06/11/2025
മണ്ണാറശാല ആയില്യം
നവംബർ നവംബര്‍ 12, 2025, ബുധന്‍ തുലാം 26
Mannarsala Aliyam Pooja November 12 2025
***********************************************
കേരളത്തിലെ അതിപുരാതനവും അന്താരാഷ്ട്ര പ്രശസ്തവുമായ നാഗരാജാവിനുള്ള ഒരു ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതിചെയുന്ന മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം. ശിവ സർപ്പമായ വാസുകിയും നാഗ യക്ഷിയുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ. ഈ ക്ഷേത്രത്തിൽ ഗണപതി, ദുർഗ്ഗ, ഭദ്രകാളി, ശിവൻ, ശാസ്താവ് എന്നീ ഉപദേവതകളുണ്ട് . നാഗദൈവങ്ങളുടെ വിശ്വാസികൾക്ക് ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ് ഇവിടം. ക്ഷേത്രത്തിലെ പ്രധാന പൂജകൾ ചെയ്യുന്നത് മണ്ണാറശാല ഇല്ലത്തെ മുതിർന്ന അന്തർജ്ജനം ആണ് . വലിയമ്മ എന്ന പേരിലാണ് ഈ അന്തർജ്ജനം അറിയപ്പെടുന്നത് .
ഈ പ്രശസ്തമായ നാഗരാജ ക്ഷേത്രം മരങ്ങൾ ഇടതിങ്ങി വളർന്ന കാവിന്റെ നടുവിലാണ് സ്ഥിതിചെയ്യുന്നത്. മണ്ണാറശ്ശാല ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിൽ വഴിക്ക് ഇരുവശവും മരങ്ങളുടെ ചുവട്ടിലുമായി 30,000-ത്തോളം നാഗ പ്രതിമകളുണ്ട്. ഇത്രയും നാഗപ്രതിമകളുള്ള കേരളത്തിലെ ഒരേയൊരു ക്ഷേത്രമാണ് മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം.
ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന പ്രത്യേകമായി നിർമ്മിച്ച മഞ്ഞൾ കുഴമ്പ് രോഗസംഹാരിയാണെന്നാണ് വിശ്വാസം.
------------------------- ഉരുളി കമഴ്ത്തൽ
ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിൽ ഒന്നാണ് ഉരുളി കമഴ്ത്തൽ. സന്താന സൗഭാഗ്യത്തിനായി ധാരാളം ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തി "ഉരുളി കമഴ്ത്തൽ" വഴിപാടു കഴിക്കുന്നു. ദമ്പതികൾ താളമേളങ്ങളോടെ ക്ഷേത്രത്തിനു ചുറ്റും മൂന്നു പ്രദക്ഷിണം വെച്ച് ഉരുളി നാഗരാജാവിന്റെ നടയ്ക്കു വെയ്ക്കും. മേൽശാന്തി പറഞ്ഞുകൊടുക്കുന്ന പ്രാർത്ഥന ഇവർ ഏറ്റു ചൊല്ലി ദമ്പതികൾ ഇല്ലത്തു ചെന്ന് അമ്മയെ ദർശിച്ച് ഭസ്മം വാങ്ങും. ഇവർ നടയ്ക്കു വെച്ച ഉരുളി പിന്നീട് അമ്മ നിലവറയിൽ കമഴ്ത്തിവെയ്ക്കുന്നു. കുഞ്ഞുങ്ങൾ ഉണ്ടായിക്കഴിയുമ്പോൾ ദമ്പതിമാർ കുഞ്ഞുമായി എത്തുമ്പോഴാണ് ഉരുളി നിവർത്തുന്നത്. ജാതി - മത ഭേദമെന്യേ നിരവധി ഭക്തർ ഈ വഴിപാടു ഇവിടെ നടത്താറുണ്ട്.
ചരിത്രവും ഐതിഹ്യവും ഇഴചേര്‍ന്നുകിടക്കുന്ന കേരളത്തിലെ പ്രസിദ്ധമായ മണ്ണാറശ്ശാല കാവിലെ ആയില്യം ഒക്ടോബർ 24 തിങ്കളാഴ്ച 1192 തുലാം 8 . പരശുരാമ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ഇല്ലത്തെ ദമ്പതികളായിരുന്ന വസുദേവനും ശ്രീദേവിയും സന്താനമില്ലാത്ത ദുഃഖത്താല്‍ സര്‍വവും ഈശ്വരനില്‍ സമര്‍പ്പിച്ച് സര്‍പ്പരാജാവിനെ പൂജിച്ച് കാലം കഴിച്ചു.
