കേരളത്തിലെ പുരാതന ദേവാലയങ്ങൾ -Ancient Churches of Kerala

  • Home
  • India
  • Kochi
  • കേരളത്തിലെ പുരാതന ദേവാലയങ്ങൾ -Ancient Churches of Kerala

കേരളത്തിലെ പുരാതന ദേവാലയങ്ങൾ -Ancient Churches of Kerala കേരളത്തിലെ പുരാതന ക്രൈസ്തവ ദേവാലയങ്ങളെ ക്കുറിച്ചുള്ള ചരിത്രങ്ങളും മറ്റുമാണ് ഈ പേജിൽ ഉൾക്കൊള

കേരളം സുറിയാനി ക്രിസ്ത്യാനികളുടെ ചരിത്രം പരിശോധിക്കുമ്പോൾ അതിൽ ഒഴിച്ചുകൂടാനാവാത്ത ഇടം അലങ്കരിക്കുന്ന ദേവാലയമാണ് പള്ളിക്ക...
01/09/2023

കേരളം സുറിയാനി ക്രിസ്ത്യാനികളുടെ ചരിത്രം പരിശോധിക്കുമ്പോൾ അതിൽ ഒഴിച്ചുകൂടാനാവാത്ത ഇടം അലങ്കരിക്കുന്ന ദേവാലയമാണ് പള്ളിക്കര സെ. മേരീസ് സുറിയാനി പള്ളി.പള്ളിയുടെ വടക്കേ വളപ്പിൽ കണ്ടെത്തിയ കരിങ്കൽ സ്ലാബിലെ 'കോൽ-തമിഴ്' ലിഖിതം എ ഡി 905 ൽ പള്ളി സ്ഥാപിതമായി എന്ന് പ്രസ്താവിക്കുന്നു . ഇടപ്പള്ളി പള്ളിയിൽ ഉണ്ടായ ഒരു സംഭവമാണ് കാലക്രെമേണ പള്ളിക്കര പള്ളിയുടെ സ്ഥാപനത്തിലേക്ക് എത്തിച്ചത് എന്നൊരു വായ്‌മൊഴിയുണ്ട്. ഇടപ്പള്ളി പള്ളിയിൽ ഒരു കുഞ്ഞിനെ അടക്കം ചെയുവാൻ കൊണ്ടുവന്നതും എന്നാൽ പല തരത്തിലുള്ള വാക്കേറ്റമുണ്ടാവുകയും ഒടുവിൽ കുഞ്ഞിനെ ആളൊഴിഞ്ഞ ഒരു സ്ഥലത്തു അടക്കം ചെയ്യേണ്ടിവന്നു എന്നും അവിടെ കുരിശുകൊണ്ട് ഒരു അടയാളം സഥാപിച്ചു എന്നും പിന്നീട് കാലാന്തരത്തിൽ അവിടെ ഒരു പള്ളി പണിയിക്കപ്പെട്ടു എന്നുമാണ് വായ്മൊഴി.കൂനൻ കുരിശു സത്യത്തിലും , ഉദയംപേരൂർ സുന്നഹദോസിലും ഈ ദേവാലയത്തിൽ നിന്നും പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. മലങ്കരയിലെ കക്ഷി വഴക്കിൽ ഈ ദേവാലയവും ഉൾപ്പെട്ടിരുന്നു . എന്നാൽ ഇന്ന് യാക്കോബായ സുറിയാനി സഭയുടെ കീഴിലാണ് ഈ പള്ളി സ്ഥിതി ചെയുന്നത്. വ്യവഹാരങ്ങളുടെ ആരംഭ കാലത്തു എല്ലാ പള്ളികളിലെയും പോലെ പ്രയാസങ്ങൾ ഉണ്ടായിട്ടുണ്ട്.ഒന്നായ മലങ്കരയിലെ പല പിതാക്കന്മാരും ഈ ദേവാലയം സന്ദർശിച്ചിട്ടുണ്ട്.കത്തീഡ്രലിലെ അഞ്ച് ത്രോണോസുകൾ സെ. മേരി, സെ. തോമസ്, സെ.ജോർജ്, കോതമംഗലം സെ. ബസേലിയോസ് യെൽദോ, പരുമലയിലെ സെ. ഗ്രിഗോറിയോസ് എന്നിവർക്കായി സമർപ്പിച്ചിരിക്കുന്നു. പള്ളിക്കര പള്ളിയിൽ നിന്ന് വേർപിരിഞ്ഞ പള്ളികൾ പലതാണ്: വെങ്ങോല സെന്റ് മേരീസ് പള്ളി; സെന്റ് മേരീസ് പള്ളി, താമരച്ചാൽ; സെന്റ് പീറ്റേഴ്സ് സെന്റ് പോൾസ് ചർച്ച്, കിഴക്കമ്പലം; വടവുകോട് സെന്റ് തോമസ് ചർച്ച്; സെന്റ് മേരീസ് പള്ളി, പഴത്തോട്ടം, സെന്റ് ജോർജ്ജ് പള്ളി, കുട്ട. വെലൂർ സെന്റ് ജോർജ്ജ് പള്ളിയിലെ ഭൂരിഭാഗം ഇടവകക്കാരും; സെന്റ് ജോർജ് പള്ളി, ചെറുതോട്ടുകുന്നേൽ; തെങ്ങോട് സെന്റ് മേരീസ് ചർച്ച്; കാക്കനാട് സെന്റ് തോമസ് പള്ളിയും; മുമ്പ് പള്ളിക്കര പള്ളിയിലെ അംഗങ്ങളായിരുന്നു.മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന യൂയാക്കീം മോർ കൂറിലോസ് മെത്രാപ്പോലീത്തയും, മാത്യൂസ് മാർ അത്താനാസിയോസും ഈ ദേവാലയത്തിൽ വളരെക്കാലം താമസിച്ചിരുന്നു. കാലാകാലങ്ങളിൽ മലങ്കര സന്ദർശിച്ച എല്ലാ പാത്രിയർക്കീസുമാരും ഈ ദേവാലയം സന്ദർശിച്ച് ആശീർവദിച്ചിട്ടുണ്ട്.2007 ൽ ഈ പരിശുദ്ധ ദേവാലയം കത്തീഡ്രൽ പദവിയിലേക്ക് ഉയർത്തപ്പെട്ടു.ഒരു കാലത്തു ജൂത ദേവാലയങ്ങളിൽ കണ്ടിരുന്നതുപോലെയുള്ള ഉയർന്ന പ്രസംഗപീഠം ഇന്നും ചരിത്ര പ്രാധന്യത്തോടെ ഈ പള്ളിയിൽ സംരെക്ഷിച്ചുവരുന്നു. ഗോഥിക് രീതിയിൽ നിർമിച്ചിരിക്കുന്ന പ്രസംഗപീഠം കാണുവാനും വളരെ ഭംഗിയാണ്.കൂടാതെ പരിശുദ്ധ എൽദോ ബാവായുടേയും , മഞ്ഞനിക്കര ബാവായുടേയും തിരുശേഷിപ്പ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

Pathrosinte padakuthira

24/09/2021
01/02/2021
 #സെൻറ്_ജോർജ്_ഓർത്തഡോക്സ്_സുറിയാനി_പള്ളി_ചേലക്കരടിപ്പുസുൽത്താൻ 1790ൽ ആർത്താറ്റ് പള്ളി തീവെച്ച് നശിപ്പിച്ചതിനെതുടർന്ന് പ്...
15/07/2020

#സെൻറ്_ജോർജ്_ഓർത്തഡോക്സ്_സുറിയാനി_പള്ളി_ചേലക്കര

ടിപ്പുസുൽത്താൻ 1790ൽ ആർത്താറ്റ് പള്ളി തീവെച്ച് നശിപ്പിച്ചതിനെതുടർന്ന് പ്രാണഭയത്താൽ പാലായനം ചെയ്ത സുറിയാനിക്കാരുടെ ഒരു വിഭാഗക്കാർ ബ്രാഹ്മണരും തെലുങ്കു ചെട്ടിയാന്മാരും ഇടതിങ്ങി താമസിക്കുന്ന പ്രസിദ്ധ ചേലത്തരങ്ങൾ നെയ്തെടുക്കുന്നതിൽ പേരു കേട്ടതുമായ ചേലക്കര അങ്ങാടിയിൽ കുടിയേറിപ്പാർത്തു. വനമധ്യേയുള്ള അങ്ങാടിയിൽ ആരാധന സൗകര്യത്തെ ഓർത്ത് 1804 കൊച്ചി രാജാവിന്റെ അനുവാദത്തോടെ ഒരു കൊച്ചു ദേവാലയം സ്ഥാപിച്ചെങ്കിലും ഹൈന്ദവരുടെ ക്ഷേത്ര ഭരണാധികാരികൾ ആയത് തീവെച്ച് നശിപ്പിച്ചു. വെള്ളറ താനിക്കൽ വറിയത്, കുഞ്ഞുവറിയത് മുതൽപ്പേർ ശക്തൻ തമ്പുരാൻറെ അടുക്കൽ സങ്കടം ഉണർത്തുകയും 1805 ഇപ്പോഴത്തെ പള്ളി നിൽക്കുന്ന സ്ഥലം കരമൊഴിവാക്കി ലഭിക്കുകയും അവിടെ ഒരു ചെറിയ ദേവാലയം പണി കഴിക്കുകയും ചെയ്തു. വടക്കൻ പ്രദേശങ്ങളിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള ആദ്യത്തെ പള്ളിയാണ് ചേലക്കര സെൻറ് ജോർജ് ദേവാലയം. 1815 രാജാവിന്റേയും മറ്റും സഹായത്തോടെയും 1860 ൽ താന്നിക്കൽ കുഞ്ഞുവറിയത് ചാക്കപ്പന്റേയും , കുന്നംകുളം പനയ്ക്കൽ ഇയ്യപ്പൻ മുതൽ പേരുടെ പരിശ്രമത്താൽ കൂടുതൽ സ്ഥലം വാങ്ങി പള്ളി പുതുക്കിപണി ചെയ്തു. 1865 ഡിസംബർ 4ന് M D സെമിനാരി സ്ഥാപകൻ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനി താൽക്കാലിക കൂദാശ നിർവ്വഹിച്ച് മുൻവശത്തുള്ള കുരിശിൻതൊട്ടിയിൽ വിശുദ്ധ കുര്യാക്കോസ് സഹദായുടെ തിരുശേഷിപ്പ് സ്ഥാപിച്ചു. 1876 ലെ മുളന്തുരുത്തി സുന്നഹദോസിൽ ഈ പള്ളിയെ പ്രതിനിധീകരിച്ച് കുന്നംകുളം കോലാടി മാത്തു കത്തനാർ സംബന്ധിക്കുകയുണ്ടായി. പരിശുദ്ധ പരുമല തിരുമേനി 1896 ഡിസംബർ 4ന് ഈ പള്ളിയുടെ കൂദാശ നിർവ്വഹിച്ച് ഭരണരീതികൾ ക്രമീകരിച്ചു. 1948 ഡിസംബർ 4ന് വീണ്ടും പള്ളി പുതുക്കി പണിയുകയും 1965 ഏപ്രിൽ 23 ന് പരിശുദ്ധ ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവയുടെ പ്രധാന കാർമികത്വത്തിലും , അബ്രഹാം മാർ ക്ലീമ്മീസ്, ഗീവർഗീസ് മാർ ഗ്രീഗോറിയോസ് എന്നീ തിരുമേനിമാരുടെ സഹകരണത്തിലും കൂദാശ നടത്തി. പ്രധാന പെരുന്നാൾ ഡിസംബർ 4നാണ് ആഘോഷിക്കുന്നത്. കുന്നംകുളം പഴഞ്ഞി പട്ടക്കാർക്ക് ശേഷം അരീക്കൻ ഗീവർഗീസ് കത്തനാർ, പൈനാടത്ത് പൗലൂസ് കത്തനാർ , മങ്ങാട്ടുമ്പിള്ളി അലക്സാണ്ടർ കത്തനാർ എന്നിവരും ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ചെമ്മണ്ണൂർ ഗീവർഗ്ഗീസ് കോർ എപ്പിസ്ക്കോപ്പ വികാരിയും , പനയ്ക്കൽ ജോർജ് കത്തനാർ സഹവികാരിയായും സേവനം ചെയ്തിരുന്നു.

