പൂര്‍ണ്ണാ നദിയുടെ ( ആലുവാപ്പുഴയുടെ ) വടക്കേ ശാഖയുടെ പ്രയാണം പടിഞ്ഞാട്ടു തിരിയുമ്പോള്‍ വെളിയത്തുനാട് കരയുടെ മധ്യ ഭാഗത്ത് പുഴയോരത്തായി ആറ്റിപ്പുഴക്കാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിനു ഏകദേശം 800 കൊല്ലം പഴക്കം ഉണ്ടാകുമെന്ന് തലമുറകളായി പകര്‍ന്നു വന്നതും മറ്റു ചില തെളിവുകളും കൂട്ടി വായിച്ചാല്‍ മനസിലാക്കാം. ഐരാണിക്കുളം എന്നാ കൂറ്റന്‍ ക്ഷേത്ര സമുച്ചയം കുഴൂര്‍ പഞ്ചായത്തിലെ ഐരാണിക്കുളം കര
യിലുണ്ട്. ആ ഗ്രമാക്ഷേത്ര സങ്കേതത്തില്‍ നിനും വെളിയത്ത് നാട്ടില്‍ വന്നു താമസിക്കുന്ന പിണക്കാമറ്റം മനക്കാരുടെ കുടുംബ ക്ഷേത്രമായി ആറ്റിപ്പുഴക്കാവില്‍ ഭദ്രകാളി പ്രതിഷ്ഠ നടത്തി ആരാധിച്ചു വരുന്നു.
ഐതിഹ്യ പരമായ ഒരു ശകലം
ഈ കുടുംബത്തിലെ ഒരു കാരണവര്‍ കൊടുങ്ങല്ലൂര്‍ ദേവീ ക്ഷേത്രത്തില്‍ പോയി ഭഗവതിയെ സേവിച്ചു സിദ്ധി വരുത്തി, അവിടെ തന്നെ താമസിച്ചു വന്നു. കുറെ നാള്‍ കഴിഞ്ഞു വാര്‍ധക്യം കൊണ്ട് ഏകാന്ത വാസത്തിനു ബുദ്ധിമുട്ടായപ്പോള്‍ ഇല്ലത്തെയ്ക്ക് തന്നെ തിരിച്ചു പോന്നു. അപ്പോഴും അദ്ദേഹം തിങ്കള്‍ ഭജനം മാത്രം മുടങ്ങാതെ നടത്തിക്കൊണ്ട് ഇരുന്നു. ഒരു കാല വര്‍ഷക്കാലത്ത് ഉണ്ടായ ശക്തമായ പേമാരിയും കൊടുംകാറ്റും മൂലം പുഴയും കരകളും ഒന്നായിപ്പോയി. ദേവീ ഭക്തനായ ഈ വൃദ്ധന്‍ നമ്പൂതിരിയ്ക്ക് പ്രകൃതിയുടെ ഈ പരീക്ഷണത്തെ ജയിക്കാനായില്ല. സ്വ കുടുംബത്തില്‍ തന്നെയിരുന്നു നിദ്രാവിഹീനനും നിരാഹാരനുമായി ദേവിയെ പ്രാര്‍ത്ഥിച്ചു കൊണ്ട് കിടക്കുമ്പോള്‍ ഒരു സ്വപ്ന ദര്‍ശനമുണ്ടായി. കൊടുങ്ങല്ലൂരമ്മയെ എതു രൂപത്തില്‍ ധ്യനിക്കുനുവോ അപ്രകാരമുള്ള രൂപത്തില്‍ ഒരു തേജോ രാശി പ്രത്യക്ഷപ്പെട്ടു " അങ്ങ് എന്നെ കാണാന്‍ കൊടുങ്ങല്ലൂര്‍ക്ക് വരണ്ട, ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും " എന്ന് ഒരു അരുളപ്പാട് നമ്പൂതിരിയ്ക്ക് അനുഭവപ്പെട്ടു. പ്രഭാത കൃത്യങ്ങള്‍ക്കായി രാവിലെ പുഴക്കരയിലെത്ത്തിയ ആ ഭക്ത ശിരോമണി ഒരു അത്ഭുത ദൃശ്യം കൂടി കണ്ടു. ഒരു വാഴയിലയില്‍ കുറെ ഉണക്കലരിയും, വാളും ചിലമ്പും പുഴയില്‍ ഒഴുകി വന്ന പോലെ കരയോട് ചേര്‍ന്ന് കടവില്‍ ഇരിയ്ക്കുന്നു. ഭഗവതിയുടെ പ്രതീകങ്ങളായ ഈ വസ്തുക്കള്‍ കണ്ടു കാര്യാ മനസ്സിലാക്കിയ അദ്ദേഹം അവയെടുത്ത് യുക്തമായ ഒരു സ്ഥലത്ത് വച്ചു ആരാധിച്ചു തുടങ്ങുകയും ക്രമേണ അവിടെ ഒരു ക്ഷേത്രം പണിത് ശിലാ വിഗ്രഹം പ്രതിഷ്ടിച്ച് ക്ഷേത്രാചാര പ്രകാരമുള്ള മറ്റു പൂജാവിധികളും നടത്തി തുടങ്ങി. ഇരുന്നാഴൂരി അരി വച്ചുള്ള നിവേദ്യ സമര്‍പ്പണം ഉപയോഗിച്ചത് കൊണ്ട് ആയിരിക്കാം അവ പ്രധാന വഴിപാടായാത്.