ഇതിനിടെ അപ്രതീക്ഷിതമായുണ്ടായ തീപ്പിടുത്തത്തില്‍ സര്‍പ്പങ്ങള്‍ വീര്‍പ്പുമുട്ടി ജീവനുവേണ്ടി കേണു. ഇതുകണ്ട ദമ്പതികള്‍ തങ്ങളുടെ മുന്നിലേക്ക് ഇഴഞ്ഞുവന്ന സര്‍പ്പങ്ങളെ പരിചരിച്ചു. രക്ഷപ്പെട്ട സര്‍പ്പങ്ങളെ അരയാല്‍ വൃക്ഷങ്ങളുടെ ചുവടുകളിലും പേരാല്‍ത്തറകളിലും ഇരുത്തി. ദിവ്യ ഔഷധങ്ങളാല്‍ സര്‍പ്പങ്ങളുടെ വ്രണം ഉണക്കി. തുടര്‍ന്ന് നെയ്യ് ചേര്‍ത്ത നിവേദ്യം, പാല്‍പ്പായസം, അരിപ്പൊടി, മഞ്ഞള്‍പ്പൊടി, കരിക്കിന്‍വെള്ളം, കദളിപ്പഴം, നെയ്യ്, പശുവിന്‍ പാല്, അരവണ എന്നിവ കലര്‍ത്തിയ നൂറും പാലും സര്‍പ്പദേവതകള്‍ക്കുമുന്നില്‍ സമര്‍പ്പിച്ചു. ദമ്പതികളുടെ പരിചരണത്തില്‍ സര്‍പ്പദൈവങ്ങള്‍ സന്തുഷ്ടരായി. അങ്ങനെ കാട്ടുതീയണഞ്ഞ് മണ്ണാറിയശാല മണ്ണാറശാലയായി. മന്ദാരുതരുക്കള്‍ നിറഞ്ഞ ശാലയെന്നും വിശ്വാസമുണ്ട്.
ഇരട്ടപെറ്റ ശ്രീദേവി അന്തര്‍ജ്ജനത്തിന് അഞ്ച് തലയുള്ള സര്‍പ്പശിശുവും ഒരു മനുഷ്യശിശുവുമാണ് ഉണ്ടായത്. മനുഷ്യശിശു ഗൃഹസ്ഥാശ്രമത്തിലേക്ക് കടന്നപ്പോള്‍ അമ്മയോട് അനുവാദം ചോദിച്ച് നാഗരാജാവ് ശാന്തമായ ഏകാന്ത സങ്കേതത്തിലേക്ക് നീങ്ങി. അതാണ് ഇന്നും കാണുന്ന നിലവറ. നാഗരാജാവ് ചിരഞ്ജീവിയായി വാഴുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. നിലവറയില്‍ വാഴുന്ന മുത്തച്ഛനെ വര്‍ഷത്തിലൊരിക്കല്‍ നേരിട്ടു കാണാന്‍ മാതാവിന് അവസരം നല്‍കിയതിന്റെ ഓര്‍മയ്ക്കായാണ് ആയില്യം നാള്‍ പൂജ. ക്ഷേത്ര പൂജാരിണിയായി വലിയമ്മ ഇന്നും തുടരുന്നു. പതിനഞ്ചുമണിക്കൂര്‍ നീളുന്നതാണ് ആയില്യം ചടങ്ങുകള്‍. വലിയമ്മയുടെ പതിവ് പൂജകള്‍ക്കുശേഷമാണ് ആയില്യം പൂജ. ഗുരുതി ഉള്‍പ്പെടെയുള്ള പൂജ പൂര്‍ത്തിയാകുമ്പോള്‍ അര്‍ദ്ധരാത്രിയാകും. തുടര്‍ന്ന് സര്‍പ്പം പാട്ട് തറയില്‍ കെട്ടിയുയര്‍ത്തിയ തട്ടിന്മേല്‍ നൂറും പാലും നടത്തും. ഇതുപൂര്‍ത്തിയാകുമ്പോഴേക്കും പുലര്‍ച്ചെയാവും. വലിയമ്മ തുടര്‍ന്ന് നടയിലെത്തി പ്രാര്‍ത്ഥിക്കുന്നതോടെ ആയില്യം പൂജയ്ക്ക് സമാപനമാകും.
ക്ഷേത്രത്തിൽ എത്താനുള്ള വഴി
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ബസ് സ്റ്റാന്റിൽ നിന്ന് (ദേശീയപാത 544-ൽ ഉള്ള പ്രധാന ബസ് സ്റ്റാന്റ്) മൂന്നു കിലോമീറ്റർ വടക്കുപടിഞ്ഞാറ് മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ നിന്നും ക്ഷേത്രത്തിലേക്ക് എത്താൻ മൂന്നര കിലോമീറ്റർ മാത്രമേയുള്ളൂ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 115 കിലോമീറ്ററും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 125 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.