(Refference:- The Directory of cochin Diocese 1972 )

കടപ്പാട് :- fb pages

"അന്തിമഹാകാളൻകാവ് അഥവാ അമ്പലം പള്ളി"കുന്നംകുളത്തുക്കാരുടെ മത സൗഹാർദത്തിനെ ഉത്തമ ഉദാഹരണമായി ഇന്നും നിലകൊള്ളുന്ന ഒന്നാണ് അ...
21/04/2020

"അന്തിമഹാകാളൻകാവ് അഥവാ അമ്പലം പള്ളി"

കുന്നംകുളത്തുക്കാരുടെ മത സൗഹാർദത്തിനെ ഉത്തമ ഉദാഹരണമായി ഇന്നും നിലകൊള്ളുന്ന ഒന്നാണ് അന്തിമഹാകാളൻകാവ് അഥവാ അമ്പലം പള്ളി. കുന്നകുളത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ അതിൽ തലയുയർത്തി നിൽക്കുന്ന ഒരു അധ്യായം തന്നെയാണിത്.

ഒരു ഹൈദവ ക്ഷേത്രം ഒരു ക്രൈസ്തവ ദേവാലയമായി പരിണമിച്ചതിനു പിന്നിൽ ഒരു ഗംഭീര ചരിത്രം പറയാനുണ്ട് കുന്നംകുളത്തുകാർക്ക്....

ശക്തൻ തമ്പുരാനും മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കുന്നംകുളത്തുക്കാർ കാലം ചെയ്ത അച്ഛൻ എന്ന് വിളിച്ചിരുന്ന പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയാസ് ഒന്നാമൻ തിരുമേനിയും തമ്മിലുള്ള അഭേദ്ധ്യമായ ബന്ധമാണ് ഇത്തരം ഒരു പരിണാമത്തിലേക്ക് വഴി വെച്ചത്. ശക്തൻ തമ്പുരാനും തിരുമേനിയും തമ്മിലുള്ള ബന്ധം ഒരർത്ഥത്തിൽ സഭക്കും കുന്നംകുളം എന്ന നാടിനും ഒരുപാട് മാറ്റങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ശക്തൻ തമ്പുരാനിൽ അദ്ദേഹം ചെലുത്തിയ സ്വാധീനം അഗാധമായിരുന്നു. കുന്നംകുളം നസ്രാണികൾ മറ്റു നസ്രാണികളിൽ നിന്ന് വ്യത്യസ്തരായി രാജ്യത്തോടും രാജാവിനോടും കൂറുള്ളവരാണെന്ന് ചിറളയത്തും മണകുളത്തുമുള്ള രാജാക്കന്മാരിൽ നിന്ന് അദ്ദേഹം ഗ്രഹിച്ചിരുന്നു. ചിറളയം, മണക്കുളം രാജവംശങ്ങളിലെ സൈന്യങ്ങളുടെ പ്രമുഖ സ്ഥാനങ്ങൾ കുന്നംകുളം നസ്രാണികൾക്കായിരുന്നു എന്നതും അവരുടെ വിശ്വസ്തതയും സത്യസന്ധതയും കൂറും അനന്യമാണെന്നും ഗ്രഹിച്ച ശക്തൻ തമ്പുരാൻ കുന്നംകുളത്തെ സുറിയാനി ക്രിസ്ത്യാനികളോട് അനുഭവമുള്ള മനസുമായിട്ടാണ് ജീവിച്ചത്.

ശക്തൻ തമ്പുരാൻ കുന്നംകുളത്തേക്ക് എഴുന്നള്ളിയ അവസരത്തിൽ പഴയ പള്ളിയിൽ നിന്ന് ആർത്താറ്റേക്ക് പോകുമ്പോൾ പണ്ടാരവക കാണകുടിയന്മാരായിതീർന്ന പ്രജകൾ മണക്കുളം ജന്മത്തിലായിരുന്ന അവരുടെ പഴയ പള്ളിയെ കുറിച്ച് അവകാശപെടുകയുണ്ടായി അങ്ങനെയാണ് തെക്കേ അങ്ങാടിയിൽ ജീർണാവസ്ഥയിൽ കിടന്നിരുന്ന അന്തിമഹാകാളൻകാവിനെ പള്ളിയായി ഉപയോഗിച്ചു കൊള്ളുവാൻ ശക്തൻ തമ്പുരാൻ അനുമതി നൽകിയത്. ക്രൈസ്തവ സംസ്കാരങ്ങളിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്ന തമ്പുരാന്റെ പ്രവർത്തനം കാഴ്ചക്കാരിൽ അത്ഭുതമുളവാക്കി.

തെക്കേ അങ്ങാടിയിലെ സുറിയാനി ക്രിസ്ത്യാനികൾ ഈ അന്തിമഹാകാളൻ ക്ഷേത്രമാണ് ഏറെക്കാലം ദേവാലയമായി ഉപയോഗിച്ചിരുന്നത്. പിന്നീട് സ്ഥല സൗകര്യം മുൻനിർത്തി അന്തിമഹാകാളൻ കാവിനു പിൻവശത്തായി ഒരു പുതിയ പള്ളി പണിത്തുയർത്തി എങ്കിലും ശക്തൻ തമ്പുരാൻ ദാനമായി നൽകിയ ക്ഷേത്രം ഒരു രൂപ മാറ്റവും വരുത്താതെ ഇന്നും പരിപാലിച്ചു പോരുന്നു. ഇന്നും അവിടെ കൃത്യമായി ആരാധനകളും പ്രാർത്ഥനകളും നടന്നു വരുന്നു.

കൊല്ല വർഷം 981 മകരമാസത്തിലാണ് ശക്തൻ തമ്പുരാൻ ക്ഷേത്രം പള്ളിയായി ഉപയോഗിക്കാൻ അനുമതി നൽകിയതെന്ന് ശക്തൻ തമ്പുരാന്റെ ജീവചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് കൊല്ല വർഷം 1101 - ൽ തെക്കേക്കര കോർഎപ്പിസ്കോപ്പയുടെ പരിശ്രമത്താലും കൊച്ചി രാജാവിന്റെ സഹായത്താലും ദേവാലയം വീണ്ടും പുതുക്കി പണിയുകയും ഗീവർഗീസ് പ്രഥമൻ ബാവ ദേവാലയം കൂദാശ ചെയ്യുകയും ചെയ്തു. ശക്തൻ തമ്പുരാൻ കല്പിച്ചു തന്ന അന്തിമഹാകാളൻകാവ് ഇന്ന് മാർ കുരിയാക്കോസ് സഹദായുടെ നാമത്തിൽ ഒരു കുരിശു പള്ളിയായി നിലനിൽക്കുന്നു.

കുന്നംകുളത്തിന്റെ ചരിത്ര താളുകളിൽ ഇന്നും മായാതെ നിലകൊള്ളുന്ന ഒന്നാണ് ഈ സംഭവ കഥ.
സംസ്കാരങ്ങളാൽ സമ്പന്നമാണ് കുന്നംകുളം എന്ന കച്ചവട പട്ടണം ഇത്തരത്തിൽ പറഞ്ഞതും അടയാളപ്പെടുതാത്തതുമായ ഒരുപാട് ചരിത്രങ്ങൾ ഈ മണ്ണിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്. ചരിത്രങ്ങളുടെ പൊടി തട്ടിയെടുക്കൽ ഇന്ന് അനിവാര്യമായ ഒന്നാണ്
ഈ മണ്ണിൽ കാലുറച്ചു നടന്നവരുടെ പാത പിൻതുടരാൻ ജന്മം നൽകിയവരുടെ വിയർപ്പിന്റെ വില മനസിലാക്കാൻ അങ്ങനെ തുടങ്ങി ഒരുപാട്…….

