24/05/2026
📖നേർവായന
എപ്പിസോഡ് :1435
ഇന്നത്തെ വിഷയം:
മബ്റൂറായ ഹജ്ജ്
◼️ ഭാഗം - 13
➖➖➖➖➖➖➖➖➖➖
🔲عَن مُغِيرَةَ، قَالَ: قُلْتُ لإِبْرَاهِيمَ:مَا أَقُولُ إذَا رَمَيْت الْجَمْرَةَ؟ قَالَ: قُل: اللَّهُمَّ اجْعَلْهُ حَجًّا مَبْرُورًا وَذَنْبًا مَغْفُورًا.
മുഗീറ رحمه الله പറഞ്ഞു: ഞാൻ ഇബ്രാഹീം നഖഈ رحمه الله യോട് ചോദിച്ചു: ‘ജംറയിൽ കല്ലെറിയുമ്പോൾ ഞാൻ എന്താണ് ചൊല്ലേണ്ടത്?’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവേ, നീ ഇതിനെ മബ്റൂറായ ഹജ്ജും, പൊറുക്കപ്പെട്ട പാപവുമാക്കേണമേ’ എന്ന് നീ പറയുക. [رواه ابن أبي شيبة (14020).]
عن عَبْد الرَّحْمَن بن الأسود ، عن أبيه ، قال : «كان عَبْد الله يُعلمنا أن نقول إذا فرغنا من رمي الجمرة : اللهم اجعله حجًّا مبرورًا ، وذنبا مغفورًا
➖➖➖➖➖➖➖➖
Join Our WhatsApp Group:
https://qr1.be/4M9V
➖➖➖➖➖➖➖➖
അബ്ദുറഹ്മാൻ ബ്നുൽ അസ്‌വദ് رحمه الله തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: “ഞങ്ങൾ ജംറയിലെ കല്ലേറ് പൂർത്തിയാക്കിയാൽ ഇപ്രകാരം ചൊല്ലാൻ അബ്ദുല്ലാഹി ബ്നു മസ്ഊദ് رضي الله عنه ഞങ്ങളെ പഠിപ്പിക്കാറുണ്ടായിരുന്നു: ‘അല്ലാഹുവേ, നീ ഇതിനെ മബ്റൂറായ ഹജ്ജും, പൊറുക്കപ്പെട്ട പാപവുമാക്കേണമേ’. [ التاريخ الكبير لابن أبي خيثمة (3891).]
قال ابن رجب رحمه الله: فما دعا الحاج لنفسه ولا دعا له غيره بأحسن من الدعاء بأن يكون حجّه مبرورا؛ ولهذا يشرع للحاجِّ إذا فرغ من أعمال حجّه وشرع في التحلّل من إحرامه برمي جمرة العقبة يوم النحر أن يقول : اللَّهم اجعله حجًّا مبرورا و سعيا مشكورا و ذنبا مغفورا، وروي ذلك عن ابن مسعود و ابن عمر من قولهما و روي عنهما مرفوعا و كذلك يدعى للقادم من الحجِّ بأن يجعل الله حجّه مبرورا.
ഇബ്നു റജബ് رحمه الله പറഞ്ഞു: ഒരു ഹാജി തനിക്ക് വേണ്ടിയോ, അല്ലെങ്കിൽ മറ്റുള്ളവർ ആ ഹാജിക്ക് വേണ്ടിയോ നടത്തുന്ന പ്രാർത്ഥനകളിൽ ഏറ്റവും ഉത്തമമായത് മബ്റൂറായ ഹജ്ജ് ആകാൻ വേണ്ടിയുള്ള പ്രാർത്ഥനയാണ്. അതുകൊണ്ട് തന്നെയാണ് ഹാജി തന്റെ ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കുകയും, ബലി പെരുന്നാൾ ദിനത്തിൽ ജംറത്തുൽ അഖബയിൽ കല്ലെറിഞ്ഞ് ഇഹ്‌റാമിൽ നിന്ന് ഒഴിവാകാൻ തുടങ്ങുകയും ചെയ്യുമ്പോൾ ഇപ്രകാരം ചൊല്ലാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്:
اللَّهم اجعله حجًّا مبرورا و سعيا مشكورا و ذنبا مغفورا
അല്ലാഹുവേ, നീ ഇതിനെ മബ്റൂറായ ഹജ്ജും, നന്ദിപൂർവ്വം സ്വീകരിക്കപ്പെട്ട പരിശ്രമവും, പൊറുക്കപ്പെട്ട പാപവുമാക്കേണമേ.
➖➖➖➖➖➖➖➖
Subscribe Our YouTube Channel:
https://www.youtube.com/c/WisdomMediaChannel
➖➖➖➖➖➖➖➖
ഇക്കാര്യം ഇബ്നു മസ്ഊദ് رضي الله عنه, ഇബ്നു ഉമർ رضي الله عنه എന്നിവരിൽ നിന്ന് അവരുടെ സ്വന്തം വാക്കുകളായും, നബി ﷺ പറഞ്ഞതായും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അതുപോലെതന്നെ ഹജ്ജ് കഴിഞ്ഞ് മടങ്ങിവരുന്നവർക്ക് വേണ്ടിയും ‘അല്ലാഹു നിന്റെ ഹജ്ജ് മബ്‌റൂർ ആക്കട്ടെ’ എന്ന് പ്രാർത്ഥിക്കേണ്ടതുണ്ട്. [لطائف المعارف (ص 151-152).]