#മണ്ണാറശാലആയില്യം ഉത്സവം
10 മുതൽ 12 വരെ ആയില്യം 12ന്
മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവം നവംബർ 10 മുതൽ 12 വരെ നടക്കും. 12നാണ് മണ്ണാറശാല ആയില്യം. ആയില്യത്തിനു മുന്നോടിയായുള്ള കാവിലെ പൂജകൾ നവംബർ 4ന് ആരംഭിക്കും. 4 മുതൽ എരിങ്ങാടപ്പള്ളി, ആലക്കോട്ട് കാവ്, പാളപ്പെട്ടക്കാവ് ഉൾപ്പെടെയുള്ള അനുബന്ധ കാവുകളിൽ പൂജകൾ നടക്കും. പുണർതത്തോടെ പൂർത്തിയാകും. രോഹിണി മുതൽ പുണർതം 11 നാൾ വരെ നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും മുഴുക്കാപ്പ് ചാർത്തും.
പുണർതം നാളായ 10ന് വൈകിട്ട് 5ന് കുടുംബ കാരണവർ എം.കെ.പരമേശ്വരൻ നമ്പൂതിരി തിരി തെളിക്കുന്നതോടെ ദീപക്കാഴ്ച്‌ച ആരംഭിക്കും. വൈകിട്ട് 7.30ന് നടി നവ്യനായർ അവതരിപ്പിക്കുന്ന നടനാഞ്ജലി. പൂയം നാളായ 11ന് രാവിലെ എട്ടിന് ഇടയ്ക്കധ്വനി. 9.30ന് നാഗരാജാ വിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തി ചതുശ്ശത നിവേദ്യത്തോടെ വലിയമ്മ സാവിത്രി അന്തർജനത്തിന്റെ കാർമികത്വത്തിൽ ഉച്ചപ്പൂജ, 9ന് ഓട്ടൻതുള്ളൽ, 10.30ന് സംഗീത സമന്വയം.
11ന് ക്ഷേത്രത്തിന്റെ തെക്കേ നടയിലെ മണ്ണാറശാല യു. പി. സ്കൂളിൽ പ്രസാദമൂട്ട്, ഉച്ചയ്ക്ക് 1ന് കഥാപ്രസംഗം. 3ന് സംഗീത ക്കച്ചേരി, വൈകിട്ട് 5ന് പെരുവനം പ്രകാശൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരി മേളം. 6.30ന് വയലിൻ ഡ്യുയറ്റ്. വൈകിട്ട് 5 മുതൽ പൂയം തൊഴൽ, 7ന് പൂയം തൊഴലിന്റെ ഭാഗമായി ഇളമുറയിൽപ്പെട്ട അന്തർജനങ്ങൾക്കൊപ്പം വലിയമ്മയുടെ ആചാരപരമായ ക്ഷേത്രദർശനം, രാത്രി 9.30ന് കഥകളി
ആയില്യം നാളായ 12ന് പുലർ ച്ചെ 5ന് പറകൊട്ടിപ്പാട്ട്, 8ന് ആധ്യാത്മിക പ്രഭാഷണം, 9ന് സംഗീതക്കച്ചേരി, 10ന് ക്ഷേത്രം വക യു. പി. സ്കൂൾ അങ്കണ ത്തിൽ മഹാപ്രസാദമൂട്ട്, കുടുംബ കാരണവരുടെ കാർമിക ത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും തിരുവാഭരണം ചാർത്തിയുള്ള പൂജ, 10ന് ഇല്ലത്ത് നിലവറയ്ക്ക് മുന്നിൽ തെക്കേത്തളത്തിൽ ആയില്യം പൂജയ്ക്കുള്ള നാഗപത്മക്കളമെഴുത്ത്, 11.30ന് കവിയരങ്ങ്, 12ന് ആയില്യം എഴുന്നള്ളത്ത്, 12.30 ന് പാഠകം, 1.30ന് അക്ഷരശ്ലോക സദസ്സ്, 2.30ന് ചാക്യാർ ക്കൂത്ത്, വൈകിട്ട് 4ന് ഭജൻസ്, 5.30ന് തിരുവാതിര, 6.30ന് മോഹിനിയാട്ടം, 7.30ന് തിരുവാതിര, രാത്രി 8.30ന് നൃത്തം, 9.30ന് നൃത്ത നാടകം എന്നിവ നടക്കുമെന്ന് എസ്. നാഗദാസ്, എൻ. ജയദേവൻ എന്നിവർ പറഞ്ഞു.
Sree Guruvayoorappan