Reference : മലങ്കര സഭാചരിത്രം

കടപ്പാട്:
© Jaison Mohan Stories

കണ്ടനാട് വി. മർത്തമറിയം ദേവാലയം ( കണ്ടനാട് വലിയ പള്ളി )****************AD നാലാം നൂറ്റാണ്ടിലാണ് ആദ്യമായ് ഇവിടെ പള്ളി സ്ഥാ...
19/12/2019

കണ്ടനാട് വി. മർത്തമറിയം ദേവാലയം ( കണ്ടനാട് വലിയ പള്ളി )
****************

AD നാലാം നൂറ്റാണ്ടിലാണ് ആദ്യമായ് ഇവിടെ പള്ളി സ്ഥാപിക്കപ്പെട്ടത്. അറബിക്കടലിന്റെ കൈ വഴിയായ വേമ്പനാട്ട് കായലിന്റെ കൈ വഴിയുടെ തീരത്തു ആദ്യ കാലങ്ങളിൽ മഹാദേവർ പട്ടണം എന്നറിയപ്പെട്ടിരുന്ന ഉദയംപേരൂർ നു അടുത്താണ് ദേവാലയം സ്ഥിതി ചെയുന്നു. അക്കാലത്തെ വാണിജ്യ കേന്ദ്രമായിരുന്നു കണ്ടനാട്. BC 117 നും AD 114 നും ഇടയിലുള്ള റോമൻ നാണയങ്ങൾ ഇവിടെ നിന്നും കണ്ടെടുത്തത് തിരുവനതപുരം മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. ദൈവ മാതാവിന്റെ നാമത്തിൽ സ്ഥാപിതമായ ആദ്യകാല പള്ളികളിൽ പ്രതാപശാലി ആയിരുന്നു കണ്ടനാട് പള്ളി. കേരളക്രൈസ്തവ ചരിത്രത്തിൽ ഈ പള്ളിക്ക് പ്രത്യേക സ്ഥാനം ഉണ്ട്, കാരണം AD 230 ൽ ശ്രീ വീരരാഘവാ ചക്രവർത്തി മഹാദേവർ നഗരത്തിലെ ഇരവികോർത്തന്നു നൽകിയ അധികാര പത്രമായ " ഇരവികോർത്തൻ ചെപ്പേട് " ക്രിസ്ത്യാനികൾക്ക് ലഭിച്ച ആദ്യ ചെപ്പേട് ആയിരുന്നു. ഉറഹായിൽ നിന്നും വന്ന ഇരവികോർത്തനു പ്രത്യേക പദവികൾ നൽകിക്കൊണ്ടുള്ള ചെപ്പേട് ആയിരുന്നു ഇത്. മലങ്കര സഭയുടെ കോട്ടയം പഴയ സെമിനാരിയിൽ ഇത് ഇന്നും സൂക്ഷിച്ചിരിക്കുന്നു. പള്ളിയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട് കിട്ടിയ ആധികാരിക രേഖ എന്നത് പടിഞ്ഞാറെ കുരിശു പൊളിച്ചപ്പോൾ കിട്ടിയ വട്ടെഴുത്തു ലിപിയിൽ ഉള്ള ശിലാ ഫലകം ആണ്. ഇതിൻ പ്രകാരം പള്ളി 1672 ൽ പുതുക്കി പണിതു എന്ന് കാണാം. ഈ ശിലാ ഫലകം പള്ളിയിൽ സൂക്ഷിച്ചിട്ടുണ്ട്. അതുപോലെ ഒറ്റക്കല്ലിൽ തീർത്ത മാമോദീസ തൊട്ടിക്ക് 337 വർഷം പഴക്കം ഉണ്ട് . " 1682 ൽ കൊച്ചെക്കൻ കുരിയാള മാണിയും കാരിവേലി അയ്‌പ്‌ചുമ്മാറും കൂടി കൊടുത്തു " എന്ന് മ്മൊദീസ കല്ലിൽ വട്ടെഴുത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (അപ്പോഴും പള്ളി സ്ഥാപിക്കാപെട്ട വർഷം അവ്യക്തമാണ് ). എന്നാൽ 1755 ൽ കണ്ടനാട് അങ്ങാടിയിൽ വിൽക്കുന്ന സാധനങ്ങളുടെ ഓഹരി തിരുവിതാം കൂർ രാജാവിന് നൽകണമെന്ന് കല്പന ഉണ്ടായി. എന്നാൽ കൊച്ചിക്കാർ അതിനെ വിസമ്മതിക്കുകയും തുടർന്നു രാമയ്യർ ദളവ അങ്ങാടിയും പള്ളിയും തീയിട്ടു. ശേഷം 1756 ൽ പുതിയ പള്ളി പണിതു. പിന്നീട് കാലാന്തരത്തിൽ പള്ളി ഇന്ന്‌ കാണുന്ന സ്ഥലത്തേക്ക് മാറ്റി പണിപ്പെട്ടു. എങ്കിലും 1756 ൽ പണിത പള്ളിയുടെ പടിഞ്ഞാറെ കമാനം അതേപടി നില നിർത്തി. ഇന്ന്‌ കാണുന്ന പ്രവേശന കവാടം ഇതാണ്. പള്ളിമേടക്കും ആദ്യ പള്ളിയുടെ അത്രയും തന്നെ പഴക്കം ഉണ്ടായിരിക്കണം. മലങ്കര സഭയുടെ ചരിത്രവുമായി ഇടതൂർന്നു നിൽക്കുന്നതാണ് പള്ളിയുടെ ചരിത്രവും. മലങ്കര സഭ ഭരിച്ചിരുന്ന പകലോമറ്റം തറവാട്ടിലെ നാലാം മാർത്തോമ്മായെ 1728 ൽ ഈ ദേവാലയത്തിലെ മ്ബദ്ബഹയിൽ കബറടക്കി. അക്കാലത്തു ഇവിടെ കത്തോലിക്കരുടെ സ്വാധീനത്തിൽ അകപ്പെട്ടുപോയ സുറിയാനി ക്രിസ്ത്യാനികളെ സത്യ വിശ്വാസത്തിൽ നില നിർത്തുവാൻ മാർത്തോമ്മാ അഞ്ചാമന്റെ ക്ഷണ പ്രകാരം 1751 മേടം 24 നു കേരളത്തിൽ എത്തിയ ശക്രള്ള മാർ ബസേലിയോസ് മഫ്രിയാന 1760 കളിൽ ഈ ദേവാലയത്തിൽ വരുകയും ഇവിടെ താമസിച്ചു പള്ളിക്ക് ഭൂസ്വത്തുക്കൾ സമ്പാദിക്കുകയും ചെയ്തു. പഞ്ഞ മാസങ്ങളിൽ പള്ളിയിൽ നിന്നും പാവങ്ങൾക്ക് കഞ്ഞിയും നൽകിയിരുന്നു. 1764 നു ബാവ മട്ടാഞ്ചേരി പള്ളിയിൽ വെച്ച് കാലം ചെയുകയും വള്ളം വഴി വ്യാപാരികൾ ശരീരം കണ്ടനാട് പള്ളിയിൽ കൊണ്ടുവരുകയും ദേവാലയത്തിൽ കബറടക്കുകയും ചെയ്തു. ശേഷം ഇന്ന്‌ കാണുന്ന പള്ളി പണിയുന്ന വേളയിൽ കബറുകൾ പുതിയ ദേവാലയത്തിലേക്ക് മാറ്റുകയും ചെയ്തു. ശക്രള്ള ബാവ അന്ത്യോക്യൻ പിതാവ് ആണെന്നും, നെസ്തോറിയൻ ആണെന്നും ഉള്ള വാദമുഖങ്ങൾ ഉണ്ട്. അക്കാലത്തു മാർത്തോമൻ പിതാക്കന്മാർ ഈ ദേവാലയത്തിൽ താമസിച്ചുകൊണ്ട് സഭ ഭരണം നടത്തിയിരുന്നു. ശക്രള്ള ബാവ താമസിച്ചിരുന്ന മുറി ഇന്നും പള്ളി മേടയിൽ ഉണ്ട്. വർഷങ്ങൾ ആയി കക്ഷി വഴക്ക് രൂക്ഷമായ ദേവാലയം റിസീവർ ഭരണത്തിൽ ആയിരുന്നു. എന്നാൽ കോടതി വിധിയെ തുടർന്നു ഉടമസ്ഥാവകാശം മലങ്കര ഓർത്തഡോക്സ് സഭക്ക് ലഭിച്ചു. എങ്കിലും പള്ളി മേടയിലെ പല മുറികളും ഇപ്പോഴും തുറക്കാൻ സാധിച്ചിട്ടില്ല. മലങ്കര സഭ ചരിത്രത്തിലെ " കണ്ടനാട് പടിയോല " പ്രശസ്തമായഒന്നാണ്. 1876 ൽ പരി. പത്രോസ് iii പാത്രിയർക്കീസ് ബാവ മലങ്കര സഭയെ 7 ഭദ്രാസനകൾ ആയി തിരിച്ചപ്പോൾ അന്ന് 21 പള്ളികളുടെ തല പള്ളിയായ കണ്ടനാട് പള്ളിയുടെ പേരിൽ ഒരു ഭദ്രാസനം തന്നെ രൂപികരിച്ചു. പിന്നീട് കണ്ടനാട് പള്ളിയിൽ പിതാക്കന്മാർ താമസിച്ചു സഭ ഭരണം നടത്തിപ്പോന്നു. എന്നാൽ 70 കളിലെ കക്ഷി വഴക്ക് പള്ളിയെ സാരമായി ബാധിച്ചു. പാത്രിയർക്കീസ് ബാവയിൽ നിന്നും പട്ടമേറ്റു വന്ന പാലക്കുന്നതു മാത്യൂസ് മാർ അത്തനാസിയോസിന്റെ സ്ഥാത്തിക്കോന് തള്ളിയത് ഈ ദേവാലയത്തിൽ വെച്ച് അന്നത്തെ മലങ്കര മെത്രപൊലീത്ത ആയിരുന്ന ചേപ്പാട് മാർ ദീവന്നാസിയോസ് ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ചായിരുന്നു (1019 ചിങ്ങം 3 ). 1806 ൽ ആംഗ്ലിക്കൻ സഭയിലെ റവ. ക്ലോഡിയസ് ബുക്കാനൻ ഈ പള്ളി സന്ദർശിക്കുകയും, അന്നത്തെ മലങ്കര മെത്രപൊലീത്ത തുകലിൽ എഴുതിയ സുറിയാനി വ്വേദപുസ്തകം കയ്യെഴുത്തു പ്രതി ബുക്കാനനെ ഏൽപ്പിച്ചു. ഇത് ഇന്നും ഇന്ഗ്ലണ്ടിലെ കംബ്രിഡ്ജ് യൂണിവേഴ്സിറ്റി ലൈബ്രെറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇതിനു പിന്നീട് മലയാള തർജമ നിർമ്മിച്ച് പള്ളികൾക്ക് നൽകി. കണ്ടനാട് പള്ളിയുടെ പുറമെ ഗോഥിക് ശൈലിയും, അകം പേർഷ്യൻ ഇറ്റാലിയൻ ശൈലിയിൽ ഉം ആണ്. തടികൊണ്ടുള്ള അനേകം കൊത്തു പണികൾ ഉണ്ട് ദേവാലയത്തിൽ. മദ്ബഹായുടെ അകത്തുള്ള രണ്ടാമത്തെ തിരശീലയും മദ്ബഹായുടെ വലിപ്പവും പള്ളിയുടെ ഉയരവും മറ്റുള്ള പള്ളികളിൽ നിന്നു കണ്ടനാട് പള്ളിയെ വ്യത്യസ്തമാക്കുന്നു. മദ്ബഹയിൽ തനി തങ്കം ( Gold ) ഉപയോഗിച്ചാണ് പെയിന്റ് ചെയ്തിരിക്കുന്നത് . അഞ്ചു ത്രോണോസുകൾ പള്ളിയിൽ ഉണ്ട്. പുരാതന മലയാളത്തിൽ വേദ പുസ്തക വചനങ്ങൾ എഴുതി വെച്ചിരിക്കുന്നു. നിത്യ കുർബാന ഉള്ള സഭയിലെ ചുരുക്കം ദേവാലയങ്ങളിൽ ഒന്ന്. ഇത് കൂടാതെ വി. ഗീവർഗീസ് സഹധയുടെ തിരുശേഷിപ്പും പള്ളിയിൽ സ്ഥാപിച്ചിട്ടുണ്ട്. കേരള ചരിത്രത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ദേവാലയമാണിത്.

