാനും വേദം പഠിക്കാനും അർഹതയുള്ളു. എന്നാൽ താങ്കളുടെ രാജ്യത്ത് ഒരു ശൂദ്രൻ തപസ്സു ചെയ്യുന്നു. ഈ പാപത്താലാണ് താങ്കളുടെ രാജ്യത്ത് മഴ പെയ്യാത്തതും എല്ലാ കഷ്ടങ്ങൾക്കും കാരണവും. താങ്കൾക്ക് താങ്കളുടെ പ്രജകളുടെ ക്ഷേമം ആവശ്യമെങ്കിൽ ആ ശൂദ്രനെ വധിച്ചാലും.
രാജാവ് പറഞ്ഞു : ഹേ മുനിവര്യാ, ഞാൻ എങ്ങിനെ നിരപരാധിയായ ഒരാളെ വധിക്കും. എനിക്ക് വേറേ എന്തെങ്കിലും ഒരു ഉപായം പറഞ്ഞു തന്നാലും.
ഓ രാജാവേ, അങ്ങനെയെങ്കിൽ താങ്കൾ ആഷാഢമാസത്തിലെ ശുക്ലപക്ഷത്തിലെ പത്മ അഥവ ദേവശയനി ഏകാദശീ വൃതം എടുത്തു പൂർണ്ണവിധികളോടെ ഉപവസിക്കൂ. വൃതത്തിൻെറ പുണ്യഫലമായി താങ്കളുടെ രാജ്യത്ത് മഴ ലഭിക്കും. പ്രജകൾക്ക് ക്ഷേമവും ഐശ്വര്യവും കൈവരും. ഈ ഏകാദശി വൃതം അശുദ്ധികൾ നീങ്ങി ഉപദ്രവങ്ങൾ നീങ്ങി ശുദ്ധതയും സമാധാനവും കിട്ടുന്നതാണ്.
മുനിയുടെ വാക്കുകൾ കേട്ട് രാജാവ് മുനിവര്യനെ നമസ്ക്കരിച്ച് സ്വന്തം രാജ്യത്തേക്ക് തിരിച്ച് വന്നു. ആഷാഢ മാസത്തിലെ ശുക്ല പക്ഷ ഏകാദശി ദിവസം വൃതമെടുത്ത് വിഷ്ണുപൂജ ചെയ്തു. വൃത ഫലമായി ആ രാജ്യത്ത് മഴ പെയ്തു. പ്രജകൾ തങ്ങളുടെ സന്തോഷജീവീതത്തിലേക്ക് തിരികെ എത്തി. മോക്ഷം ആഗ്രഹിക്കുന്നവർ ഈ ഏകാദശി വൃതം തീർച്ചയായും എടുക്കണം.
മഹാവിഷ്ണു വർഷത്തിൽ നാലു മാസം പള്ളിക്കൊള്ളുമെന്നതിനെ അടിസ്ഥാനമാക്കി ശയനമെന്നും ഉർത്ഥാനമെന്നും രണ്ടായി തരം തിരിച്ചിട്ടുണ്ട്. ആഷാഢമാസത്തിലെ ശുക്ല പകഷ ഏകാദശിയെ (ദേവ)ശയനമെന്നും കാർത്തിക മാസം(വൃശ്ചികം) വെളുത്ത പക്ഷത്തിൽ വരുന്ന ഹരിബോധിനി ഏകാദശിയെ ഉർത്ഥാന ഏകാദശി എന്നും അറിയപ്പെടുന്നു. ഈ നാലുമാസം വിഷ്ണു ഉറക്കത്തിലായതിനാൽ ഈ കാലയളവിൽ മഹത് കർമ്മങ്ങൾ ചെയ്യാറില്ല എന്നു പുരാണങ്ങളിൽ പറയുന്നു.
വ്രതനാമപി സർവ്വേഷാം
മുഖ്യമേകാദശിവ്രതം
സംസാരാഖ്യ മഹാഘോര
ദുഃഖിനാം സർവ്വദേഹിനാം
ഏകാദശ്യുപവാസോയം
നിർമ്മിതം പരമൗഷധം
നമ്മുടെ നിത്യജീവിതത്തിൽ നമ്മൾ അനുഷ്ഠിച്ചു വരുന്ന വ്രതങ്ങളിൽവെച്ച് ഏറ്റവും പരമമായത് ഏകാദശി വ്രതമാണ് എന്നാണ് പ്രമാണം.
ഫലം
ഇഹലോകാഭിവൃദ്ധിയും വൈകുണ്ഠ പ്രാപ്തിയും ഉണ്ടാകും
ലക്കിടി ക്ഷേത്രം വയനാട്