ഈ വിഷയത്തിൽ നബി ﷺയിലേക്ക് ചേർത്തു പറയപ്പെടുന്ന ഹദീസ് സ്ഥിരപ്പെട്ടതല്ല.
ഹജ്ജിനുശേഷം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കർമ്മങ്ങൾ സ്വീകരിക്കപ്പെടാൻ വേണ്ടിയുള്ള പ്രാർത്ഥന. അതുകൊണ്ടുതന്നെ സ്വഹാബികളുടെ കാലം മുതൽ ഇന്നുവരെ മുസ്ലീങ്ങൾക്കിടയിൽ ഈയൊരു ചര്യ നിലനിൽക്കുന്നു; ഈദുൽ ഫിത്വറിലും ഈദുൽ അദ്ഹയിലും മുസ്ലീങ്ങൾ പരസ്പരം കാണുമ്പോൾ تقبَّل الله منا ومنكم (അല്ലാഹു നമ്മിൽ നിന്നും നിങ്ങളിൽ നിന്നും സ്വീകരിക്കട്ടെ) എന്ന് അവർ പറയും.
➖➖➖➖➖➖➖➖
Like and Follow
Our page:
https://www.facebook.com/WisdomMediaChannel/
➖➖➖➖➖➖➖➖
قال ابن بطة رحمه الله: وكذلك يقول من قدم من حجِّه بعد فراغه من حجِّه وعمرته وقضاء جميع مناسكه إذا سئل عن حجِّه إنَّما يقول: قد حججنا ما بقي غير القبول، وكذلك دعاء الناس لأنفسهم ودعاء بعضهم لبعض: اللَّهمَّ تقبَّل صومَنا وزكاتَنا، وبذلك يلقى الحاجُّ فيُقال له: قبل اللهُ حجَّك وزكى عملَك، وكذا يتلاقى النَّاس عند انقضاء شهر رمضان، فيقول بعضُهم لبعض: قبل الله منَّا ومنكم، بهذا مضت سنَّة المسلمين، وعليه جرت عادتهم، وأخذه خلفُهم عن سلفهم.
ഇബ്‌നു ബത്വ رحمه الله പറഞ്ഞു: അതുപോലെതന്നെ ഹജ്ജും ഉംറയും മറ്റ് അനുഷ്ഠാനങ്ങളും പൂർത്തിയാക്കി മടങ്ങിവരുന്ന ഒരാളോട് അദ്ദേഹത്തിന്റെ ഹജ്ജിനെക്കുറിച്ച് ചോദിച്ചാൽ അദ്ദേഹം പറയേണ്ടത്: ‘ഞങ്ങൾ ഹജ്ജ് നിർവ്വഹിച്ചു, ഇനി അത് സ്വീകരിക്കപ്പെടുക (ഖബൂലിയ്യത്ത്) മാത്രമാണ് ബാക്കിയുള്ളത്’ എന്നാണ്. ജനങ്ങൾ തങ്ങൾക്കും പരസ്പരവും വേണ്ടി നടത്തുന്ന പ്രാർത്ഥനകളും ഇപ്രകാരമാണ്: ‘അല്ലാഹുവേ, ഞങ്ങളുടെ നോമ്പും സകാത്തും നീ സ്വീകരിക്കേണമേ’. ഹജ്ജ് കഴിഞ്ഞ് വരുന്ന ഒരാളെ കാണുമ്പോൾ പറയേണ്ടതും ഇതാണ്: ‘അല്ലാഹു നിന്റെ ഹജ്ജ് സ്വീകരിക്കുകയും നിന്റെ കർമ്മങ്ങളെ പരിപാവനമാക്കുകയും ചെയ്യട്ടെ’. റമദാൻ മാസം അവസാനിക്കുമ്പോഴും ജനങ്ങൾ പരസ്പരം കണ്ടുമുട്ടുമ്പോൾ ‘അല്ലാഹു നമ്മിൽ നിന്നും നിങ്ങളിൽ നിന്നും സ്വീകരിക്കട്ടെ’ എന്ന് പറയും. ഇത്തരത്തിലാണ് മുസ്ലീങ്ങളുടെ ചര്യ നിലനിന്നുപോന്നത്, അവരുടെ ശീലങ്ങൾ ഇപ്രകാരമായിരുന്നു; മുൻഗാമികളിൽ (سلف) നിന്ന് പിൻഗാമികൾ (خلف) ഈ മാതൃക സ്വീകരിക്കുകയും ചെയ്തു. [الإبانة (2/ 871).]
➖➖➖➖➖➖➖➖➖
Source: Kanzul uloom