31/10/2019

കുറച്ച് നാളായി ഒന്നും പ്രസിദ്ധീകരിക്കാൻ സാധിച്ചില്ല..

വീണ്ടും.. പോസ്റ്റുകൾ ചെയ്യുന്നതാണ്. Support & Follow our page

ഇന്ത്യയില്‍ പൊളിച്ചുപണിയാത്ത ഏറ്റവും പുരാതന ക്രൈസ്തവ ദേവാലയവും ലോകത്തിലെതന്നെ അത്തരത്തിലുള്ള പള്ളികളിലൊന്നുമാണ് തോമയാര്‍...
27/03/2019

ഇന്ത്യയില്‍ പൊളിച്ചുപണിയാത്ത ഏറ്റവും പുരാതന ക്രൈസ്തവ ദേവാലയവും ലോകത്തിലെതന്നെ അത്തരത്തിലുള്ള പള്ളികളിലൊന്നുമാണ് തോമയാര്‍ കോവില്‍.
(Thiruvithamcodu St. Mary's church)

തോമയാര്‍ കോവിൽ

ഇന്ത്യയിലെന്നല്ല, ലോകത്തില്‍ത്തന്നെ മാര്‍ത്തോമ്മന്‍ പാരമ്പര്യം അവകാശപ്പെടാവുന്ന അത്യപൂര്‍വം ദേവാലങ്ങളിലൊന്നാണ് കന്യാകുമാരി ജില്ലയിലുള്ള തിരുവിതാംകോട് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി എന്ന മാര്‍ത്തോമ്മന്‍ തീര്‍ത്ഥാടനകേന്ദ്രം. അരപ്പള്ളി എന്നു പൊതുവെ അറിയപ്പെടുന്ന പുണ്യഭൂമിയുടെ യഥാര്‍ത്ഥനാമം തോമയാര്‍ കോവില്‍ എന്നാണ്. ഇന്ത്യയില്‍ പൊളിച്ചുപണിയാത്ത ഏറ്റവും പുരാതന ക്രൈസ്തവ ദേവാലയവും ലോകത്തിലെതന്നെ അത്തരത്തിലുള്ള പള്ളികളിലൊന്നുമാണ് തോമയാര്‍ കോവില്‍.
പഴയ ആയ് രാജവംശത്തിന്‍റെയും പിന്നീട് വേണാടിന്‍റെയും ആസ്ഥാനമായിരുന്നു തിരുവിതാംകോട്. പാരമ്പര്യപ്രകാരം തന്‍റെ ഗുരുവിന്‍റെസന്ദേശവുമായി ക്രിസ്തുശിഷ്യനായ മാര്‍ തോമാശ്ലീഹാ ക്രിസ്തുവര്‍ഷം 52-ല്‍ അന്നത്തെ ഏറ്റവും മികച്ച ഇന്ത്യന്‍ തുറമുഖമായ മുസിരിസിലെത്തി, സുവിശേഷം അറിയിച്ചു, സഭ സ്ഥാപിച്ചു. തുടര്‍ന്ന് പാലയൂര്‍, നിരണം, കൊല്ലം എന്നീ തുറമുഖ നഗരങ്ങളിലും അദ്ദേഹം സുവിശേഷം അറിയിക്കുകയും സഭകള്‍ സ്ഥാപിക്കുകയും ചെയ്തു. കേരളത്തില്‍ ഒരു ദശാബ്ദക്കാലത്തെ പ്രവര്‍ത്തനത്തിനു ശേഷമാണ് അദ്ദേഹം തിരുവിതാംകോട്ട് എത്തുന്നത്. സംസ്കാര സമ്പന്നമായ തിരുവിതാംകോടിനു സമീപമുള്ള നാഞ്ചിനാടന്‍ തുറമുഖത്തും ശ്ലീഹാ സുവിശേഷം അറിയിച്ചു സഭ സ്ഥാപിച്ചു. പ്രാദേശിക ഐതിഹ്യമനുസരിച്ച് അന്നത്തെ വേണാട്ടു രാജാവിന്‍റെ ക്ഷണപ്രകാരം ശ്ലീഹായും ശിഷ്യന്മാരും തലസ്ഥാനമായ തിരുവിതാംകോട്ടെത്തി രാജാവിനെ സന്ദര്‍ശിച്ചു. അവര്‍ക്ക് സര്‍വസഹായവും വാഗ്ദാനം ചെയ്ത രാജാവ,് ഒരു സ്വര്‍ണ്ണ താമ്പോളത്തില്‍ പിച്ചിപ്പൂ, മുല്ലപ്പൂ, ചെറുനാരങ്ങ, ചന്ദനം, ഭസ്മം എന്നിവ വെച്ച് സ്വര്‍വസ്വ ദാനം നല്‍കി. ഇവയില്‍ ഭസ്മം മാത്രം സ്വീകരിക്കാന്‍ ശ്ലീഹായുടെ ശിഷ്യന്മാര്‍ വിസമ്മതിച്ചു. വിഭൂതി ധരിക്കാത്ത ചെട്ടികളോ എന്ന് ആശ്ചര്യഭരിതനായ രാജാവു ചോദിച്ചതിനാല്‍ അവര്‍ക്കു വിഭൂതി ധരിയാ ചെട്ടികള്‍ എന്ന പേരു വീണുവെന്നാണ് ഐതിഹ്യം. ധരിയാ അഥവാ തരിയാ ചെട്ടികള്‍ എന്നാണ് പില്‍ക്കാല ചരിത്രത്തില്‍ തിരുവിതാംകോട്ടെ ക്രിസ്ത്യാനികള്‍ അറിയപ്പെടുന്നത്. എന്നാല്‍ സത്യവിശ്വാസികള്‍ എന്നര്‍ത്ഥമുള്ള ത്രിസയ്ശുബ്ഹോ എന്ന സെമിറ്റിക് പദത്തിന്‍റെ പ്രാദേശിക രൂപമായ തരിസാ എന്ന വാക്കില്‍ നിന്നാണ് തരിസാ ചെട്ടികള്‍ അഥവാ തരിയാ ചെട്ടികള്‍ എന്ന വാക്ക് രൂപമെടുത്തതെന്നാണ് പണ്ഡിതമതം. ശ്ലീഹായോടൊപ്പം കുടിയേറിയത് ഇന്ത്യയുടെ കിഴക്കേ തീരത്തു നിന്നാണെന്നും അപൂര്‍വം ചിലര്‍ പ്രസ്താവിക്കുന്നുണ്ട്.
തിരുവിതാംകോട്ടെ ചരിത്ര പ്രസിദ്ധമായ വേണാട്ടുതിട്ടയുടെ വടക്കുഭാഗത്ത് മാര്‍ത്തോമ്മാ ശ്ലീഹായുടെ ശിഷ്യന്മാരായ 64 കുടുംബങ്ങള്‍ക്ക് രാജാവ് ഓരോ പുരയിടവും വീടും കരമൊഴിവായി ദാനം ചെയ്തു. അവര്‍ അവിടെ പാര്‍പ്പുറപ്പിച്ചു വ്യാപാരം ചെയ്തു. പില്‍ക്കാലത്ത് അവരുടെ അപേക്ഷപ്രകാരം ഒരു ആരാധനാലയത്തിനായി തന്‍റെ കൊട്ടാരത്തിനടുത്തു തന്നെ അന്നത്തെ വേണാട്ടു രാജാവ് യോഗ്യമായ ഒരു ഭൂമി കരമൊഴിവായി ദാനം ചെയ്തു. തിരുവിതാംകോട്ടെ ക്രിസ്ത്യാനികളുടെ അത്മീയ ദിഷ്ടതികള്‍ നടത്തുന്നതിന് അലക്സന്ത്രയോസ്, യാക്കോബ് എന്നീ പട്ടക്കാരെ അഭിഷേകം ചെയ്ത ശേഷം മാര്‍തോമാ ശ്ലീഹാ ഇന്ത്യയുടെ കിഴക്കേ തീരത്തേയ്ക്ക് തന്‍റെ സുവിശേഷ ദൗത്യവുമായി യാത്രയായി.
ദേവാലയ നിര്‍മാണത്തിനായി വേണാട്ടടികള്‍ ദാനം ചെയ്ത ചന്ദനക്കാവില്‍ മാര്‍ത്തോമ്മാശ്ലീഹായുടെ കാലശേഷം ഏതാനും നൂറ്റാണ്ടുകള്‍ കഴിഞ്ഞ് അന്നത്തെ വേണാട്ടു രാജാവു തന്നെ കല്ലിട്ട് പണിതതാണ് ഇന്നു കാണുന്ന ദേവാലയം. ലോകത്തിലെ പൊളിച്ചു പണിയാത്ത ഏറ്റവും പുരാതന ക്രൈസ്തവ ദേവാലയം എന്ന് ചിലര്‍ ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്. ഏതായാലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ വിശേഷണം തികച്ചും യാഥാര്‍ത്ഥ്യമാണ്. എല്ലാ പുരാതന ക്രൈസ്തവ ദേവാലയങ്ങളെയുംപോലെ ദൈവമാതാവായ വിശുദ്ധ കന്യകമറിയാമിന്‍റെ നാമത്തിലാണ് തിരുവിതാംകോട് പള്ളിയും സ്ഥാപിതമായിരിക്കുന്നത്. മാര്‍ത്തോമ്മാശ്ലീഹാ സ്വന്തം കൈ കൊണ്ടു കൊത്തിയതെന്നു വിശ്വസിക്കപ്പെടുന്ന ഒരു കല്‍ക്കുരിശു പള്ളിക്കുള്ളിലുണ്ട്. ജാതിമതഭേദമെന്യേ അനേകര്‍ക്ക് എന്നും അത്താണിയായ തോമയാര്‍ കോവിലില്‍ ഇപ്പോള്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുണ്ട്. പ്രഖ്യാപിത മാര്‍ത്തോമ്മന്‍ തീര്‍ത്ഥാടന കേന്ദ്രമായ തോമയാര്‍കോവില്‍ അദ്ദേഹത്തിന്‍റെ സ്ഥാനിക പിന്‍ഗാമിയായ പൗരസ്ത്യ കാതോലിക്കായുടെ നേരിട്ടുള്ള ഭരണത്തിലാണ്.
ശ്രേഷ്ഠനായ (പൂജനീയനായ) തോമ്മായുടെ ആരാധനാലയം എന്ന നിലയില്‍ തോമയാര്‍ കോവില്‍ എന്ന പേരിലാണ് ഈ ദേവാലയം അറിയപ്പെട്ടത്. പില്‍ക്കാലത്ത് ചില തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ മാര്‍ത്തോമ്മാശ്ലീഹാ പണിപൂര്‍ത്തിയാക്കാത്ത ദേവാലയം എന്ന അര്‍ത്ഥത്തില്‍ അരപ്പള്ളി എന്ന് അറിയപ്പെട്ടു തുടങ്ങി. അരചമന അരമന ആയതുപോലെ രാജകീയ ദേവാലയം എന്ന അര്‍ത്ഥത്തിലുള്ള അരചപ്പള്ളി ലോപിച്ചാണ് അരപ്പള്ളിയായത് എന്നൊരു വാദവും നിലവിലുണ്ട്. നൂറ്റാണ്ടുകളിലെങ്ങോ നാഞ്ചിനാടിനെ ഗ്രസിച്ച്, പതിനായിരത്തിലധികം ആളുകളുടെ ജീവനെടുത്ത കോളറാ ബാധ, തെരിസാ ചെട്ടിമാരുടെ എണ്ണവും ശുഷ്ക്കിപ്പിച്ചു. പക്ഷേ കച്ചവടാര്‍ത്ഥം തമിഴ്നാടിന്‍റെയും കേരളത്തിന്‍റെയും വിവിധ ഭാഗങ്ങളിലേയ്ക്കു കുടിയേറിയിരുന്ന തരിസാ ചെട്ടിമാര്‍ രക്ഷപ്പെട്ടു. എന്നാല്‍, അവര്‍ അതത് നാട്ടില്‍ സാമ്പത്തിക അഭിവൃദ്ധി പ്രാപിച്ച് അവിടെത്തന്നെ സ്ഥിരതാമസമാക്കി. കൊല്ലം, കുണ്ടറ, കാര്‍ത്തികപ്പള്ളി, കായംകുളം, പിറവം തുടങ്ങിയ സ്ഥലങ്ങളില്‍ തിരുവിതാംകോട്ടെ തരിസായ്ക്കള്‍ കുടിയേറിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്‍റെ പ്രാരംഭത്തില്‍ ഇവര്‍ കേവലം രണ്ടു കുടുംബങ്ങളായി ചുരുങ്ങി. അതോടെ തോമയാര്‍ കോവിലും അവഗണനയിലായി.
കരിങ്കല്ലില്‍ നിര്‍മ്മിച്ച ലളിതമനോഹരകാവ്യം എന്നു വിശേഷിപ്പിക്കാവുന്ന നിര്‍മ്മിതിയാണ് തോമയാര്‍ കോവിലിന്‍റേത്. നാഞ്ചിനാടിന്‍റെ സവിശേഷ ദേവാലയ നിര്‍മ്മാണ രീതിയായ ശ്രീകോവിലും മണ്ഡപവും ചേര്‍ന്ന ശില്പശൈലിയാണ് പൂര്‍ണ്ണമായും കരിങ്കല്ലില്‍ നിര്‍മ്മിച്ച തോമയാര്‍ കോവിലിന്‍റേത്. 8 മീറ്റര്‍ നീളവും 5 മീറ്റര്‍ വീതിയും 3 മീറ്റര്‍ മാത്രം ഉയരവുമാണ് തോമയാര്‍ കോവിലിനുള്ളത്. വിശുദ്ധ മദ്ബഹാ മാത്രമാണ് ആദ്യം കരിങ്കല്‍ ഭിത്തി കെട്ടി അടച്ചിരുന്നത്. ബാക്കി ഭാഗം കല്‍ത്തൂണുകള്‍ താങ്ങുന്ന തുറന്ന കല്‍മണ്ഡപമായിരുന്നു. കരിങ്കല്‍ പാകിയ തറയും, കരിങ്കല്‍ ഉത്തരങ്ങളുടെമേല്‍ കരിങ്കല്‍ പലകകള്‍ പാകിയ മേല്‍ക്കൂരയുമായിരുന്നു തോമയാര്‍ കോവിലിന്‍റേത്. പോര്‍ട്ടുഗീസ് കാലഘട്ടത്തില്‍ മണ്ഡപം കരിങ്കല്‍ കെട്ടി അടയ്ക്കുകയും പടിഞ്ഞാറുഭാഗത്ത് കരിങ്കല്‍ മേച്ചിലോടെ പുതിയ മണ്ഡപം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇടുങ്ങി ഉയരം കുറഞ്ഞ മൂന്നു വാതിലുകള്‍ വഴി മാത്രമാണ് പള്ളിക്കുള്ളിലേയ്ക്കു പ്രവേശനം. മദ്ബഹായുടെ തെക്കും വടക്കും ഭിത്തികളിലെ ഏഴിഞ്ചു മാത്രം ഉയരമുള്ള രണ്ടു ജനലുകള്‍ മാത്രമായിരുന്നു വായു നിര്‍ഗ്ഗമനത്തിനുള്ള ഉപാധികള്‍. തെക്കുകിഴക്കെ ഭിത്തിയില്‍ കൊത്തിയ ഒരു കുരിശല്ലാതെ മറ്റു യാതൊരു രൂപവും തോമയാര്‍ കോവിലില്‍ ഇല്ലായിരുന്നു. ശലോമോന്‍ രാജാവ് പണികഴിപ്പിച്ച യെറുശലേം ദേവാലയത്തിന്‍റെ കൃത്യം പകുതി അളവുകളാണ് തോമയാര്‍ കോവിലിനുള്ളത്. സ്വാമിയാര്‍ എന്നാണ് അവിടുത്തെ പുരോഹിതര്‍ ഇന്നും പ്രാദേശികമായി വിശേഷിപ്പിക്കപ്പെടുന്നത്.
നൂറ്റാണ്ടുകളിലെ അവഗണനയും കരുതലില്ലായ്മയും തോമയാര്‍ കോവിലിനെ അപകടനിലയിലാക്കി. കരിങ്കല്ലുകൊണ്ടുള്ള മേല്‍ക്കൂരയില്‍ മുളച്ചുപൊന്തിയ ഒരു ആല്‍മരം പള്ളിയെ പൂര്‍ണ്ണമായും തകര്‍ക്കുന്ന സ്ഥിതിയിലെത്തി. ഈ സാഹചര്യത്തിലാണ് അന്നത്തെ തിരുവിതാംകൂര്‍ ചീഫ് എന്‍ജിനിയറായിരുന്ന പുതുപ്പള്ളി കന്നുകുഴിയില്‍ കെ. കെ. കുരുവിള, തോമയാര്‍ കോവില്‍ സന്ദര്‍ശിക്കുന്നത്. അപ്പോഴേയ്ക്കു അറ്റകുറ്റപ്പണി അസാദ്ധ്യമായി മാറിയ മേല്‍ക്കൂര അദ്ദേഹം പൊളിച്ചുമാറ്റി. പകരം തടികൊണ്ടുള്ള മേല്‍ക്കൂട്ടു കയറ്റി ഓടിട്ടു. ആ കല്ലുകള്‍ കൊണ്ട് തുറന്ന മണ്ഡപം കെട്ടിയടച്ചു. പള്ളിയകത്ത് ഒരു മുറിത്തട്ടുമാളികയും പടിഞ്ഞാറുവശത്ത് ഒരു നാടകശാലയും അദ്ദേഹം പണികഴിപ്പിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അന്ത്യ ദശാബ്ദത്തിലാണ് ഈ സംഭവം നടന്നത്.
കുരുവിള എന്‍ജിനിയറുടെ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ മൂലം തോമയാര്‍ കോവിലിന്‍റെ ഭൗതികമായ അപകടനില തരണം ചെയ്യാന്‍ സാധിച്ചു. പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കൊല്ലത്തിന്‍റെ മെത്രാനായിരിക്കുമ്പോള്‍ മുതല്‍ തോമയാര്‍ കോവിലിന്‍റെ കാര്യത്തില്‍ സവിശേഷ താല്പര്യം എടുത്തെങ്കിലും സംഗതികള്‍ ക്രമാനുസൃതമാക്കാന്‍ സാധിച്ചില്ല. അവസാനം 1941-ല്‍ പ. കാതോലിക്കാ ബാവാ കൂട്ടുങ്കല്‍ കെ. വി. ഗീവര്‍ഗീസ് റമ്പാനെ തോമയാര്‍ കോവില്‍ പുനരുദ്ധരിക്കുക എന്ന ദൗത്യവുമായി തിരുവിതാംകോട്ടേയ്ക്കയച്ചു. ദശാബ്ദങ്ങള്‍ നീണ്ട അക്ഷീണ പ്രയത്നത്തിലൂടെ അദ്ദേഹം തോമയാര്‍ കോവിലിനെ പ്രാര്‍ത്ഥനാ സങ്കേതം എന്ന പഴയ പ്രൗഢിയിലെത്തിച്ചു. തിരുവിതാംകോട്ട് റമ്പാന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ട ഗീവര്‍ഗീസ് റമ്പാന്‍ 1970-ല്‍ ഇഹലോകവാസം വെടിഞ്ഞ്, തന്‍റെ മുന്‍ഗാമികളും ആദ്യകാല തെരിസാ പുരോഹിതരുമായ യാക്കോബ് സ്വാമിയാര്‍, അന്ത്രയോസ് സ്വാമിയാര്‍, കോനാട്ട് യാക്കോബ് മല്പാന്‍ തുടങ്ങിയ ആചാര്യന്മാരെ അടക്കിയ, പള്ളിമുറ്റത്തുള്ള കബറില്‍ അന്ത്യവിശ്രമം കൊള്ളുകയും ചെയ്തു.
കാലത്തിന്‍റെ കുത്തൊഴുക്കും നൂറ്റാണ്ടുകളിലെ ശ്രദ്ധാരാഹിത്യവും തോമയാര്‍ കോവിലിന്‍റെ പുരാതന ഈടുവയ്പ്പുകളില്‍ ഭൂരിപക്ഷത്തേയും അപ്രത്യക്ഷമാക്കി. പള്ളിക്കുള്ളിലെ കരിങ്കല്ലില്‍ കൊത്തിയ ചെറിയ മാമോദീസാതൊട്ടിയും കരിങ്കല്‍ ജലസംഭരണിയും, പാദക്ഷാളനക്കല്ലും, നൂറ്റാണ്ടുകളിലെന്നോ സമ്മാനമായി ലഭിച്ച ഐക്കണ്‍പേടകവും, പോര്‍ട്ടുഗീസുകാര്‍ സമ്മാനിച്ച തൂക്കുവിളക്കും, പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച ധൂപക്കുറ്റിയുംപോലെ അപൂര്‍വം വസ്തുക്കള്‍ മാത്രമാണ് ചരിത്രസ്മാരകങ്ങളായി ഇന്ന് തോമയാര്‍ കോവിലില്‍ ശേഷിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തു നിന്നും കന്യാകുമാരിക്കുള്ള ദേശീയപാതയില്‍ അഴകിയമണ്ഡപത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ പടിഞ്ഞാറാണ് തോമയാര്‍ കോവില്‍. തിരുവനന്തപുരത്തു നിന്നും 61 കിലോമീറ്ററും, കന്യാകുമാരിയില്‍ നിന്നും 38 കിലോമീറ്ററും ആണ് തോമയാര്‍ കോവിലിലേയ്ക്കുള്ള ദൂരം. വിനോദസഞ്ചാര കേന്ദ്രങ്ങളായ പദ്മനാഭപുരം കൊട്ടാരം, ഉദയഗിരിക്കോട്ട എന്നിവയിലേയ്ക്ക് ഇവിടെനിന്നും കേവലം 5 കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത് (കൂടുതല്‍ വിവരങ്ങള്‍ക്ക് കാണുക: ഡോ. എം. കുര്യന്‍ തോമസ്, തോമയാര്‍ കോവില്‍: തിരുവിതാംകോട് അര(ച)പ്പള്ളി, എം.ഒ.സി. പബ്ലിക്കേഷന്‍സ്, കോട്ടയം, പേജുകള്‍ 328, വില 150 രൂപ).
നാഞ്ചിനാടിന്‍റെ കാഴ്ചനിലങ്ങള്‍ തേടി ദേശീയ പാതയിലൂടെ യാത്ര ചെയ്യുമ്പോള്‍ ഓര്‍ക്കുക. ഈ പാതയ്ക്കു സമീപം ഒരു സാംസ്കാരിക പൈതൃകം സ്ഥിതിചെയ്യുന്നുണ്ട് – തോമയാര്‍ കോവില്‍. കന്യാകുമാരിയിലേയ്ക്കും പദ്മനാഭപുരത്തേയ്ക്കും കാഴ്ച തേടി പോകുമ്പോള്‍ തൊട്ടടുത്തുള്ള തോമയാര്‍ കോവില്‍ സന്ദര്‍ശിക്കാന്‍ മറക്കരുത്. അത് ഇന്ത്യയുടെ ദേശീയ പൈതൃകമാണ്. നാഞ്ചിനാടിന്‍റെ സാംസ്ക്കാരിക പെരുമയാണ്. നസ്രാണികളുടെ രണ്ട് സഹസ്രാബ്ദകാലത്തെ നിലനില്‍പ്പിന്‍റെ പ്രതീകമാണ്. ഇതിലൊക്കെ ഉപരി, തോമയാര്‍ കോവില്‍ ശാന്തത കളിയാടുന്ന ഒരു ദൈവനിലമാണ്. ക്രിസ്തുശിഷ്യനായ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ ആരംഭമിട്ട ഒരു തീര്‍ത്ഥാടന കേന്ദ്രവും.



അരപ്പള്ളി:

വി. മാര്‍ത്തോമ്മായുടെ പേരില്‍ അറിയപ്പെടുന്ന തിരുവിതാംകോട്ട്‌ പള്ളിയെ ‘അരപ്പള്ളി’ എന്ന്‌ പറയാറുണ്ട്‌. തോമ്മാശ്ലീഹാ ഏഴര പള്ളികള്‍ സ്ഥാപിച്ചു എന്ന ഐതിഹ്യത്തില്‍ നിന്നാണ്‌ ‘അരപ്പള്ളി’ ഐതിഹ്യത്തിന്റെ പിറവി.



തിരുവിതാംകോട്‌ പള്ളി:

മാര്‍ത്തോമ്മാ ശ്ലീഹായുടെ ഐതിഹ്യം പറയുന്ന ഇവിടത്തെ ഇടവകക്കാരെ തരീസായ്ക്കള്‍ എന്ന്‌ പറയും. തമിഴ്‌നാട്ടില്‍ കന്യാകുമാരി ജില്ലയില്‍ സ്ഥിതിചെയ്യുന്നു. ഉദയംപേരൂര്‍ സിന്നഡില്‍ പങ്കെടുക്കാതിരുന്ന രണ്ടു പള്ളികളില്‍ ഒന്ന്‌ (മറ്റൊരു പള്ളി ചാട്ടുകുളങ്ങരപള്ളി ആണ്‌). ആള്‍പ്പാര്‍പ്പില്ലാതെ ഈ പള്ളി അനാഥമായി കിടന്നിട്ടുണ്ട്‌. കരിങ്കല്‍ത്തൂണുകളും തളങ്ങളുമായി പണിതിരിക്കുന്നു. കെ. വി. ഗീവറുഗ്ഗീസ്‌ റമ്പാന്‍ ഇത്‌ ഉദ്ധരിച്ചു. തമിഴ്‌ ക്ഷേത്രമാതൃകയാണിതിനുള്ളത്‌. ഒരു ബാലഭവനവും ഏതാനും സ്വത്തുക്കളും ഈ പള്ളിക്കുണ്ട്‌. ഇപ്പോള്‍ ഒരു തീര്‍ത്ഥാടന – ടൂറിസ്റ്റ്‌ കേന്ദ്രമാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്‌തുകൊണ്ടിരിക്കുന്നു.

തിരുവാങ്കോട്‌ റമ്പാന്‍:

പുതുപ്പള്ളി തൃക്കോതമംഗലം മാര്‍ ശര്‍ബീല്‍ ദയറായുടെ സ്ഥാപകന്‍ കൂട്ടുങ്കല്‍ കെ. വി. ഗീവറുഗ്ഗീസ്‌ റമ്പാന്‍ ഈ പേരില്‍ അറിയപ്പെടുന്നു. 1890 ജൂലായ്‌ 14–ന്‌ അദ്ദേഹം പുതുപ്പള്ളി എറികാട്ട്‌ കൂട്ടുങ്കല്‍ വര്‍ക്കിയുടെയും ശോശാമ്മയുടെയും മകനായി ജനിച്ചു. പേഴമറ്റത്ത്‌ റമ്പാന്‍ (പാമ്പാടി തിരുമേനി), യൂയാക്കീം കൂറിലോസ്‌, മാര്‍ തീമോത്തിയോസ്‌ (ഔഗേന്‍ ബാവ), കടവില്‍ മാര്‍ അത്താനാസ്യോസ്‌ എന്നിവരുടെ ശിഷ്യന്‍. തൃക്കോതമംഗലം സെന്റ്‌ മേരീസ്‌ പള്ളി സ്ഥാപിക്കുവാന്‍ മുന്‍കൈയെടുത്തു. 1930–ല്‍ മീഖായേല്‍ ദീവന്നാസ്യോസ്‌ ഇദ്ദേഹത്തെ റമ്പാനാക്കി. ശര്‍ബീല്‍ ദയറായില്‍ കുറേക്കാലം പില്‌ക്കാല മെത്രാപ്പോലീത്തത്താരായ യൂഹാനോന്‍ മാര്‍ സേവേറിയോസ്‌, പറയരുകുളം യാക്കോബ്‌ മാര്‍ തീമോത്തിയോസ്‌, മാടപ്പാട്ട്‌ യാക്കോബ്‌ മാര്‍ യൂലിയോസ്‌ എന്നിവര്‍ റമ്പാച്ചന്റെ ശിഷ്യത്താര്‍ ആയിരുന്നു. റമ്പാച്ചന്‍ കുറെക്കാലം പിറമാടം ദയറായില്‍ താമസിച്ചു. 1941–ല്‍ തിരുവിതാംകോട്ട്‌ നിയമിക്കപ്പെട്ടു. ദയറാ മാനേജരുമായി. മാര്‍ത്തോമ്മാശ്ലീഹാ സ്ഥാപിച്ച അരപ്പള്ളി എന്ന്‌ ഐതിഹ്യമുള്ള പള്ളി ജീര്‍ണ്ണോദ്ധാരണം നടത്തി. കുലശേഖരം ഇടവക സ്ഥാപിക്കുകയും ചെയ്‌തു. ഭതിരുവിതാംകോട്‌ തരീസാപ്പള്ളിയും ചരിത്രവും’ എന്ന പുസ്‌തകം എഴുതി. മിഷന്‍ പ്രവര്‍ത്തനത്തില്‍ സഫലമായി ഏര്‍പ്പെട്ടു. 1970 ജൂലായ്‌ 15–ന്‌ തിരുവിതാംകോട്‌ വച്ച്‌ ദിവംഗതനായി; അവിടെ കബറടക്കുകയും ചെയ്‌തു.

Thiruvithamcode Arappally

From Wikipedia,

Thiruvithamcode Arappally (“Royal Church”; Tamil:திருவிதாங்கோடு அரப்பள்ளி; Malayalam:തിരുവിതാംകോട് അരപ്പള്ളി;), or Thomayar Kovil or St. Mary’s Orthodox Church, is a church located in Thiruvithamcode, Tamil Nadu, India. It is believed by the Christian communities inKerala that the historic Thiruvithamcode Arappally, also called Amalagiri church as named by the Chera King Uthiyan Cheralathan,[1] was built by St. Thomas, known as the Apostle of India, in 63 AD.[2]

The church has three main parts built in the 17th century and a 20th century entrance hall. Its walls are built of locally quarried stone chiseled with a multi-tipped chisel, a technique known in Kerala and possibly introduced there by foreign contact in the 16th century. Thiruvithamcode (also spelled Thiruvithancode, Thiruvithankodu and Thiruvithangodu) is a small panchayat town located in the Kanyakumari district of the Indian state of Tamil Nadu. It is about 20 km from Nagercoil, and 2 km from Thuckalay.

The church today is maintained by the Malankara Orthodox Syrian Church. Catholicos of the East and Malankara Metropolitan, Baselios Mar Thoma Didymos I proclaimed the church as an international St. Thomas pilgrim centre on December 16, 2007.

Indian Orthodox church buildings
Churches in Kanyakumari District
അരപ്പള്ളി

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ തിരുവിതാംകോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്‌തവ ദേവാലയമാണ് അരപ്പള്ളി എന്ന് അറിയപ്പെടുന്ന സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി (St. Mary’s Orthodox Syrian Church,Thiruvithamcode).
ക്രി പി 63-ൽ വിശുദ്ധ തോമാശ്ലീഹാ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്ന ഈ പള്ളി ലോകത്തിലെ ഏറ്റവും പ്രാചീനമായ ക്രൈസ്‌തവ ദേവാലയങ്ങളിൽ ഒന്നായി കരുതപ്പെടുന്നു. തദ്ദേശവാസികൾ ഈ ദേവാലയത്തെ ആദരപൂർവ്വം തോമയാർ കോവിൽ എന്നു വിളിക്കുന്നു. പഴയ തെക്കൻ തിരുവിതാംകൂറിൽ പെട്ട ഈ പള്ളി ഒരു കാലത്ത് മലങ്കര നസ്രാണികളുടെ പ്രധാന ആരാധനാ കേന്ദ്രങ്ങളിലൊന്നായിരുന്നു. എന്നാൽ ഇവിടെയുള്ള ക്രൈസ്തവ സമൂഹത്തിൽ നിന്ന് നല്ലൊരു ശതമാനം മറ്റ് ഭാഗങ്ങളിലേക്ക് കുടിയേറിയതു മൂലവും ചരിത്രരേഖകളുടെ അപര്യാപ്തത മൂലവും വളരെക്കാലമായി ശ്രദ്ധ ലഭിക്കാതെ കിടക്കുകയായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയോടെ ദേവാലയത്തിന്റെ പരമ്പരാഗത തനിമ നഷ്ടമാക്കാതെയുള്ള പുനരുദ്ധാരണശ്രമങ്ങൾക്ക് തുടക്കമിടുകയും 2007 ഡിസംബർ 16-ന് ഈ പള്ളിയെ അന്തർദേശീയ മാർത്തോമൻ തീർത്ഥാടന കേന്ദ്രം (International St. Thomas Pilgrim Centre) ആയി പ്രഖ്യാപിക്കുകയും ചെയ്തു.

ഉള്ളടക്കം

1 സ്ഥാനം
2 പേരിന് പിന്നിൽ
3 പുറത്തേക്കുള്ള കണ്ണി
4 അവലംബം
സ്ഥാനം

കന്യാകുമാരിയിൽ നിന്ന് 37 കിലോമീറ്ററും പദ്മനാഭപുരം കൊട്ടാരത്തിൽ നിന്ന് 4 കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്ന തിരുവിതാംകോട് പ്രദേശവും ഈ ദേവാലയവും ഇപ്പോൾ തീർത്ഥാടന-വിനോദസഞ്ചാര ഭൂപടത്തിൽ സ്ഥാനം നേടിയിട്ടുണ്ട്.

പേരിന് പിന്നിൽ

ഭാരതത്തിൽ സുവിശേഷം അറിയിക്കാനെത്തിയ തോമാശ്ലീഹാ ഏഴരപ്പള്ളികൾ സ്ഥാപിച്ചു എന്ന പരമ്പരാഗത വിശ്വാസത്തിലെ അരപ്പള്ളിയായി പരിഗണിക്കുന്ന ദേവാലയമാണ് തിരുവിതാംകോടുള്ള ഈ പള്ളി. എന്നാൽ എന്തു കൊണ്ട് ഈ പള്ളി അരപ്പള്ളിയായി അറിപ്പെടുന്നു എന്ന വിശദീകരണത്തിൽ അഭിപ്രായ ഐക്യമില്ല. മറ്റ് ഏഴു പള്ളികളുമായുള്ള താരതമ്യത്തിൽ ചെറിയ ദേവാലയമായതിനാലാണ് ‘പകുതി’ എന്നർത്ഥത്തിൽ അര എന്ന വിശേഷണം വന്നുവെന്നതാണ് ഒരു അഭിപ്രായം. എന്നാൽ രാജാവ് എന്നർത്ഥമുള്ള അരചൻ എന്ന ദ്രാവിഡ പദത്തിൽ ഉള്ള അര , രാജകീയം എന്നർത്ഥത്തിൽ അരമന,അരയാൽ എന്നീ വാക്കുകളിലെപ്പോലെ ബഹുമാനസൂചകമായി ഇവിടെയും ഉപയോഗിക്കുന്നു എന്നാണ് മറ്റൊരു അഭിപ്രായം. രാജാവിന്റെ അംഗീകാരത്തോടെയും പ്രത്യേക പരിഗണനയിലും പണി കഴിപ്പിച്ച ദേവാലയമായതിനാലാണ് ഈ സ്ഥാനം ലഭിച്ചതെന്നാണ് ഇതിന്റെ വിശദീകരണം.

 #വെട്ടിക്കൽ_ദയറാ പള്ളി ചരിത്രമുറങ്ങുന്ന ഒരു കാലത്തിന്റെ , ഇന്നും പ്രഭ നഷ്ടപ്പെടാത്ത ചൈതന്യമായി , വെട്ടിക്കൽ എന്ന കൊച്ചു...
14/02/2019

#വെട്ടിക്കൽ_ദയറാ പള്ളി

ചരിത്രമുറങ്ങുന്ന ഒരു കാലത്തിന്റെ , ഇന്നും പ്രഭ നഷ്ടപ്പെടാത്ത ചൈതന്യമായി , വെട്ടിക്കൽ എന്ന കൊച്ചു ഗ്രാമത്തിന്റെ ഐശ്വര്യമായി പ്രകാശം പരത്തുന്ന ആശ്രമമാണ് വെട്ടിക്കൽ ദയറാ . എറണാകുളം ജില്ലയിലെ , മുളന്തുരുത്തി ദേശത്തിൽ ഉൾപ്പെടുന്നതാണ് ഈ സ്ഥലം . പ്രകൃതി രമണീയമായ ചുറ്റുപാടുകളാൽ സൗന്ദര്യം തുളുമ്പുന്ന സ്ഥലമാണിത് .

മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ കീഴിൽ സഭ മേലധ്യക്ഷന്റെ നേരിട്ടുള്ള ഭരണത്തിന് കീഴിൽ നിലനിൽക്കുന്ന ഒരു കൊച്ചു ദേവാലയമാണ് വെട്ടിക്കൽ ദയറാ . ദയറാ എന്നാൽ സന്യാസ ആശ്രമം എന്നാണ് അർഥം . സുറിയാനി സഭ പാരമ്പര്യത്തിൽ സന്യസ്ത ജീവിതർക്കുള്ള സ്ഥാനം വളരെ വലുതാണ്.

ഒൻപത് നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന ഈ പുണ്യ പുരാതന ദേവാലയത്തിന്റെ തലപ്പള്ളി എന്ന് വിശേഷിപ്പിക്കുന്നത് മുളന്തുരുത്തി മാർത്തോമൻ വലിയ പള്ളി ആണ് . എ ഡി 1125 ൽ പുതുഞായറാഴ്ച ( ഈസ്റ്ററിനു ശേഷം വരുന്ന ആദ്യ ഞായറാഴ്ച ) മുളന്തുരുത്തി വലിയ പള്ളിയിൽ നിന്നും കൊണ്ടുവന്ന ഒരു വെട്ടുകല്ലിൽ തീർത്ത കുരിശ് മാർത്തോമ്മായുടെ നാമത്തിൽ ഇവിടം സ്ഥാപിച്ചതാന് ദേവാലയത്തിന്റെ ആരംഭം . അക്കാലത്തു കൊച്ചി - തിരുവിതാം കൂർ നാട്ടു രാജ്യങ്ങളുടെ അതിർത്തി ചെക് പോസ്റ്റ് ആയിരുന്നു ഈ സ്ഥലം . ഇന്നും ഈ കൽ കുരിശ് മദ്ബഹായുടെ പുറകിൽ അതേപടി നില നിർത്തിയിരിക്കുന്നു . കുരിശ് സ്ഥാപിച്ചതിനു ശേഷം ഇന്നുവരെയും അത് തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തിട്ടില്ലത്രെ !. മലങ്കര സഭയിലെ ഏറ്റവും നീളം കൂടിയ ദേവാലയമാണിത് . മാത്രമല്ല ഈ ദേവാലയത്തിനു മുകളിലത്തെ നിലയിൽ മൂന്നു മദ്ബഹായോട് കൂടിയ ഒരു ചാപ്പൽ കൂടി ഉണ്ട് . കേരളത്തിലെ പുരാതന ദേവാലയങ്ങളിൽ ഇന്ന് മുകളിലും താഴെയും ആരാധനക്ക് സൗകര്യമുള്ള ഒരേ ഒരു ദേവാലയമാണ് ഇത് . 1200 ലാണ് ഇതൊരു ചാപ്പൽ ആയി പ്രഖ്യാപിച്ചത് എന്ന് കണക്കാക്കപ്പെടുന്നു . ആദ്യ കാലത്തു പുൽ മേഞ്ഞതായിരുന്നു . പിന്നീട് കാലാന്തരത്തിൽ ദേവാലയത്തിന്റെ മേൽക്കൂര പുനരുദ്ധരിക്കപ്പെട്ടു .ശില്പ ചാരുതകളുടെയോ, ചിത്ര ങ്ങളുടെയോ അകമ്പടി ഇല്ലാതെ തന്നെ ആത്മീയമായ പ്രഭ നിർഗ്ഗളിക്കുന്ന പരിശുദ്ധി നിറഞ്ഞ ഒരു അന്തരീക്ഷം ഈ ദേവാലയത്തിനു മാത്രം സ്വന്തമാണ് .ദേവാലയത്തിന്റെ ചരിത്രവും പഴക്കവുമൊക്കെ ഇപ്പോഴും അവ്യക്തത നിറഞ്ഞതാണ് എങ്കിലും പല കാലങ്ങളിലായി പല പരിശുദ്ധ പിതാക്കന്മാരുടെയും പുണ്യ പാദ സ്പർശമേറ്റ സ്ഥലമാണ് വെട്ടിക്കൽ ദയറാ . തൊഴിയൂർ സഭയുടെ മെത്രാൻ ആയിരുന്ന ഗീവർഗീസ് മാർ കൂറിലോസ് ( കാട്ടുമങ്ങാട്ട് ഇളയ ബാവ ) 1809 ൽ മുളന്തുരുത്തി പള്ളിയിൽ വെച്ചു കാലം ചെയുകയും വെട്ടിക്കൽ ദയറാ ചാപ്പലിലെ മദ്ബഹായുടെ ഭിത്തിയോട് ചേർന്ന് കബറടക്കുകയും ചെയ്തു . കാട്ടുമങ്ങാട്ട് വലിയ ബാവായുടേയും സ്മാരക കബർ ദേവാലയത്തിൽ ഉണ്ട് . കാട്ടുമങ്ങാട്ട് ബാവ മാരുടെ ആണ്ടു തോറും നടത്തിവരുന്ന ഓർമ്മപ്പെരുന്നാളിന്‌ ധാരാളം ആളുകൾ വന്നു പങ്കെടുക്കുന്നു .

അധികമാരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ഈ ദേവാലയം ശ്രദ്ധ ആകർഷിച്ചത് മലങ്കര ഓർത്തഡോൿസ് - യാക്കോബായ സഭകളിലെ പ്രഖ്യാപിത പ്രഥമ പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ജീവിത സാക്ഷ്യത്തിലൂടെയാണ് . അദ്ദേഹം മെത്രാൻ ആകുന്നതിനു മുൻപ് തന്നെ തന്റെ ആത്മീയ ജീവിത ചര്യകൾ കൊണ്ട് വിശുദ്ധി കൈക്കൊണ്ടത് ഇവിടെ വെച്ചാണ് . വൈദിക സ്ഥാന ലബ്ധിക്ക് ശേഷം അദ്ദേഹം കോർ - എപ്പിസ്കോപ്പ പദവിയിലെത്തിയതും പിന്നീട് പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്യാസ്യോസ് തിരുമേനിയുടെ കരങ്ങളാൽ റമ്പാൻ സ്ഥാനം ലഭിച്ചതും , ശേഷം അന്ത്യോക്യൻ സിറിയൻ ഓർത്തഡോൿസ് സഭയുടെ പരമ അധ്യക്ഷൻ ആയിരുന്ന പരിശുദ്ധ പത്രോസ് തൃതീയൻ പാത്രിയർക്കേസ്‌ ബാവായുടെ കരങ്ങളാൽ മേല്പ്പട്ട സ്ഥാനം ലഭിച്ചതും ഈ ദയറായിൽ താമസിച്ചിരുന്ന സമയത്താണ് . എന്നാൽ അദ്ദേഹത്തിന്റെ പൗരോഹിത്യ സ്ഥാന കർമങ്ങൾ നടത്തപ്പെട്ടത് മറ്റു ദേവാലയങ്ങളിൽ വെച്ചാണ് . എന്നിരുന്നാലും അദ്ദേഹം തന്റെ ഉപവാസ പ്രാർത്ഥന ജീവിതത്തിനു തെരെഞ്ഞെടുത്തത് ഈ ദേവാലയമാണ് . പരുമല തിരുമേനിയോടൊപ്പം മേല്പ്പട്ട സ്ഥാനം ലഭിച്ച മറ്റു അഞ്ചു പിതാക്കന്മാരും പരുമല തിരുമേനിയും ഈ ദയറായിൽ വെച്ചു നാൽപ്പതു ദിവസം നോമ്പ് നോറ്റു ആത്മീയ നൽവരങ്ങൾ ആർജ്ജിച്ചെടുത്തു. ഈ ദേവാലയത്തിന്റെ മുകൾ നിലയിലുള്ള ചാപ്പൽ ആണ് അതിനായി തിരുമേനി തെരെഞ്ഞെടുത്തത് . പിന്നീടാണ് തിരുമേനി ഭദ്രാസന ചുമതലകളുമായി നിരണത്തേക്ക് യാത്ര ആയത് .

പരുമല തിരുമേനിക്ക് ശേഷം പിന്നീട് ദേവാലയം ജീര്ണാവസ്ഥയിൽ ആവുകയും . പിന്നീട് കണ്ടനാട് ഭദ്രാസന അധിപൻ ആയിരുന്ന അഭിവന്ദ്യ ജോസഫ് മാർ പക്കോമിയോസ് തിരുമേനി ദയറയും , നാശോന്മുഖമായ മുകളിലത്തെ ചാപ്പലും വീണ്ടെടുത്ത് 1977 ൽ പരിശുദ്ധ ബസേലിയോസ് മാത്യൂസ് ബാവായുടെ കാർമികത്വത്തിൽ കൂദാശ നടത്തുകയും ചെയ്തു . മുകളിലത്തെ ചാപ്പലിൽ വർഷങ്ങൾ ആയി കെടാതെ സൂക്ഷിക്കുന്ന കെടാ വിളക്ക് ഇപ്പോഴും ഉണ്ട് . പരുമല തിരുമേനിയുടെ തിരുശേഷിപ്പ് ഈ ദേവാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട് . മാത്രമല്ല ദേവാലയത്തോട് ചേർന്ന് ഒരു മ്യൂസിയവും ഉണ്ട് . എല്ലാ ദിവസവും യാമ പ്രാർത്ഥനകൾ മുടങ്ങാതെ ദേവാലയത്തിൽ നടത്തുന്നു .

നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്നും അനുഗ്രഹത്തിന്റെ നിത്യ ചൈതന്യത്തിന്റെ പ്രഭ കേന്ദ്രമായി ഒരു ദേശത്തിന്റെ മണി വിളക്കായി ഈ ദേവാലയം നില നിൽക്കുന്നു .

Address

Kochi

Website

Alerts

Be the first to know and let us send you an email when കേരളത്തിലെ പുരാതന ദേവാലയങ്ങൾ -Ancient Churches of Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share